Pages

Friday, 16 November 2012

nine one six (916 ); ഒരു ഗ്രാം ഇമോഷന്‍സില്‍ പൊതിഞ്ഞ തനി തിരൂര്‍ പൊന്നു............ലളിതം...വിരസം...




                  സംവിധായകരും ടൈപ്പ് ചെയ്യപ്പെടുമ്പോള്‍ നിരാഷപ്പെടുന്നത് പ്രേക്ഷകനാണ്.,, ഓരോ സംവിധായകന്റെയും ചിത്രത്തെ കുറിച്ച് പ്രേക്ഷകന് കൃത്യമായ ധാരണ ഉണ്ട്... എന്നാല്‍ തന്‍ അത്തരത്തിലുള്ള ഫിലിം മാത്രമേ ചെയ്യ് എന്ന് വാശിപിടിക്കുമ്പോള്‍ അതില്‍ പുതുതായ് എന്തെങ്കിലും കണ്ടെത്താനും അതു പ്രേക്ഷകന് രസിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കാനും സംവിധായകന് ബാധ്യതയുണ്ട്...
                   കഥപറയുമ്പോള്‍ എന്നാ ഒറ്റ ചിത്രം കൊണ്ട്  പ്രക്ഷക മനസ്സില്‍ ഇടം പിടിച്ച എം മോഹനന്‍ എന്നാ സംവിധായകന്‍  മറ്റൊരു ചിത്രത്തിലൂടെ അതെ വേഗതയില്‍ താഴേക്കു പതിക്കുന്ന കാഴ്ചയാണ് നയന്‍ വന്‍ സിക്സിലൂടെ നമ്മള്‍ കാണുന്നത്... എം മോഹനന്‍ തന്നെ തിരക്കതാക്രിതിന്റെയും സംവിധായകന്റെയും മേലങ്കി അണിഞ്ഞ 916 എന്നാ ചിത്രം പാടെ നിരാശപ്പെടുത്തി..ഇഴയടുപ്പമില്ലാത്ത തിരക്കഥയും കതാഖ്യാനത്തില്‍ നഷ്ടമാകുന്ന ചടുലതയും പുതുമുഖമെങ്കിലും തീര്‍ത്തും നിരാഷപെടുത്തുന്ന പ്രകടനം മാളവിക മേനോനില്‍ നിന്ന് ഉണ്ടാവുക കൂടി ചെയ്തപ്പോള്‍ പ്രേക്ഷകന് ലഭിച്ചത് ആവര്‍ത്തന വിരസമായ കുറെ മുഹൂര്‍ത്തങ്ങള്‍ മാത്രമാണ്...ബന്ധങ്ങളുടെ പവിത്രത വൈകാരികമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ചിത്രത്തിലുടനീളം കാണാനാവുക ..എന്നാല്‍ അവര്‍ അനുഭവിക്കുന്ന തീവ്രമായ ദുഖം വാക്കുകളില്‍ നിരക്കനാവാതെ കേവലം  പശ്ചാത്തല സംഗീതത്തില്‍ മാത്രം ഒതുങ്ങുകയും വികാരങ്ങള്‍ പ്രേക്ഷകന് അനുഭവഭേധ്യമാകാതെ പോകുകയും ചെയ്യുന്നു..
                  വെറുതെ ഒരു ഭാര്യ, അനൂപിന്റെ തന്നെ നമുക്ക് പാര്‍ക്കാന്‍ എന്നെ ചിത്രങ്ങളെ ഒര്മിപ്പികും വിധമായിരുന്നു കഥാഗതി...