Pages

Thursday, 30 August 2012

ചാല: ഗ്യാസ് ടാങ്കെര്‍ പോട്ടിതെരിയെക്കള്‍ വലിയ ദുരിതമായി കാഴ്ചക്കാരുടെ സാന്നിധ്യം

ചാല: ഗ്യാസ് ടാങ്കെര്‍ പോട്ടിതെരിയെക്കള്‍ വലിയ ദുരിതമായി   കാഴ്ചക്കാരുടെ സാന്നിധ്യം

       കഴിഞ്ഞ ദിവസം ചാലയില്‍ ഉണ്ടായ പൊട്ടിത്തെറിയുടെ ദുരിതം ചാല നിവാസികളെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല . എന്നാല്‍ ദുരന്ത മുഖം വീക്ഷിക്കനെതുന്നവരുടെ തിരക്ക് മറ്റൊരു വിഷമതിലെക്കാന് അവരെ നയിക്കുന്നത് . ദിവസവും 100 കണക്കിന് ആളുകള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ അവിടെ എത്തുന്നുണ്ട് . ഇതാണ് പോലീസിനും നാട്ടുകാര്‍ക്കും സല്യമാവുന്നത്..ദുഖം ഇനിയും വിട്ടകന്നിട്ടില്ലാത്ത വീടുകളില്‍ കാഴ്ചകാണാന്‍  എത്തുന്നവര്‍ യാതൊരു വിധ മര്യാദയും പാലിക്കുന്നില്ല എന്നാണു കേള്‍ക്കുന്നത്...അനുവാദമില്ലാതെ വീടുകളില്‍ കയറി ഫോടോ എടുക്കുന്നതും അവരുടെ സ്വകാര്യത നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്... കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ ശല്യം ചെയ്ത 7 ഓളം പേരുടെ മൊബൈല്‍ നാടുകാര്‍ പൊട്ടിച്ചു എന്ന് കേള്‍ക്കുന്നുണ്ട് (ശരിയാണോ എന്നറിയില്ല )

   പോരാത്തതിനു  ,ജനലും വാതിലുകളും തകര്‍ന്ന വീടുകളില്‍ മോഷണം പതിവാകുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആളില്ല വീടുകളും മറ്റും സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്ന മോഷ്ടാക്കള്‍ ധുരുപയോഗപ്പെടുതുന്നത് മൂലം നാട്ടുകാര്‍ക്കും പോലീസിനും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്...ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കു സാധ്യതയുണ്ട്... കാഴ്ച കാണാന്‍ എത്തുന്നവരെ ഇതു വിധേനയും നിയന്ത്രിക്കണം എന്നാണ് ഇവരെ കൊണ്ട് പൊരുതി മുട്ടിയ നാട്ടുകാരുടെ ഏക അപേക്ഷ....

Wednesday, 29 August 2012

സവിത തിയറ്ററില്‍ നിന്നും മോഹന്‍ലാല്‍ ഫാന്‍സിനും റണ്‍ ബേബി റണ്‍ സിനിമയ്ക്കും ഒപ്പം സിജിന്‍ കൂത്തുപരംബ


 സവിത തിയറ്ററില്‍ നിന്നും മോഹന്‍ലാല്‍ ഫാന്‍സിനും റണ്‍ ബേബി റണ്‍ സിനിമയ്ക്കും ഒപ്പം സിജിന്‍ കൂത്തുപരംബ




       ഞാന്‍ ആരുടേയും ഫനല്ല നല്ലത് നല്ലതാണു എന്ന് പറയും ....ഒരു ഇടവേളക് ശേഷം ജോഷി മോഹന്‍ലാല്‍ സച്ചി ടീമിന്റെ സുപെര്‍ഹിറ്റ് ഫില്‍മയിരിക്കും റണ്‍ ബേബി റണ്‍ ....ചാനല്‍ കിടമത്സരങ്ങളും എക്ഷ്ക്ലുസിവുകലുമ് പ്രണയവും പരിഭവവും തമാശയും നിറഞ്ഞ ഒരു നല്ല എന്റെര്‍തൈനെര്‍ ആയിരിക്കും റണ്‍ ബി റണ്‍ ...കഥ പറയാന്‍ ഉധേസിക്കുന്നില്ല...ചാനല്‍ കമേര മാന്‍ ആയ വേണുവും രിപോര്റെര്‍ ആയ രേനുകയുടെയും ജീവിതത്തില്‍ ഉണ്ടായ ഒരു എക്ഷ്ക്ലുസിവെ സ്റൊരിയും തുടര്‍ സംഭവങ്ങളും ആണ്  കഥ...സച്ചി സേതു ടീമിലെ സച്ചി തിരക്കഥ എഴുതിയ ചിത്രമാണ് ഇത്...മനോഹരമായ ഒരു തിരക്കതാക് മനോഹരമായ ധ്രിസ്യ ഭാഷ്യം നല്‍കി കൊണ്ട് ജോഷി തന്റെ സംവിധായക മികവു തെളിയിച്ചു...നല്ല എടിടിങ്ങും കമര വര്കും ചിത്രത്തെ മനോഹരമാകി...ജോഷി സച്ചി സേതു ടീമിന്റെ തന്നെ രോബിന്ഹൂടിനെക്കള്‍ മികച്ച റെക്നികള്‍ പെര്‍ഫെക്ഷന്‍ ഇതിനു അവകാസപ്പെടം ... മികച്ച പ്രകടനത്തിലൂടെ ലാല്‍ ഒരിക്കല്‍ കൂടി തന്റെ ക്ലാസ് തെളിയിച്ചു...അമലാ പോല്‍ നല്ല സപ്പോര്‍ട്ട് കൂടി ചെയ്തപ്പോള്‍ ഇരുവരുടെയും കോംബിനശന്‍ സീനുകള്‍ ഇന്റെരെസ്റിംഗ് ആയി ...ordinarikku  ശേഷം വളരെ മികച്ച മുഹൂര്തങ്ങലുമായി ബിജു മേനോന്‍ തിളങ്ങി നില്‍ക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്...

