Pages

Showing posts with label Asif Ali. Show all posts
Showing posts with label Asif Ali. Show all posts

Thursday, 21 March 2013

red wine review

                             റെഡ് വൈൻ : പുതുമ തേടുമ്പോൾ

 ശക്തമായ കഥാപശ്ചാത്തലത്തിന്റെ അഭാവം പ്രകടമാക്കിയ സമീപകാല അന്വേഷണാത്മക ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കഥ പറഞ്ഞിരിക്കുന്നു എന്നതാണ് റെഡ് വൈൻ എന്നാ മോഹന ലാൽ ആസിഫ് അലി ഫഹധ് ഫാസിൽ ചിത്രത്തിന്റെ പ്രത്യേകത.. ഏതെങ്കിലും ഒരു താരത്തിൽ മാത്രം ശ്രദ്ധയൂന്നാതെ കതാപത്രങ്ങൽക്കെല്ലാം അവർ അർഹിക്കുന്ന പ്രാധാന്യം നല്കി കുടുംബ ബന്ധങ്ങളും അന്വേഷണവും ഇഴചേർത്ത  ഒരു മികച്ച ചിത്രമാണ് റെഡ് വൈൻ. താര പ്രഭയ്ക്കപ്പുരം നല്ല സിനിമയുടെ ഭാഗമകുന്ന മോഹന ലാൽ എന്നാ സൂപർ താരത്തിന്റെ രതീഷ്‌ വാസുദേവനെ അംഗീകരിക്കാൻ ഒരു പക്ഷെ ആരാധകർക്ക് കഴിയില്ലെങ്കിലും മോഹന ലാൽ എന്നാ മലയാളത്തിന്റെ  സൂപ്പർ താരത്തെ  സിനിമയെ സ്നേഹിക്കുന്ന  എല്ലാ മലയാളിയും അങ്ങീകരിക്കും.. 
               വയനാടിലെ ഒരു യുവ രാഷ്ട്രീയ നേതാവ് (സി വി അനൂപ്‌ - ഫഹദ് ഫാസിൽ) കൊല്ലപ്പെടുന്നതും രമേശ്‌ (ആസിഫ് അലി) എന്നാ യുവാവിന്റെ അസ്സാനിധ്യവും അത് അന്വേഷിച്ചെത്തുന്ന രതീഷ്‌ വാസുദേവ് (മോഹന ലാൽ) എന്ന പോലിസു ഉധ്യോഗസ്ഥന്റെയും കഥയാണ് ചിത്രം പറയുന്നത്..ഒരു  നാടക  രംഗത്തിലൂടെ ഫഹധിനെ  അവതരിപ്പിക്കുകയും  ഒന്നോ രണ്ടോ  ഷോട്ടുകളിലൂടെ ഫഹദിന്റെ കഥാപാത്രത്തെ പ്രേക്ഷകനിലേക്ക് കുടിയിരുത്താനും സാധിച്ചതിൽ വളരെ ഇമ്പ്രേസ്സിവ് ആയ ആദ്യ രംഗത്തിനു വലിയ പങ്കുണ്ട്.  രാഷ്ട്രീയവും സാമൂഹ്യവുമായ കാഴ്ചപ്പാടുകൾ തുറന്നു പറയുന്നു  എന്നതിനപ്പുറം ചിഹ്നങ്ങളും കോടി തോരണങ്ങളും പാര്ടിയുടെ പേരും ചില  നേതാക്കളുടെ പേരും അതേപടി ഉപയോഗിക്കുന്നു എന്നാ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് കമ്മ്യൂൂനിസ്റ്റ് പാര്‍ടി  അല്ലെങ്കിൽ നേതാവ് തെറ്റാണ് എന്ന് പറയുന്നതിന് പകരം ഒരു ബദൽ നേതാവോ പാര്‍ടിക്കുള്ള ശരിയായ പ്രവര്ത്തന രീതിയോ മുന്നോട്ടു വയ്ക്കാൻ ഈ ചിത്രത്തിനു സാധിക്കുന്നുണ്ട്.. അതെ അവസരത്തിൽ ജന സേവനത്തിലൂടെ സുഖം തേടുന്ന രാഷ്ട്രീയക്കാരനും ഭാര്യയെ എന്ത് ചെയ്തും സന്തോഷിപ്പിച്ചുകൊണ്ടു പോകണമെന്ന് ആഗ്രഹിക്കുന്ന സുഖം അന്വേഷിക്കുന്ന ഭർത്താവും ഇന്നത്തെ യുവത്വ ത്തിന്റെ രണ്ടു മുഖങ്ങളെയാണ് അടയാളപ്പെടുത്തുന്നത്.. സ്വന്തം ദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്ന ചെറുപ്പകാരനെ വധിക്കാൻ ഇന്നിന്റെ പ്രതീകമായ തന്നെ തന്നെ സ്നേഹിക്കുന്ന യുവാവിനെ മാഫിയകൾ കയ്യിലെടുക്കുന്ന ദയനീയ കാഴ്ചയും അതിന്റെ വരും വരയ്കകളും പ്രസ്നവൽകരിക്കാൻ രണ്ടു മനിക്കൂരിനകത്ത് സലാം ബാപ്പു എന്നാ ലാൽ ജോസ് ശിഷ്യന് സാധിച്ചു എന്നത് അഭിനന്ധനാർഹാമാണ്..
