Pages

Monday, 24 June 2013

left right left

ലെഫ്റ്റ് റൈറ്റ് ലെഫ്റിന്റെ രാഷ്ട്രീയം.....  ഇടത്തും വലതുമല്ലെങ്കിൽ പിന്നെന്ത്..?????
   ഇടുത്തു പക്ഷ ബുദ്ധി ജീവികൾ എന്ന് സ്വയം നടിച്ചു ചാനൽ ചർച്ചകളിൽ സ്വതന്ത്ര മാധ്യമ പ്രവർതകനെന്നൊ രാഷ്ട്രീയ നിരീക്ഷകനെന്നോ ഉള്ള ലേബൽ ഒട്ടിച്ചു സി പി എമ്മിൽ നിന്ന് പുറത്താക്കപെട്ട  ഒരു കൂട്ടം ആളുകളുടെ നിലവിളി പോലെ അർത്ഥമില്ലതോടുങ്ങുന്ന നിലവിളി മാത്രമാണ് ഈ ചിത്രത്തിൽ മുരളീ ഗോപിയുടേതു... സി പി എമ്മിനെ നന്നാക്കാനായി യഥാർത്ത സി പി എമ്മുകാരാന് തങ്ങൾ എന്ന് വിളിച്ചു പറഞ്ഞു നടക്കുന്ന ഇക്കൂട്ടരുടെ ശബ്ദമാവുകയാണ് മുരളി ഗോപിയുടെ കഥാപാത്രവും.. റെവല്യൂഷൻ ഈസ് ഹോം മെയ്ഡ് എന്ന് വാചകത്തിനകത്തു മനസാസ്ത്രത്തെ കൂട്ട് പിടിച്ചു പുതിയ മാനങ്ങൾ തേടാനുള്ള മുരളി ഗോപിയുടെ ശ്രമങ്ങളെ അതെ നാണയത്തിൽ വിലയിരുത്തപ്പെടെണ്ടത് അത്യാവശ്യമാണ്..
          1960 കളും 70 കളും 80 കളിലുമായി മുരളീ ഗോപി ശ്രിഷ്ടിച്ചെടുക്കുന്ന ചരിത്രത്തിലാണ്  വർത്തമാന കാല വിവാദങ്ങൾ ചർച്ച ചെയ്യപ്പെടുന്നത് എന്ന് ഓര്ക്കണം .. പിണറായി വിജയനോടും വി എസ് അചുതാനന്ദനൊദും ഒരു മാധ്യമത്തിൽ വന്നത് ശരിയെങ്കിൽ സിമോണ്‍ ബ്രിറ്റൊയോടും സദ്രിശ്യമുള്ള കഥാപാത്രങ്ങളെ ശ്രിഷ്ടിച്ച്ച്ചതിലൂടെ വളരെ ശ്രദ്ധയോട് കൂടി സമകാലീന വിഷയങ്ങൾ ചര്ച്ച്ചക്കെടുക്കുന്ന ചിത്രം പനിതുയര്ത്തെണ്ട യഥാർത്ത ചരിത്രമാണ് തന്റെ തല്പ്പര്യങ്ങൽക്ക് അടിചെൽപ്പിക്കുന്നതിനു വേണ്ടി തള്ളിക്കളയുന്നത്.... 
   ചെറുപ്പത്തിൽ അച്ചന്റെ അനുജൻ കൊല്ലപ്പെടുന്നതും അത് അന്വേഷിച്ചിറങ്ങിയ അച്ചനായ ചാത്തുവും അതേ ശക്തികളുടെ കത്തിക്കിരയായ യാതാർത്ത്യത്തിൽ  നിന്നു ഉയർന്നു വരുന്ന വ്യക്തിയാണ് കൈതേരി സഹദേവൻ, അവസാന ശ്വാസം വരെ കംമ്യൂനിസ്ടായി ജീവിച്ചു മരിക്കുന്ന ആളുടെ മകനാണ് മുരളീ ഗോപിയുടെ ചെഗുവേരെ റോയ്...ദാരിദ്ര്യത്തിന്റെ വികൃത മുഖം കണ്ടു വളർന്ന പണമാണ് എല്ലാത്തിനു മുകളിൽ എന്ന് വിശ്വസിച്ചു വളരുന്ന കഥാപാത്രമാണ് ഇന്ദ്രജിത്തിന്റെ വട്ടു ജയൻ..    ഈ അടിസ്ഥാന ശിലകളിലും തുടക്കത്തിൽ സി പി എം എന്നാ പാർട്ടിയാണ് അടിസ്ഥാന വർഗത്തിന് താങ്ങവുന്നത് എന്ന് വാക്കുകളുടെ മനോഹാരിതയിൽ കേട്ടിപോക്കുന്ന ഒരു ഇമേജിൽ യഥാർത്ത സി പി എമ്മുകാരൻ എന്നാ പ്രതീയുണ്ടാക്കാൻ റോയിക്ക് സാധികുമ്പോൾ എന്തിനെയും വെട്ടി നിരത്തി വാക്കുകളിൽ ഭീഷണിയും  കണ്ണിൽ തിളയ്ക്കുന്ന പകയുമായി കൈതേരി സഹദേവാൻ എല്ലാത്തരം തിന്മകളുടെയും വക്താവകുന്നു.... ഇത്തരത്തിൽ ചരിത്രത്തിൽ നിന്ന് വലതുപക്ഷ മാധ്യമങ്ങളുടെ രഹസ്യ അജ്ണ്ടാകളിലേക്ക് കഥാകൃത്തും വീണു പോകുന്നുണ്ട്.. അതായത്  "a man is part DNA, part unknown and part what he sees and goes through as a child " എന്നു തിര്ക്കതക്രിത്ത് സിനിമ പടുത്തുയർത്തുന്ന സിനിമയുടെ നട്ടെല്ലായ വാക്കുകൾ ശരിയെങ്കിൽ കഥാകൃത്തിന്റെ തന്നെ ചെറുപ്പവും അദ്ധേഹത്തിന്റെ ഡി എന എ യും അദ്ധേഹത്തിന്റെ കുട്ടിക്കാലം തുടങ്ങി ഇങ്ങോട്ട് അദ്ദേഹം കേട്ട് ശീലിക്കുന്ന വായിച്ചച്ചരിയുന്ന ലോകത്തിന്റെ സ്വാധീനമുണ്ട് അധെഹത്തിലുന്ദ് എന്ന് കാണേണ്ടി വരും..
        ഇത് തന്നെയാണ് മാർക്സും പറയുന്നത്  "it is not the consciousness that determines our being,on the contrary our social being that determines our consciousness" ഒരാളുടെ അസ്ഥിത്തം നിർണയിക്കുന്നത് അയാളുടെ ചുറ്റുപാടുകളാണ് എന്ന്.. അതുകൊണ്ട് തന്നെ മുരളീ ഗോപി വായിക്കാൻ ശ്രമിക്കുന്ന ചരിത്രത്തെ ഉപയോഗിച്ചു അദ്ധേഹത്തിന്റെ ചരിത്രവും വിശകലനം ചെയ്യപ്പെടെണ്ടാതാണ്..ആദ്യ കാലങ്ങളിൽ കമ്മ്യൂണിസ്റ്റ് ആശയ ഗതിക്കരനാവുകയും എന്നാൽ പിൽക്കാല ജീവിതം മുഴുവൻ ബി ജെ പി എന്നാ ദേശീയ പാര്ട്ടിയുടെ ഏറ്റവും കൂറുള്ള വിശ്വാസിയായി മരിക്കുകയും ചെയ്ത വ്യക്തിയാണ് ശ്രീ ഭരത് ഗോപി എന്നാ മഹാനടാൻ.. കമ്മ്യൂണിസ്റ്റ് അനുഭാവിയായി പിന്നീട് അത് വിടാൻ അധെഹത്ത്നുണ്ടായ വ്യക്തിപരമായ  സാഹചര്യങ്ങൾ കേട്ട് വളരുന്ന ഒരു ബാലാൻ പിൽക്കാല  ജീവിതത്തിൽ അച്ചന്റെ പാത പിന്തുടരും എന്നുള്ളതിൽ തർക്കമില്ല .. 'അച്ഛനാണെന്റെ ഹീറോ': മുരളിഗോപി )എന്നാ തലക്കെട്ടിൽ സിനിമ മംഗളം പ്രസിദ്ധീകരിച്ച ഒരു ലേഖനം അദേഹത്തിന്റെ അച്ച്ചനോടുള്ള അടുപ്പം തന്നെയാണ് സൂചിപ്പിക്കുന്നത്..(മറ്റു പുസ്തകങ്ങളിൽ വായിച്ചറിയാൻ സാധിക്കാത്തതുകൊണ്ട് സിനിമ മംഗളം )
             അച്ചന്റെ പാതയാണ് മുരളീ ഗോപി പിന്തുടരുന്നത് എന്ന് തെളിയിക്കുന്ന രീതിയിലാണ് അദ്ധേഹത്തിന്റെ ആദ്യ സിനിമ മുതലുള്ള അദ്ധേഹത്തിന്റെ കാഴ്ചപ്പാടുകൾ.. രസികൻ എന്നാ ആദ്യ ചിത്രത്തിൽ അമ്പലങ്ങളും ആറ്റുകാൽ പൊങ്കാലയും ഭക്തിയും വിശ്വാസങ്ങളും ഒക്കെ ഉപയോഗിച്ച് ശ്രിഷ്ടിച്ച്ച്ടുത്ത്ത ലോകത്തിൽ നിന്ന് ഏതു പ്രതിസന്ധിയിലും ആശ്രയമാനു ആർ എസ് എസ്സിന്റെ ശാകകൾ എന്ന് ഓർമപ്പെടുത്തുന്ന ഈ അടുത്ത്തകാലത്ത്തിൽ ആ രാഷ്ട്രീയം കൂടുതൽ സ്പഷ്ടമാക്കപ്പെടുന്നു..  