72 മോഡൽ : പഴഞ്ചൻ വണ്ടി.. പേരിൽ മാത്രം വ്യത്യസ്തത പുലർത്തുകയും പേരും പുറമേ പറയുന്ന കഥാസംഗ്രഹവുമായി യാതൊരു ബന്ദവുമില്ലത്ത സിനിമ പടച്ചു വിടുക എന്നത് മലയാള സിനിമ ലോകം ഒരു അവകാശമായി ആഘോഷിക്കുകയാണ് മലയാള സിനിമാ ലോകം.. .. ആരെയും ആകർഷിക്കുന്ന പേരിട്ടാൽ പ്രേക്ഷകർ കൂട്ടത്തോടെ തിയട്ടറിനകത്തെത്തും എന്നാ ന്യൂ ജെനറേഷൻ അബദ്ധ ധാരണ അടുത്തിടെ ഇറങ്ങിയ നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ 'സിം' എന്നാ ചിത്രത്തിന്റെ കഥയുടെ സംഗ്രഹം എന്നാ രീതിയിൽ സംവിധായകാൻ ദീപൻ പരസ്യപ്പെടുത്തിയ ഒന്നും തന്നെ ആ ചിത്രത്തിൽ കണ്ടെത്താൻ സാധിച്ചില്ല എന്നാ നിരാശ മാറും മുന്പാണ് 72 മോഡൽ കാറുമായി രാജസേനൻ എത്തിയത്.. തീര്‍ചയായും മുൻപൊരിക്കൽ കാറുമായി എത്തിയ രാജസേനൻ വീണ്ടുമൊരു കാറിനെ വച്ച് കഥ പറയുന്നു.. പക്ഷെ ഒന്നരക്കോടി കൊണ്ട് വയ്കാൻ ഏതെങ്കിലും 'ഒടപൊളി' കാർ ഉണ്ടായാൽ തന്നെ കഥ പറയാമെന്നിരിക്കെ എന്തിനാണ് 72 മോഡൽ കാർ എന്ന് ഒരു പക്ഷെ സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷക മനസ്സിൽ ചോദ്യമുയർന്നാൽ അത്ബുതപ്പെടാനില്ല.. അത്ര വിശിഷ്ടമായി കാറുമായ് പുലബന്ധമില്ലാത്ത കഥയാണ് 72 മോഡൽ... തിരക്കഥയിലെ ബലമില്ലായ്മ കഥാവസാനം വരെ നിഴലിക്കുന്ന രീതിയിൽ തന്നെയാണ് രാജസേനൻ ചിത്രം സംവിധാനം ചെയ്തത്..ഒരു പക്ഷെ 72 മോഡൽ വണ്ടി എന്നാ ഒറ്റ ഗാനത്തിൽ മാത്രമാണ് എഡിട്ടെർക്ക് റോളുള്ളതായി അനുഭവപ്പെടുന്നത്...സിനിമയുടെ മറ്റെല്ലാ ഭാഗങ്ങളിലും എടിറ്റെർ ഒരു തികഞ്ഞ പരാജയമാകുന്ന കാഴ്ചയാണ് കണ്ടത്... അഭിനേതാക്കളുടെ പരിചയക്കുറവും ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന് കരുതാം.. ഗോവിന്ദ് പത്മസൂര്യയുടെയും രതി ചേച്ചിയുടെ പപ്പുവും അത്ര നിലവാരം പുലര്തിയില്ല.. ഒരു പാട്ട് സീനിൽ കഷ്ടപ്പെട്ട് ടാൻസ് ചെയ്യുന്ന പപ്പുമൊൻ പലപ്പോഴും കാമരയിലെക്ക് നോട്ട,അയക്കാൻ മറക്കുന്നതും മറുഭാഗത്ത് പത്മസൂര്യ അത് കൃത്യമായി ചെയ്യുന്നതും കാണാം..ഒരു പക്ഷെ എടിടിങ്ങിൽ വന്ന വീഴ്ച കൂടിയാവാം ഇത്..തികച്ചും അനാവശ്യമായ ഒരു കഥാപാത്രമായി മധു സിനിമയിൽ അങ്ങിങ്ങ് കറങ്ങി നടക്കുന്നതും കഥാഗതിയെ ബാധിക്കുന്നുണ്ട്...