              എന്നാൽ വളരെ ആകർഷകമായ ഒന്നാം പകുതിയേ അപേക്ഷിച്ച് ചിലപ്പോഴെങ്കിലും ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി പ്രേക്ഷകനെ ചെറുതായി ബോറടിപ്പിക്കും.. അതിലുപരി ഒരു അന്വേഷണ ഉധ്യോഗസ്ഥനിലുപരിയായി സ്വന്തം അസ്ഥിത്വം വ്യക്തമാക്കാത്ത മോഹന ലാൽ കഥാപാത്രം അവസാന രംഗത്തിൽ താൻ മൂലം നഷ്ടപെട്ട ജീവനെയൊർത്തു വിഷമിക്കുന്നത് ഈ ചിത്രം അതുവരെ സമാഹരിച്ചു വച്ച മുഴുവൻ  കരുത്തും ചൊർത്തിക്കലയുന്നതായി മാറി.. അന്വേഷണത്തിന്റെ ചടുലത സ്ക്രിപ്റ്റിൽ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിലും മിയയുടെയും മരിയ ജോര്ജിന്റെയുംപ്രകടനത്തിലൂടെയും സംബാഷനങ്ങളിലൂടെയും  മികച്ച വൈകാരിക മുഹൂർത്തങ്ങൾ ഒരുക്കാൻ സാധിചിടത്താണ് കണ്ടിരങ്ങിയിട്ടും ഈ ചിത്രം പ്രേക്ഷകനെ പിന്തുടരുന്നത് 
           എടിടിങ്ങിലൂടെ വളരെ മികച്ച മുഹൂർത്തങ്ങൾ ഒരുക്കാൻ രണ്ജാൻ അബ്രഹാമിന് സാധിച്ചിട്ടുണ്ട്... പുഴയിലേക്ക് താഴുന്ന കത്തി തൊട്ടിയിൽ വെള്ളമെടുക്കുന്ന ഫഹദിലെക്കും ഫഹദിന്റെ മുന്കാല ജീവിതത്തിലേക്കും  ആൽബത്തിൽ നിന്ന് വിരിഞ്ഞു വരുന്ന ഫ്ലാഷ് ബാകും ഒക്കെ മനോഹരമായ എടിടിങ്ങിലൂടെ രണ്ജാൻ അബ്രഹാം പ്രേക്ഷകന് സമ്മാനിചു വയനാടിന്റെയും കോഴിക്കൊടിന്റെയും സൌന്ദര്യം വിതറുന്ന ദ്രിശ്യങ്ങൾ പകർത്താൻ മനോജ്‌ പിള്ളയുടെ ചായഗ്രാഹക മികവിന് കഴിഞ്ഞതും എടുത്തു പറയേണ്ടതാണ്..
                ലാലേട്ടന് പ്രത്യേകിച്ച് ഒന്നും ചെയ്യനില്ലതിരുന്ന ചിത്രത്തിൽ   ഫഹദിന്റെയും മിയയുടെയും മേരി  ജോര്ജിന്റെയും പ്രശംസനീയമായ പ്രകടനത്തോടൊപ്പം  മികച്ച കഥയും തിരക്കഥയും അതിനെ നന്നായി വിഷ്വലൈസ് ചെയ്യാൻ അറിയാവുന്ന  സംവിധായകനും ചേർന്നപ്പോൾ ഒരു മികച്ച ചിത്രമാണ് പ്രേക്ഷകന് ലഭിക്കുന്നതു..  ഒരു ലാൽ ജോസ് ചിത്രത്തിന്റെ ദ്രിശ്യ ഭംഗി തോന്നിപ്പിക്കുന്ന ഈ സലാം ബാപ്പു ചിത്രം ലാൽ ആരാധകരെ ത്രുപ്തിപ്പെടുത്തുകയില്ലെങ്കിലും നല്ല സിനിമയെ സ്നേഹിക്കുന്ന മുഴുവൻ മലയാളികളെയും ആകര്ഷിക്കും എന്നതിൽ തര്ക്കമില്ല... അതുകൊണ്ട് തന്നെ ആര്ക്കും ധൈര്യപൂർവ്വം  കണ്ടു ആസ്വധിചിറങ്ങാവുന്ന ചിത്രമായിരിക്കും റെഡ് വൈൻ.... 

