Pages

Showing posts with label biju menon. Show all posts
Showing posts with label biju menon. Show all posts

Sunday, 24 March 2013

3 dots review


                   കുതിച്ചും കിതച്ചും സുഗീതിന്റെ '3 ഡോട്സ് '
സുഗീത് ഇത്തവണ തന്റ്റെ  'വെറും ഒര്ടിനരി' വണ്ടി ഓടിച്ചത് മൂന്നാറിലെ കൃഷ്ണ ഗിരിയിലേക്ക്..വളരെ ഡിഫ്ഫറെന്റ്റ് ആയ രീതിയിൽ സിനിമ ഒരുക്കാനുള്ള ശ്രമം പലയിടത്തും
കാണാമെങ്കിലും പറയേണ്ട വിഷയത്തിലേക്ക് എങ്ങനെ എത്തിച്ചേരണമെന്നുല്ല ആശയക്കുഴപ്പം സുഗീതിന്റെ ഈ ഓർഡിനറി വണ്ടിക്കു തുടക്കം മുതലെ ഉണ്ടായിരുന്നു...കൃത്യമായ അറ്റകുറ്റ പണി നടത്താത വണ്ടി പോലെയാണ് കഥ നീങ്ങിയത്.. ഇടയ്ക്കു വളരെ വേഗം..പിനീട് എന്ത് കാണിക്കണം പറയണം എന്നാ ശങ്ക...അപ്പോൾ കുറെ നേരം പതുക്കെ പോകും...വീണ്ടും  ഇടയ്ക്കു വച്ച് സ്പീട് കൂട്ടും.. ഭാഗ്യത്ത്തിനു വഴിയിൽ ആളെ ഇറക്കാൻ വണ്ടി നിർത്തുന്നത് പോലെ കുറച്ചു ദൂരം പോകുമ്പോൾ ബിജു മേനോന്റെ ലൂയി കുറച്ചു തമാശകൽ  പറയും..ഈ തമാശകൾ കൂടി ഇല്ലായിരുന്നെങ്കിൽ ഒരു ശരാശരി പൊലുമാവില്ലായിരുന്നു ഈ ചിത്രം...
                     ർഡിനറിയുടെ ഹാങ്ങ് ഓവർ  പൂര്ണമായും പ്രകടിപ്പിക്കുന്നതായിരുന്നു സുഗീതിന്റെ 3 ഡോട്സും. ഗാന രംഗങ്ങളിൽ വഴി നീളെ പൂക്കള വിതറിയും മാർപാപ്പയെ തിരഞ്ഞെടുത്തപ്പോൾ പോലും കണ്ടിട്ടില്ലാത്ത അത്ര പുക പരത്തിയും സുഗീത് ർഡിനറി െ ആവർത്തിച്ചു... നായികയുടെ പ്രണയം പൊതിഞ്ഞ നോട്ടത്തിൽ  പോലുമുണ്ട് ർഡിനറി ്റ്റെച് ...റൊമാൻസും 101 വെഡഡിങ്ങും ഓർമിപ്പിക്കുന്ന കഥാപാത്രമാണ് ഇത്തവണയും ബിജു മേനോനെ തേടിയെത്തിയത്.. തിന്മ ചെയ്യുകയും പിന്നീട് എല്ലാ നന്മകളുടെയും പ്രതി പുരുഷനാകുന്ന സ്ഥിരം "റോമൻസ്" സ്റ്റൈൽ കഥാപാത്രമാണ് കുഞ്ചാക്കോ ബോബനും ലഭിച്ചത്...
             തുടക്കത്തിൽ കൊമെടിക്ക് വേണ്ടി മാത്രം സീൻ സെറ്റ് ചെയ്തതും  കൊമെടിക്ക് വേണ്ടി പ്രത്യേകം ആളുകളെ പരീക്ഷിക്കാൻ വരെ സംവിധായകാൻ തയ്യാറാകുന്ന കാഴ്ചയും ഈ ചിത്രത്തിൽ കാണാൻ സാധിച്ചു..ക്ലൈമാക്സ് രംഗങ്ങൾ ആവട്ടെ മുന്പിറങ്ങിയ നിരവദി ചിത്രങ്ങൾക്ക്  സമാനമാണ് ചിത്രത്തിനു ദ്രിശ്യ ഭംഗി അവകാശപ്പെടാമെങ്കിലും പലപ്പോഴും ധ്രിശ്യങ്ങളിൽ പോലും ഒര്ടിനരിയുടെ ആവർത്തനം കാണുന്നത് മടുപ്പുളവാക്കുന്നു.. എഡിടിങ്ങിൽ ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ചിത്രം ഇത്ര വലിച്ചു നീട്ടപ്പെടില്ലയിരുന്നു... അനാവശ്യമായി നീട്ടി കൊണ്ട് പോയ ഡേ കെയർ സെന്റർ രംഗങ്ങളും കുട്ടിയുമായുള്ള ചങ്ങാത രംഗങ്ങളും എഡിടിങ്ങിലൂടെ പരിഹരിക്കാമായിരുന്നു..
               എങ്കിലും നരേനും പ്രതാപ് പോത്തനും ബിജുമേനോനും കുഞ്ചാക്കോ ബോബനും ഒക്കെ തങ്ങളുടെ കഴിവ് പുറത്തെടുത്തതും പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇടക്കിടക്കുള്ള കൊമെടിയിലൂടെയും   പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകുന്നു ഈ സുഗീത് ചിത്രം.. ഒരു പക്ഷെ അത് തന്നെയാവണം ഇത്രയധികം ആവർത്തന വിരസമായിട്ടും പ്രേക്ഷകർ  പൂര്ണമായും ഈ ചിത്രത്തെ തള്ളികലയാതിരിക്കുന്നത്... 3 ഡോട്സ് ശരാശരി...

