Pages

Thursday, 27 December 2012

christmas movies: reviews in brief

1).....ബാവുട്ടിയുടെ നാമത്തില് .......ഏയ്‌ കുഞ്ഞീ ഇത് നല്ല സിനിമയാട്ടാ ...ഒന്ന് പോയി കാണുപ്പ 

തന്മയത്വത്തോടെ കാവ്യയും മമ്മൂടിയും വിനീതും കനിഹയും ഡയലോഗുകള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ മനസ്സില്‍ ഞാന്‍ ജീവിച്ച എന്റെ നാടും നാടുകാരും ഒരു നനുത്ത സ്പര്‍ശമായി എന്റെ മനസ്സില്‍ ഓടിയെതിയെങ്കില്‍  ആരെയും നിരാശ പെടുത്താത്ത ഒരു സിനിമയായിരിക്കും ബാവുട്ടിയുടെ നാമത്തില്‍...          
  പലപ്പോഴും സാമൂഹ്യ വിമര്ശനം എന്നാ നിലയില് സംഭാഷണങ്ങള് ഒരുക്കാന് രണ്ജിതിനു സാധിച്ചിട്ടുണ്ട്...  തുടക്കത്തിലെ   യതീം ഖാനയും അവടെ അവര്‍ നേരിടുന്ന പ്രയാസങ്ങളും , പനതിനായുള്ള നെട്ടോട്ടവും,  സി പി ഐ എമ്മിന്റെ പരിതാപകരമായ അവസ്ഥയും കഥയിലൂടെ സ്പര്ശിക്കാനും പാര്ടി നേരിടുന്ന പ്രശ്നങ്ങളും തെറ്റി ധാരണ മൂലമാണെന്ന് പറഞ്ഞു വയ്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്...ഒരിടവേളക്ക് ശേഷം ഹരിശ്രീ അശോകന്റെ ശക്തമായ തിരിച്ചു വരവും ഈ ചിത്രത്തില് കാണാം...തികച്ചും വ്യത്യസ്തമായ വേഷത്തില് കനിഹയും മലപ്പുറം ഭാഷയുമായി മമ്മൂക്കയും പ്രേക്ഷകനെ കയ്യിലെടുക്കുന്നു...ഓരോ കതാപാത്രങ്ങല്കും അവരുടെതായ ഒരിടം നല്കുന്ന രഞ്ജിത്തിന്റെ തൂലിക ഈ ചിത്രത്തിലും വ്യത്യസ്ഥമായില്ല എന്ന് വേണം പറയാന്......... .ബാവുട്ടിയില്  നിന്ന് സിനിമക്കുള്ളിലെ സിനിമയിലെ കഥാപാത്രമായി മംമൂകയുടെ വേഷപകര്ച്ച  ആ നടന്റെ പ്രതിഭ തന്നെയാണ് തെളിയിക്കുന്നത്..ഒരു സാധാരണക്കാരന്റെ കഥ അസാധാരണമായി ഒന്നുമില്ലാത്ത അസാധ്യമായത് ഒന്ന് കാണികാത്ത ഒരു സിനിമ അതുകൊണ്ട് തന്നെ ആര്‍കും  പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന (കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍  ഒരു സൂപ്പെര്‍ ഫിലിം ആകുമായിരുന്ന ) ഒരു മികച്ച ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍ ...മമ്മൂക്കയുടെ ഒരു ഉഗ്രന്‍ തിരിച്ചു വരവും...
          
2) ഡാ തടിയാ...വരൂ ആശ്ലെഷിക്കൂ ഈ മേഘരൂപനെ...