          .മോഹലാലിന്റെ നല്ല ഒരു ഗാനവും ചിത്രത്തില്‍ ഉണ്ട്...സാധാരണ രീതിയില്‍ ആരംഭിക്കുന്ന സിനിമ വളരെ പെട്ടന്നാണ് ത്രില്ലിങ്ങും സസ്പെന്‍സും നിരഞ്ഞതാകുന്നത്..മുന്‍പ് കണ്ടതാനെങ്ങിലും കഥക്ക് അനുയോജ്യമായ എന്ടിംഗ് തന്നെയാണ് സ്നിമക്ക്...ഒരു പക്ഷെ അത്തരമൊരു ഏന്‍ഡ് അല്ലാതെ വേറൊന്നു ചിന്തിക്കാന്‍ കഴിയില്ല എന്ന് പറയാം ....മറ്റു സിനിമകളില്‍ കാണുന്ന എല്ലാറ്റിലും കേമനായ നായകന്‍ ആണെങ്കിലും ഒരിക്കല്‍ പോലും അതിരുവിടുന്നില്ല.. നൂതനമായ കാമറകളും വാതവതരണ രീതികളും പുതിയ അറിവുകളാണ് പേക്ഷകന് നല്‍കുന്നത്... ചിലപ്പോള്‍ ഇതിനു കുറെ നെഗടിവേസ് കണ്ടുപിടിക്കാന്‍ സാധിച്ചാലും സിനിമയെ മിഴുവനായി എടുത്താല്‍ വളരെ മികച്ച ചിത്രം എന്ന് തന്നെ പറയാം ....
നോട്ട്:  ഇതിനോട് യോജിക്കാം വിയോജിക്കാം... എന്റെ അഭിപ്രായം മാത്രം......

Sunday, 26 August 2012

ORU KOCHU NUNA


മനപൂര്‍വമായിരുനില്ല ഞാന്‍ അയാളോട് നുണ പറഞ്ഞത്.... പള്ളിയില്‍ പോയി തിരികെ വന്നപോല്‍ തന്ന ഹൃദ്യമായ പുഞ്ചിരി അയ്യാളുടെ മുഖത് മായാതെ നിലകണം എന്ന് ഞാന്‍ ആഗ്രഹിച്ചത് കൊണ്ടാവണം എനിക്ക് അന്ന് അങ്ങനെ പറയാന്‍ തോന്നിയത്....പക്ഷെ ഇന്ന് എനിക്ക് വല്ലാതെ കുറ്റബോധം തോന്നുന്നു...
                  ഒരു മണികൂര്‍ കഴിഞ്ഞാല്‍ വീട്ടില്‍ പോക്കന്നു കരുതി ഇരിക്കുമ്പോഴാണ്  പയ്യന്നൂര്‍ എന്തോ പ്രശ്നം നടക്കുന്നു എമര്‍ജന്‍സി ടീം ഉടന്‍ പുറപ്പെടണം എന്ന് നിര്ധേസം കിട്ടിയത് ! ഞാന്‍ മൊബൈലില്‍ സമയം നോക്കി 5 മണി. 6 മണിക്ക് ഡ്യൂട്ടി കഴിയും..നിര്‍ബഗ്യതെ പഴിച്ചു കൊണ്ട് സര്‍വ സന്നാഹത്തോടെ വണ്ടിയില്‍ കയറി...കണ്ണൂര്‍ മുതല്‍ പുതിയതെരു വരെയുള്ള ബ്ലോകില്‍ കുടുങ്ങിയപ്പോഴേ മനസ്സ് പറഞ്ഞു  അവിടെ എത്തുമ്പോഴേക്കു പ്രശ്നങ്ങള്‍ തീരും... അങ്ങനെ ആണെങ്കില്‍  പോയത് പോലെ തിരിച്ചു വരാം വീണ്ടും സന്തോഷത്തിന്റെ നിമിഷങ്ങള്‍.. വിചാരിച്ചത്  പോലെ അവടെ കുഴപ്പങ്ങള്‍ തീര്‍ന്നിരുന്നു... പക്ഷെ ഞങ്ങളെ തിരിച്ചു പോകാന്‍ അനുവദിച്ചില്ല... പയ്യന്നൂര്‍ പെരുംബയിലെക് പോകാന്‍ നിര്ധേസം കിട്ടി...  ബസ്‌ പെരുംബയില്‍ നിര്‍ത്തിയ ഉടനെ ഞാനും രാഗേഷും ബസില്‍ നിന്നും ചാടിയിറങ്ങി  ഒരു ചായ കുടിക്കണം ... അപ്പോഴാണ്‌ ആരെങ്കിലും ചായ കുടിക്കാന്‍ വരുന്നോ എന്ന് ചോദിച്ചു റയീസ് സര്‍ ഞങ്ങളുടെ പിറകെ ബസില്‍ നിന്ന് ഇറങ്ങി വന്നത്... ഞാനും രാഗേഷും സാറിന്റെ കൂടെ തൊട്ടടുത്തുള്ള  ഹോട്ടലില്‍ കയറി "പ്രത്യേക നോമ്പ്  തുറ  വിഭവങ്ങള്‍ " എന്നാ ബോഡ് അവടെ ഉണ്ടായിരുന്നു