Friday, 18 January 2013

romans review


ചിരിപ്പിക്കാന്‍ റോമന്‍സ് 
കഥ പറയാനുള്ള ന്യൂ ജെനറേഷന്‍  ഫോര്‍മുലയോ പുതുതലമുറ ചിത്രങ്ങള്‍ കാണുന്ന വ്യത്യസ്തയോ  കൊണ്ട് വരാന്‍  കഴിയുന്നില്ലെങ്കിലും കയ്യിലുള്ള ത്രെഡിനെ അത് ആവശ്യപ്പെടുന്ന ഊര്‍ജം നല്‍കി വികസിപ്പിച്ചെടുത്ത്തിടത്താണ്  ജനപ്രിയന് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത  വൈ വി രാജേഷ് തിരക്കതയോരുക്കിയ റോമന്‍സ് വ്യത്യസ്തമാകുന്നത്..... ഒര്ടിനരിക്ക് ശേഷം ബിജു മേനോന്‍ കുഞാക്കോ ബോബന്‍ കൂട്ടുകെട്ടിനെ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.. പറഞ്ഞു പഴകിയതെങ്കിലും  ആ കഥ നടക്കുന്ന പശ്ചാത്തലം കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിചിടത്താണ് റോമന്‍സ് എന്നാ ചിത്രം പ്രേക്ഷകനെ കയ്യിലെടുക്കുന്നത്...
            ജയില്‍ ചാടി രക്ഷപെട്ടു ഓടുന്നതിനിടയില്‍ പൂമാല എന്നാ ഗ്രാമത്തില്‍ എത്തിപെടുന്ന രണ്ടു മോഷ്ടാക്കള്‍ (അതില്‍ ഒരാള്‍ മജീഷ്യനും മറ്റൊരാള്‍ പോക്കറ്റടിക്കാരനും) എതിപെടുന്നതും അബദ്ധ വശാല്‍ ആ ഗ്രാമ വാസികള്‍ അവരെ റോമില്‍ നിന്ന് വന്ന പള്ളി വികാരിമാരായി കണ്ടു സ്നേഹിച്ചു തുടങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംബവങ്ങലുമാനു  ഹാസ്യത്തില്‍ പൊതിഞ്ഞു ബോബന്‍ സാമുവല്‍ റോമനസിലൂടെ  പറയുന്നത്...വികാരിമാര്‌ ചെന്ന് പെടാവുന്ന മികച്ച മുഹൂര്‍ത്തങ്ങള്‍ കണ്ടെത്തിയതും  കുറിക്കു കൊള്ളുന്ന സംഭാഷണങ്ങള്‍ ഒരുക്കിയതും ചിത്രത്തിന് നേട്ടമായി... ഭാവം കൊണ്ടും ആംഗ്യം കൊണ്ടും   മികച്ച ടൈമിംഗ് കൊണ്ടും ചിരിയുണ്ടാക്കാന്‍  ബിജു മേനോനും തന്റേതായ രീതിയില്‍ കുഞ്ചാക്കോ ബോബനും മത്സരിച്ചപ്പോള്‍ അത് പ്രേക്ഷകന് വിരുന്നായി മാറി...
                  നായികാ പ്രാധാന്യം ഇല്ലാതിരുന്ന ചിത്രത്തില്‍ നിവേദിത തിളങ്ങാതെപോയി... ഒരു പത്താം ക്ലാസ്സുകാരിയുടെ മുഖഭാവമുള്ള നിവെധിതയെ നായികയാക്കി അവതരിപ്പികാനുള്ള ശ്രമം ചിത്രത്തില്‍ കല്ലുകടിയാവുന്നുണ്ട് ... ആവര്‍ത്തന വിരസമായ  ചില ഹാസ്യരങ്ങങ്ങളും സംബാഷണങ്ങലും വോടഫോന്‍ കോമഡി താരം നെല്‍സന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഇടയ്ക്കു വച്ച് കാനതവുന്നതും ആസ്വാധനത്ത്തിനു മങ്ങലേല്പിച്ചു...   കൊടൈക്കനാലിന്റെ പശ്ചാത്തല ദ്രിശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ വിനൊധ് ഇല്ലംപള്ളിയുടെ കാമെരക്കു സാധിച്ചിട്ടുണ്ട്... എന്നാല്‍ ലിജോ പോളിന്റെ എഡിറ്റിംഗ് അവസാനരംഗത്ത് നിലവാരമില്ലാതെ പോയി... എങ്കിലും തന്റെ മുന്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകനോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന രീതിയില്‍ മികച്ച ഹാസ്യ മുഹൂര്‍ത്തങ്ങള്‍ ഒരുക്കാന്‍ സാധിച്ചതില്‍ ബോബന്‍ സമുവലിനു ആശ്വസിക്കാം... അതുകൊണ്ട് തന്നെ പണം നഷ്ടമില്ലാതെ ചിരിച്ചു കൊണ്ട് ആസ്വദിക്കാവുന്ന ചിത്രമാണ് റോമന്‍സ്....