        വലിയ കാര്യങ്ങള്‍ വളരെ രസാവഹമായി പറയുന്ന ഒരു ചെറിയ സിനിമയാണ് ഡാ തടിയാ..(ആരെങ്കിലും ഇതൊരു കൊമെടി ചിത്രമാണ് എന്ന് നീങ്ങളോട് പറയുന്നുവെങ്കില്‍ ഒരിക്കലും അത്തരമൊരു കാഴ്ചപാടില്‍ ഈ സിനിമയെ സമീപിക്കരുത്...ഇതൊരു കൊമെടി സിനിമയല്ല...).മനുഷ്യ മനസ്സിലെ അപകര്‍ഷതാ ബോധത്തെ ചോദ്യം ചെയ്യുന്നു എന്നതിലുപരിയായി ആ അപകര്‍ഷതാ ബോധത്തെ  വില്പന ചരക്കാക്കുന്ന ചെറുകിട മുതല്‍ മള്‍ടി നാഷണല്‍, കോര്പെരെറ്റ്  പരസ്യങ്ങളും പരസ്യ തന്ത്രങ്ങളും വിമര്‍ശന വിധേയമാക്കുകയാണ് ഡാ തടിയാ എന്നാ ഈ ചിത്രം...ചിത്രം അവസാനിക്കുന്നതോട് കൂടി തടി കൊണ്ടുണ്ടാവുന്ന ഹാസ്യതിനപ്പുരം തടി എന്നത് കേവലം സിംബോളിക് ആയി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്...വളരെ സീരിയസ് ആയ ഒരു വിഷയം ശേഖര്‍ മേനോന്റെ തടിയെ ഉപയോഗപ്പെടുത്തികൊണ്ട് രസാവഹമായി അവതരിപ്പിചിരിക്കുകയാണ് സംവിധായകന്‍........  ലൂക ജോണ് പ്രകാശ് എന്നാ കഥാപാത്രത്തിന്റെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും താളം സിനിമയുടെ ഓരോ ഷോടിലും ധ്രിസ്യമാണ്..പറഞ്ഞു വഷലാകാന്‍ സാധ്യതയുള്ള  ഒരു കഥ തികഞ്ഞ കയ്യടക്കത്തോടെ വ്യത്യസ്തമായ ആഖ്യാന ശൈലി സ്വീകരിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് തടിയന്റെ പ്രത്യേകത... ഇത്തരത്തില്‍ കഥപറച്ചിലിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഓരോ സിനിമയിലും ആഷിക് അബു പുരോഗമിക്കുമ്പോള്‍ മലയാളി പ്രേക്ഷകനെ സംബന്തിചിടത്തോളം പുതിയ ദ്രിശ്യ വിരുന്നുകലാണ് അവര്‍ക്ക് ലഭിക്കുന്നത്...