    'നോമ്പ് തുറക്കാന ഉള്ള എന്തെങ്കിലും എടുക്കു ' റയീസ് സര്‍   ഉടനെ കടയിലെ സുമുഖനായ ചെറുപ്പക്കാരന്‍ 3 ഗ്ലാസ്‌ വെള്ളവും കുറച്ചു ഈന്ത പഴവും കുറച്ചു ചെറുപഴവും ഞങ്ങള്‍ക്കു മുന്നില്‍ നിരന്നു ...അത് കഴിച്ചിട്ട് മുട്ട അപ്പത്തിനു ഓര്‍ഡര്‍ ചെയ്തു..3 മുട്ട അപ്പം ഞങ്ങളുടെ ടേബിളില്‍ കൊണ്ട് വച്ചതും ഫോണ സാബ്ദിച്ചു ... പെട്ടന്ന് വണ്ടിയില്‍ ഏതാനം വണ്ടി പോകാറായി ... അവടെ കൊണ്ട് വച്ച മുട്ട അപ്പം കയ്യിലെടുത്തു ഞങ്ങള്‍ പുറത്തിറങ്ങി.. റയീസ് സര്‍ ബില്‍ പേ ചെയ്തു ഞങ്ങള്‍ അത് കഴിച്ചു കൊണ്ട് ബസില്‍ കയറി ....ബസില്‍ എത്തിയപ്പോഴാണ് മറ്റൊരു രസം  ബസ്‌ k s r t c  സ്റ്റാന്‍ഡില്‍  വയ്കാനാണ് നിര്ധേസം കിട്ടിയത്  അത് ഞങ്ങള്‍ നിലവില്‍ ബസ്‌ വച്ചതിന്റെ കുറച്ച അകലെ മാത്രമാണ് ... പറ്റിയത് പറ്റി  അവടെ നിന്ന് ഭക്ഷണം കഴിച്ചിട്ട് തന്നെ ബാക്ക്കി കാര്യം ഞാനും രാഗേഷും തീരുമാനിച്ചു...സ്ടാണ്ടില്‍ എത്തിയ ഉടനെ ഞങ്ങള്‍ വീണ്ടും അതെ ഹോട്ടലില്‍ കയറി കുറച്ചു മുന്പ് അവടെ ഉണ്ടായിരുന്ന സുമുഖനായ ചെറുപ്പക്കാരന്റെ സ്ഥാനത് ഒരു 12 വയസ്സ് പ്രായമുള്ള കുട്ടി ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഫുഡ് കൊണ്ടുവന്നു തന്നു ..ഇക്ക പള്ളിയില്‍ പോയിട്ടുണ്ട് എന്ന് അയാളെ കുറിച്ചുള്ള ഞങ്ങളുടെ ചോദ്യത്തിനു അവന്‍ മറുപടി തന്നു ...
\     ഫുഡ് കഴിച്ചു കഴിയുമ്പോഴേക്കും അയാള്‍ കടയില്‍ തിരിച്ചെത്തി..ഞങ്ങളെ നോക്കി നന്നായി പുഞ്ചിരിച്ചു  "നോമ്പ് ശരിക്കും തുറക്കാന്‍ പാടില്ല അല്ലെ? ' അയാളുടെ ചോദ്യം എന്നോടായിരുന്നു "ഇല്ല ' ഞാന്‍ മറുപടി പറഞ്ഞു ...ഞാനത് പറയുമ്പോ രാഗേഷിന്റെ ചുണ്ടില്‍ ഒരു കള്ളാ ചിരിയുണ്ടായിരുന്നു 'എന്തെടാ ,ഞാന്‍ ചോദിച്ചു. നിന്നെ കണ്ടാല്‍ ഒരു ഹാരിസ് അല്ലെങ്കില്‍ നിസാര്‍ ആയിട്ട് തോന്നിട്ടുണ്ടാകും ...അതാ നിന്നോട് ചോദിച്ചത് ...' ഞാന്‍ അത് സരിവച്ചു ... എനിക്ക് അങ്ങനെ ഒരു മതെതരമുഖം ഉള്ളത് ചെറുപ്പം മുതല്‍ എനിക്കറിയാം ... 'ആര്‍കും അവരുടെ മതത്തില്‍ പെട്ടവനാണ് ഞാന്‍ എന്ന് തോന്നും '... അയാള്‍ കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്പ് ഇറങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചു ... ബില്‍ കൊടുത്തു ഞാന്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അയാള്‍ വീണ്ടും കുസലാന്വേഷണം തുടങ്ങി ...എന്താ പേര് ?' ഹാരിസ്' ഞാന്‍  പറഞ്ഞു അയാളുടെ മുകത്ത് ചെറിയ സങ്കടം ...നിങ്ങള്ക് ശരിക്ക് നോമ്പ് തുറക്കാന്‍ പറ്റില്ല അല്ലെ ഞാന്‍ കുറച്ചു പഴം തരാം അത് കൊണ്ട് പോയി കഴിക്കു'... വേണ്ട എന്ന് ഞാന്‍ പലകുറി ആവര്തിചെങ്കിലും അയാള്‍ അത് സ്നേഹത്തോടെ എന്റെ കൈകളില്‍ പിടി പ്പുഇക്കുകയായിരുന്നു...ഭാഗ്യവശാല്‍ എന്റെ നയിം ബോഡ് അയാള്‍ കണ്ടില്ല ...കണ്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് എനിക്ക് ഓര്‍ക്കാന്‍ വയ്യ ..പക്ഷെ ആ നിഷ്കല്നക സ്നേഹം എന്നെ ഇപ്പൊ വേദനിപ്പിക്കുന്നു  അയാളുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും നഷ്ടപ്പെടുത്തരുത്  എന്ന് കരുതി ചെയ്തതാണെങ്കിലും മനസ്സില്‍ കുട്ടാ ബോധം നിറയുന്നു...സഹോദരാ മനപൂര്‍വമല്ല നിങ്ങള്‍ ഒരു നിമിഷം കൊണ്ട് എനിക്ക് തന്ന സ്നേഹം നഷ്ടപെടരുത് എന്നാ സ്വാര്‍ത്ഥതയാണ് എന്നെ കൊണ്ട് അങ്ങനെ ചെയ്യിച്ചത് 'മാപ്പ് '......

Tuesday, 21 August 2012

pension

കേരളത്തില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ കൂടുന്നു എന്ന് ആരോപിച് സാധാരണക്കാരന്റെ ആശ്രയമായ സര്‍ക്കാര്‍ ജോലിക് ആകെയുള്ള നേട്ടമായ പെന്‍ഷന്‍ കൂടി അട്ടിമറിക്കുകയാണ്...സ്വകാര്യമെഖലയുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ തുച്ചമായ അടിസ്ഥാന സംബലത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നോട്ടു പോകുന്നത്... പെന്‍ഷന്‍ മാത്രമാണ് ആകെയുള്ള നേട്ടം.. അതാണ്‌ സര്‍ക്കാര്‍ അട്ടിമറിക്കുന്നത്...പുതുതായി ജോലി ലഭിക്കുന്ന ആളുകള്‍ക്ക് പങ്കാളിത പെന്ഷന് മാത്രമേ അവകാസമുല്ല് എന്ന് പറയുന്ന സര്‍ക്കാര്‍ ൧൯൫൬ മുതല്‍ ഇവിടുത്തെ എം എല്‍ എ മാരും എം പി മാരും വാങ്ങുന്ന പെന്‍ഷന്‍ നിര്‍ത്താന്‍ തയ്യാറുണ്ടോ... കേവലം രണ്ടു വര്ഷം എം എല്‍ എആയാല്‍ പെന്ഷന് അവകാശമുണ്ട്...ആര്‍കും എതിരല്ല എങ്കിലും യുവജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ പ്രതികരിക്കാന്‍ ഓരോ നിയമസഭ സാമജികാനും ബാധ്യതയുണ്ട്...ഒന്ന് കൂടി ... പുതുതായി ജോലി ലഭിക്കുന്നവര്‍ സമാന തസ്തികയിലുള്ള മറ്റുള്ളവര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നുണ്ട് എനിക്ക് ലഭിക്കുന്നില്ല എന്ന് പറഞ്ഞു കോടതിയെ സമീപിച്ചാല്‍ ഇത് എല്ലാ സര്‍കാര്‍ ജീവനക്കര്കും ബാധകമാക്കിലെന്നു എന്താണ് ഉറപ്പു...