Saturday, 1 December 2012

chettayees review


ചേട്ടായീസ്: ഒരു നീര്‍കുമിള പൊട്ടിയപ്പോള്‍.......(..........,,,,,,,,,,, ( കൂടുതലൊന്നും പ്രതീക്ഷിച്ചു എത്താത്ത പ്രേക്ഷകനെയും കുടുംബ പ്രേക്ഷകനെയും ചിത്രം നിരാഷപെടുത്തില്ല ...കണ്ടിരിക്കാം..)
      ഒരു വലിയ നീര്‍കുമിള പൊട്ടിയാല്‍ എന്താണ് അവശേഷിക്കുക എന്ന് ചോദിച്ചാല്‍ അതാവും ചെട്ടായീസ് എന്നാ ചിത്രം കണ്ടിറങ്ങിയപ്പോള്‍  എനിക്ക് തോന്നിയത്...അതിന്റെ കഥയോ കതാഗതിയോ പ്രചരിപ്പിക്കുന്നത് സിക്ഷാര്‍ഹാമാണ് എന്ന് തുടക്കം തന്നെ മുന്നറിയിപ്പ് നല്‍കുന്നത് കൊണ്ട് വകുപ്പും ശിക്ഷയും പൂര്‍ണമായും വായിക്കാന്‍ സമയം ലഭിക്കാത്തത് കൊണ്ടും ഈ എളിയവന്‍ കഥയിലേക്ക് കടക്കുന്നില്ല...കഥയിലേക്ക് കടന്നാല്‍ അത് തുടക്കം മുതല്‍ ഉണ്ടാക്കിയെടുക്കുന്ന സസ്പെന്‍സ് ഇല്ലാതെ പോകും എന്നുള്ളതുകൊണ്ടും സിനിമയെ സ്നേഹിക്കുന്ന എല്ലാ സിന്മകളും വിജയിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്ന ഒരാള്‍ എന്നാ നിലക്ക് ഞാനും അതിനോട് യോജിക്കുന്നു...
             എങ്കിലും ഒരിടവേളക്ക് ശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്തു റണ്‍ ബേബി റണ്ണിന്റെ തിരക്കതാക്രിതുകൂടിയായ സച്ചിയില്‍ നിന്നും പ്രതീക്ഷിച്ച ഒരു സിനിമയല്ല ചെട്ടായീസ്..സിനിമാ സ്നേഹികളായ പ്രേക്ഷകരെ പരസ്യത്തിന്റെ അകമ്പടിയോടു കൂടി തിയെട്ടരിലേക്ക് നയിക്കുമ്പോള്‍ ആ പരസ്യത്തോട്‌ പൂര്‍ണമായും നീതി പുലര്‍ത്താന്‍ നിങ്ങള്‍ക്കവുന്നില്ല എങ്കില്‍ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നവന്‍ തുറന്കിലടക്കപ്പെടും എന്ന് ഭീഷണി ന്യായമല്ല...തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും അതെ ശിക്ഷ ക്ഷണിച്ചു വരുത്തും...
