Pages

Sunday, 7 April 2013

emmanuval review


                ഇമ്മാനുവൽ: കുടുംബ പ്രേക്ഷകനെ കാത്തു...ശരാശരി.. 

ഉത്സവകാലത്ത് തിയറ്ററിൽ എത്തുന്ന കുടുംബ  പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ട് ലാൽ ജോസ് വളരെ തിടുക്കപ്പെട്ടു ചെയ്ത ചിത്രമാണ് ഇമ്മാനുവൽ..തികച്ചും ലളിതമായ കഥാപശ്ചാതലം അതിലേറെ ലളിതമായി അധികം അധ്വാനിക്കാതെ ലാൽ ജോസ് ധ്രിശ്യവല്ക്കരിച്ചു .. 'എ ലൂസ്ലി വൂവാൻ സ്ക്രിപ്റ്റ്' അതേ അയഞ്ഞ അവസ്ഥയിൽ  ലാൽ ജോസ് സിനിമയാക്കിയപ്പോൾ സാധാരണ ഒരു ലാൽ ജോസ് ചിത്രത്തിൽ നിന്ന് പ്രതീക്ഷിച്ച ഒരു 'അക കാംബ്' ഈ ചിത്രത്തിനു നഷ്ടമായിട്ടുണ്ട്.. തികച്ചും ഒരു ടൈപ് ആയി മാറുന്ന മമ്മൂട്ടി കഥാപാത്രങ്ങളിൽ നിന്ന് മാറി നടക്കാനുള്ള മമ്മൂട്ടിയുടെ ശ്രമം കൂടിയാണ് ഇമ്മാനുവൽ എന്നാ മനുഷ്യൻ..
             ഒരുപാട് മോഹങ്ങള താലോലിക്കുന്ന ഒരു സാധരനക്കാരനായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്.. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടികാനുള്ള ശ്രമത്തിനിടയിൽ കണ്ടു മുട്ടുന്ന മുഖങ്ങളിലധികവും സ്വാർത്തത  കൈമുതലാക്കിയപ്പോൾ തീര്ത്തും ധുർബലനായ ഈ മനുഷ്യന് നിസ്സഹായനാവുന്നു.. നന്മ വറ്റാത്ത ആ മനസ്സിനെ തുറന്നു കാട്ടുകയാണ് ലാൽ ജോസ് തന്റെ പുതിയ ചിത്രമായ ഇമ്മാനുവളിലൂടെ.. പബ്ലിഷിംഗ് കമ്പനിയിൽ ജോലി നഷ്ടമായ ഇമ്മാനുവൽ തുടര്ന്നെത്തുന്ന കോര്പരെറ്റ് കമ്പനിയിലെ ജോലിയും ജീവിതവുമാണ് ലാൽ ജോസ് ഇതിൽ വരച്ചു കാട്ടുന്നത്... ലാഭേച്ച മാത്രം ലക്ഷ്യമാക്കുന്ന പുതു തലമുറ ഇന്ഷുറന്സ് കമ്പനി എല്ലാത്തരം കോര്പരെറ്റ് കമ്പനികളുടെയും പ്രതി രൂപമായാണ് ചിത്രത്തിൽ അവതരിപ്പിക്കപെടുന്നത്.. കോട്ടും ടൈയ്യും കെട്ടി  ജോലിക്ക് പോകുമ്പോഴും സ്ഥാപനത്തിൽ നേരിടുന്ന മാനസിക സങ്കര്ഷവും പിരിമുറുക്കവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന പുതു തലമുറയെയാണ് ഈ ചിത്രത്തിൽ കടന്നു വരുന്നത് .. ലാഭം ലക്ഷ്യമാക്കുന്ന ഇത്തരം കമ്പനികള്ക്ക് നഷ്ടമാകുന്ന മാനുഷിക മൂല്യം അത്തരം കമ്പനിയിൽ ജോലി ചെയ്യുന്ന ആളുകൾക്കു കൂടിയുണ്ടെങ്കിലെ  പിടിച്ചു നില്കാനാവ് എന്നറിയുന്ന നിമിഷമാണ്  ഇമ്മാനുവൽ ജോലി ഉപേക്ഷിക്കുന്നത്.. ഒരു പക്ഷെ ജീവിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയെ ചൂഷണം ചെയ്തു അവനെ മനുഷ്യനല്ലതക്കി തീര്ക്കുന്നു എന്നുള്ളതാണ് ഈ ചിത്രം കാട്ടി തരുന്നത്..
          അടി കിട്ടിയ ശേഷമുള്ള ഫഹദിന്റെ മുഖഭാവം ഒന്ന് മാത്രം മതി ആ നടന്റെ മികവു അളക്കാൻ.. ഓരോ സീനിലും മികച്ച പ്രകടനം തീര്ക്കാൻ ഫഹടിനു സാധിച്ചിട്ടുണ്ട്.. ബാവുട്ടിയിൽ നിന്ന് ഇമ്മനുവളിൽ കുറച്ചു കൂടി പച്ചയായ മനുഷ്യനാകുന്നുന്ദ് മുക്ക.. കമ്പനിയിൽ നിന്ന് ലഭിച്ച ശേഷം സുകുമാരി മംമോക്കൌയ്ടെ കവിളിൽ ഉമ്മ വയ്കുന്ന രംഗം സുകുമാരിയംമയുടെ മരണത്തിനു സെഷമെട്ടുന്നതു കൊണ്ട് തന്നെ ലാൽ ജോസ് ഉധെഷിചതിലെരെ ഹൃദയ സ്പര്ഷിയായി.. മമ്മൂട്ടിയുടെ മകനായി അഭിനയിച്ച കൊച്ചു മിടുക്കനും വളരെ നന്നായിട്ടുണ്ട്. ഇമ്മനുവളിനോടുള്ള ജോസെഫേട്ടന്റെ സ്നേഹവും ആരെയും മോഹിപ്പിക്കുന്നതാണ്..പ്രദീപ്‌ നായരുടെ കാമറയും രണ്ജാൻ അബ്രഹാമിന്റെ എടിടിങ്ങും നിലവാരം പുലർത്തി.. 
                 കോര്പരെറ്റ് മുതലാളിമാര്ക്ക് വേണ്ടി അവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ തന്ത്രപൂർവ്വം പിരിച്ചു വിടനെത്തുന്ന മൂന്നു പേരെ അവതരിപ്പിച്ച രീതി ആ സിനിമയുടെ കഥ പറചിലിനോട് ഒരു തരത്തിലും യൊജിക്കുന്നില്ല.. അത് പോലെ തന്നെ അനാവശ്യമായി ചേര്ത ആ ക്ലബ്‌ സോങ്ങും സിനിമയുടെ താളത്തിന് യോജിക്കുന്നില്ല 
     ഖദീജുമ്മയുടെയുടെ സങ്കടവും ജോസഫേട്ടന്റെ സ്നേഹവും ജെന്നിഫരിന്റെ നിസ്സഹായതയും ബാലച്ചന്ദരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരക്ഷിതാവസ്ഥയും ഒരിക്കലെങ്കിലും നിങ്ങളുടെ മനസ്സിനെ ഉലയ്ക്കുമെങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് ഇഷ്ടപ്പെടാതെ പോവില്ല.. ഇമ്മാനുവൽ കണ്ടിരിക്കാം...

No comments:

Post a Comment