Tuesday, 5 March 2013

kili poyi review


കിളി പൊയീീീീീീീീ ... ന്യൂ  ജനറേഷന്‍ തട്ടികൂട്ടു സിനിമ.. 

പഴയ കാല സിനിമകളുടെ കഥയും കഥാഗതിയും ചേര്‍ത്ത് പുറത്തിറങ്ങിയ ന്യൂ ജെനറേഷന്റെ പേരിലുള്ള തട്ടികൂട്ടു സിനിമയാണ് കിളിപോയി ..അത്യാവശ്യം നല്ല സിനിമകളില്‍ ചെറുതെങ്കിലും നല്ല വേഷങ്ങള്‍ ചെയ്തു മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത ആസിഫ് അലിക്ക് മുന്നോട്ടുള്ള പോക്കിനെ തന്നെ ഇത് വിഷമ വൃത്തത്തിലാക്കും... 80 കളിലും 90 കളിലെയും ബാര്‍ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന നിരക്കൂട്ടുകളുമായി പുതുമ തേടുകയാണ് ഈ ചിത്രം.എന്നാല്‍ ആസിഫും അജിയും വലിക്കുന്ന കഞ്ചാവ് അടിച്ചു കിളി പോകുന്ന പ്രേകഷകനെ ഉണര്‍ത്താന്‍ അണിയറക്കാര്‍ക്ക് ഒരിടത്തും സാധിക്കുന്നില്ല..
         വ്യക്തമായ കഥയോ നല്ലൊരു തിരക്കഥയോ ഇല്ലാതെ കുറെ ഫക്കുകളും ആര്‍കും മനസിലാകാത്ത കുറച്ചു ഇംഗ്ലീഷും ചേര്‍ത്ത് പ്രേക്ഷകനെ പരീക്ഷിക്കുന്ന ചിത്രമാണ് കിളി പോയി... ബാന്ഗ്ലൂരിലെ ജോലിയും അത് മൂലമുണ്ടാകുന്ന സ്ട്രെസ്സും മറികടക്കാന്‍ ആസിഫിന്റെയും അജിവര്‍ഗീസിന്റെയും കഥാപാത്രങ്ങള്‍ കഞ്ചാവില്‍ അഭയം പ്രാപിക്കുന്നു... അതിനിടയില്‍ അവര്‍ ഒരു ടൂര്‍ പ്ലാന്‍ ചെയ്യുന്നു... ഈ ടൂറിനിഡയില്‌ വച്ച് പരിചയപ്പെടുന്ന ഒരു പെണ്ണ് അബദ്ധത്ത്തില്‍ അവരുടെ കാറില്‍ ഇട്ടു പോകുന്ന കൊക്കെയ്ന്‍ നിറച്ച ബാഗും തുടര്‍ന്നുള്ള പ്രശ്നങ്ങളുമാനു  കിളി പോയി എന്നാ ചിത്രം പറയുന്നത്... 
        അവസാന രംഗത്തിലെ മാത്രമാണ് ഒരു പുതുമ കാണാനാവുക... മറ്റുള്ള രംഗങ്ങള്‍ മുഴുവന്‍ പഴയ കാല സിനിമകളായ മിമിക്സ് പരെടിനെയും ഇന്‍ ഹരിഹര്‍ നഗര്‍ പോലുള്ള ചിത്രങ്ങളെയും ഒര്‍മിപിക്കുന്നു... ആസിഫിന് പ്രത്യേകിച്ച് ഒരു പ്രാധാന്യവും ഇല്ലാത്ത ചിത്രത്തില്‍ ഇടയ്ക്കിടെ അജി വര്‍ഗീസിന്റെ സംഭാഷനങ്ങലാണ് കിളി പോയ പ്രേക്ഷകനെ ഉണര്‍ത്തുന്നത്...തുടക്കം മുതല്‍ ഒടുക്കം വരെ എന്ത് പറയണം എന്നും എങ്ങനെ പറയണം എന്നും ഉള്ള ആശയക്കുഴപ്പം സംവിധായകനില്‍ പ്രകടമാണ്... തിരക്കഥ എന്നത് ഉണ്ടോ എന്ന് ചിത്രം ചെയ്തവരോട്‌ തന്നെ ചോദിക്കണം..കഞ്ചാവടിച്ചു കുഴങ്ങിയ പ്രേക്ഷകന്റെ കണ്ണുകളെ കൂടുതല്‍ പരീക്ഷിക്കുന്നതാണ് ചാഞ്ഞും ചരിഞ്ഞും തിരിഞ്ഞുമുള്ള തല കീഴായും ഉള്ള കാമെര വര്‍ക്ക് 
           വെറും കഞ്ചാവടിയും കുറച്ചു ഫക് വേടുകളും കടപ്പുറത്തുകൂടി നടക്കുന്ന അല്‍പ വസ്ത്ര ധാരികളായ മദാമ്മമാരും കാറിനുള്ളിലെ ചെറിയ ഒരു രംഗവും ചേര്‍ന്ന ഒരു മസാല ചിത്രം കാണണം എന്ന് നിര്‍ബന്ദമുള്ളവര്‍ക്ക് കണ്ടിരിക്കാം ഈ ചിത്രം....