പാതിയടഞ്ഞ കണ്ണുകളുമായി പലപ്പോഴും വിരസത സൃഷ്ടിച്ചാ നയികയെക്കുരിച്ചു 'അവൾ ഒരു തവണ കണ്ണ് തുറന്നിരുന്നെങ്കിൽ ഞാൻ ആസ്വധിച്ച്ചെനെ എന്നെ പറയാനുള്ളൂ .. കൃത്രിമത്വം തുളുമ്പുന്നസംഭാഷണങ്ങളാവട്ടെ തികച്ചും അരോചകവും ... വിജയ് ചിത്രങ്ങളിൽ വടിവേലു പ്രത്യക്ഷപ്പെടുന്നത് പോലെയായിരുന്നു കലാഭാവാൻ ഷാജോനും നെൽസനും ചിത്രത്തിൽ പ്ര്യത്യക്ഷപ്പെട്ടത്...... അതാണെങ്കിൽ ഉപകാരപ്പെട്ടുമില്ല..അല്പമെങ്കിലും ആസ്വധിച്ചത് വിജയ രാഘവനെയാണ്..വാസൂട്ടി എന്നാ കഥാപാത്രം ചിലപ്പോഴെങ്കിലും കൈ വിട്ടു പോകുന്നുണ്ട് എങ്കിലും കൂട്ടത്തിൽ അദ്ദേഹം മാത്രമാണ് ഭേദം എന്ന് പറയേണ്ടി വരും.. എം ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങൾ നന്നയിട്ടുന്ടെങ്കിലും ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിലവാരം പുലര്ത്തിയില്ല.. അതെ സമയം അഞ്ചും ആറും ലക്ഷം പുല്ലു പോലെ വലിച്ചെറിയുന്ന അച്ഛന്മാരുള്ള കാലത്തും കേരളത്തിൽ സ്വന്തമായി മൊബൈൽ ഫോണുണ്ടെങ്കിലും ചായ വെക്കാൻ ചായപ്പൊടിയില്ലാത്ത അഷ്ടിക്കു വകയില്ലാത്തതുമായ ആളുകള് ജീവിച്ചിരിപ്പുണ്ട് എന്നാ രാജസേനന്റെ കണ്ടെത്തൽ തീര്ച്ചയായും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കണ്ണ് തുറപ്പിക്കും എന്ന് വിശ്വസിക്കുന്നു..മന്ത്രി സഭയുടെ അടുത്തയോഗത്തിലെങ്കിലും അവർക്ക് വേണ്ടി ഒരു ദരിദ്രവാസി പാക്കേജെങ്കിലും സങ്കടിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട് രാജസേനൻ .. മലയാള സിനിമയുടെ ആരംഭ കാലം തൊട്ടു പട്ടിണി കുടുംബത്തിൽ അംഗമായ നാരായണൻ നായരെ ആ അവസ്ഥയില നിന്ന് രക്ഷിച്ചെടുക്കാൻ അമ്മയും മാക്ടയും അടിയന്തരമായി ഇടപെടേണ്ടി വരും എന്ന് കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് രാജസേനൻ... ബാലചന്ദ്ര മേനോനാവാൻ ശ്രമിച്ചതാണ് അടുത്തകാലത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് വിനയായതെങ്കിൽ അതേ റൂട്ടിൽ സഞ്ചരിക്കുന്ന രാജസേനനു കൊടാലിയാവുന്നതും അതെ അബദ്ധ ധാരണയാണ്.. സ്വന്തം തിരക്കതയുമായി അദ്ദേഹം മലയാളി പ്രേക്ഷകരുടെ അടുത്തെത്തിയതിൽ 'ഞങ്ങൾ സന്തുഷ്ടരാണ്' എന്നാ ഒറ്റ ചിത്രം മാത്രമാണ് മികച്ചൊരു അഭിപ്രായം നേടിയത്... മറ്റു വിജയം കണ്ട സിനിമകലാവട്ടെ റാഫി മെക്കർട്ടിനൊ രേഗുനാത് പലേരിയോ ശശിധരൻ ആറാട്ടുവഴിയോ എഴുതിയ തിരക്കതകളിലാണ് . സ്വന്തം തിരക്കഥയാണ് സിനിമ പരാജയപ്പെടാൻ കാരണമെന്ന് മനസ്സിലാകിയാപ്പോഴാനു സത്യൻ അന്തിക്കാട് ചുവടുമാറ്റിയത്... ഒരു പക്ഷെ 72 മോഡൽ എന്നാ ഈ ചിത്രം രാജസേനനും ഒരു വീണ്ടു വിചാരത്ത്തിനു പ്രേരിപ്പിക്കുമെങ്കിൽ മലയാളത്തിൽ ഇനിയും കുറെ മികച്ച സിനിമകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം... അതുകൊണ്ട് തന്നെ പറയട്ടെ 72 മോഡൽ ഒരു പഴഞ്ഞൻ വണ്ടിയാണ് ..ബിലോ ആവറേജ് (അഭിപ്രായം എന്റേത് മാത്രം)
