നേരം.. രണ്ടു വിധത്തിലാണ് ഒന്ന് നല്ല നേരം പിന്നൊന്ന് ചീത്ത നേരം .. ആവറേജ്...
നേരം രണ്ടു തരത്തിലുണ്ട് നല്ല നേരവും ചീത്ത നേരവും..നിങ്ങളുടെ നല്ല നേരത്ത് ഒരല്പം സമയം ചിലവഴിക്കനമെന്നഗ്രഹിച്ചു സിനിമ കാണുകയാണെങ്കിൽ 'നേരം' നല്ലതാണ് .. അഥവാ നിങ്ങളുടെ ചീത്ത സമയത്ത് എല്ലാ വിമർശന ബുദ്ധിയോടും ആസ്വദിക്കുന്ന ചിത്രമാണെങ്കിൽ അത്ര നല്ലതല്ല ഈ നേരം .. എല്ലാത്തരം കോപ്പിയടിയെയും ന്യായീകരിച്ചുകൊണ്ട് ഇതിൽ നിങ്ങൾ കണ്ട പലതും ആവർത്തിക്കുമെന്ന മുന്നരിയോപ്പോട് തന്നെയാണ് അൽഫൊൻസ് പുത്രൻ എന്നാ പുതുമുഖ സംവിധായകാൻ തിരക്കഥ സംഭാഷണം സംവിധാനം പോരാത്തതിന് എഡിറ്റിംഗ് കൂടി നടത്തി രംഗത്തിറക്കിയ ഈ ചിത്രം ആരംഭിക്കുന്നത് തന്നെ...2 മണിക്കൂർ എന്റെർറ്റെയ്നെർ എന്നാ നിലയിൽ പുറത്തിറങ്ങിയ ഈ ചിത്രം ആ റോൾ ബന്ഗിയായി നിർവഹിചിടുണ്ട് എന്ന് തന്നെ വിലയിരുത്താം .. ജഗതിയുടെ ഗാനവും 'വാതിൽ മെല്ലെ' എന്നാ ഗാനവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിലുള്ളതാണ്..
പറയത്തക്ക കഥയില്ലാത്ത ഒരു ചിത്രം ഒരു വ്യക്തിയുടെ ഒരു ദിവസതിലൂടെയാണ് ഏറെക്കുറെ കടന്നു പോകുന്നത്.. ആ ദിവസത്തെ സംഭവങ്ങളെ പ്രേക്ഷകന് ഇഷ്ടപ്പെടും വിധം ബന്ഗിയായി കൊർത്തിണക്കി എന്നുള്ളതും സിനിമയുടെ ഓവറോൾ മെയ്കിങ്ങിൽ കിട്ടിയ ഒരു തമിഴ് ചുവ അതിനു ഏറെ ഗുണം ചെയ്യുന്നതും കണ്ടു ... കഥാപാത്രങ്ങളുടെ നോട്ടം കൊണ്ടും മികച്ച സീനുകൾ ഒരുക്കിയും ഹ്യൂമർ കണ്ടെത്താൻ സംവിധായകന് കഴിഞ്ഞു സന്തോഷത്തേക്കാളുപരി സന്താപത്തിലൂടെയും ജീവിതത്തിന്റെ ഇരുണ്ട യാതാര്ത്യങ്ങളിലൂടെയും ആണ് അണിയരക്കാർ കൊമെടി കണ്ടെത്തുന്നത്..ശ്രീനിവാസൻ ഭാർഗവച്ചരിതത്തിൽ പയറ്റി പരാജയപ്പെട്ട ബ്ലാക്ക് ഹ്യൂമർ വര്ക്ക് ഔട്ട് ചെയ്യുന്നതിൽ ഈ ചിത്രം ഒരു പരിധിവരെ വിജയം കണ്ടു.. . കഥാപാത്രത്തെ പലപ്പോഴും ക്ലോസ് ആയി പിന്തുടരുന്ന കാമറ വിദൂരമായ കാഴ്ചകളെ പലപ്പോഴും ഒഴിവാക്കുന്നുന്ടെങ്കിലും കാമെരാ വർകും എടിടിങ്ങും മോശമാക്കിയില്ല..