Monday, 20 August 2012

സിംഹാസനം മുതല്‍ രണ്‍ ബേബി വരെ ... ഓണച്ചിത്രങ്ങള്‍ ഒരു തിരനോട്ടം



സവിത തിയറ്ററില്‍ നിന്നും മോഹന്‍ലാല്‍ ഫാന്‍സിനും റണ്‍ ബേബി റണ്‍ സിനിമയ്ക്കും ഒപ്പം സിജിന്‍ കൂത്തുപരംബ



       ഞാന്‍ ആരുടേയും ഫനല്ല നല്ലത് നല്ലതാണു എന്ന് പറയും ....ഒരു ഇടവേളക് ശേഷം ജോഷി മോഹന്‍ലാല്‍ സച്ചി ടീമിന്റെ സുപെര്‍ഹിറ്റ് ഫില്‍മയിരിക്കും റണ്‍ ബേബി റണ്‍ ....ചാനല്‍ കിടമത്സരങ്ങളും എക്ഷ്ക്ലുസിവുകലുമ് പ്രണയവും പരിഭവവും തമാശയും നിറഞ്ഞ ഒരു നല്ല എന്റെര്‍തൈനെര്‍ ആയിരിക്കും റണ്‍ ബി റണ്‍ ...കഥ പറയാന്‍ ഉധേസിക്കുന്നില്ല...ചാനല്‍ കമേര മാന്‍ ആയ വേണുവും രിപോര്റെര്‍ ആയ രേനുകയുടെയും ജീവിതത്തില്‍ ഉണ്ടായ ഒരു എക്ഷ്ക്ലുസിവെ സ്റൊരിയും തുടര്‍ സംഭവങ്ങളും ആണ്  കഥ...സച്ചി സേതു ടീമിലെ സച്ചി തിരക്കഥ എഴുതിയ ചിത്രമാണ് ഇത്...മനോഹരമായ ഒരു തിരക്കതാക് മനോഹരമായ ധ്രിസ്യ ഭാഷ്യം നല്‍കി കൊണ്ട് ജോഷി തന്റെ സംവിധായക മികവു തെളിയിച്ചു...നല്ല എടിടിങ്ങും കമര വര്കും ചിത്രത്തെ മനോഹരമാകി...ജോഷി സച്ചി സേതു ടീമിന്റെ തന്നെ രോബിന്ഹൂടിനെക്കള്‍ മികച്ച റെക്നികള്‍ പെര്‍ഫെക്ഷന്‍ ഇതിനു അവകാസപ്പെടം ... മികച്ച പ്രകടനത്തിലൂടെ ലാല്‍ ഒരിക്കല്‍ കൂടി തന്റെ ക്ലാസ് തെളിയിച്ചു...അമലാ പോല്‍ നല്ല സപ്പോര്‍ട്ട് കൂടി ചെയ്തപ്പോള്‍ ഇരുവരുടെയും കോംബിനശന്‍ സീനുകള്‍ ഇന്റെരെസ്റിംഗ് ആയി ...ordinarikku  ശേഷം വളരെ മികച്ച മുഹൂര്തങ്ങലുമായി ബിജു മേനോന്‍ തിളങ്ങി നില്‍ക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്...

          .മോഹലാലിന്റെ നല്ല ഒരു ഗാനവും ചിത്രത്തില്‍ ഉണ്ട്...സാധാരണ രീതിയില്‍ ആരംഭിക്കുന്ന സിനിമ വളരെ പെട്ടന്നാണ് ത്രില്ലിങ്ങും സസ്പെന്‍സും നിരഞ്ഞതാകുന്നത്..മുന്‍പ് കണ്ടതാനെങ്ങിലും കഥക്ക് അനുയോജ്യമായ എന്ടിംഗ് തന്നെയാണ് സ്നിമക്ക്...ഒരു പക്ഷെ അത്തരമൊരു ഏന്‍ഡ് അല്ലാതെ വേറൊന്നു ചിന്തിക്കാന്‍ കഴിയില്ല എന്ന് പറയാം ....മറ്റു സിനിമകളില്‍ കാണുന്ന എല്ലാറ്റിലും കേമനായ നായകന്‍ ആണെങ്കിലും ഒരിക്കല്‍ പോലും അതിരുവിടുന്നില്ല.. നൂതനമായ കാമറകളും വാതവതരണ രീതികളും പുതിയ അറിവുകളാണ് പേക്ഷകന് നല്‍കുന്നത്... ചിലപ്പോള്‍ ഇതിനു കുറെ നെഗടിവേസ് കണ്ടുപിടിക്കാന്‍ സാധിച്ചാലും സിനിമയെ മിഴുവനായി എടുത്താല്‍ വളരെ മികച്ച ചിത്രം എന്ന് തന്നെ പറയാം ....
നോട്ട്:  ഇതിനോട് യോജിക്കാം വിയോജിക്കാം... എന്റെ അഭിപ്രായം മാത്രം......



                                        4 ) സിംഹാസനം
 ആറാം തമ്പുരാന് നരസിംഹത്തില്‍ ഉണ്ടായ സന്തതി....വരിക്കാശ്ശേരി മനയും പതിവ് ഡയലോഗുകളും പകയും പകതീര്‍ക്കളും....പോരാത്തതിനു ഇവിടെ നിന്ന് എന്നോ പോയ ജാതി വ്യവസ്തക്കയുള്ള ആഹുആനവും....മാധവ മേനോന്‍ എന്നാ നാടുവാഴിയും മകന്‍ അര്‍ജുനും....സമാന്തര ഗവന്മേന്റ്റ് ആയുഇ പ്രവര്തിക്കുന്ന്ന ചന്ദ്രഗിരിയിലെ രണ്ടു മാടമ്പിമാ .... ആര്കെന്തു വിഷമം ഉണ്ടായാലും ഓടിചെന്നെതന്‍ കഴിയുന്ന ഇടം...എല്ലാവര്ക്കും തമ്പുരാന്‍....... സര്‍വ പ്രസന പരിഹാരകാന്‍ .... അവര്‍ക്കും പഴയ ഒരു ആശ്രിതനും ഇടയില്‍ ഉണ്ടായ പ്രശ്നം ആണ് ചിത്രം.... അതിനിടയില്‍ മകന്‍ അര്‍ജുനിന്റെ പ്രണയവും അച്ഛനെ രക്ഷിക്കാനുള്ള ശ്രമവു....പുതുതായി ഒന്നും പറയാനില്ലാതെ ഷാജി കൈലാസ് തിരക്കഥ എഴുതിയ അറുബോറന്‍ സിനിമ എന്ന് ഇതിനെ വിശേഷിപ്പിക്കാം...........
                                                         