കുട്ടീം കോലും : പക്രുവിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം... ബിലോ ആവറേജ് തനിക്കു ലഭിച്ച കതാപത്രങ്ങളൊന്നും ഒരു നടനെന്ന നിലയില തന്റെ കഴിവ് തെളിയിക്കാൻ പര്യാപതമായിരുന്നില്ല മറിച്ചു അവ തന്റെ പൊക്കമില്ലയ്മയെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്തത് എന്ന് പറയുകയാണ് പക്രു ആദ്യമായ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ.. ലോകത്തിൽ (ഉയരം കൊണ്ട്) ഏറ്റവും ചെറിയ സംവിധായകനായ ഗിന്നസ് പക്രു ഇതുവരെ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ ഗൗരവക്കാരനായ ഒരു വ്യക്തിയുടെ വേഷമാണ് ഇതിൽ ചെയ്യുന്നത്.. മറ്റെല്ലാ സിനിമകളിലും കൊമെടി പറഞ്ഞ പക്രു പൊക്കമില്ലതിരുന്നിട്ടും പോക്കക്കാരെ ഭയപ്പെടുത്തുന്ന കതാപത്രമായാണ് ഈ ചിത്രത്തിൽ എത്തുന്നത്.ആളുകളുടെ പരിഹാസം എറ്റു വാങ്ങേണ്ടി വരുമ്പോൾ അതിനെ മറികടക്കാൻ എല്ലാ വില്ലത്തരവും കയ്യിലുള്ള ഒരു വലിയ മനുഷ്യനാകാൻ ശ്രമിക്കുന്ന കഥാപാത്രമാണ് ഏഴിമല വിനായകാൻ.. എല്ലാ ചിത്രങ്ങളിലും പൊക്കമില്ലയ്മയിൽ പൊതിഞ്ഞ ഹാസ്യത്തിലൂടെ പ്രേക്ഷകനെ ചിരിപ്പിക്കാൻ വിധിക്കപ്പെട്ടവാൻ ഗൌരവ സ്വഭാവമുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്ന് സമൂഹത്തോടും സിനിമ ലോകത്തോടും വിളിച്ചു പറയുകയാണ് ഈ ചിത്രത്തിലൂടെ.. വളര്ച്ചയില്ലാത്ത തന്റെ മകന് കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്ന പിതാവ്(സിദ്ദിക്ക്) തെരുവിൽ നിന്ന് ഒരു കുട്ടിയെ(ആദിത്യ) വീട്ടിലേക്കു കൊണ്ട് പോകുന്നതും അവൻ എല്ലാ അർത്ഥത്തിലും ഒരു കൂട്ടായി മാറുന്നതം തുടര് സംഭവ വികാസങ്ങളുമാണ് കഥ...ഉയരക്കുരവുകാർ തമ്മിൽ മോഹന ലാലിന്റെ ആറാം തമ്പുരാൻ ചിത്രത്തെ ഒർമപ്പെടുത്തുന്ന തരത്തിൽ ചന്തയിൽ വച്ച് നടക്കുന്ന ഫൈറ്റ് കൗതുകമുനർത്തുന്നുണ്ട്.... ഒരു ഡിരെക്ടർ എന്നാ നിലയില ഏറെ മെച്ചപെടനുണ്ട് എന്ന് തുടക്കം മുതൽ പ്രേക്ഷകന് ബോധ്യപ്പെടുത്തുന്നുണ്ട് പക്രു.. .. കാമെറ ആംഗിളുകളും സൂം ഇൻ സൂം ഔട്ട് ഷൊട്ടുകലുമൊക്കെ തികഞ്ഞ അശ്രധയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.. എടുത്തു പറയേണ്ട പോരായ്മ സംജത് മൊഹമ്മദിന്റെ എടിടിങ്ങാണ്.. ഷാജി കൈലാസിന്റെ മദിരാശി എന്നാ ചിത്രത്തെ എടിടു ചെയ്തു നശിപിച്ചതിനെക്കൾ മനോഹരമായി ഈ ചിത്രത്തെ നശിപ്പിക്കാൻ സംജതിനു സാധിച്ചിട്ടുണ്ട്... എന്റെ അറിവിൽ താരതമ്യേന പുതുമുഖമാണ് കമെരയും കൈകാര്യം ചെയ്തിരിക്കുന്നത്..