Pages

Tuesday, 16 April 2013

immanuval,sound thoma,ladies and gentleman review in brief

1)1 1 1 ഇമ്മാനുവൽ

ഉത്സവകാലത്ത് തിയറ്ററിൽ എത്തുന്ന കുടുംബ  പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ട് ലാൽ ജോസ് വളരെ തിടുക്കപ്പെട്ടു ചെയ്ത ചിത്രമാണ് ഇമ്മാനുവൽ..തികച്ചും ലളിതമായ കഥാപശ്ചാതലം അതിലേറെ ലളിതമായി അധികം അധ്വാനിക്കാതെ ലാൽ ജോസ് ധ്രിശ്യവല്ക്കരിച്ചു .. 'എ ലൂസ്ലി വൂവാൻ സ്ക്രിപ്റ്റ്' അതേ അയഞ്ഞ അവസ്ഥയിൽ  ലാൽ ജോസ് സിനിമയാക്കിയപ്പോൾ സാധാരണ ഒരു ലാൽ ജോസ് ചിത്രത്തിൽ നിന്ന് പ്രതീക്ഷിച്ച ഒരു 'അക കാംബ്' ഈ ചിത്രത്തിനു നഷ്ടമായിട്ടുണ്ട്.. തികച്ചും ഒരു ടൈപ് ആയി മാറുന്ന മമ്മൂട്ടി കഥാപാത്രങ്ങളിൽ നിന്ന് മാറി നടക്കാനുള്ള മമ്മൂട്ടിയുടെ ശ്രമം കൂടിയാണ് ഇമ്മാനുവൽ എന്നാ മനുഷ്യൻ..കോട്ടും ടൈയ്യും കെട്ടി  ജോലിക്ക് പോകുമ്പോഴും സ്ഥാപനത്തിൽ നേരിടുന്ന മാനസിക സങ്കര്ഷവും പിരിമുറുക്കവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന പുതു തലമുറയെയാണ് ഈ ചിത്രത്തിൽ കടന്നു വരുന്നത് .. ലാഭം ലക്ഷ്യമാക്കുന്ന ഇത്തരം കമ്പനികള്ക്ക് നഷ്ടമാകുന്ന മാനുഷിക മൂല്യം അത്തരം കമ്പനിയിൽ ജോലി ചെയ്യുന്ന ആളുകൾക്കു കൂടിയുണ്ടെങ്കിലെ  പിടിച്ചു നില്കാനാവ് എന്നറിയുന്ന നിമിഷമാണ്  ഇമ്മാനുവൽ ജോലി ഉപേക്ഷിക്കുന്നത്.. ഒരു പക്ഷെ ജീവിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയെ ചൂഷണം ചെയ്തു അവനെ മനുഷ്യനല്ലതക്കി തീര്ക്കുന്നു എന്നുള്ളതാണ് ഈ ചിത്രം കാട്ടി തരുന്നത്..ഖദീജുമ്മയുടെയുടെ സങ്കടവും ജോസഫേട്ടന്റെ സ്നേഹവും ജെന്നിഫരിന്റെ നിസ്സഹായതയും ബാലച്ചന്ദരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരക്ഷിതാവസ്ഥയും ഒരിക്കലെങ്കിലും നിങ്ങളുടെ മനസ്സിനെ ഉലയ്ക്കുമെങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് ഇഷ്ടപ്പെടാതെ പോവില്ല.. ഇമ്മാനുവൽ കണ്ടിരിക്കാം...