Wednesday, 26 December 2012

i love me review


ഐ ലൗവ് മി: ഇഷ്ടപെടാഞ്ഞത് പ്രേക്ഷകനെയോ (ശരാശരി)
     പുതിയ കാലഘട്ടത്തിന്റെ കഥ പറയാനുരച്ചു വേറിട്ട വഴി തേടി ബി ഉണ്ണികൃഷ്ണന്‍ എന്നാ സംവിധായകന്റെ ശ്രമമാണ് ഐ ലവ് മി എന്നാ ചിത്രം...പുതു യൗവനത്തിന്റെ സ്വഭാവ സവിശേഷതയായി കരുതപ്പെടുന്ന "ഞാന്‍ "എന്നാ ബോധത്തെ തുറന്നു കാണിക്കുന്ന ചിത്രം എന്ന് ചാന്ണേല്‍ ടോക് ഷോ കളിലും അഭിമുഖങ്ങളിലും സംവിധായകന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും           അതിനപ്പുരതെക്ക് സഹജീവി സ്നേഹം പ്രകടമാക്കുന്ന കഥാപാത്രങ്ങള്‍ ഒരു തരത്തിലും അതിന്റെ റ്റൈറ്റിലുമായി യോജിച്ചു പോകുന്നില്ല..
         മല്ലൂ സിങ്ങിനു ശേഷം സേതു തിരക്കതയൊരുക്കി ഉണ്ണികൃഷ്ണന് ബി ആദ്യമായി മറ്റൊരാളുടെ തിരക്കതയിലോരുക്കിയ ആദ്യ പുതുമുഖ ചിത്രമെന്ന പരസ്യവുമായാനു ഐ ലവ് മി ഈ ക്രിസ്മസ് കാലത്ത് തിയെട്ടരുകളില് എത്തിയത്.....ശക്തി ആയുധമാകിയ സാവിയും( ഉണ്ണി മുകുന്ദന്))  ബുദ്ധി(കുരുട്ടു) (ആസിഫ് അലി) ആയുധമാക്കിയ പ്രേമും രാം മോഹന്(, (അനൂപ് മേനോന്) ,എന്നാ അതിനേക്കാള് സൂത്രശാലിയുടെ കയ്യില് കപ്പെടുന്നതും തുടര് സംഭവ വികാസങ്ങളുമാണ് കഥ..
             എന്നാല് ട്വിസ്റ്റും ഉപ റ്റ്വിസ്റ്റുകലുമായി കഥ പറയുന്ന ചിത്രം പലപ്പോഴും പ്രേക്ഷകനെ കയ്യിലെടുക്കുന്നതില് പരാജയപ്പെടുന്നു... വളരെ ലാഘവത്തോടെ തയ്യാറാകിയ തിരക്കഥയെ രക്ഷിക്കാന് മാത്രം മികവു ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിന് സാധിക്കാതെ പോയപ്പോള് പലപ്പോഴും പ്രേക്ഷകന് സിനിമയില് നിന്ന് അകന്നു പോകുന്നു....വിശ്വസനീയമായ രീതിയില് കഥ പറഞ്ഞു പോകാന് തുടക്കം മുതല് ഈ ടീമിന് സാധിച്ചില്ല...യൂത്തിനു വേണ്ടിയുള്ള പുതിയ കാലഘട്ടത്തിന്റെ സിനിമയായി ഒരു സസ്പെന്സ് ത്രില്ലെരിനെ മാറ്റിയെടുക്കാന് മാത്രം മികവുറ്റ ആഖ്യാന രീതി കൈവരിക്കാനാവാതെ പോയതാണ് ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാതെ പോയത്...കണ്ടു പദം വന്ന ട്വിസ്ടുകല്ക്കപ്പുരം പുതിയതായി ഒന്നും അതില്  കൊണ്ടുവരാന് കഴിയാഞ്ഞതും  പല ട്വിസ്ടുകള്‍ക്കും  ആവശ്യമായ പശ്ചാത്തലം ഒരുക്കുന്നതില് തിരക്കതാക്രിതും സംവിധായകനും  ഒരുപോലെ പരാജയപ്പെടുന്നിടെത്താണ് ഐ ലവ് മി എന്നാ ചിത്രം ഈ ക്രിസ്മസ് കാലത്ത് നാലാം സ്ഥാനത്തേക്ക് തള്ളപെടുന്നത്...
                        സിക്സ് പാകും മസിലുപിടിച്ചുള്ള ടയലോഗ് പ്രേസ്രെന്റെഷനപ്പുരം അഭിനയത്തിന്റെ ബാലപാഠങ്ങള്‍  മറന്ന ഉണ്ണി മുകുന്ദന്‍  ചിത്രത്തിന്റെ കേന്ദ്ര കതാപാത്രങ്ങളിലോന്നാവുമ്പോള് സ്ഥിരം പാറ്റെനിലുള്ള കഥാപാത്രമായി ആസിഫും  അനൂപ് മേനോനും ഒരിക്കല് പോലും പ്രേക്ഷകനോട് അടുത്ത് നില്കുന്നില്ല... തല്‍വാര്‍ (ആയിഷ)സല്‌വാരിന്റെ നീളം കുറച്ചു തട്ടത്തിന്‍ മറയത് ഒളിപ്പിച്ചു  വച്ചത് തുറന്നു കാട്ടിയെങ്കിലും  അഭിനയം മുറിയന്‍ തുണിയുടെ അത്ര പോലും ഉയരാതെ പോയി...
    ഒട്ടും ആകര്‍ഷണീയത തോന്നാത്ത ദീപക് ദേവിന്റെ ഗാനങ്ങളും  ഗാനരങ്ങങ്ങളും ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ സ്പഷ്ടമാകാതെ പോയി...ബാങ്കൊക്കിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ സതീഷ്‌ കുറുപ്പ് എന്നാ ചായാഗ്രാഹകന്‍ പൂര്‍ണമായും വിജയിചില്ല എന്ന്ലും പറയേണ്ടി വരും...എന്ത്  തന്നെയായാലും ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്നാ  മികച്ച ചിത്രത്തിന്റെ സംവിധാകന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമല്ല ഐ ലവ് മി...അതുകൊണ്ട് തന്നെ ഉത്സവകാല ചിത്രം എന്നാ നിലക്ക് ബാവൂട്ടിയോടു ഡാ തടിയനോടും മത്സരിക്കാന്‍ മാത്രം ഐ ലവ് മി പാകപെട്ടിട്ടില്ല എന്ന് പറയേണ്ടി വരും... 