                                              3) താപ്പാന
 മമ്മൂട്ടിക്ക് തുരുപ്പു ഗുലാനും രാജമാണിക്യവും തൊമ്മനും മക്കളിന്റെയുമൊക്കെ ഹാങ്ങ്‌ ഓവര്‍ മാറിയില്ല എന്ന് ഉറപ്പിക്കുന്ന സിനിമയാണ് താപ്പാന... മുല്ല പോലുള്ള നല്ല സിനിമകള്‍ക് തിരക്കഥ രചിച്ച സിന്ധുരാജാണ് തിരക്കഥ.... പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന ജോഹ്നി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രം ജയിലില്‍ നിന്ന് ഒരേ ദിവസം രേലീസേ ആയ സാമ്സനിന്റെയും മല്ലികയുടെയും കഥ പറയുന്നു... മല്ലികയോടുള്ള ഇഷ്ടം കൊണ്ട് മല്ലികയെ അനുഗമിച്ചു അവളുടെ പ്രോറെക്ഷന്‍ ഏറ്റെടുത് അവളുടെ നാട്ടില്‍ എത്തിയതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രത്തില്‍ പ്രതിപാതിക്കുന്നത്....സ എന്ന് പറയാന്‍ മമ്മൂട്ടിക്കുള്ള പ്രയാസം മാത്രമാണ് ചിത്രത്തിന്റെ വ്യത്യസ്തത...കഥയും പരിസരങ്ങളും കൊമെടിയും എല്ലാം പഴയത് തന്നെ...മുരളി ഗോപിയുടെ പ്രകാടന്‍ എടുത്തു പറയേണ്ടതാണ്... കഥകള്‍ക്ക് പഞ്ഞമില്ലാത്ത ഈ നാട്ടില്‍ ഇത്രക് കഥാ ദാരിദ്ര്യം ഉണ്ടെന്നു ഈ ചിത്രം കണ്ടപ്പോള്‍ തോന്നിപോയി....
                                    



                                               2) മിസ്റ്റര്‍ മരുമകന്‍
  പതിവ് ദിലീപ് ചിത്രതിനപ്പുരം ഈ സിനിമയും പഴയ സിനിമകളുടെ ആവര്തനമാകുന്നു... ഹാസ്യതിനുള്ള മികച്ച മുഹൂര്‍ത്തം ഒരുക്കുന്നതില്‍ ഉധായ് സിബി ടീം ഒരിക്കല്‍ കൂടി പരാജയപ്പെട്ട ചിത്രമാണ് മരുമകന്‍... എങ്കിലും ബാഗ്യരജിന്റെയും കുശ്ബുവിന്റെയും സാന്നിധ്യം ചിത്രത്തിന് ഗുണം ചെയ്യുന്നു.... സനുഷയും മികച്ചു നിന്ന് എങ്കിലും ഇറുകിയ വസ്ത്രങ്ങള്‍ ഒരു ബാലതാരമായി വന്ന സനുഷ ധരിച്ചു കാണുമ്പോള്‍ അത് വല്ഗരായി തോന്നുന്നു.... സുരാജിന്റെ ചളി ചിലയിടത്ത് സിനിമക് ഗുണം ചെയ്യുന്നുണ്ട്....സലിം കുമാറും ദിലീപും ബിജു മേനോനും ചേര്‍ന്ന് സിനിമയെ ഒന്ന് സജീവമാക്കി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും കൈ വിട്ടു പോകുന്നു... അമ്മ നടിമാര്‍ക്ക് ഈ ചിത്രം നല്‍കിയ പ്രോത്സാഹനം അഭിനന്ദനമര്‍ഹിക്കുന്നു.... ബാബുരാജ് വളരെ മോശമാക്കി.... അച്ഛന്റെ സുഹൃത്തിന്റെ ബാരിയുടെയും മകളുടെയും അഹങ്കാരം തീര്‍ക്കാന്‍ അവരുടെ മകളെ കല്യാണം കഴിച്ചു അശോക ചക്രവര്‍ത്തി ( ദിലീപ്) നടത്തുന്ന ശ്രമമാണ് സിനിമയുടെ പ്രമേയം.. ചില സമയത്ത് ധനുഷിന്റെ മാപ്പിലായ് എന്നാ ചിത്രത്തിന്റെ ചില രംഗങ്ങള്‍ ഇതില്‍ കാണാന്‍ സാധിക്കുന്നു... എങ്കിലും കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ദിലീപിന് സാദിക്കും എന്നത് കൊണ്ട് ചിത്രം പരാജയപ്പെടാന്‍ ഇടയില്ല...
                                                         




                                                       1 ) ഫ്രൈഡേ
     വന്‍ പബ്ലിസിടി ഇല്ലാതെ ഈ ഓണക്കാലത്ത് റിലീസ് ചെയ്ത ചിത്രമാണ് ഫഹദ് ഫാസില്‍ നായകനായി പുതുമുഖ ശംവിധായകനായ ലിജിന്‍ ജോസ് സംവിധാനം ചെയ്തു നജീം കോയ തിരക്കഥ എഴുതിയ ഫ്രൈഡേ...പല റിലീസ് കേന്ദ്രങ്ങളും അവഗണിച്ച ഈ ചിത്രം വളരെ മനോഹരമാണ് ഏന് പറയാതെ വയ്യാ ഒരു ദിവസം നാലപ്പുഴ നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തില്‍ ഉള്കൊള്ളിചിരിക്കുന്നത്... നിരവധി കുടുംബങ്ങള്‍ ഒരു ദിവസം ആലപ്പുഴ നഗരത്തില്‍ എത്തുന്നതും അവരുടെ യാത്രയും അതിനിടയില്‍ ഉണ്ടാകുന്ന വളരെ സിമ്പിള്‍ ആയ സംഭവങ്ങളാണ് മനോഹരമായി ഇഴചേര്‍ത്തു വച്ച് കൊണ്ട് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്...എഡിറ്ററും സംവിധായകനും തിരക്കതാക്രിതും അഭിനന്ദനം അര്‍ഹിക്കുന്നു ... ഫഹടും അന്നും അതിലെ മറ്റുള്ള എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്... അതില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ലളിതമാണ്... ട്രാഫിക് പോലെ ഒരു സുസ്പെന്‍സെ പ്രതീക്ഷിക്കരുത്...ആ ലാളിത്യം തന്നെയാണ് ഈ ചിത്രത്തെ ഓണ സിനിമകള്‍ക്കിടയില്‍ ഈറ്റവും മികച്ചതക്കുന്നത്....

