Pages

Showing posts with label vijaya ragavan. Show all posts
Showing posts with label vijaya ragavan. Show all posts

Tuesday, 27 November 2012

idiots: movie review

idiots : അഥവാ ഇടി 8 അഥവാ പ്രേക്ഷകന്

ഇടി പ്ലസ് എഇട്ട് ആണല്ലോ ഇടിയേറ്റ്... അങ്ങനെ വന്നാല്  ഏഴു ഇടിയെട്ടുകളെ സിനിമയില് എഴുതികനിക്കുന്നുണ്ട്....തുടക്കം മുതല് എഴുന്നേറ്റു odaan prerippichu കൊണ്ട്  എട്ടാമത്തെ ഇടിയെട്ടു അത് കാണാന് പോയ എന്നെ പോലുള്ള കുറച്ചു പേരാണ് എന്ന് സിനിമയിലൂടെ വിളിച്ചു പറയുകയാണ് സംവിധായകന് കെ എസ ബാവ..യോദ്ധ എന്നാ സിനിമയുടെ കഥ എഴുതുകയും ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത സംഗീതത ശിവന് നിര്മാതാവും തിരക്കതാക്രിത്തുമായ ഒരു ചിത്രമാണ് ഇടിയെട്ടു എന്ന് പറയേണ്ടി വരുന്നതില് ലജ്ജയുണ്ട്...എത്ര മോശമായി ഒരു സിനിമ നിര്മിക്കാം എന്ന് തെല്യിക്കുകയാണ് മലയാളത്തിന്റെ ഈ നല്ല കാലത്തിലും സംഗീതത ശിവനും കെ എസ് ബാവയും..
       കൊട്ടേഷന് സംഗത്തിന് പണം നല്കി അവരുടെ കയ്യാല് മരിച്ചു ആ കുറ്റം തന്നെ ചതിച്ച കാമുകന്റെ പേരില് ഇടാന് ആഗ്രഹിക്കുന്ന ഒരു പെണ്കുട്ടിയും( സനുഷ)  ആ കൊട്ടേഷന് സ്വീകരിക്കുന്ന ധുര്ഭാലനായ കൊട്ടേഷന് ചീഫും(വിജയ രാഘവന്‍ ) സ്വന്തം കുടുംബത്തെ രക്ഷിക്കാന് വേണ്ടി ആ കൊട്ടേഷന് ഏറ്റെടുക്കുന്ന അയാളെക്കാള് പേടിയുള്ള കില്ലെരും (ബാബുരാജ്) പിന്നെ ഒരു കള്ളനും.(ആസിഫ്) ...ഇത് ഒരു ദിവസം നടക്കുന്ന ഹ്യൂമരില്‍  പൊതിഞ്ഞ ഒരു കഥയാണ് എന്നാണ് ഇതിന്റെ അണിയറ വര്ത്തമാനം.. എന്നാല് പാതിരാത്രി മോഷ്ടിക്കാന് കയറി തിരിച്ചു വരുമ്പോള് ഫുട്ബോള് കളിക്കുന്ന കുട്ടികളെ  കണ്ടുമുട്ടുന്നതും ആ ഇരുപത്തിനാല് മണിക്കൂറിനിടെ ഒരിക്കല് പോലും ഡ്രസ്സ് ചയിന്ജ് ചെയ്യാത്ത കഥാപാത്രങ്ങളും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പലപ്പോഴും വ്യക്തമാകാതെ പോകുന്ന കാഴ്ചകളും നിറഞ്ഞപ്പോള് ചിത്രം "അതിമനോഹരം"...
