Pages

Showing posts with label kavya madhavan. Show all posts
Showing posts with label kavya madhavan. Show all posts

Saturday, 2 February 2013

lokpal review


സ്വാമിക്കും വയസ്സായി സ്വാമിയുടെ കഥയ്ക്കും വയസ്സായി... ലോക്പാല്‍ ബിലോ ആവരെയ്ജ് 

അണ്ണാ ഹസാരെ എന്നാ ഇന്നിന്‍റെ  'മാധ്യമ ഗാന്ധി' കൊളുത്തിവിട്ട ലോക്പാലും അഴിമതിയും എസ് എന്‍ സ്വാമി എന്ന തിരക്കഥാകൃത്തിനെ കൊണ്ടെത്തിച്ചത് മലയാളികള്‍ കണ്ടു ശീലിച്ച പഴയ ക്ലീഷെകളിലെക്കു..  ലജ്ജാവതി പാടി യുവാക്കളെ നൃത്തം ചെയ്യിച്ച ജയരാജിന്റെ ഫോര്‍ ദി പീപിളില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനോ അന്വേഷിക്കാനോ തയ്യാരാവത്ത സ്വാമിയുടെ തൂലിക ഒരിക്കല്‍ കൂടി പരാജയപ്പെടുമ്പോള്‍ സിനിമയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും അത് അതിശയോക്തിയാവില്ല... ഇന്റര്‍നെറ്റും ഇ മെയിലും നെറ്റ് കഫെകളും മലയാളിയുടെ ശീലങ്ങളിലേക്ക് കടന്നു കയറിത്തുടങ്ങിയ കാലത്താണ്  അവയെ ഉപയോഗപ്പെടുത്തി dr. ഇകബാല്‌ കുറ്റിപുറവും ജയരാജും അഴിമതിക്കെതിരെയുള്ള ഒരു കൂട്ടം യുവാക്കളുടെ കഥ പറഞ്ഞത്... അവര്‍ ഒരുക്കിയ സിനിമയുടെ നിലവാരത്തിലേക്ക് പോലും അതെ ത്രെഡ് ഉപയോഗിച്ച് കഥ പറഞ്ഞ മലയാളത്തിന്റെ അഭിമാനമായ ജോഷി എന്നാ സീനിയര്‍ സംവിധായകന്‍ അണിയിച്ചൊരുക്കിയ ലോക്പാല്‍ എന്നാ ചിത്രം ഉയരുന്നില്ല എന്നത് അതിശയം ഉളവാക്കുന്നത് തന്നെയാണ്.. കളിക്കളം എന്നാ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കള്ളപണം കുന്നു കൂട്ടുന്ന പ്രമാണിമാരുടെ  അടുക്കലേക്ക്  പല വേഷങ്ങളില്‍ കടന്നു കയറുന്ന നല്ലവനായ കള്ളനില്‍ നിന്ന് അകലം പാലിക്കാന്‍ മോഹന്‍ലാലിന്‍റെ  നന്ദു എന്നാ കഥാപാത്രതിണോ അയാളുടെ വ്യത്യസ്ത വേഷങ്ങള്‍കോ സാധിച്ചില്ല എന്നതും ചിത്രത്തിന്റെ പോരായ്മയാണ്,...
             റിട്രോസ്പെക്ഷന്‍ മെത്തേഡ് ഉപയോഗിച്ച് ലോക്പാല്‍ ജീവിക്കുന്ന പ്രേസിന്റിനെ ചിത്രീകരിക്കാന്‍ നടത്തിയ ശ്രമം തന്നെയാണ് ഇത്തവണ ജോഷിയുടെ കൈ പൊള്ളിച്ചത്...പ്രേസിന്റില്‍ ജീവിക്കുന്നു എന്ന് പറയുമ്പോഴും ലോക്പാലിന്റെ ചെയ്തികള്‍  ഫ്ലാഷ്ബാക്കിലൂടെ  പറയുമ്പോള്‍ അതുവരെയുള്ള ചിത്രത്തിന്റെ മന്ദതാളത്തില്‍   ഊര്‍ജം നഷ്ടപെട്ട പ്രേക്ഷകനെ  ത്രില്ലടിപ്പികാന്‍ മാത്രം പോന്നതായിരുന്നില്ല ജോഷിയോരുക്കിയ ലാളിന്റ്റ് മോഷണ രീതികളും ശ്രമങ്ങളും..ഊര്‍ധശ്വാസം വലിക്കുന്ന എസ് എന്‍ സ്വാമിയുടെ തിരക്കതെയെ രക്ഷിച്ചെടുക്കാന്‍ ഇത്തവണ ജോഷിക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം... 