Tuesday, 24 July 2012

ആകാശത്തിനു നിറമുണ്ട്


                   
ആകാശത്തിനു നിറമുന്ടെന്ന  എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ആകാശത്തിനും പ്രകൃതിക്കും ജീവിതത്തിനും നിറമുന്ടെന്ന  കാണിക്കുകയാണ് ഡോ. ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന  ചിത്രം . ആര്‍ത്തലച്ചു വരുന്ന തിരമാലകള്‍ക്ക് മുന്നില്‍ ബോട്ടില്‍ നിസ്സഹായതയോടെ നില്‍കേണ്ടി വന്ന ഒരു പോക്കറ്റടിക്കാരന്‍, കത്തി കയ്യില്‍ ഉണ്ടായിട്ടും  തന്റെ ലക്‌ഷ്യം സാധിക്കനാവാതെ വൃദ്ധന് മുന്നില്‍ പകച്ചു നില്കുമ്പോള്‍ അയാള്‍ ജീവിക്കാന്‍ തുടങ്ങുകയായിരുന്നു  ഒരു പുതിയ ജീവിതം.... ദേഷ്യവും പകയും നിറഞ്ഞ കണ്ണുകളോടെ വൃധനോടൊപ്പം ആകസത് നോക്കുമ്പോള്‍ അയാള്‍ക് കാണാനായത് കോപാകുലയായി അവര്കുമേല്‍ പെയ്യാന്‍ ഒരുങ്ങി നില്‍കുന്ന കാര്മേഗതെയാണ് .... ആ ബോട്ടില്‍ മറുകരയില്‍ അറിയാത്ത നാട്ടില്‍ അകപെട്ട വന് എങ്ങനെയും രക്ഷപെടണം എന്നാ ചിന്ത മാത്രം..വൃധനോടൊപ്പം ആ വീട്ടില്‍ കഴിഞ്ഞ കുഞ്ഞിനെ ഉപദ്രവിച്ചും പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചും രക്ഷപെടാന്‍ ശ്രമിക്കുന്നുവെങ്കിലും വൃദ്ധന്റെ നിശ്ചയധര്ദ്യതിനു മുന്നില്‍ പരാജിതനകുന്നു.... ആരോടും സംസാരിക്കാനാവാതെ തന്‍ എവിടെയാണ് എത്തിപ്പെട്ടത് എന്ന് അറിയാതെ സുകലോലുകമായ തന്റെ ജീവിതം നഷ്ടപെട്ടത്  ഓര്‍ത്ത് ചുറ്റിലുമുള്ള എന്തിനെയും പകയോടെ നേരിടുകയാണ്.....
                           ഇത്തരത്തില്‍ പെട്ട ഒരാളിന് മുന്നിലേക്ക് പുതിയൊരു ലോകം തുറന്നു കാണിക്കുകയാണ് വൃദ്ധന്‍........ കഷ്ടപെടുന്ന, എല്ലാവരാലും ഉപേക്ഷിക്കപെട്ട, മരണത്തെ മുഖാമുഖം കാണുന്ന ഒരു കൂട്ടം വൃധന്മാര്‍ക്ക് അഭയം നല്‍കുകയാണ് അയാള്‍..... ....  അയാളുടെ ജീവിതം പോക്കറ്റടിക്കാരന്റെ ഉള്ളില്‍ സഹജീവികളോടുള്ള സ്നേഹം  നിരക്കുന്നു..... തന്‍ നല്കാന്‍ ഉധേസിച്ച പടം അയാള്‍ മനസില്ലക്കി എന്ന് തിരിച്ചറിഞ്ഞ വൃദ്ധന്‍ അയാളെ മറുകരയില്‍ എത്തിക്കുന്നു.... പക്ഷെ അവിടെ തനിക്കൊന്നും ചെയ്യാനില്ല എന്നാ തിരിച്ചറിഞ്ഞ അയാള്‍  സ്നേഹത്തോടെ തന്റെ വരവ് കാത്തിരിക്കുന്ന അവളുടെയും ആ വൃദ്ധന്റെയും അടുത്ത് തിരിച്ചെത്തുന്നു .... 
                     ഡോ. ബിജുവിന്റെ വീടിലേക്കുള്ള വഴി എന്നാ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ മിഴിവുള്ള കദാപശ്ചാത്തലം ഈ ചിത്രത്തിന് അവകാശപെടനുന്ട്ട്...സഹജീവികളോടുള്ള സ്നേഹം തന്നെയാണ് വീടിലേക്കുള്ള വഴിയിലും ബിജു വിഷയമാകിയത്....തന്റെ ഹോസ്പിറ്റലില്‍ മരിക്കുന്ന ഒരു സ്ത്രീയുടെ മകനെ അവന്റെ മത തീവ്രവാദിയായ അച്ഛന്റെ അടുത്ത് എത്തിക്കുക എന്നാ ദൌത്യം ഏറ്റെടുക്കുന്ന ഡോ . നേരിടുന്ന  വെല്ലുവിളികളാണ് ഇതില്‍.... ആ ചിത്രത്തില്‍ നഷ്ടപെട്ട കലാപരത തിരിച്ചു പിടിക്കുകയാണ് ബിജു തന്റെ പുതിയ ചിത്രത്തിലൂടെ ...
                          അതിമനോഹരം എന്ന് പറയാവുന്ന ആണ്ടമാന്‍ നികോബാര്‍ ദ്വീപിലെ ഒരുക്കിയ ഒരു കൊച്ചു വീടിലാണ് ചിത്രത്തിന്റെ ഏറിയ പങ്കും.....വളരെ ബന്ഗിയുള്ള ഒരു പിക്ചര്‍ ആയിട്ടാണ് അതിലെ ഓരോ ഫ്രെയിമും നമുക്ക് മുന്നില്‍ എത്തുന്നത്..... അത്ര ബന്ഗിയോടെ അത് ഒരുക്കാന്‍ കലാ സംവിധായകനും സെനെമാടോഗ്രഫെര്കും സാധിച്ചിട്ടുണ്ട് ....ധ്രിശ്യതിന്റെ ഭംഗി വര്ധിപ്പികാന്‍ കടലും ആകാശവും ഒരുപോലെ കതാപത്രങ്ങലാവുന്നു.... മിക്ക ശോട്ടുകളിലും തെളിഞ്ഞ ആകസതിന്റെയോ അടിച്ചുയരുന്ന തിരമാലകാലോ കാണാം ...സംവിധായകന്‍ ആഗ്രഹിച്ചത്  ഫ്രെയിമില്‍ കൊണ്ട് വന്നു എന്ന് തോന്നുന്ന്നു.....
                        ഓരോരുത്തരുടെയും ജീവിതത്തിനു ഒരു ലക്ഷ്യമുണ്ട് എന്ന് ഒര്മിപിക്കുകയാണ് ബിജു ഈ ചിത്രത്തില്‍....   സ്വ ജീവിതത്തെ സ്നേഹിക്കാത്തവന് അന്യന്റെ ധുകം കാണാനാവില എന്നാ സത്യവും ബിജു ചൂണ്ടികനികകുന്നു ...നമുടെ ജീവിതം എങ്ങനെ ആയിതീരണം എന്ന് നമ്മളാണ് തീരുമാനിക്കുന്നത് ....കഷ്ടപെടുന്നവനെ സഹായിക്കുംബോഴാനു ജീവിതത്തിനു നിരമുണ്ടാകുന്നത്.... അത് കണ്ണടച് നാം ആകാശത്തെ കാണുന്നത് പോലെയാണ്.... കണ്ണടച് നമ്മള്‍ ഇത് നിറം ആകാശത്തിന് കൊടുത്താലും ആ നിറം അതിനു കിട്ടും... ജീവിതവും ഇത് പോലെയാണ്....എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് നമ്മള്‍ തീരുമാനിക്കുക... 
 തികച്ചും ഒരു ആര്‍ട്ട്‌ മൂവി ഗണത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ് ഇത്..... വളരെ മനോഹരമായി ഒരുക്കിയ ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ മുന്‍പെപ്പോഴോ കണ്ട ഒരു ജാപനീസ് ചിത്രത്തിന് സമാനമായ ധ്രിസ്യ ബന്ഗിയാണ് എനിക്ക് അനുഭവപെട്ടത്....