കഥാപാത്രങ്ങളുടെ ചുണ്ടനക്കവും ശബ്ദവും ഒത്തു പോകാതെ വരുന്ന തരത്തിൽ ടെബ്ബിങ്ങിൽ വലിയ പിഴവു സംഭവിച്ചിട്ടുണ്ട്..താരതമ്യേന ദുർബലമായ തിരക്കഥയും പക്രുവിന്റെ ആദ്യ സംവിധാന സംരംഭത്തെ പിറകൊട്ടടിക്കും എന്നാ കാര്യത്തിൽ തർക്കമില്ല... തന്റെ അപകര്ഷത ബോധമാണ് പ്രമേയ വിഷയമാക്കുന്നത് എങ്കിൽ സിനിമയുടെ അവസാന രംഗത്തിലും ആ അപകര്ഷത കഥാപാത്രത്തെ കൈ വിടുന്നില്ല... നായികയല്ല നായികയുടെ കൂട്ടുകാരിയെ ആണ് ഈ ഉയരമില്ലതവന് ലഭിക്കൂ എന്ന് പറയുന്നതിലൂടെ തന്റെ ഉപബോധ മനസ്സിൽ ആണ്ടുപോയ അപകർഷത ബോധത്തെ പക്രു ഊട്ടിയുരപ്പിക്കുനതും കാണാം... എന്ത് തന്നെ ആയാലും ലോക സിനിമയിലെ തന്നെ ഏറ്റവും ചെറിയ സംവിധായകൻ എന്നാ നിലയില പക്രുവിനെ അഭിനധിച്ചേ മതിയാവൂ... അതുകൊണ്ട് തന്നെ ഇനിയും അവസരം ലഭിക്കുകയാണെങ്കിൽ സംവിധാന രംഗത്ത് കൂടുതൽ തിളങ്ങാനവും എന്നു തെളിയിക്കുന്ന പക്രുവിനെ പ്രോത്സാഹിപ്പിക്കാൻ ഓരോ പ്രേക്ഷകനും മുന്നിട്ടിറങ്ങണം..എന്ന് മാത്രം....
ജയറാമിന്റെ ബാഗ്യമന്വേഷിച്ചു 'ലക്കി സ്റ്റാര്‍ :' എ കമ്പ്ലീറ്റ് ഫാമിലി എന്‍റെര്‍ടെയ്നെര്‍..... ദീപു അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച ഒരു കമ്പ്ലീറ്റ് ഫാമിലി എന്‍റെര്‍ടെയ്നെര്‍..... ആണ് ലകി സ്റ്റാര്‍... സീന്‍ ഒന്ന് നമ്മുടെ വീടിനു ശേഷം ദീപുവും മദിരാശിയുടെ പരാജയത്തിനു ശേഷം ജയറാമും നില നില്പിന്‍റെ ഭാഗ്യം അന്വേഷിക്കുന്ന ചിത്രം കൂടിയാണ് ലക്കി സ്റ്റാര്‍.. സരോഗേറ്റ് മതര്‍ എന്നാ വിഷയം ചര്‍ച്ച ചെയ്ത സിനിമകള്‍ മലയാളത്തിലും മറ്റു ഭാഷകളിലും ഇറങ്ങിയിട്ടുണ്ടെങ്കിലും വൈകാരികമായ ഈ വിഷയത്തെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍..... അത്തരം ചിത്രങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളിലേക്ക് തന്നെ കടന്നു ചെല്ലുമ്പോഴും അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു പ്രേക്ഷകനെ കയ്യിലെടുക്കാനും കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് ഇത് എന്ന് പറയിക്കാനും