               കാമെരക്കും എഡിടിങ്ങിനും ലയിടിനും യാതൊരു പ്രാധാന്യവുമില്ലാത്ത കഥാപാത്രങ്ങള് തമ്മില് കണ്ടുമുട്ടുന്നതിനും അവരുടെ പെരുമാറ്റത്തിനും യാതൊരു ലോജിക്കുമില്ലത്ത്ത ഒരു സിനിമ...കരയണോ ചിരികണോ എന്നറിയാത്ത ആദ്യ അരമണിക്കൂറിനു ശേഷം ഒരു ഊമയെ ചോദ്യം ചെയ്തു ലോകപ്പില് അടക്കുന്നതും അവസാന രംഗത്തില് തീര്ത്തും ദ്വയാര്ത്ഥം നിറഞ്ഞതെങ്കിലും ചിരിപ്പിക്കുന്ന കുറച്ചു രംഗങ്ങലും  ഉള്ളതുകൊണ്ട് കരയാതെ ഇറങ്ങിവന്നു...ഇതിനെ സിനിമ എന്ന് വിളിക്കണോ സ്പൂഫ് എന്ന് വിളിക്കണോ എന്നുള്ള ഒരു ചോദ്യം സിനിമ തന്നെ ചോദിക്കുന്നു...അഭിനയിക്കാന് ഒന്നുമില്ലാത്ത ഈ സിനിമയില് ഞെക്കിപഴുപ്പിച്ച (ബ്രോയിലര് ഹെറോയിന് ) നായിക (സനുഷ) യുടെ കൂടെ കുറെ നേരം ആസിഫിന് നടക്കാന് സാധിച്ചു എന്നത് മാത്രമാണ് ആസിഫിന് ഈ ചിത്രം കൊണ്ടുള്ള നേട്ടം....പ്രായം കൊണ്ട് തങ്ങാത്ത സീനുകള് മിസ്റ്റര് മരുമാകനിലെത് പോലെ തന്നെ ഇതിലും സനുഷ ചെയ്യുന്നുണ്ട്... മലയാളത്തിലെ മുന് നിര നടിമാര് പോലും അതികമൊന്നും ചെയ്തു കണ്ടിട്ടില്ലാത്ത അല്പം വല്ഗരായ സീനുകളില്  സനുഷയെ വീണ്ടും വീണ്ടും കാണുന്നത് ആസ്ച്ചര്യമുനര്ത്തുന്നു...അര്ദ്ധനാരി പോലുള്ള ചിത്രങ്ങള്ക്ക് തിയേറ്റര് നിഷേധിച്ചു ഇത്തരം കൂതറ ചിത്രങ്ങള് ഓടിക്കുന്ന തിയേറ്റര് ഉടമകള് എന്ത് സാമൂഹ്യ പ്രതിബദ്ധതയുടെ അടിഷ്ടാനത്തിലാണ് കളിമന്നു പോലൊരു ചിത്രം അതും ആ ചിത്രത്തിന്റെ പ്രിവ്യു പോലും കാണുന്നതിനു മുന്പ് പ്രധര്ശിപ്പിക്കില്ല എന്ന് തീരുമാനിക്കുക?