എവിടെയും കേട്ട് കേൾവിയില്ലാത്ത്ത  ബി വി പി ഭരിക്കുന്ന കോളേജും അവിടെ ബോംബെറിഞ്ഞു കൊടി നാട്ടനെത്തുന്ന വൈ എസ് എഫും വിഹാരിക്കുകയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റിൽ.. ആ കോളേജിൽ നടക്കുന്ന അക്രമ രാഷ്ട്രീയത്തിന്റെ ഉത്തരവാധിത്തം അതേ പാർട്ടിയിൽ കെട്ടി വച്ചു ബി വി പി യെ വെള്ള പൂശുന്നതിലൂടെ തന്റെ രാഷ്ട്രീയം ഇതാണ് എന്ന് ഉറപ്പിച്ചു പറയുകയാണ്‌ മുരളീ ഗോപി.. 
            നമ്മുടെ മോഹങ്ങളും മോഹ ഭങ്കങ്ങലുമാനു  ഒരു വ്യക്തിയുടെ സർഗാത്മകതയെ ഉണർത്തുന്നത് എന്ന് ഫ്രോയിഡിന്റെ വാദം ശരിയെങ്കിൽ "The creative writer does the same as the child at play. He creates a world of fantasy which he takes very seriously–that is, which he invests with large amounts of emotion–while separating it sharply from reality. Language has preserved this relationship between children’s play and poetic creation. It gives the name of Spiel [“play”] to those forms of imaginative writing which require to be linked to tangible objects and which are capable of representation. It speaks of a Lustspiel or Trauerspiel [“comedy” or “tragedy”] and describes those who carry out the representation as Schauspieler [“players”]. The unreality of the writer’s imaginative world, however, has very important consequences for the technique of his art; for many things which, if they were real, could give no enjoyment, can do so in the play of fantasy, and many excitements which, in themselves, are actually distressing, can become a source of pleasure for the hearers and spectators at the performance of a writer’s work (Creative Writers and Daydreaming)" കുട്ടിക്കാലം മുതൽ ഒരു മോഹബങ്കമായി കൊണ്ട് നടക്കുന്ന കാവി രാഷ്ട്രീയത്തിന്റെ ഉയർച്ച ലക്ഷ്യമിട്ടുള്ളതാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നാ ചിത്രത്തിന്റെ രചന എന്ന് പറയേണ്ടി വരും..അത് കൊണ്ട് തന്നെ ഇടത്തും വലത്തുമാല്ലാത്ത്ത  കാവി പുതച്ച പുതിയൊരു സെന്റെർ ഉണ്ടാക്കാനുള്ള  വൃഥാ ശ്രമം മാത്രമായേ ഒരു കലാശ്രിഷ്ടി എന്നാ നിലയിൽ എന്നെ ഏറെ ആകർഷിച്ച ഈ ചിത്രം പറയുന്ന രാഷ്ട്രീയത്തിന് സാധിക്കൂ...

No comments:

Post a Comment