പിന്നീട് വരുന്ന ട്വിസ്റ്റ്‌ വേണ്ടത്ര ഉള്‍കൊള്ളാന്‍ പ്രേക്ഷകന് സാധിച്ചിട്ടുണ്ടോ എന്നും സംശയമാണ്... ഷൂട്ട്‌ ചെയ്തു വച്ച കുറച്ചു സീനുകള്‍ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ അതേപടി ആവര്‍ത്തിക്കുന്നതും അത്തരം ഫ്ലാശ്ബകില്‍ പുതുതായി ഒന്നും ഉള്‍പ്പെടുത്താന്‍ കഴിയാതെപോയതും സംവിധായകന്റെ പരാജയമാണ്... പിസ്സ പിസ്സ എന്നാ ഗാനം കേള്‍ക്കാന്‍ സുഖമുള്ളതാണെങ്കിലും ഒരു ഗാനത്തിന് തൊട്ടു പിറകെ ഈ ഗാനം വന്നതും കഥയുമായി ബന്ധപെട്ട ഒന്നും തന്നെ ആ രംഗങ്ങളില്‍ ഉള്പെടിയിട്ടില്ല എന്നതും  കഥാ സന്ദര്‍ഭത്തില്‍ അത്തരമൊരു ഗാനത്തിന്റെ പ്രസക്തി എന്ത് എന്നും ഉള്ളതും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല...ഒരു ഫ്ലാഷ്ബാക്ക് രംഗത്തില്‍ ഈ ഗാനവും സംഭവങ്ങളും ഇടകലര്‍ത്തി കാനിക്കെണ്ടിടത് ഗാനം അതെ പടി ആവര്‍ത്തിക്കുന്നത് വിരസമാവുന്നു ... എടിടിങ്ങില്‍ വന്ന പിഴവ് പലയിടത്തും പ്രത്യകിച്ചു ഫ്ലാഷ്ബാക്ക് സീനുകളില്‍ മുഴച്ചു നില്‍ക്കുന്നു...
          പലപ്പോഴും ഒരു ടെലിഫിലിമിന്റെ നിലവാരത്തിലേക്ക് താഴുന്ന സിനിമ അല്പമെങ്കിലും ലൈവ്ലി ആകുന്നത് അനൂപിന്റെ യും പാര്‍വനയുടെയും  പ്രണയം രംഗങ്ങളില്‍ മാത്രമാണ് .. ഒര അര്‍ത്ഥത്തില്‍     സിനിമ ആരംഭിക്കുന്നത് പോലും അവിടെ നിന്നാണ് എന്ന് പറയേണ്ടിവരും...ആസിഫിന്റെ പ്രശാന്ത് എന്നാ കഥാപാത്രം പ്രേക്ഷകന് പിടികിട്ടതെപോയതും എടുത്തു പറയേണ്ട പോരായ്മയാണ്...ചിത്രത്തിലെ മര്‍മ പ്രധാനമായ ഒരു റോള് എന്നാ നിലക്ക് ആസിഫിന്റെ കറക്ടരിനു സംഭവിച്ച പാളിച്ച ചിത്രത്തിന്റെ ആഖ്യാന രീതിയെ കുരച്ചന്നുമല്ല ബാധിക്കുന്നത്...എങ്കിലുംകിട്ടിയ റോള് ബങ്ങിയക്കാന്‍ അനൂപിനും പാര്‍വനയ്കും ആസിഫിനും നന്ദുവിനും കഴിഞ്ഞു...
         എം ജയചന്ദ്രന്‍ ഈണമിട്ടു  ശ്രേയ ഘോഷാല്‍ പാടിയ നാടുമാവിലൊരു മൈന തുടങ്ങി കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങല്‍ മാത്രമാണ് അല്പമെങ്കിലും പ്രേക്ഷകനെ രസിപ്പിക്കുനത് ...അതുകൊണ്ട് തന്നെ ചെമ്മന്നുര്‍ ജോല്ലെരിയുടെ ബാനെരില്‍ ഇറങ്ങിയ എം മോഹനന്റെ തൂലികയില്‍ വിരിഞ്ഞ 916 തിരൂര്‍ പോന്നു കാഴ്ചയില്‍ മാത്രം തോന്നിക്കുന്ന 'ഒരല്പം ഇമോഷന്സില്‍ പൊതിഞ്ഞ" സിനിമയായി മാറുന്നു...

No comments:

Post a Comment