            അനവസരത്തിലുള്ള കാവ്യയുടെ കടന്നു വരവും തീര്‍ത്തും അരോചകമായ ആമുഖവും കാവ്യയുടെ കഥാപാത്രത്തിനെ ചിത്രത്തിലുടനീളം വെട്ടയാടുന്നതായി കാണാം.. സംഭാഷണങ്ങളിലെ  കൃത്രിമത്വവും കാവ്യയുടെ സ്വന്തം  ശബ്ധത്തിലുള്ള സ്പഷ്ടമല്ലാത്ത ഡബ്ബിംഗ് കൂടിയാവുമ്പോള്‍ ചിത്രത്തിന്റെ ആസ്വാദനം പൂര്‍ണമായും മങ്ങലെല്പിക്കുന്നു . അപ്പാപി എന്ന് ഇടക്കിടക് വിളിച്ചു സ്കൂട്ടിയില്‍ കറങ്ങുന്ന ഒരു കതാപത്രതിനപ്പുരം മീര നന്ദനെ വളര്‍ത്താന്‍ സ്വാമിക്ക് കഴിഞ്ഞില്ല...വാക്കുകളിലോതുങ്ങിയ സത്യാന്വേഷി എന്നാ കഥാപാത്രവും മറ്റു കഥാപാത്രങ്ങള്‍ക്കും  സ്വന്തമായൊരു ഐടെന്റിടി ഉണ്ടാക്കി കൊടുക്കാന്‍ സാധിച്ചില്ല...
               കേരളത്തിലെ ഒട്ടുമിക്ക കോടതികളും പരിചയപ്പെട്ടിട്ടും ഒരു മണി എന്ന് ക്ലോക്ക് ശബ്ധിക്കുമ്പോള്‍ നടപടി ക്രമങ്ങള്‍ അവസാനിപ്പിക്കുന്ന കോടതിയോ മജിസ്ട്രടോ ഇതുവരെ കാണാന്‍ സാധിചിട്ടില്ല ..അത്തരം  കാഴ്ചകളിലേക്ക് ജോഷിയുടെ കോടതി രംഗം പ്രേക്ഷകനെ കൂട്ടികൊണ്ട് ചെല്ലുന്നതും ഏതു സാധാരണ പൗരനും കണ്ടും അനുഭവിച്ചും  അറിയാമെന്നിരിക്കെ ഇത്ര വികലമായി ഒരു കോടതിയും കോടതി രംഗവും ഒരുക്കിയതും  ജോഷി എന്നാ സംവിധായകന്റെ പരാജയം തന്നെയാണ്... തീര്‍ത്തും അരൊചകമാം വിധം  കോടതി നടപടി ക്രമങ്ങളില്‍ കാവ്യയുടെ കഥാപാത്രം ഇടപെടുന്നതോ അതിനുള്ള ആ കഥാപാത്രത്തിന്റെ ഉള്‍പ്രേരനയെയോ ന്യായീകരിക്കാന്‍ സംവിധായകനും തിരക്കഥ കൃതിനും കഴിഞ്ഞില്ല... അതുകൊണ്ട് തന്നെ അവസാനിപിക്കാന്‍ വേണ്ടി മനപൂര്‍വം  എന്നാ തോന്നലുളവാക്കുന്ന ക്ലൈമാക്സ് രംഗം തീര്‍ത്തും നിറം മങ്ങുന്നു.. 
             ചിത്രത്തിലെ ഒരു പന്‍ജ് ഗാനവും ഗാനരംഗവും അനവസരത്തിലും ഉദ്ധേശ ശുദ്ധി വെളിപ്പെടാതെയും പ്രത്യക്ഷപെട്ടതും  ചിത്രത്തെ വിരസമാക്കി... ചായഗ്രഹകാന്‍ എന്നാ നിലയില്‍ പ്രദീപ് നായര്‍ക്ക് മോശമാകിയില്ലെങ്കിലും ശ്യാം ശശിധാരന്റെ എഡിറ്റിംഗ്  അതിനെ വികലമാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു എന്ന് പറയാതെ വയ്യ... അതുകൊണ്ട് തന്നെ രന്‍ ബേബി രണ്നിനു ശേഷം പുറത്തിരങ്ങിയ ഈ ജോഷി മോഹന്‍ലാല്‍ ചിത്രം പ്രേക്ഷനെ നിരാശപ്പെടുത്തുന്നു... സണ്‍ ടി വി യിലെ ഒരു ചലച്ചിത്രാധിഷ്ടിത പരിപാടിയുടെ വാക്കുകള്‍ അനുകരിച്ചു പറയട്ടെ ''ഇന്തവാരം പത്താമത് ഇടത്തിലെ ഇരിക്കുറ  പടം ലോക്പാല്‍... .............,,,,,,,   ലോക്പാല്‍ ലോകപോളി...'"