സംവിധായകന് കഴിയുന്നുണ്ട്... സിനിമ മൊഹവുമായിരങ്ങുന്ന ചെറുപ്പക്കാരനെ അവതരിപ്പിച്ച സീന്‍ ഒന്ന് സിനിമയില്‍ നിന്ന് വ്യത്യസ്തമായി അതേ മൊഹവുമായെത്തി മറ്റു വഴികളിലേക്ക് തിരിയുന്ന ഒരു ചെറുപ്പക്കാരനെയാണ് ഈ ചിത്രത്തില്‍ ദീപു അവതരിപ്പിക്കുന്നത്....... രഞ്ജിത്ത് എന്നാ ജയറാമിന്റെ കഥാപാത്രം സിനിമ നടനാവനമെന്ന മോഹത്തോടെ കൊടാംബക്കതെത്തുന്നു..നിര്‍ഭാഗ്യവശാല്‍ ടെയ്‌ലര്‍ ആവുന്ന രണ്ജിത്ത് ജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങള്‍ കാണുകയും അവ കയ്യെത്തി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു...റെഡി മെയ്ഡ് ഷോപ്പ് തുടങ്ങി സമ്പന്നനാകാന്‍ ആഗ്രഹിക്കുന്ന രണ്ജിതിനും ഭാര്യ ജാനകിക്കും സാമ്പത്തികം വിലങ്ങു തടിയാകുമ്പോഴാണ് സരോഗേറ്റ് മതര്‍ എന്നാ ആശയവുമായി ഡോക്ടര്‍ മുകേഷിന്റെഡോക്ടര്‍ കഥാപാത്രം എത്തുന്നത്... അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കുടുംബവും തുടര്‍ സംഭവങ്ങളുമാണ് ഇതിന്‍റെ ഇതിവൃത്തം... ഒരു പക്ഷെ ദശരഥം എന്നാ മോഹന്‍ ലാല്‍ ചിത്രത്തിനോട് സിനിമയെ ഉപമിക്കും എന്ന് മുന്‍കൂട്ടി കാണുന്ന കഥാകൃത്ത് ആ പേര് സിനിമയില്‍ ഉപയോഗിക്കുക വഴി അതിനുള്ള സാധ്യതകളെ പൊളിക്കാനാണ് ശ്രമിക്കുന്നത്...എങ്കിലും ആ ഓര്‍മകലെയോ ആ സിനിമയുടെ കഥാ പരിസരത്തെയോ പൂര്‍ണമായി നിരാകരിക്കാന്‍ ചിത്രത്തിന് അവസാനം വരെ കഴിയുന്നില്ല (ദശരതത്തിന്റെ ഇരട്ട ക്ലൈമാക്സ് എന്ന് വേണമെങ്കില്‍ ഇതിനെ വിലയിരുത്താം) .. ആദ്യ പകുതിയില്‍ വളരെചടുലമായി കഥ പറഞ്ഞ ചിത്രം രണ്ടാം പകുതിയോടെ ഇഴഞ്ഞു നീങ്ങുകയും അനാവശ്യ ഷോട്ടുകള്‍ തിരുകി കയറ്റി ആസ്വധന ഭംഗമുണ്ടാക്കുകയുമാണ് ചെയ്യുന്നത്.. തികച്ചും അനവസരത്തിലുള്ള കുട്ടികളുടെ പാട്ടും അമേരിക്കയിലെ അമ്മയെ കേരളത്തില്‍ എത്തിക്കാന്‍ വേണ്ടി കൊണ്ട് വരുന്ന സീനും കഥാഗതിയുമായി അല്പം ഇടഞ്ഞു നീങ്ങുന്നു... സാമ്പത്തികമായി മെച്ചപ്പെടുന്ന കഥാപാത്രങ്ങള്‍ അതുവരെ ഇല്ലാത്ത വിധം ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യുന്നതും രചനയുടെ കഥാപാത്രത്തിന്റെ ഓവര്‍ മേക്കപ്പും സംവിധായകന്റെ ശ്രദ്ധക്കുറവു തന്നെയാണ്... എങ്കിലും പ്രേക്ഷകന് മുന്കൂട്ടികാനാവുന്ന അപ്രതീക്ഷിത വഴിത്തിരിവുകള്‍ വഴി ഒരു പുതുമ ഫീല്‍ ചെയ്യിക്കാന്‍ ഈ ടീമിന് സാധിക്കുന്നുണ്ട് ... അത്തരം രംഗങ്ങളില്‍ സിനിമയിലെ ഒരു തുടക്കകാരിയായിട്ടും രചന നാരായണന്‍ കുട്ടിയുടെ പ്രകടനം അഭിനന്ദനമര്‍ഹിക്കുന്നു..