നിവിൻ പോളിയുടെ തട്ടതിൻ മറയിത്തിലെ ഇമേജിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് ഇത് എന്ന് ആദ്യന്തം പറയിപ്പിക്കാൻ സംവിധായകനും അണിയറ പ്രവർത്തകർകും കഴിഞ്ഞു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ ..തട്ടത്തിലെ ആത്മഗതങ്ങളും കഥ പറയൽ ശൈലിയും ചിത്രത്തിന്റെ അവസാനം വരെ നേരവും അനുകരിക്കുന്നുണ്ട്...ബാല്യത്തിൽ തുടങ്ങുന്ന പ്രണയം അതിനെ ധ്രിശ്യവൽക്കരിച്ച്ച്ചത് പ്രണയം പറയുന്ന രീതി അതിനായി ഉപയോഗിക്കുന്ന ഓരോ വാക്കുകളും തട്ടത്തിൽ പൊതിഞ്ഞു പ്രേക്ഷകനിലേക്ക് എത്തുന്നു.. ഒരു പക്ഷെ അത് കൊണ്ട് തന്നെ നിവിണ്‍ പൊളി എന്നാ നടന് അധികമൊന്നും ഈ ചിത്രത്തിൽ ചെയ്യാനുണ്ടായിരുന്നില്ല.. എന്നാൽ വില്ലാൻ സിംഹ നന്നായിട്ടുമുണ്ട്..
ഓടിയോടി തളരുന്ന നായകനും വില്ലനും പിന്നണിയിൽ അനാവശ്യ ബഹളങ്ങളുടെ ഘോഷയാത്രയും ... 2 മണിക്കൂറിൽ ഒതുങ്ങുന്ന ചിത്രത്തിലെ ഓട്ടം മാത്രമുണ്ട് 20 മിനുട്ടോളം.. 'റണ്‍ 'എന്നാ ചിത്രത്തിൽ ആക്ഷൻ ചെയ്തത് കൊണ്ടാണോ നായകനെയും വില്ലനെയും ഇങ്ങനെ ഇട്ടു ഓടിക്കുന്നതുകൊണ്ടാണോ അദേഹത്തിനു 'റണ്‍ രവി' എന്ന് പേര് കിട്ടിയത് എന്നാ സംശയം ബാക്കിയാവുന്നു..അവസാന രംഗത്ത് ജഗതിയുടെ ഗാനം ഉള്കൊള്ളിച്ചതുകൊണ്ട് മാത്രമാണ് ആദ്യത്തെ ഓട്ടത്തിന്റെ ആവര്ത്തനമായിട്ടും ആ രംഗം പ്രേകഷകനിൽ ആവേശമുനര്ത്തിയത് പലപ്പോഴും ബാക്ഗ്രൌണ്ടിലെ ബഹളം സംഭാഷനങ്ങൾക്കായി കാത് കൂർപ്പിച്ചിരിക്കേണ്ട അവസ്ഥയിലുമാക്കി( കൊർനെഷൻ തിയെട്ടരിനും അതിലൊരു പങ്കുണ്ട്.)..
പി വി എസ് ഫിലിം സിറ്റിയിൽ 180 ഉം ക്രൗനിൽ 150 ഉം കൊടുത്തു സിനിമ കണ്ടേ തീരു എന്ന് വാശിയില്ലെങ്കിൽ 60 രൂപയ്ക്ക് കൊർനെഷൻ പോലുള്ള തിയട്ടരിൽ ഇരു വശങ്ങളിലുമായി കറങ്ങുന്ന പങ്ക നിങ്ങളുടെ ഉഷ്ണത്തെ ശമിപ്പിക്കുമെങ്കിൽ ധന നഷ്ടമില്ലാതെ കണ്ടിരിക്കാം ഈ നിവി പൊള്ളി ചിത്രം..ശരാശരി.....
No comments:
Post a Comment