          എവിടെ നിന്നൊക്കെയോ ഒത്തു ചേര്‍ന്ന അഞ്ചു സുഹൃത്തുക്ക്കളുടെ കഥയാണ് ചെട്ടായീസ്...പക്ഷെ ആദ്യാവസാനം വെള്ളമടി മാത്രം കാണിച്ചു സൌഹൃദവും, തമാശയും തണലുമൊക്കെ വെള്ളമാടിയില്‍ കൂടി മാത്രമേ സാധിച്ചെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് സിനിമ പറഞ്ഞു വയ്ക്കുന്നുണ്ടോ എന്നൊരു സംശയം ബാക്കിയാവുന്നു...ഫ്ലാറ്റും അതിലെ വെള്ളമാടിയിലും ഒതുങ്ങിപോകുന്ന ആദ്യ പകുതിയെക്കള്‍ നല്ലൊരു മെസ്സജുമായെത്തുന്ന രണ്ടാം പകുതിയാണ് എന്തുകൊണ്ടും ഭേദം..പക്ഷെ അത് തുടക്കത്തില്‍ പ്രേക്ഷകരിലുണ്ടാക്കുന്ന പിരിമുരക്കത്തിനോട് പൂരനമായും യോജിച്ച രണ്ടാം പകുതിയാണോ എന്നാ സന്ദേഹം ഉയരുംബോഴാനു ഈ സിനിമ ഒരു നീര്കുമിലയാവുന്നത്... 
                ബിജു മേനോന്‍ ലാല്‍ പ സുകുമാര്‍ സുരേഷ് കൃഷ്ണ സുനില്‍ ബാബു തുടങ്ങി അഞ്ചു പേരാണ് ചെട്ടയീസ് ആയി രങ്ങത്തെതുനത്...ഇതില്‍ സുനില്‍ ബാബു ഒഴികെയ്ള്ളവര്‍ (സച്ചിയും ശാജൂനും ഉള്‍പ്പെടെയാണ്) ചിത്രം നിര്‍മ്മിച്ചത്‌....... ദീപക് ദേവ് ഈണമിട്ടു   ബിജുവും ലാലും ചെര്ന്നലപിച്ച ആദ്യഗാനം നന്നായിട്ടുണ്ട്..അഞ്ചു പേരുടെ ബന്ടത്തെകുരിച്ചു കൂടുതല്‍ എന്തെങ്കിലും പറയുന്നതിന് പകരം ഷാജൂണ്‍ ചിത്രങ്ങളിലെ സ്ഥിരം ജീപ്പ് യാത്രയില്‍ ആ ഗാനം ഒതുങ്ങിയത് ഇത്തരമൊരു ചിത്രത്തിന് ഗുണം ചെയ്യതെപോയി... എടിടിങ്ങും പ്രതീക്ഷിച്ച മികവു പുലര്‍ത്തിയില്ല...എങ്കിലും (കൂടുതലൊന്നും പ്രതീക്ഷിച്ചു എത്താത്ത പ്രേക്ഷകനെയും കുടുംബ പ്രേക്ഷകനെയും ചിത്രം നിരാഷപെടുത്തില്ല ....)

Saturday, 24 November 2012

101 wedding:ഹണ്ട്രെറ്റ് ആന്‍ഡ്‌ വന്‍ വേദ്ദിംഗ് ;ചിരിക്കാന്‍ കൊതിച്ച നൂറ്റൊന്നു മിനിട്ടുകള്‍ ......