3)കര്‍മയോധ : പൂര്‍ത്തിയാവാത്ത കര്‍മം...
ഡല്‍ഹിയും കേരളവും ഒരു പോലെ പീഡനങ്ങളും ബാലാസങ്ങങ്ങളും ചര്‍ച്ച ചെയ്യുന്ന അത്തരക്കാര്‍ക്കു കാപിറ്റല്‌ പണിഷ്മെന്റ് നല്‍കണമെന്ന് ഏവരും ഒരുപോലെ    ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തില്‍ അതെ വികാരമുയര്‍ത്തി അതിനു വേണ്ട്ടി സബ്ധിച്ചു ഒരു സിനിമ വരിക ..അതാണ്‌ കര്‍മയോധ . നമ്മുടെ വികാരങ്ങള്‍ നായകന്‍ ഫലപ്രാപ്തിയെലെത്തികുന്നത് കാണുമ്പോള്‍ നാമറിയാതെ നായകനുമായി താദാത്മ്യം പ്രാപിക്കുകയാണ്...കാലികമായി വളരെ ഏറെ പ്രസക്തമായ ഒരു വിഷയുവുമായി മേജര്‍ രവിയും മോഹന്‍ ലാലും വന്നപ്പോള്‍ ഒരു നിയോഗം പോലെ ഈ ചിത്രം കേരളത്തിലെയും ടെല്‍ഹിലെയും പീടനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി  നിര്മിക്കപെട്ട  അവരുടെ വേദനകളെ കണ്ടറിഞ്ഞു എത്തിയ സിനിമ പ്പ്ലാവുന്നു കര്‍മയോധ...മാഡ് മാഡിയായി  മോഹന്‍ ലാല്‍ എത്തുമ്പോള്‍ ലാലിന്റെ ആരാധകരെ ത്രിപ്തിപെടുതാനുള്ള സ്റ്റൈലിഷ് മൂവി എന്ന് തോന്നുന്നിടത്ത്‌ നിന്നാണ് കര്‍മയോദ്ധ കളത്തിലിരങ്ങുന്നതു ...മുംബൈ നഗരത്തിലും കേരളത്തിലും പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന ഒരു രാകെറ്റ് പ്രവര്‍ത്തിക്കുന്നതും അവരുടെ വലയില്‍ പെട്ട പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മദ മാഡി കേരളത്തില്‍ എതുന്നതുമാണ് ഇതിവൃത്തം...വയസ്സായവര്‍ വീടിനു ഭാരമാണെന്ന പുതു തലമുറയുടെ ധാരണകളെ തിരുത്താനും അവര്‍ ഓരോ വീടിന്റെയും കാവല്ക്കരാനെന്നും അത്തരം കുടുംബങ്ങള്‍ അന്യമാവുന്നതാണ് ഇന്നിന്റെ ശാപമെന്നു പറയാനും മേജര്‍ രവി മറന്നില്ല..എന്നാല്‍ യുക്തിക്ക് നിരക്കാത്ത പല സാഹചര്യങ്ങള്‍ ഒരുക്കിയത് തിരക്കതാക്രിതും സംവിധായകനുമായ മേജര്‍ രവിയുടെ ശ്രദ്ധയില്ലായ്മ തന്നെയാണ്...ആറോളം വരുന്ന പെണ്‍കുട്ടികളെ നിയന്ത്രിക്കാനും അവരെ കടത്തി കൊണ്ട് പോകാനും രണ്ടു പേര്‍ മാത്രം നിയോഗിക്കപെടുന്നതും  ഒരു പരിചയുവുമില്ലാത സ്ഥലത്തെ ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ മനസ്സിലാകാന്‍ അവിടെ ആദ്യമായി എത്തുന്ന പെണ്‍കുട്ടിക്ക് സാധിച്ചതും ആറോളം പേരില്‍ രണ്ടു പേര്‍ മാത്രം രക്ഷപെടുകയും (പെടുത്തുകയും) മറ്റുള്ളവരുടെ ഭാവി സൌകര്യപൂര്‍വ്വം ഒഴിവാകുകയും( മറന്നു പോയതാണോ എന്നും ഒരു സംശയം) ചെയ്തത് ചിത്രത്തിന്റെ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്...എങ്കിലും ഏതു കുരവിനെയും മറികടക്കാന്‍ പോന്ന ഒരു വിഷയം ഈ ചിത്രം കൈകാര്യം ചെയ്യുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുന്നത് ഒരു നല്ല സിനിമയെ നല്ല സന്ദേശത്തെ നശിപ്പിക്കലാണ്  

4) ഐ ലൗവ് മി: ഇഷ്ടപെടാഞ്ഞത് പ്രേക്ഷകനെയോ (ശരാശരി)
     പുതിയ കാലഘട്ടത്തിന്റെ കഥ പറയാനുരച്ചു വേറിട്ട വഴി തേടി ബി ഉണ്ണികൃഷ്ണന്‍ എന്നാ സംവിധായകന്റെ ശ്രമമാണ് ഐ ലവ് മി എന്നാ ചിത്രം...പുതു യൗവനത്തിന്റെ സ്വഭാവ സവിശേഷതയായി കരുതപ്പെടുന്ന "ഞാന്‍ "എന്നാ ബോധത്തെ തുറന്നു കാണിക്കുന്ന ചിത്രം എന്ന് ചാന്ണേല്‍ ടോക് ഷോ കളിലും അഭിമുഖങ്ങളിലും സംവിധായകന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും           അതിനപ്പുരതെക്ക് സഹജീവി സ്നേഹം പ്രകടമാക്കുന്ന കഥാപാത്രങ്ങള്‍ ഒരു തരത്തിലും അതിന്റെ റ്റൈറ്റിലുമായി യോജിച്ചു പോകുന്നില്ല..
         