Saturday, 22 December 2012

bavuttiyude namathil review



ബാവുട്ടിയുടെ നാമത്തില് .......ഏയ്‌ കുഞ്ഞീ ഇത് നല്ല സിനിമയാട്ടാ ...എന്തായലും കാണണം 
        'ഏയ്‌ കുഞ്ഞീ' എന്ന് സ്വന്തം ശൈലിയില്‍ കാവ്യ മകളെ വിളിക്കുമ്പോള്‍ നീലെസ്വരത്തെ എന്റെ ഗ്രാമത്തിന്റെ വിശുധിയാണ് എനിക്ക് മനസ്സിൽ ഓടിയെത്തിയത്   എനിക്ക് തോന്നിയത്... അത്രയ്ക്ക് തന്മയത്വത്തോടെ കാവ്യയും മമ്മൂടിയും വിനീതും കനിഹയും ഡയലോഗുകള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ മനസ്സില്‍ ഞാന്‍ ജീവിച്ച എന്റെ നാടും നാടുകാരും ഒരു നനുത്ത സ്പര്‍ശമായി എന്റെ മനസ്സില്‍ ഓടിയെതിയെങ്കില്‍  ആരെയും നിരാശ പെടുത്താത്ത ഒരു സിനിമയായിരിക്കും ബാവുട്ടിയുടെ നാമത്തില്‍...          
  പലപ്പോഴും സാമൂഹ്യ വിമര്ശനം എന്നാ നിലയില് സംഭാഷണങ്ങള് ഒരുക്കാന് രണ്ജിതിനു സാധിച്ചിട്ടുണ്ട്...  തുടക്കത്തിലെ   യതീം ഖാനയും അവടെ അവര്‍ നേരിടുന്ന പ്രയാസങ്ങളും , പനതിനായുള്ള നെട്ടോട്ടവും,  സി പി ഐ എമ്മിന്റെ പരിതാപകരമായ അവസ്ഥയും കഥയിലൂടെ സ്പര്ശിക്കാനും പാര്ടി നേരിടുന്ന പ്രശ്നങ്ങളും തെറ്റി ധാരണ മൂലമാണെന്ന് പറഞ്ഞു വയ്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്...കാവ്യയുടെ നീലേശ്വരം കാരി പലപ്പോഴും രസിപ്പിക്കുമ്പോഴും നീലെസ്വരത്തെ ഒരമ്മ പോലും മക്കളോട് പറയാത്ത വര്ത്തമാനമാണോ കാവ്യയിലൂടെ രഞ്ജിത്ത് പറയിച്ചത് എന്നാ സംശയം ബാകിയാവുന്നു...ഒരിടവേളക്ക് ശേഷം ഹരിശ്രീ അശോകന്റെ ശക്തമായ തിരിച്ചു വരവും ഈ ചിത്രത്തില് കാണാം...തികച്ചും വ്യത്യസ്തമായ വേഷത്തില് കനിഹയും മലപ്പുറം ഭാഷയുമായി മമ്മൂക്കയും പ്രേക്ഷകനെ കയ്യിലെടുക്കുന്നു...ഓരോ കതാപാത്രങ്ങല്കും അവരുടെതായ ഒരിടം നല്കുന്ന രഞ്ജിത്തിന്റെ തൂലിക ഈ ചിത്രത്തിലും വ്യത്യസ്ഥമായില്ല എന്ന് വേണം പറയാന്......... .ബാവുട്ടിയില്  നിന്ന് സിനിമക്കുള്ളിലെ സിനിമയിലെ കഥാപാത്രമായി മംമൂകയുടെ വേഷപകര്ച്ച  ആ നടന്റെ പ്രതിഭ തന്നെയാണ് തെളിയിക്കുന്നത്..