            ഇതുകേട്ടാല്‍ തോന്നും സിനിമ നൂറൊന്നു മിനിട്ട് മാത്രമേ ഉള്ളോ എന്ന്...140  മിനുട്ടോളം നീണ്ടു നില്‍കുന്ന സിനിമയില്‍ ഗാനങ്ങളും ഇന്റെര്‍വലും സംഗട്ടനങ്ങളും ഒഴിച്ചുള്ള 101  മിനിട്ട്... മുഴുനീള കൊമെടി എന്നാ പ്രതീക്ഷയില്‍ തിയറ്ററില്‍ എത്തിയ പ്രേക്ഷകനെ അക്ഷരാര്‍ത്ഥത്തില്‍ നിരാഷപെടുത്തുന്നതായിരുന്നു ഈ ഷാഫി ചിത്രം... ഷാഫിയുടെ തന്നെ കഥയ്ക്ക്‌ കലവൂര്‍ രവികുമാര്‍ തിരക്കഥ രചിച്ച ചിത്രം ഒര്ടിനരി എന്നാ ചിത്രത്തിലെ ബിജുമേനോന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിനെ ഉപയോഗിച്ച് വിജയം പിടിക്കാന്‍ എത്തിയതാണ്... എന്നാല്‍ ആ ചിത്രത്തിലെ പോലെ മികച്ച ഹാസ്യ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നതില്‍ ചിത്രം അമ്പേ പരാജയപ്പെട്ടു...ദിലീപ് അവതരിപ്പിച്ചു പരിചിതമാനെങ്കിലും ജയസൂര്യയുടെ സ്ത്രൈണ സ്വഭാവമുള്ള കാരക്റെര്‍ മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും അത്തരമൊരു കഥാപാത്രത്തെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സംവിധായകനും തിരക്കതാ കൃതിനും കഴിഞ്ഞില്ല ...കൂടാതെ ബിജു കുഞ്ചാക്കോ കോമ്പിനേഷന്‍ സീനുകളും പ്രേകഷകനെ രസിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു....
                 ഒരു ഗാന്ധിയന്റെ ( വിജയരാഘവന്‍ )മകനായ കുഞ്ചാക്കൊയ്ക്ക് അച്ഛന്റെ ആഗ്രഹത്തിന് വഴങ്ങി സമൂഹ വിവാഹത്തിന് ഒരുങ്ങേണ്ടി വരുന്നതും ഇഷ്ടമില്ലാത്ത ആ കല്യാണത്തില്‍ നിന്നും ഒഴിവാകാന്‍ തന്റെ പേരില്‍ മറ്റൊരാളെ ഇറക്കുന്നതും അവിടേക് കുചാക്കൊയോടു പൂര്‍വ വൈരാഗ്യമുള്ള ബിജുമേനോന്റെ കാരക്റെര്‍ എത്തുന്നതും തുടര്‍ സംഭവങ്ങളും പതിവ് ഷാഫി ചിത്രത്തെ പോലെ അവതരിപ്പിച്ചു എന്നല്ലാതെ ഷാഫി അവകാശപ്പെടുന്ന പുതുമ ചിത്രത്തില്‍ ഒരിടത്തും കാണാനാകില്ല...അഥവാ ഉണ്ടെങ്കില്‍ അത് തിരക്കതാ കൃത്തില്‍ മാത്രമാണ്...കല്യാണ പന്തല്ലോ വീടോ പ്രമേയമാകിയ നിരവധി ഷാഫി റാഫി ചിത്രങ്ങള്‍ കണ്ട പ്രേക്ഷകന് മുന്നിലേക്ക്‌ കല്യാണ പന്തലും വീടും ഒഴിവാകി കല്യാണം നടക്കുന്നതിനു മുന്പ് വധൂ വരന്മാര്‍ ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിക്കുന്നു എന്നതുമാത്രമാണ് പ്രമേയപരമായി ഇതില്‍ കാണാവുന്ന വ്യത്യാസം...പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് കഥ നീങ്ങുമ്പോള്‍ അത് പ്രേക്ഷകനെ സ്പര്‍ശിക്കാതെ പോകുന്നതും ക്ലൈമാക്സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ വേണ്ടത്ര തീവ്രതയോടു കൂടി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാനോ അതിലെ സസ്പെന്‍സ്   നിലനിര്താണോ ഷാഫിക്കു കഴിഞ്ഞില്ല...
                   സിനിമ പുരഗമിക്കുംതോറും ജയസൂര്യയുടെ  കാരക്റെര്‍ പ്രേക്ഷകനെ ആഴത്തില്‍ സ്പര്‍ശിക്കുമ്പോഴും കൂടുതലൊന്നും ചെയ്യാനില്ലാതെ ബിജു മേനോനും കുഞ്ചാക്കോ ബോബനും കടമ നിര്‍വഹിച്ചു മുന്നോട്ടു പോകുന്ന കാഴ്ചയാണ് കാണാനാവുന്നത്... ഷാഫി ചിത്രങ്ങള്‍ക്കുള്ള പതിവ് കലര്ഫുല്‍നെസ്സിനപ്പുരം ഒന്നും ചെയ്യാനില്ലാതെ അലഗപ്പന്റെ കാമരെയും  കേള്‍ക്കാന്‍ അത്രയൊന്നും ഇമ്ബമല്ലാത്ത  ഗാനംഗളും  ഒരിക്കല്‍ക്കൂടി ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സുരാജും പ്രേക്ഷകനെ ബോറടിപ്പിക്കുന്നു...അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടുകൂടി റിലീസ് ചെയ്ത ഈ ഷാഫി ചിത്രം ശരാശരിമാത്രമാകുന്നു...