Pages

Tuesday, 26 February 2013

shutter review


യാഥാര്‍ത്യത്തിന്റെ 'ഷട്ടര്‍' തുറന്നപ്പോള്‍ ... 

ഫെയ്സ്ബുകിലും സോഷ്യല്‍ നെറ്റ് വര്‍ക്ക്   സൈടുകളിലും ഡല്‍ഹി പെന്കുട്ടിക്കുണ്ടായ ദുരവസ്തയെക്കുറിച് പോസ്റ്റുകളും കമ്മന്റുകളും ഇടുകയും ഗൂഗിളും പോണ്‍ സൈടുകളിലും അവളുടെ ഫോടോയ്കും ബലല്‍സങ്കം ചെയ്യുന്ന വീഡിയോക്കും പരത്തി നടക്കുകയും ചെയ്യുന്ന മലയാളിയുടെ  കപട സദാചാര ബോധത്തെ തുറന്നു കാട്ടുകയാണ് ജോയ് മാത്യു ആദ്യമായ് സംവിധാനം നിര്‍വഹിച്ച ഷട്ടര്‍ എന്ന ചലച്ചിത്രം. കഥാപാത്രങ്ങളെ പ്രേക്ഷകനോട്  ചേര്‍ത്ത് വയ്കുകയും അവന്റെ നെഞ്ചിടിപ്പികള്‍ പ്രേകഷകന്റേതു കൂടി ആക്കി മാറ്റിയ മറ്റൊരു സിനിമയും സമീപകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഷട്ടറിനകത്ത് അകപ്പെട്ട റഷീദിന്റെ ഓരോ നിമിഷവും പ്രേക്ഷകനിലും നെടുവീര്‍പ്പുയരുന്നു. ദാക്ഷായിനി ഒന്ന് ഉറക്കെ സംസാരിക്കുമ്പോള്‍ അവളുടെ വായ പൊത്താന്‍ പ്രേക്ഷകന്‍റെ  കൈയും ഉയരുന്നു.അത്ര മനോഹരമാണ് ഈ കൊച്ചു ചിത്രം. 
         കോഴികൊടിനെകുറിച്ചും അവിടെയുള്ള ഒട്ടോക്കാരെക്കുറിച്ചും പറയാന്‍ ജോയ് മാത്യുവിന് നൂറു നാവ്. പൂര്‍ണമായും ആ പ്രധേശത്തോടും അവിടുത്തെ ദേശവാസികളോടും പരമാവധി കൂറ് പുലര്‍ത്താന്‍ ജോയ് മാത്യുവിന് കഴിഞ്ഞു..സംഭാഷണങ്ങളിലെ സ്വാഭാവികതയും ധ്രിശ്യങ്ങളിലെ നാച്ചുരാലിറ്റിയും കോഴിക്കോടന്‍ പെരുമ പ്രേക്ഷകനെ അറിയുക്കന്നതില്‍ വലിയ പങ്കു വഹിച്ചു. കാമര കണ്ണുകളില്‍ കൃത്രിമ നിറം ചാലിച്ച ധ്രിശ്യങ്ങളല്ല പകരം നമ്മുടെ കണ്ണുകളില്‍ പതിയുന്ന കൊഴികൊടിന്റെ വശ്യത ആവശ്യപ്പെടുന്ന വെളിച്ചവും കലറും നല്‍കി ഒപ്പിയെടുത്ത ദ്രിശ്യങ്ങള്‍.. 
        സജിത മഠത്തില്‍ എന്നാ സിനിമയിലെ തുടക്കക്കാരി അക്ഷരാര്‍ത്തത്തില്‍ അതിശയിപ്പിക്കുകയായിരുന്നു. തെരുവ് വേശ്യയായി കലര്‍പ്പില്ലാതെ അഭിനയിക്കാന്‍ സജിതക്ക് കഴിഞ്ഞു.. ശബ്ധത്തില്‍ വരുന്ന ഉയര്‍ച്ച താഴ്ച്ചകള്‍ക്കനുസരിച്ചു പ്രേക്ഷകന്റെ ശ്വാസ ഗതിയെപ്പോല്ലും നിയന്ത്രിക്കാന്‍ ഈ നടിക്കു കഴിഞ്ഞിട്ടുണ്ട്.. പരുക്കന്‍ വേഷങ്ങള്‍ മാത്രം ചെയ്ത ലാലിന്റെ മികച്ച വേഷം.. പശ്ചാത്താപവും ഭയവും ആശങ്കയും നിസ്സഹായതയും ഇടകലര്‍ന്നു വരുമ്പോള്‍ ലാലും പ്രേക്ഷകനെ കയ്യിലെടുക്കുകയായിരുന്നു... അപൂര്‍വരാഗങ്ങള്‍ തൊട്ടു താനൊരു മികച്ച നടനാണ്‌ എന്ന് തെളിയിച്ചിട്ടും അംഗീകരിക്കപ്പെടാതെ പോയ വിനയ് ഫോര്‍ടിന്റെ ഗംഭീര പ്രകടനം, മോശമാക്കാതെ ശ്രീനിവാസന്‍.. ഇതില്പരം എന്ത് വേണം അതി ഗംഭീരം എന്ന് വിശേഷിപ്പിക്കാന്‍..