Tuesday, 27 November 2012

idiots: movie review

idiots : അഥവാ ഇടി 8 അഥവാ പ്രേക്ഷകന്

ഇടി പ്ലസ് എഇട്ട് ആണല്ലോ ഇടിയേറ്റ്... അങ്ങനെ വന്നാല്  ഏഴു ഇടിയെട്ടുകളെ സിനിമയില് എഴുതികനിക്കുന്നുണ്ട്....തുടക്കം മുതല് എഴുന്നേറ്റു odaan prerippichu കൊണ്ട്  എട്ടാമത്തെ ഇടിയെട്ടു അത് കാണാന് പോയ എന്നെ പോലുള്ള കുറച്ചു പേരാണ് എന്ന് സിനിമയിലൂടെ വിളിച്ചു പറയുകയാണ് സംവിധായകന് കെ എസ ബാവ..യോദ്ധ എന്നാ സിനിമയുടെ കഥ എഴുതുകയും ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത സംഗീതത ശിവന് നിര്മാതാവും തിരക്കതാക്രിത്തുമായ ഒരു ചിത്രമാണ് ഇടിയെട്ടു എന്ന് പറയേണ്ടി വരുന്നതില് ലജ്ജയുണ്ട്...എത്ര മോശമായി ഒരു സിനിമ നിര്മിക്കാം എന്ന് തെല്യിക്കുകയാണ് മലയാളത്തിന്റെ ഈ നല്ല കാലത്തിലും സംഗീതത ശിവനും കെ എസ് ബാവയും..
       കൊട്ടേഷന് സംഗത്തിന് പണം നല്കി അവരുടെ കയ്യാല് മരിച്ചു ആ കുറ്റം തന്നെ ചതിച്ച കാമുകന്റെ പേരില് ഇടാന് ആഗ്രഹിക്കുന്ന ഒരു പെണ്കുട്ടിയും( സനുഷ)  ആ കൊട്ടേഷന് സ്വീകരിക്കുന്ന ധുര്ഭാലനായ കൊട്ടേഷന് ചീഫും(വിജയ രാഘവന്‍ ) സ്വന്തം കുടുംബത്തെ രക്ഷിക്കാന് വേണ്ടി ആ കൊട്ടേഷന് ഏറ്റെടുക്കുന്ന അയാളെക്കാള് പേടിയുള്ള കില്ലെരും (ബാബുരാജ്) പിന്നെ ഒരു കള്ളനും.(ആസിഫ്) ...ഇത് ഒരു ദിവസം നടക്കുന്ന ഹ്യൂമരില്‍  പൊതിഞ്ഞ ഒരു കഥയാണ് എന്നാണ് ഇതിന്റെ അണിയറ വര്ത്തമാനം.. എന്നാല് പാതിരാത്രി മോഷ്ടിക്കാന് കയറി തിരിച്ചു വരുമ്പോള് ഫുട്ബോള് കളിക്കുന്ന കുട്ടികളെ  കണ്ടുമുട്ടുന്നതും ആ ഇരുപത്തിനാല് മണിക്കൂറിനിടെ ഒരിക്കല് പോലും ഡ്രസ്സ് ചയിന്ജ് ചെയ്യാത്ത കഥാപാത്രങ്ങളും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പലപ്പോഴും വ്യക്തമാകാതെ പോകുന്ന കാഴ്ചകളും നിറഞ്ഞപ്പോള് ചിത്രം "അതിമനോഹരം"...
               കാമെരക്കും എഡിടിങ്ങിനും ലയിടിനും യാതൊരു പ്രാധാന്യവുമില്ലാത്ത കഥാപാത്രങ്ങള് തമ്മില് കണ്ടുമുട്ടുന്നതിനും അവരുടെ പെരുമാറ്റത്തിനും യാതൊരു ലോജിക്കുമില്ലത്ത്ത ഒരു സിനിമ...കരയണോ ചിരികണോ എന്നറിയാത്ത ആദ്യ അരമണിക്കൂറിനു ശേഷം ഒരു ഊമയെ ചോദ്യം ചെയ്തു ലോകപ്പില് അടക്കുന്നതും അവസാന രംഗത്തില് തീര്ത്തും ദ്വയാര്ത്ഥം നിറഞ്ഞതെങ്കിലും ചിരിപ്പിക്കുന്ന കുറച്ചു രംഗങ്ങലും  ഉള്ളതുകൊണ്ട് കരയാതെ ഇറങ്ങിവന്നു...ഇതിനെ സിനിമ എന്ന് വിളിക്കണോ സ്പൂഫ് എന്ന് വിളിക്കണോ എന്നുള്ള ഒരു ചോദ്യം സിനിമ തന്നെ ചോദിക്കുന്നു...അഭിനയിക്കാന് ഒന്നുമില്ലാത്ത ഈ സിനിമയില് ഞെക്കിപഴുപ്പിച്ച (ബ്രോയിലര് ഹെറോയിന് ) നായിക (സനുഷ) യുടെ കൂടെ കുറെ നേരം ആസിഫിന് നടക്കാന് സാധിച്ചു എന്നത് മാത്രമാണ് ആസിഫിന് ഈ ചിത്രം കൊണ്ടുള്ള നേട്ടം....പ്രായം കൊണ്ട് തങ്ങാത്ത സീനുകള് മിസ്റ്റര് മരുമാകനിലെത് പോലെ തന്നെ ഇതിലും സനുഷ ചെയ്യുന്നുണ്ട്... മലയാളത്തിലെ മുന് നിര നടിമാര് പോലും അതികമൊന്നും ചെയ്തു കണ്ടിട്ടില്ലാത്ത അല്പം വല്ഗരായ സീനുകളില്  സനുഷയെ വീണ്ടും വീണ്ടും കാണുന്നത് ആസ്ച്ചര്യമുനര്ത്തുന്നു...അര്ദ്ധനാരി പോലുള്ള ചിത്രങ്ങള്ക്ക് തിയേറ്റര് നിഷേധിച്ചു ഇത്തരം കൂതറ ചിത്രങ്ങള് ഓടിക്കുന്ന തിയേറ്റര് ഉടമകള് എന്ത് സാമൂഹ്യ പ്രതിബദ്ധതയുടെ അടിഷ്ടാനത്തിലാണ് കളിമന്നു പോലൊരു ചിത്രം അതും ആ ചിത്രത്തിന്റെ പ്രിവ്യു പോലും കാണുന്നതിനു മുന്പ് പ്രധര്ശിപ്പിക്കില്ല എന്ന് തീരുമാനിക്കുക?

