Pages

Tuesday, 13 August 2013

neelakasham pachakadal chuvanna bhoomi review

                             നീലാകാശം പച്ച്ചക്കടൽ ചുവന്ന ഭൂമി..അഭിനന്ദനങൾ ഈ ശ്രമത്തിനു..(2.7/5)

            ഈ ചിത്രം കാണുന്ന എല്ലാവരും ഒരു പോലെ ആസ്വധിച്ച്ചെന്നു വരില്ല കാരണം ഈ ചിത്രത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന പലതും ഇല്ല... മന്ദ താളവും പ്രത്യേകിച്ചു എടുത്തു
പറയത്തക്ക കഥയോ ഇല്ല.. എന്നാൽ അതിനുമപ്പുറം മലയാള സിനിമയിൽ അധികമാരും പരീക്ഷിച്ച്ചിട്ടില്ലത്ത്ത കതാവതരനത്ത്തിലെ പുതുമ ... നിങ്ങൾ കണ്ടറിഞ്ഞ പ്രണയത്തിലേക്ക് ബൈക്ക് കൊണ്ടൊരു യാത്ര.. ആകാശവും ഭൂമിയും കടലും സാക്ഷിയായി...
             കേരളത്തിൽ നിന്ന് നാഗലാണ്ടിലെക്കുള്ള ബൈക്ക് യാത്രയും കാഴ്ചകളും പ്രതിബന്ധങ്ങളും അതിനിടയിൽ പലപ്പോഴായി ഓർമകളിലൂടെ ചിതറി വീഴുന്ന പ്രണയവും ഒക്കെ ചേർത്ത് ഓരോ ഫ്രെയ്മിൽ നിന്നും ഒഴുകിയിറങ്ങുന്ന  മനോഹര ധ്രിശ്യങ്ങളും ചേർത്തു വച്ച ഒരു റംസാൻ വിരുന്നു തന്നെയാണ് നീലാകാശം പച്ച്ചക്കടൽ ചുവന്ന ഭൂമി..ഹാഷിർ മൊഹമ്മെദിന്റെ തിരക്കതെയെക്കാൾ സമീർ താഹിർ എന്നാ സംവിധായകാൻ കയ്യൊപ്പ് ചാർത്തിയ സിനിമ തന്നെയാണ് ഇത്. കേരള , കർണാടക , ആന്ധ്ര  പ്രദേശ്‌ , ഒറീസ്സ , വെസ്റ്റ്  ബംഗാളിന്റെ , നാഗാലാ‌‍ൻഡ് സിക്കിം തുടങ്ങിയ സ്ഥലങ്ങളിൽ വളരെ റിയാലിസ്ടിക് ആയ രീതിയിൽ സെറ്റ് ഒരുക്കാൻ കലാ സംവിധായകനും അതിനെ വേണ്ട വിധം ചൂഷണം ചെയ്യാൻ സംവിധായകനായ സമീറിനും സാധിച്ചിട്ടുണ്ട്..
           ദുൽക്കർ സൽമാൻ എന്നാ നായകനേക്കാൾ ഉപ നായക വേഷത്തിലെത്തിയ സണ്ണി വെയ്ണ്‍ തന്നെയന്നു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്... എല്ലാ സിനിമകളിലും ദുൽക്കർ ആവർത്തിക്കുന്ന സ്ഥിരം ഭാവങ്ങൾ വരും ചിത്രങ്ങളിലെങ്കിലും അദേഹത്തിനു ദോഷം ചെയ്യും എന്നാ കാര്യത്തിൽ സംശയമില്ലാ..ഒരു റോഡ്‌ മൂവിക്ക് ഇണങ്ങിയ തരത്തിലുള്ള വേഗവും താളവും ചേർത്ത് വച്ച റെക്സ് വിജയൻറെ സംഗീതം ചിത്രത്തോട് നീതി പുലർത്തുന്നുണ്ടെങ്കിലും കാതിനോട് നീതി പുലർത്തുന്നില്ല,.. .ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് നിലവാരം പുലർത്തി...വഴി ക്കാഴ്ച്ചകളിലെ ഗ്രാമവും ആസ്സാം കലാപവും പ്രേക്ഷകന് പുതിയ ഒരു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.. ആസ്സാം കലാപത്തിനിടയിലെ ഒരു കൊലപാതക ദൃശ്യം ചിത്രീകരിച്ച രീതി ഒന്ന് മാത്രം മതി ഗിരീഷ്‌ ഗംഗാധരൻ എന്നാ ചായഗ്രാഹകനെ  അളക്കാൻ..
             എന്നാൽ ഖാസിമിന്റെ പ്രണയം പറയാൻ രജനി എസ് ആനന്ദിന്റെ മരണത്തെ കൂട്ട് പിടിച്ചത് എന്തിനെന്നു ആ സിനിമ അവസാനിക്കുന്ന നിമിഷം വരെ മനസ്സിലാക്കാൻ സാധിച്ചില്ല.. 2004 ജൂലൈ 20 നു രജനി എസ് ആനന്ദ് ആത്മഹത്യ ചെയ്തത്..അതുകൊണ്ട് തന്നെ സിനിമ നടക്കുന്നത് ഈ കാലഘട്ടത്തിലാണ് എന്ന് വായിചെടുക്കേണ്ടി വന്നാൽ അക്കാലത്തു പ്രചാരത്തിലില്ലത്ത നാനോ കാറും വ്യാപകമാകത്ത മൊബൈൽ ഫോണും ഇന്റർനെറ്റും ഫെയ്സ്ബുക്കുമൊക്കെ കാലം തെറ്റി പറക്കുന്നില്ലേ എന്ന് സംഷയമുനർത്തുന്നു... അതെ സമയം മറ്റൊരു സ്ഥലത്ത് ഒരു ടയർ വർക്സ് കടയിൽ കണ്ടു മുട്ടുന്ന വ്യക്തിക്ക്    കൊലപാതക രാഷ്ട്രീയത്തിന്റെ പശാത്തലം നല്കുന്നതും  കൊൽകത്തക്കു സമീപം കണ്ടെത്തുന്ന ഗ്രാമ തലവനെ കൊണ്ട് ഇവിടെ കമ്പനി ഭരണമാണ് എന്ന് പറയിപ്പിക്കുന്നതും സിനിമ ഏതെങ്കിലും രാഷ്ട്രീയ ചായ്‌വ് കൂടി പ്രകടിപ്പിക്കുന്നുണ്ട് സംശയം കൂടി അവശേഷിപ്പിക്കുന്നു..
            ഇതൊക്കെയാണെങ്കിലും മലയാളി ഇന്നേവരെ ആസ്വധിച്ചിട്ടില്ലത്ത പുതിയ ശീലങ്ങളിലേക്ക് മലയാളിയെ കൂട്ടികൊണ്ട് പോകുന്ന സിനിമ എന്നാ നിലയ്ക്ക് ഒരു വ്യത്യസ്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആർകും കണ്ടിരങ്ങാവുന്ന ചിത്രമാണ് ഇത്.. ഒരിക്കൽ കൂടി ആവർത്തിക്കട്ടെ എല്ലാവർക്കും ഇത് ദഹിച്ചെന്നു വരില്ല..

No comments:

Post a Comment