ജയറാമിന്റെ സ്ഥിരം കുടുംബനാതന്‍ വേഷമാണെങ്കിലും ജയറാമും മുകേഷിന്റെ ഡോക്ടര്‍ വേഷവും നന്നായിട്ടുണ്ട്...മറ്റു കതാപാത്രങ്ങളൊക്കെ ഉപരിതല സ്പര്‍ശിയായി മാത്രം കടന്നു പോകുന്നു...ജയറാമിന്റെ മകന്റെ വേഷം ചെയ്ത ബാലനടനും മികച്ചു നില്‍ക്കുന്നു... തന്റെ മുന്‍ ചിത്രം പോലെ തന്നെ തികച്ചും ഫാമിലി പ്രേക്ഷകരെ ലക്‌ഷ്യം വച്ച് കൊണ്ടാണ് ദീപു ഈ ചിത്രവും ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്..പക്ഷെ അതിനു വേണ്ടിയും പുതുമക്ക് വേണ്ടിയും അവസാന രംഗങ്ങളിലെ നാടകീയത സിനിമയുടെ ഓവറോള്‍ ഇമേജിനെ തന്നെ തകര്‍ക്കുന്നതായിരുന്നു . എങ്കിലും സമീപകാല മലയാള സിനിമകളൊന്നും തന്നെ കണക്കിലെടുക്കാതിരുന്ന കുടുംബ പ്രേക്ഷകരെ ഈ ന്യൂ ജെനരേഷന്‍ യുഗത്തില്‍ പട്ടിനിക്കിടാതെ നോക്കാനുള്ള ദീപു അന്തിക്കാടിന്റെ ശ്രമം അഭിനന്ദനാര്‍ഹം തന്നെ ...അതുകൊണ്ട് തന്നെ തിരക്കഥയിലും സംവിധാനത്തിലും പിഴവുകള്‍ ഏറെയുണ്ടെങ്കിലും എല്ലാത്തരം കുടുംബ പ്രേക്ഷകര്കും മനസ്സിരുത്തി ആസ്വദിക്കാവുന്ന ഒരു കൊമെടി ട്രാകിലുള്ള കുടുംബ ചിത്രമായിരിക്കും ലക്കി സ്റ്റാര്‍...
ചിരിപ്പിക്കാന്‍ റോമന്‍സ് കഥ പറയാനുള്ള ന്യൂ ജെനറേഷന്‍ ഫോര്‍മുലയോ പുതുതലമുറ ചിത്രങ്ങള്‍ കാണുന്ന വ്യത്യസ്തയോ കൊണ്ട് വരാന്‍ കഴിയുന്നില്ലെങ്കിലും കയ്യിലുള്ള ത്രെഡിനെ അത് ആവശ്യപ്പെടുന്ന ഊര്‍ജം നല്‍കി വികസിപ്പിച്ചെടുത്ത്തിടത്താണ് ജനപ്രിയന് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത വൈ വി രാജേഷ് തിരക്കതയോരുക്കിയ റോമന്‍സ് വ്യത്യസ്തമാകുന്നത്..... ഒര്ടിനരിക്ക് ശേഷം ബിജു മേനോന്‍ കുഞാക്കോ ബോബന്‍ കൂട്ടുകെട്ടിനെ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.. പറഞ്ഞു പഴകിയതെങ്കിലും ആ കഥ നടക്കുന്ന പശ്ചാത്തലം കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിചിടത്താണ് റോമന്‍സ് എന്നാ ചിത്രം പ്രേക്ഷകനെ കയ്യിലെടുക്കുന്നത്... ജയില്‍ ചാടി രക്ഷപെട്ടു ഓടുന്നതിനിടയില്‍ പൂമാല എന്നാ ഗ്രാമത്തില്‍ എത്തിപെടുന്ന രണ്ടു മോഷ്ടാക്കള്‍ (അതില്‍ ഒരാള്‍ മജീഷ്യനും മറ്റൊരാള്‍ പോക്കറ്റടിക്കാരനും) എതിപെടുന്നതും അബദ്ധ വശാല്‍ ആ ഗ്രാമ വാസികള്‍ അവരെ റോമില്‍ നിന്ന് വന്ന പള്ളി വികാരിമാരായി കണ്ടു സ്നേഹിച്ചു തുടങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംബവങ്ങലുമാനു ഹാസ്യത്തില്‍ പൊതിഞ്ഞു ബോബന്‍ സാമുവല്‍ റോമനസിലൂടെ പറയുന്നത്...