Friday, 16 November 2012

nine one six (916 ); ഒരു ഗ്രാം ഇമോഷന്‍സില്‍ പൊതിഞ്ഞ തനി തിരൂര്‍ പൊന്നു............ലളിതം...വിരസം...




                  സംവിധായകരും ടൈപ്പ് ചെയ്യപ്പെടുമ്പോള്‍ നിരാഷപ്പെടുന്നത് പ്രേക്ഷകനാണ്.,, ഓരോ സംവിധായകന്റെയും ചിത്രത്തെ കുറിച്ച് പ്രേക്ഷകന് കൃത്യമായ ധാരണ ഉണ്ട്... എന്നാല്‍ തന്‍ അത്തരത്തിലുള്ള ഫിലിം മാത്രമേ ചെയ്യ് എന്ന് വാശിപിടിക്കുമ്പോള്‍ അതില്‍ പുതുതായ് എന്തെങ്കിലും കണ്ടെത്താനും അതു പ്രേക്ഷകന് രസിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കാനും സംവിധായകന് ബാധ്യതയുണ്ട്...
                   കഥപറയുമ്പോള്‍ എന്നാ ഒറ്റ ചിത്രം കൊണ്ട്  പ്രക്ഷക മനസ്സില്‍ ഇടം പിടിച്ച എം മോഹനന്‍ എന്നാ സംവിധായകന്‍  മറ്റൊരു ചിത്രത്തിലൂടെ അതെ വേഗതയില്‍ താഴേക്കു പതിക്കുന്ന കാഴ്ചയാണ് നയന്‍ വന്‍ സിക്സിലൂടെ നമ്മള്‍ കാണുന്നത്... എം മോഹനന്‍ തന്നെ തിരക്കതാക്രിതിന്റെയും സംവിധായകന്റെയും മേലങ്കി അണിഞ്ഞ 916 എന്നാ ചിത്രം പാടെ നിരാശപ്പെടുത്തി..ഇഴയടുപ്പമില്ലാത്ത തിരക്കഥയും കതാഖ്യാനത്തില്‍ നഷ്ടമാകുന്ന ചടുലതയും പുതുമുഖമെങ്കിലും തീര്‍ത്തും നിരാഷപെടുത്തുന്ന പ്രകടനം മാളവിക മേനോനില്‍ നിന്ന് ഉണ്ടാവുക കൂടി ചെയ്തപ്പോള്‍ പ്രേക്ഷകന് ലഭിച്ചത് ആവര്‍ത്തന വിരസമായ കുറെ മുഹൂര്‍ത്തങ്ങള്‍ മാത്രമാണ്...ബന്ധങ്ങളുടെ പവിത്രത വൈകാരികമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ചിത്രത്തിലുടനീളം കാണാനാവുക ..എന്നാല്‍ അവര്‍ അനുഭവിക്കുന്ന തീവ്രമായ ദുഖം വാക്കുകളില്‍ നിരക്കനാവാതെ കേവലം  പശ്ചാത്തല സംഗീതത്തില്‍ മാത്രം ഒതുങ്ങുകയും വികാരങ്ങള്‍ പ്രേക്ഷകന് അനുഭവഭേധ്യമാകാതെ പോകുകയും ചെയ്യുന്നു..
                  വെറുതെ ഒരു ഭാര്യ, അനൂപിന്റെ തന്നെ നമുക്ക് പാര്‍ക്കാന്‍ എന്നെ ചിത്രങ്ങളെ ഒര്മിപ്പികും വിധമായിരുന്നു കഥാഗതി...പിന്നീട് വരുന്ന ട്വിസ്റ്റ്‌ വേണ്ടത്ര ഉള്‍കൊള്ളാന്‍ പ്രേക്ഷകന് സാധിച്ചിട്ടുണ്ടോ എന്നും സംശയമാണ്... ഷൂട്ട്‌ ചെയ്തു വച്ച കുറച്ചു സീനുകള്‍ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ അതേപടി ആവര്‍ത്തിക്കുന്നതും അത്തരം ഫ്ലാശ്ബകില്‍ പുതുതായി ഒന്നും ഉള്‍പ്പെടുത്താന്‍ കഴിയാതെപോയതും സംവിധായകന്റെ പരാജയമാണ്... പിസ്സ പിസ്സ എന്നാ ഗാനം കേള്‍ക്കാന്‍ സുഖമുള്ളതാണെങ്കിലും ഒരു ഗാനത്തിന് തൊട്ടു പിറകെ ഈ ഗാനം വന്നതും കഥയുമായി ബന്ധപെട്ട ഒന്നും തന്നെ ആ രംഗങ്ങളില്‍ ഉള്പെടിയിട്ടില്ല എന്നതും  കഥാ സന്ദര്‍ഭത്തില്‍ അത്തരമൊരു ഗാനത്തിന്റെ പ്രസക്തി എന്ത് എന്നും ഉള്ളതും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല...ഒരു ഫ്ലാഷ്ബാക്ക് രംഗത്തില്‍ ഈ ഗാനവും സംഭവങ്ങളും ഇടകലര്‍ത്തി കാനിക്കെണ്ടിടത് ഗാനം അതെ പടി ആവര്‍ത്തിക്കുന്നത് വിരസമാവുന്നു ... എടിടിങ്ങില്‍ വന്ന പിഴവ് പലയിടത്തും പ്രത്യകിച്ചു ഫ്ലാഷ്ബാക്ക് സീനുകളില്‍ മുഴച്ചു നില്‍ക്കുന്നു...
          പലപ്പോഴും ഒരു ടെലിഫിലിമിന്റെ നിലവാരത്തിലേക്ക് താഴുന്ന സിനിമ അല്പമെങ്കിലും ലൈവ്ലി ആകുന്നത് അനൂപിന്റെ യും പാര്‍വനയുടെയും  പ്രണയം രംഗങ്ങളില്‍ മാത്രമാണ് .. ഒര അര്‍ത്ഥത്തില്‍     സിനിമ ആരംഭിക്കുന്നത് പോലും അവിടെ നിന്നാണ് എന്ന് പറയേണ്ടിവരും...ആസിഫിന്റെ പ്രശാന്ത് എന്നാ കഥാപാത്രം പ്രേക്ഷകന് പിടികിട്ടതെപോയതും എടുത്തു പറയേണ്ട പോരായ്മയാണ്...ചിത്രത്തിലെ മര്‍മ പ്രധാനമായ ഒരു റോള് എന്നാ നിലക്ക് ആസിഫിന്റെ കറക്ടരിനു സംഭവിച്ച പാളിച്ച ചിത്രത്തിന്റെ ആഖ്യാന രീതിയെ കുരച്ചന്നുമല്ല ബാധിക്കുന്നത്...എങ്കിലുംകിട്ടിയ റോള് ബങ്ങിയക്കാന്‍ അനൂപിനും പാര്‍വനയ്കും ആസിഫിനും നന്ദുവിനും കഴിഞ്ഞു...
         എം ജയചന്ദ്രന്‍ ഈണമിട്ടു  ശ്രേയ ഘോഷാല്‍ പാടിയ നാടുമാവിലൊരു മൈന തുടങ്ങി കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങല്‍ മാത്രമാണ് അല്പമെങ്കിലും പ്രേക്ഷകനെ രസിപ്പിക്കുനത് ...അതുകൊണ്ട് തന്നെ ചെമ്മന്നുര്‍ ജോല്ലെരിയുടെ ബാനെരില്‍ ഇറങ്ങിയ എം മോഹനന്റെ തൂലികയില്‍ വിരിഞ്ഞ 916 തിരൂര്‍ പോന്നു കാഴ്ചയില്‍ മാത്രം തോന്നിക്കുന്ന 'ഒരല്പം ഇമോഷന്സില്‍ പൊതിഞ്ഞ" സിനിമയായി മാറുന്നു...