Wednesday, 11 July 2012

തട്ടതിന്‍ മറയത്ത് ഒരു 'സമദൂര 'സിനിമ


                                                 
 അധികമാരും പറയാത്ത പലരും പറയാന്‍ മടിക്കുന്ന ഒരു പ്രമേയത്തെ ആര്‍കും പരിക്കില്ലാതെ പ്രണയത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് തട്ടത്തിന്‍ മറയത്ത്. അതുകൊണ്ടാണ് ഇതിനെ സമദൂരമെന്ന എന്‍ ഏസ് എസ്സിന്റെ കുത്തക വാക്ക് കടം കൊണ്ടത്....  ഒരു പക്ഷെ ക്ലസ്സ്മെട്ട്സിനു   ശേഷം കോളേജ് സ്കൂള്‍ വിധ്യര്തികളുടെ വന്‍ സാന്നിധ്യം ഉറപ്പാക്കാന്‍ ഈ വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് കഴിഞ്ഞു. രണ്ടര മണിക്കൂര്‍ മുഴുവന്‍ പ്രണയത്തെ കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു ചിത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം....ശ്രീനിവാസന്‍ ടച് ആണോ വിനീത് ശ്രീനിവാസന്‍ ടച് ആണോ എന്ന് പറയാന്‍ പറ്റാത്ത ആസ്വദിച്ചു ചിരിക്കാന്‍ പറ്റാവുന്ന ഒട്ടേറെ നര്‍മ  മോഹൂര്തങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായി സാധാരണരീതിയില്‍ കഥ പറഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍ വിനീത്...
              പരസ്യ വാചകം പോലെ ഒരു മുസ്ലിം പെണ്‍കുട്ടിയെ( ഐഷ) പ്രണയിക്കുന്ന വിനോദ്   എന്ന നായര്‍ ചെക്കന്റെ കഥ തട്ടമിട്ട പെണ്‍കുട്ടികള്‍ വീക്നെസ്  ആയ വിനൊധ്  ചെറുപ്പക്കാരന്‍ ആയിഷയെ കാണുന്നതും പ്രണയം അറിയിക്കാന്‍ ശ്രമിക്കുന്നതും ആണ് കഥ... (കഥ എന്ന നിലയില്‍ പറയാന്‍ ഇത്ര മാത്രം) ..... നമ്മുടെ രാഷ്ട്രീയക്കാരും സിനിമാക്കാരും ഒരുപോലെ അവഗണിക്കുന്ന വടക്കേ മലബാറിന്റെ( പ്രത്യേകിച്ചു തലശ്ശേരിയുടെ) ധ്രിസ്യ ഭംഗി ചോരാതെ ഹിന്ദു മുസ്ലിം പ്രണയ കഥ പറഞ്ഞിരിക്കുന്നു.... തലശ്ശേരിയുടെ സംഭാഷണ ശൈലിയും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്...മലബാറിലെ പഴയ മുസ്ലിം തറവാടിനെ മനോഹരമായി അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ ആര്‍ട്ട്‌ ടിരെക്ടര്‍ക്ക് കഴിഞ്ഞു.... കൂട്ടത്തില്‍ ജോമോന്‍ ടി ജോഹ്നിന്റെ ക്യാമറയും അതിന്റെ ധ്രിസ്യ ഭംഗി വര്‍ധിപ്പിക്കുന്നു....  
                               ഇംഗ്ലീഷ് സാഹിത്യത്തില്‍ ട്രൈദാന്റെയും ജോണ്‍ ദാന്നിന്റെയും കവിതകളില്‍ കണ്ടു വരുന്ന ഒരു ആഖ്യാന രീതിയുണ്ട്... ഡ്രാമടിക്   മോണോലോഗ്..... മിക്കവാറും നായികയുടെ സൌന്ദര്യം അല്ലെങ്കില്‍ അവളോടുള്ള പ്രണയം അതിസയോക്തിയോടു കൂടി മറ്റൊരാളോട് പറയുന്നതാണ് ഈ ശൈലി.... ഈ ചിത്രത്തില്‍ വിനീത് ഏതാണ്ട് ഇതേ ശൈലി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്..... ചിത്രത്തിന്റെ ഭൂരിഭാഗം സമയവും നായക കഥാപാത്രം നായികയുടെ സൌന്ദര്യത്തെ മറ്റൊരാലോടോ നായികയോട് തന്നെയോ പറയുകയാണ്‌....... മറ്റു കഥാപാത്രങ്ങള്‍ തീര്‍ത്തും അപ്രസക്തമാകുന്നതും നമുക്ക് കാണാം...വിനോദിന്റെ അച്ഛനെ എനിക്ക് സിനിമ കഴിഞ്ഞിട്ടും മുഖം ഓര്‍ക്കാന്‍ കഴിയുന്നില്ല.... ആരോ നിര്‍ബന്ധിച് പറഞ്ഞിട്ട് ചേര്‍ത്ത പോലെ....    നിവിന്‍ പോളിയെക്കള്‍ അബ്ദു എന്ന കഥാപാത്രമായി വന്ന അജു വര്‍ഗീസ്  ആണ് മികച്ചു നില്‍ക്കുന്നത് എന്ന് പറയേണ്ടി വരും.... സംവിധായകന്‍ പറയുന്നതിനപ്പുറം തനിക്കൊന്നും ചെയ്യാനില്ല എന്ന് തോന്നിപ്പിക്കുന്ന അഭിനയമാണ് നിവിന്‍ പോളിയുടെത്.... ചില സമയങ്ങളില്‍ വിനീതിന്റെ ചില മാന്നരിസങ്ങള്‍ നിവിനില്‍ കാണാന്‍ കഴിയുന്നുണ്ട്( ഉദ:  വായ തുറന്നു പിടിച്ച  ചിരി ) അതുപോലെ തന്നെ മുസ്ലിം പെണ്ണിന്റെ ചന്ദം കൂട്ടാന്‍ ഇറക്കുമതി ചെയ്ത ഐഷ തല്‍വാരിനും പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.... 
                       ഒരു കവിത പോലെയാണ് ചിത്രം അവതരിപ്പിചിരിക്കുന്നതെങ്കിലും സ്യാമംബരം എന്ന ഗാനം വിനീതിന്റെ ശബ്ധത്ത്തില്‍ അരോചകമായി തോന്നി... എങ്കിലും മറ്റു പാട്ടുകള്‍ മികച്ചു നില്‍ക്കുന്നു... സിനിമക്ക് ഒരു ഹാപ്പി എന്ടിംഗ് വേണമെന്നുള്ളത് കൊണ്ടാണെന്ന് തോന്നുന്നു നായകന് പോലീസെ പ്രൊട്ടെക്ഷന്‍ ഏര്‍പ്പാടാക്കിയത് ....പലപ്പോഴും അത് ആരോച്ചമായി തോന്നുന്നു... പ്രത്യേകിച്ച് ഹെല്മെട്ട്ടു വില്പന പോലുള്ള രംഗങ്ങള്‍.................. ...       അടുത്തകാലത്ത് മികച്ചു പ്രകടനം നടത്തുന്ന മനോജ്‌ ക ജയന്റെ നിരാസപ്പെടുത്തുന്ന ഒരു പ്രകടനത്തിനും സിനിമ സാക്ഷ്യം വഹിച്ചു.....
                      മുസ്ലിം ഫാമിലിയില്‍ സ്ത്രീ നേരിടുന്ന പ്രയാസങ്ങള്‍ ചെറിയ രീതിയില്‍ വിനീത് ഈ ചിത്രത്തില്‍ പറഞ്ഞു വെക്കുന്നുണ്ട്.... വിമര്‍ശനങ്ങള്‍  വളരെ മ്രിധുവനെന്നു പറയേണ്ടി വരും... സ്ത്രീയുടെ സ്വാതന്ത്ര്യം വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന യാഥാസ്ഥിതികരും മുസ്ലിം പെണ്ണിനെ മറ്റൊരാനിന്റൊപ്പം കണ്ടാല്‍ ചോര തിളയ്ക്കുന്ന സധാച്ചരക്കാരും വിമര്സനഗല്‍ എല്ക്കുന്നുണ്ട് .... എങ്കിലും മുസ്ലിം പെണ്ണിന്റെ മോനച് മറ്റൊരു പെണ്ണിനും കിട്ടില എന്ന് പറഞ്ഞു ആ സമുധായത്തെ മൊത്തം കയ്യിലെടുത് തനിക്കെതാരായ രോഷത്തെ തടുക്കാന്‍ ശ്രമുക്കുന്നുന്ദ്.... എന്ത് പറഞ്ഞാലും ജി  സുകുമാരന്‍ നായര്‍ക്ക്‌ സന്തോഷമായിട്ടുണ്ടാവും.... നായര്‍ക്ക്‌ ഇത്രയധികം പ്രാധാന്യം ഭരണത്തില്‍ പോലും കിട്ടിയിട്ടില്ല.. ഹിന്ദു എന്നാല്‍ നായര്‍ എന്നും മേനോന്‍ എന്നും മുദ്ര കുത്തുന്ന രഞ്ജിത്ത് സിനിമയുടെ ശൈലി വിനീതും പിന്തുടര്‍ന്നിരിക്കുന്നു.... വിനീത് ഏത്  ജാതിക്കരനാണ് എന്ന് എനിക്കറിയില്ല. 
                      വിനീത് പറഞ്ഞവസ്സാനിപ്പിക്കുന്നിടത് മറ്റൊരു സിനിമയ്കുള്ള സ്കപേ ഉണ്ട്.... പ്രണയമല്ല വിവാഹമാണ്  പലപ്പോഴും ഇത്തരം വിവാഹത്തില്‍ വെല്ലുവിളി.... അതിനെ തൊടാന്‍ വിനീതും ശ്രമിച്ചില്ല.....
  എല്ലാ വിമര്‍ശനങ്ങല്‍ക്കും  ഉപരി അതിമനോഹരമായ ഒരു പ്രനയകാവ്യമാണ് തട്ടതിന്‍ മറയത്തു..... a dedicated for  love