                 പുതിയകതയല്ല എന്ന് രഞ്ജിത് തന്നെ പരസ്യമായി പറയുന്നുണ്ട്... രഞ്ജിത്തിന്റെ ഇന്ത്യന് റുപീ ഒരു പുതിയ കതയായിരുന്നില്ല...എന്നാല് അതിന്റെ അവതരണത്തില് പുതുമയുണ്ടായിരുന്നു... അതിനൊരു താളമുണ്ടായിരുന്നു...എന്നാല് തുടക്കത്തില് കാണിച്ചാ ആ ജാഗ്രത കഥ പറച്ചിലിന്റെ അവസാനം വരെ കാണിച്ചിരുന്നെങ്കില് സൂപര് സിനിമ എന്ന് ആര്ക്കും അഭിപ്രായപെടവുന്ന ഒരു സിനിമയായിരുന്നു രഞ്ജിത്തിന്റെ ബാവുട്ടി ...സംഭാഷണ ശൈലിയില് മാത്രമല്ല വാകുകളില് പോലും രഞ്ജിത്ത് കാണിച്ച മികവു ബാവുട്ടി എന്നാ ചിത്രത്തിന്റെ ആദ്യ പകുതിയേ മനോഹരമാകി...ഒരു ജി എസ വിജയന് ചിത്രം എന്നതിലുപരി അത് രഞ്ജിത്തിന്റെ തന്നെ സിനിമയായിരുന്നു... അതിന്റെ ഓരോ ഷോടിലും രഞ്ജിത്തിന്റെ കൈമുദ്ര പ്രകടമായിരുന്നു...( ജി എസ വിജയന് എന്നത് പേരിനു മാത്രമാണോ എന്ന് സംശയം ഇല്ലാതില്ല)  താന് എഴുതിയത് അത് പോലെ വിഷ്വലൈസ് ചെയ്യാന് സംവിധായകന് കഴിഞ്ഞു...എന്നാല് ഇടവേളയ്ക്കു  ശേഷം അതിന്റെ സിനിമയുടെ  സ്വഭാവത്തില് പ്രകടമായ വ്യത്യാസം കാണാന് സാധിക്കുന്നു...നമ്മള് കണ്ടിട്ടും മറക്കാത്ത കഥ അതെ പടി ആവര്ത്തിച്ചപ്പോള് അത് ഒരു രഞ്ജിത്ത് സിനിമയില് പ്രതീക്ഷിക്കതിരുന്നത് ഒരല്പമെങ്കിലും പ്രേക്ഷകനെ നിരാഷപെടുത്തും,.. 
      ... മനോജ്‌ പിള്ളയുടെ കാമെര  കൂടുതല്‍ ദ്രിശ്യ പരിസരങ്ങള്‍ ഒരുക്കുന്നില്ലെങ്കിലും ഓരോ ഷോട്ടിലും പ്രേക്ഷകനെ സിനിമയില്‍ തന്നെ കേന്ദ്രീകരിച്ചു കൊണ്ട് പോകുന്നതില്‍ വിജയിച്ചു...സിനിമ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ ഒരുക്കാന്‍ ഷഹബാസ് അമനും സാധിച്ചിട്ടുണ്ട്...   ഒരു സാധാരണക്കാരന്റെ കഥ അസാധാരണമായി ഒന്നുമില്ലാത്ത അസാധ്യമായത് ഒന്ന് കാണികാത്ത ഒരു സിനിമ അതുകൊണ്ട് തന്നെ ആര്‍കും  പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന (കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍  ഒരു സൂപ്പെര്‍ ഫിലിം ആകുമായിരുന്ന ) ഒരു മികച്ച ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍ ...മമ്മൂക്കയുടെ ഒരു ഉഗ്രന്‍ തിരിച്ചു വരവും...