Monday, 22 October 2012

jawan of vellimala: ജവാന്‍ ഓഫ് വെള്ളിമല... മമ്മൂട്ടി ഇനിയും കാത്തിരിക്കണം



Charles Bonnet syndrome (CBS) (http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ മലയാളികള്‍ കേട്ട് കേള്‍വിയില്ലാത്ത പുതിയ ത്രെഡ് കയ്യിലുണ്ടായിട്ടും അതിനു മികച്ച ഒരു ആഖ്യാന ഭാഷ്യം ചമയ്ക്കാന്‍ തിരക്കഥാകൃത് പരാജയപ്പെട്ടപ്പോള്‍  പുതിയ കളിപ്പാട്ടം കയ്യില്‍ കിട്ടിയ കുട്ടി അതിനെ ഇതു വിധത്തില്‍ ഉപയോഗപ്പെടുത്തണം എന്നറിയാതെ കുഴങ്ങുന്ന അവസ്ഥയിലായിപ്പോയി അനൂപ്‌ കണ്ണന്‍ എന്നാ ലാല്‍ ജോസിന്റെ പ്രിയ ശിഷ്യന്‍. ഗുരുവിനു സമര്‍പ്പിച്ചു കൊണ്ട് തുടങ്ങിയെങ്കിലും ഗുരുവിന്റെ ഗുണങ്ങളുടെ യാതൊരു ലാഞ്ചനയും ശിശ്യനില്‍ കാണാതെ പോയി. വ്യത്യസ്തമായ രണ്ടു കഥാ തന്തുക്കളുമായി ഗുരുവും ശിഷ്യനും മത്സരിക്കാനിരങ്ങിയപ്പോള്‍ ആര് വിജയിക്കും ഏന് സിനിമയെ സ്നേഹിക്കുന്ന ഭൂരിപക്ഷം പ്രേക്ഷകനും ഒരു തവണയെങ്കിലും ചിന്തിച്ചു പോയിട്ടുണ്ടാവും. പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന മമ്മൂട്ടി ചിത്രങ്ങള്‍ കണ്ടു മടുത്ത ആരാധകര്‍ വളരെ പ്രതീക്ഷയോടെ സമീപിച്ച ചിത്രമായിരുന്നു ജവാന്‍ ഓഫ് വെള്ളിമല.. കേട്ടത് ശരിയെങ്കില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രീ പബ്ലിസിറ്റി നേടിയ ചിത്രമായിരുന്നു ഇത്. പോരാത്തതിന് മമ്മൂട്ടി എന്നാ നടന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രവും.
                സംവിധായകനും നടനുമായ ലാല്‍ ഒരു ചിത്രം നിര്‍മിക്കുമ്പോള്‍ പ്രേക്ഷകന് അറിയാം ഒന്നും കാണാതെ ലാല്‍ അത് ഏറ്റെടുക്കില്ല എന്ന്(കോബ്ര ഒഴികെ). ആ പ്രതീക്ഷ തന്നെയായിരുന്നു മമ്മൂട്ടി ഈ ചിത്രം നിര്‍മിക്കുമ്പോള്‍ തോന്നിയതും. എവിടെയാണ് മമ്മൂട്ടിക്ക് പിഴച്ചത്? ഒരു പക്ഷെ കഥയുടെ ബീജം മാത്രം കേട്ട് അതിലെ പുതുമ ഉള്‍കൊണ്ട് തിരക്കഥ പൂരനമായും കാണാതെ സിനിമ ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടതുകൊണ്ടാവും. കഥാ ബീജം ഒരു പുതിയ മനിചിത്രത്തഴ്ഹ എന്നോ വിസ്മയതുംബെത്തെന്നോ അന്യനെന്നോ ഒക്കെ തോന്നിപ്പിചിട്ടുണ്ടാവും. സത്യം പറയുകയാണെങ്കില്‍ അത്തരം ചിത്രങ്ങളുടെ ഗാനത്തില്‍ പെടുത്താവുന്ന ഒരു സിനിമയാക്കി മാറ്റിയെടുക്കമായിരുന്നു..അവിടെയാണ് ക്ലസ്സ്മെട്സ് എന്നാ ചിത്രത്തിനു തിരക്കതയോരുക്കിയ ജെയിംസ്‌ ആല്ബര്ട്ട് എന്നാ തിരാക്കതാക്രിത് പരാജയപ്പെട്ടത്. ക്ലസ്സ്മെറ്സിനു ശേഷം അദ്ദേഹം തിരക്കതോയോരുക്കിയ ഒരു ചിത്രം പോലും (ഇവിടം സ്വര്‍ഗമാണ്, വെനിസിലെ വ്യാപാരി) വിജയിച്ചിട്ടില്ല. 