             ഷട്ടെരിന്റെ ചെറിയ ധ്വാരതിലൂടെയുള്ള ദൃശ്യം ജനലഴില്‍ കൂടി പുറത്തേക്കും അകത്തേക്കുമുള്ള ദ്രിശ്യങ്ങള്‍ ഒക്കെ മനോഹരമായി ഒപ്പിയെടുക്കുക മാത്രമല്ല ഷട്ടെരിനകതെയും പുറത്തെയും കാഴ്ചകളെ മികച്ച ലൈടിങ്ങുകളിലൂടെ വേര്‍തിരിച ചായാഗ്രാഹകനോടൊപ്പം ചിത്രങ്ങളെ അവ ആവശ്യപ്പെടുന്ന രീതിയില്‍ സംയോജിപ്പിക്കുക കൂടി ചെയ്ത എഡിറ്റര്‍ കൂടി അഭിനന്ദനമര്‍ഹിക്കുന്നു.... 
             മനുഷ്യന്റെ കപട സദാചാര ബോധത്തിന്റെ പോളിച്ചെഴുത്താവുന്നതോടൊപ്പം ലഹരി സമ്പാധിച്ചു തരുന്ന സൌഹൃദങ്ങളുടെ പൊള്ളത്തരം കൂടി തുറന്നു കാണിക്കുന്നുണ്ട് ഈ ഷട്ടര്‍  .അതെ സമയം ഷട്ടര്‍ തുറന്നു കൊടുത്തതുകൊണ്ടുള്ള വിലപേശല്‍ പോലെ സൌഹൃധതെയും പ്രണയത്തെയും വേര്‍തിരിച്ചു കൊണ്ട് മകള്‍ അച്ഛനു നല്‍കുന്ന ലക്ചര്‍ പുച്ഛത്തോടെ തള്ളികലയാനെ സാധിക്കൂ.. ആണ്‍ പെന്‍ സൌഹൃദങ്ങള്‍ പ്രത്യേകിച്ച് ഒരേ ക്ലാസിലുള്ള കുട്ടികളുടെ സൌഹൃദങ്ങള്‍ ഒരു കാലത്തും പ്രണയമായി വളരില്ല എന്ന് പറഞ്ഞു വയ്കുകയാണ് ജോയ് മാത്യു ഈ ചിത്രത്തിന്റെ അവസാനം. പക്ഷെ യഥാര്‍ത്ഥ സൌഹൃധങ്ങലാണ് പലപ്പോഴും യഥാര്‍ത്ഥ പ്രണയം സൃഷ്ടിച്ചിട്ടുള്ളത് എന്നാ കാര്യം ജോയ് മാത്യു എന്നാ തിരക്കതാ കൃത്ത് സൌകര്യപൂര്‍വ്വം മറക്കുന്നു..പാടി പ്പതിഞ്ഞ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കവസ്തയാവനം ഈ ചിത്രത്തിലെ നായകനും മുസ്ലിം ചായ നല്‍കാന്‍ ജോയ് മാത്യുവിനെ പ്രേരിപ്പിചിട്ടുണ്ടാകുക.. എന്നാല്‍ ആണ്‍കുട്ടികളെക്കാള്‍  പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ഇന്ന് കേരളത്തിലെ 80 ശതമാനത്തിലധികം വരുന്ന മുസ്ലിം മാതാപിതാക്കള്‍ തയ്യാറാകുന്നുണ്ട് എന്നതും ഓര്‍മിപ്പിക്കുന്നു...
              പക്ഷെ പകല്‍ പെണ്ണിന്റെ മാനം കാക്കുന്നവനായും രാത്രി അവളുടെ മാനത്തിനു വിലപറയുകയും ചെയ്യുന്ന ഞാനുള്‍പ്പെടുന്ന സമൂഹത്തെ ചിത്രീകരിക്കാന്‍ മാത്രമാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത് എന്ന് വരുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലതാകുന്നു... ഈ ചിത്രത്തിന്റെ ഏതെങ്കിലും ഭാഗം നിങ്ങള്ക്ക് വിരസമായി അനുഭവപ്പെട്ടാലും അതിന്റെ അവസാന രംഗം കയ്യടിച്ചു അഭിനന്ദിച്ചേ നിങ്ങള്‍ക്ക് തിയറ്റര്‍ വിടനാവൂ.. മലയാളിയുടെ കണ്ണുകള്‍ക്ക്‌ പരിചയമില്ലാത്ത പുതിയ കാഴ്ച്ചകളല്ലെങ്കിലും സിനിമയുടെ സമസ്ത മേഖലകളിലും മുന്നിട്ടു നില്‍ക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം തന്നെയാണ് ഷട്ടര്‍..

No comments:

Post a Comment