            മല്ലൂ സിങ്ങിനു ശേഷം സേതു തിരക്കതയൊരുക്കി ഉണ്ണികൃഷ്ണന് ബി ആദ്യമായി മറ്റൊരാളുടെ തിരക്കതയിലോരുക്കിയ ആദ്യ പുതുമുഖ ചിത്രമെന്ന പരസ്യവുമായാനു ഐ ലവ് മി ഈ ക്രിസ്മസ് കാലത്ത് തിയെട്ടരുകളില് എത്തിയത്.....ശക്തി ആയുധമാകിയ സാവിയും( ഉണ്ണി മുകുന്ദന്))  ബുദ്ധി(കുരുട്ടു) (ആസിഫ് അലി) ആയുധമാക്കിയ പ്രേമും രാം മോഹന്(, (അനൂപ് മേനോന്) ,എന്നാ അതിനേക്കാള് സൂത്രശാലിയുടെ കയ്യില് കപ്പെടുന്നതും തുടര് സംഭവ വികാസങ്ങളുമാണ് കഥ.. 

സിക്സ് പാകും മസിലുപിടിച്ചുള്ള ടയലോഗ് പ്രേസ്രെന്റെഷനപ്പുരം അഭിനയത്തിന്റെ ബാലപാഠങ്ങള്‍  മറന്ന ഉണ്ണി മുകുന്ദന്‍  ചിത്രത്തിന്റെ കേന്ദ്ര കതാപാത്രങ്ങളിലോന്നാവുമ്പോള് സ്ഥിരം പാറ്റെനിലുള്ള കഥാപാത്രമായി ആസിഫും  അനൂപ് മേനോനും ഒരിക്കല് പോലും പ്രേക്ഷകനോട് അടുത്ത് നില്കുന്നില്ല... തല്‍വാര്‍ (ആയിഷ)സല്‌വാരിന്റെ നീളം കുറച്ചു തട്ടത്തിന്‍ മറയത് ഒളിപ്പിച്ചു  വച്ചത് തുറന്നു കാട്ടിയെങ്കിലും  അഭിനയം മുറിയന്‍ തുണിയുടെ അത്ര പോലും ഉയരാതെ പോയി...
    ഒട്ടും ആകര്‍ഷണീയത തോന്നാത്ത ദീപക് ദേവിന്റെ ഗാനങ്ങളും  ഗാനരങ്ങങ്ങളും ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ സ്പഷ്ടമാകാതെ പോയി...ബാങ്കൊക്കിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ സതീഷ്‌ കുറുപ്പ് എന്നാ ചായാഗ്രാഹകന്‍ പൂര്‍ണമായും വിജയിചില്ല എന്ന്ലും പറയേണ്ടി വരും...എന്ത്  തന്നെയായാലും ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്നാ  മികച്ച ചിത്രത്തിന്റെ സംവിധാകന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമല്ല ഐ ലവ് മി...അതുകൊണ്ട് തന്നെ ഉത്സവകാല ചിത്രം എന്നാ നിലക്ക് ബാവൂട്ടിയോടു ഡാ തടിയനോടും മത്സരിക്കാന്‍ മാത്രം ഐ ലവ് മി പാകപെട്ടിട്ടില്ല എന്ന് പറയേണ്ടി വരും... 

No comments:

Post a Comment