                    തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ ഇതു തരത്തില്‍ വിന്യസിക്കണം എന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. അതിലെ ഓരോ രംഗങ്ങളും പരസ്പരം ഇഴചേര്‍ന്നു നില്‍ക്കും വിധം അവതരിപ്പിക്കാന്‍ സംവിധായകന്‍ മനസ്സ് വച്ചാലേ സാധിക്കൂ. മമ്മൂട്ടി എന്നാ മഹാനടന്റെ അഭിനയ പാടവം മുതലാക്കാനോ ഓരോ കഥാപാത്രത്തെയും പരസ്പരം ഇഴചേര്‍ത്തു രസാവഹമായി കതപറയാണോ അനൂപിന് കഴിയാതെപോയി.  പട്ടാളത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം നാടിലെ ഡാമിന്റെ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ഗോപി എന്നാ കഥാപാത്രമാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത്. സി ബി എസ്(http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ അത്യപൂര്‍വ രോഗം ഭാധിച്ച ഇയാള്‍ക്ക് പലപ്പോഴും മറ്റാരും കാണാത്ത മായിക കാഴ്ചകള്‍ കാണും. ഈ രോഗാവസ്ഥയെ മറ്റു കഥാപാത്രങ്ങളിലൂടെയും കഥാ സന്ദര്ഭാങ്ങളിലൂടെയും വിഷധീകരിക്കാന്‍ കഴിയാഞാതും കഥയും ഡാമും തമ്മില്‍ ബന്ധിപ്പിച്ചു മികച്ച ഒരു ക്ളിമാക്സിലേക്ക് എത്തിക്കനാവാതെ പോകുന്നിടത്തുമാണ്   സിനിമ പരാജയപ്പെടുന്നത്. 
                    ഡാമിന്റെ ഉല്‍ഭവത്തെപ്പറ്റി  തുടക്കത്തില്‍ ഒരു "അശരീരി " കേള്‍ക്കുന്നതല്ലാതെ  പരസ്പര ബന്ധമില്ലാതെ സൂന്യതയില്‍ നിന്ന് ഉയര്‍ന്നു വന്ന കഥാപാത്രങ്ങളും കതാപരിസരവും സൃഷ്‌ടിച്ച അമ്പരപ്പ് സിനിമ തീരുന്നത് വരെ പ്രേക്ഷകനെ വിട്ടൊഴിയുന്നില്ല. എങ്ങു നിന്നോ പൊട്ടിമുളക്കുന്ന പാട്ടുകളും ഇഴചെരാത്ത ഫ്രാമുകളും സ്രിഹ്ടിക്കുന്ന അലോസരം ചില്ലറയൊന്നുമല്ല. സിനിമടോഗ്രഫി മികച്ചു നില്‍ക്കുന്നെങ്കിലും എടിടിങ്ങിലെ പിഴവ് സിനിമയിലുടനീളം മുഴച്ചു നില്‍ക്കുന്നു. ഗോപി എന്നാ കഥാപാത്ര സൃഷ്ടിയില്‍ വരുത്തിയ പാളിച്ച മമ്മൂട്ടി  എന്നാ നടന്റെ പ്രകടനത്തെയും ഒരുപോലെ ബാദിക്കുന്നു. 
                   ഉദ്യോഗസ്ഥ തലത്തില്‍ നടമാടുന്ന അഴിമതിയും ജനം എത്ര ബുദ്ധിമുട്ടിയാലും സ്വന്തം കീശ വീര്പികനമെന്ന ചിന്തിക്കുന്ന ഒരു പടം ആളുകളെയും ഡാമിന്റെ പശ്ചാത്തലത്തില്‍ അനൂപ്‌ കാണിച്ചുതരുന്നുണ്ട്. ചില രങ്ങങ്ങളിലെങ്കിലും ബാബുരാജ്‌ മികവുറ പ്രകടനം കാഴ്ച വയ്ക്കുനതാണ് ആകര്‍ഷകമായ പ്ലോട്ടിനോടൊപ്പം എടുതുപരയാനുള്ള മേന്മ. 
                    ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ചസിനിമയോടൊപ്പം മമ്മൂട്ടിയുടെ തകര്‍പ്പന്‍ തിരിച്ചു വരവുകൂടിയാണ് ഈ സിനിമയോടൊപ്പം വിസ്മ്രിതിയിലാകുന്നത്.