Saturday, 24 November 2012

101 wedding:ഹണ്ട്രെറ്റ് ആന്‍ഡ്‌ വന്‍ വേദ്ദിംഗ് ;ചിരിക്കാന്‍ കൊതിച്ച നൂറ്റൊന്നു മിനിട്ടുകള്‍ ......



            ഇതുകേട്ടാല്‍ തോന്നും സിനിമ നൂറൊന്നു മിനിട്ട് മാത്രമേ ഉള്ളോ എന്ന്...140  മിനുട്ടോളം നീണ്ടു നില്‍കുന്ന സിനിമയില്‍ ഗാനങ്ങളും ഇന്റെര്‍വലും സംഗട്ടനങ്ങളും ഒഴിച്ചുള്ള 101  മിനിട്ട്... മുഴുനീള കൊമെടി എന്നാ പ്രതീക്ഷയില്‍ തിയറ്ററില്‍ എത്തിയ പ്രേക്ഷകനെ അക്ഷരാര്‍ത്ഥത്തില്‍ നിരാഷപെടുത്തുന്നതായിരുന്നു ഈ ഷാഫി ചിത്രം... ഷാഫിയുടെ തന്നെ കഥയ്ക്ക്‌ കലവൂര്‍ രവികുമാര്‍ തിരക്കഥ രചിച്ച ചിത്രം ഒര്ടിനരി എന്നാ ചിത്രത്തിലെ ബിജുമേനോന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിനെ ഉപയോഗിച്ച് വിജയം പിടിക്കാന്‍ എത്തിയതാണ്... എന്നാല്‍ ആ ചിത്രത്തിലെ പോലെ മികച്ച ഹാസ്യ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നതില്‍ ചിത്രം അമ്പേ പരാജയപ്പെട്ടു...ദിലീപ് അവതരിപ്പിച്ചു പരിചിതമാനെങ്കിലും ജയസൂര്യയുടെ സ്ത്രൈണ സ്വഭാവമുള്ള കാരക്റെര്‍ മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും അത്തരമൊരു കഥാപാത്രത്തെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സംവിധായകനും തിരക്കതാ കൃതിനും കഴിഞ്ഞില്ല ...കൂടാതെ ബിജു കുഞ്ചാക്കോ കോമ്പിനേഷന്‍ സീനുകളും പ്രേകഷകനെ രസിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു....
                 ഒരു ഗാന്ധിയന്റെ ( വിജയരാഘവന്‍ )മകനായ കുഞ്ചാക്കൊയ്ക്ക് അച്ഛന്റെ ആഗ്രഹത്തിന് വഴങ്ങി സമൂഹ വിവാഹത്തിന് ഒരുങ്ങേണ്ടി വരുന്നതും ഇഷ്ടമില്ലാത്ത ആ കല്യാണത്തില്‍ നിന്നും ഒഴിവാകാന്‍ തന്റെ പേരില്‍ മറ്റൊരാളെ ഇറക്കുന്നതും അവിടേക് കുചാക്കൊയോടു പൂര്‍വ വൈരാഗ്യമുള്ള ബിജുമേനോന്റെ കാരക്റെര്‍ എത്തുന്നതും തുടര്‍ സംഭവങ്ങളും പതിവ് ഷാഫി ചിത്രത്തെ പോലെ അവതരിപ്പിച്ചു എന്നല്ലാതെ ഷാഫി അവകാശപ്പെടുന്ന പുതുമ ചിത്രത്തില്‍ ഒരിടത്തും കാണാനാകില്ല...അഥവാ ഉണ്ടെങ്കില്‍ അത് തിരക്കതാ കൃത്തില്‍ മാത്രമാണ്...കല്യാണ പന്തല്ലോ വീടോ പ്രമേയമാകിയ നിരവധി ഷാഫി റാഫി ചിത്രങ്ങള്‍ കണ്ട പ്രേക്ഷകന് മുന്നിലേക്ക്‌ കല്യാണ പന്തലും വീടും ഒഴിവാകി കല്യാണം നടക്കുന്നതിനു മുന്പ് വധൂ വരന്മാര്‍ ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിക്കുന്നു എന്നതുമാത്രമാണ് പ്രമേയപരമായി ഇതില്‍ കാണാവുന്ന വ്യത്യാസം...പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് കഥ നീങ്ങുമ്പോള്‍ അത് പ്രേക്ഷകനെ സ്പര്‍ശിക്കാതെ പോകുന്നതും ക്ലൈമാക്സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ വേണ്ടത്ര തീവ്രതയോടു കൂടി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാനോ അതിലെ സസ്പെന്‍സ്   നിലനിര്താണോ ഷാഫിക്കു കഴിഞ്ഞില്ല...
                   സിനിമ പുരഗമിക്കുംതോറും ജയസൂര്യയുടെ  കാരക്റെര്‍ പ്രേക്ഷകനെ ആഴത്തില്‍ സ്പര്‍ശിക്കുമ്പോഴും കൂടുതലൊന്നും ചെയ്യാനില്ലാതെ ബിജു മേനോനും കുഞ്ചാക്കോ ബോബനും കടമ നിര്‍വഹിച്ചു മുന്നോട്ടു പോകുന്ന കാഴ്ചയാണ് കാണാനാവുന്നത്... ഷാഫി ചിത്രങ്ങള്‍ക്കുള്ള പതിവ് കലര്ഫുല്‍നെസ്സിനപ്പുരം ഒന്നും ചെയ്യാനില്ലാതെ അലഗപ്പന്റെ കാമരെയും  കേള്‍ക്കാന്‍ അത്രയൊന്നും ഇമ്ബമല്ലാത്ത  ഗാനംഗളും  ഒരിക്കല്‍ക്കൂടി ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സുരാജും പ്രേക്ഷകനെ ബോറടിപ്പിക്കുന്നു...അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടുകൂടി റിലീസ് ചെയ്ത ഈ ഷാഫി ചിത്രം ശരാശരിമാത്രമാകുന്നു...