2 ) സൗണ്ട് തോമ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിലീപ് ചിത്രമാണ്  സൌണ്ട് തോമ  ദിലീപ് മുരിച്ച്ചുണ്ടുനായി, വൈകല്യം നേരിടുന്ന പുതിയ കഥപാത്രമായി  പ്രേക്ഷകനെ സമീപിക്കുമ്പോൾ പ്രതീക്ഷകൾ വാനോളം ... ഹാസ്യം നന്നായി പറയാനറിയാവുന്ന ബെന്നി പി നായരമ്പലം തിരക്കതയയും കളർഫുൾ ഡയരെക്ടർ വൈശാക് സംവിധാനാവും  നിർവഹിക്കുന്ന  ചിത്രം ... എന്നാൽ ദിലീപിന്റെ മുച്ച്ചിറിയൊഴിച്ചു പതിവ് ഗിമ്മിക്കുകൾ മാത്രമാണ് പ്രേക്ഷകന് ഈ ചിത്രത്തിൽ കാണാനാവുക.. മുച്ചിറി  കൊണ്ടുള്ള ഹാസ്യമാന് ഉധെശിച്ചതെങ്കിൽ അത് 
പരമാവധി പ്രയോജനപ്പെടുത്താണോ അതിനു തക്ക സാഹചര്യങ്ങൾ ഒരുക്കാണോ ഒരു കൊമെടി എന്ടെർറ്റെയ്നെർ  എന്നാ നിലയില ഇറക്കിയ ഈ ചിത്രത്തിന് സാധിച്ചിട്ടില്ല.. കഥയുടെ വികാസം പതിവ് ട്വിസ്ടുകളിലൂടെയാണെങ്കിലും അക്ഷരാർത്തത്തിൽ തോമയുടെ പിതാവിലൂടെയാണ് കഥപറഞ്ഞു പോകുന്നത് എന്നത് മാത്രമാണ് ഇതിന്റെ പ്രത്യേകത ... അറു പിശുക്കനായ പിതാവിന് ജനിച്ചു പോയതിനാൽ ജീവിതം മുഴുവൻ വൈകല്യം പേറി നടക്കുന്ന തോമയും അയാളുടെ പ്രണയവും കുടുംബവും ഇതിനിടയിലേക്ക് വരുന്ന ചില പ്രശ്നങ്ങളുമാണ് തോമ പറയുന്നത്.. തന്റെ കഥാപാത്രത്തെ മനോഹരമാക്കാൻ ദിലീപ് മാക്സിമും എഫ്ഫെർട്ട് എടുക്കുന്നുണ്ട്.. ഗാന രംഗങ്ങളിലുൾപ്പെടെ വളരെ കളർഫുള്ളയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.. കാമര കൊണ്ടുള്ള അഭ്യാസങ്ങൾക്ക് പ്രസക്തിയില്ലാത്തതിനാൽ കാമറ ശരാശരി പ്രകടനത്തിൽ ഒതുങ്ങി..
                         എത്ര പാടി പതിഞ്ഞ കഥയായാലും ദിലീപ് ചിത്രങ്ങൾ പ്രേക്ഷകനു നല്കുന്ന 'ഒരു മിനിമം ഗ്യാരന്റി ' ഈ ചിത്രവും പ്രേക്ഷകന് നല്കുന്നുണ്ട് എന്നാ കാര്യത്തിൽ തര്ക്കമില്ല.. അതുകൊണ്ട് തന്നെ ദിലീപിന്റെ സ്ഥിരം സ്റ്റൈലിലുള്ള ഒരു കൊമെടി എന്റർ റ്റെയ്നെർ ആസ്വദിക്കാൻ താല്പര്യമുള്ള ആരെയും ഈ ചിത്രം  കൂടുതൽ ബോറടിപ്പിക്കില്ല.. സൌണ്ട് തോമ കണ്ടിരിക്കാം.. 
   
3 ) ലേഡീസ് ആൻഡ് ജെന്റിൽമാൻ

ഒരു സിനിമക്കുള്ള കഥ  പറഞ്ഞ ആദ്യ ഒന്നേ കാൽ മണിക്കൂറും  കൂടുതലൊന്നും പറയാനില്ലാത്ത പിന്നീടുള്ള ഒന്നേകാൽ മണിക്കൂറും ചേർന്ന് അധികമൊന്നും ബോറടിപ്പിക്കാതെ കഥ പറയുന്ന ഒരു ശരാശരി ചിത്രമാണ്  ലേഡീസ് ആൻഡ് ജെന്റിൽമാൻ    ഒരു കഥയിൽ നിന്ന് മറ്റൊരു കഥയിലേക്ക് കടന്നു കഥ പറഞ്ഞു ഇതാണോ കഥയെന്നു പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കി ഇതൊന്നുമല്ല താൻ പറയാൻ പോകുന്നത് എന്ന് പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു  ലേഡീസ് ആൻഡ് ജെന്റിൽമാൻ   എന്നാ ചിത്രത്തിന്റെ പ്രത്യേകത ... അത് തന്നെയാണ് ഈ ചിത്രം പതിവ് രീതികളിൽ നിന്നും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതും ... . പക്ഷെ പിന്നീട് പറഞ്ഞതാവട്ടെ പാടി പതിഞ്ഞതും.. തികച്ചും സാധാരണമായി അവസാനിക്കുന്ന അവസാന രംഗത്തേക്കാൾ ഒരു ക്ലൈമാക്സിന്റെ സാധ്യത അവശേഷിപ്പിക്കുന്ന ആദ്യപകുതി .....മോഹൻ ലാലിന്റെയും  മറ്റുള്ള നടിമാരുടേയും പ്രകടനം  ശരാശരിയിൽ ഒതുങ്ങുമ്പോൾമീര ജാസ്മിൻ ഇതുവരെ കാണാത്ത വിധം പിന്നോട്ട് പോയി.. സിദ്ദിക്ക് കണ്ടെത്തിയ ജയാഭാരതിയുടെ പുത്രൻ  കൃഷ്‌ ജെ സത്താർ നിരാശപ്പെടുത്തി..ഇനിയുള്ള കുറച്ചു നാളുകൾ  തന്റേതു മാത്രമാണ് എന്നു പറഞ്ഞു കലാഭാവാൻ ഷാജോണ്‍ പ്രതീക്ഷകളെ  സജീവമാക്കി.. എങ്കിലുംനഷ്ടമില്ലാതെ കണ്ടിരിക്കാം ഈ സിദ്ദിക്ക് ചിത്രം.

No comments:

Post a Comment