വികാരിമാര് ചെന്ന് പെടാവുന്ന മികച്ച മുഹൂര്‍ത്തങ്ങള്‍ കണ്ടെത്തിയതും കുറിക്കു കൊള്ളുന്ന സംഭാഷണങ്ങള്‍ ഒരുക്കിയതും ചിത്രത്തിന് നേട്ടമായി... ഭാവം കൊണ്ടും ആംഗ്യം കൊണ്ടും മികച്ച ടൈമിംഗ് കൊണ്ടും ചിരിയുണ്ടാക്കാന്‍ ബിജു മേനോനും തന്റേതായ രീതിയില്‍ കുഞ്ചാക്കോ ബോബനും മത്സരിച്ചപ്പോള്‍ അത് പ്രേക്ഷകന് വിരുന്നായി മാറി... നായികാ പ്രാധാന്യം ഇല്ലാതിരുന്ന ചിത്രത്തില്‍ നിവേദിത തിളങ്ങാതെപോയി... ഒരു പത്താം ക്ലാസ്സുകാരിയുടെ മുഖഭാവമുള്ള നിവെധിതയെ നായികയാക്കി അവതരിപ്പികാനുള്ള ശ്രമം ചിത്രത്തില്‍ കല്ലുകടിയാവുന്നുണ്ട് ... ആവര്‍ത്തന വിരസമായ ചില ഹാസ്യരങ്ങങ്ങളും സംബാഷണങ്ങലും വോടഫോന്‍ കോമഡി താരം നെല്‍സന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഇടയ്ക്കു വച്ച് കാനതവുന്നതും ആസ്വാധനത്ത്തിനു മങ്ങലേല്പിച്ചു... കൊടൈക്കനാലിന്റെ പശ്ചാത്തല ദ്രിശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ വിനൊധ് ഇല്ലംപള്ളിയുടെ കാമെരക്കു സാധിച്ചിട്ടുണ്ട്... എന്നാല്‍ ലിജോ പോളിന്റെ എഡിറ്റിംഗ് അവസാനരംഗത്ത് നിലവാരമില്ലാതെ പോയി... എങ്കിലും തന്റെ മുന്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകനോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന രീതിയില്‍ മികച്ച ഹാസ്യ മുഹൂര്‍ത്തങ്ങള്‍ ഒരുക്കാന്‍ സാധിച്ചതില്‍ ബോബന്‍ സമുവലിനു ആശ്വസിക്കാം... അതുകൊണ്ട് തന്നെ പണം നഷ്ടമില്ലാതെ ചിരിച്ചു കൊണ്ട് ആസ്വദിക്കാവുന്ന ചിത്രമാണ് റോമന്‍സ്....
ഐ ലൗവ് മി: ഇഷ്ടപെടാഞ്ഞത് പ്രേക്ഷകനെയോ (ശരാശരി) പുതിയ കാലഘട്ടത്തിന്റെ കഥ പറയാനുരച്ചു വേറിട്ട വഴി തേടി ബി ഉണ്ണികൃഷ്ണന്‍ എന്നാ സംവിധായകന്റെ ശ്രമമാണ് ഐ ലവ് മി എന്നാ ചിത്രം...പുതു യൗവനത്തിന്റെ സ്വഭാവ സവിശേഷതയായി കരുതപ്പെടുന്ന "ഞാന്‍ "എന്നാ ബോധത്തെ തുറന്നു കാണിക്കുന്ന ചിത്രം എന്ന് ചാന്ണേല്‍ ടോക് ഷോ കളിലും അഭിമുഖങ്ങളിലും സംവിധായകന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിനപ്പുരതെക്ക് സഹജീവി സ്നേഹം പ്രകടമാക്കുന്ന കഥാപാത്രങ്ങള്‍ ഒരു തരത്തിലും അതിന്റെ റ്റൈറ്റിലുമായി യോജിച്ചു പോകുന്നില്ല.. മല്ലൂ സിങ്ങിനു ശേഷം സേതു തിരക്കതയൊരുക്കി ഉണ്ണികൃഷ്ണന് ബി ആദ്യമായി മറ്റൊരാളുടെ തിരക്കതയിലോരുക്കിയ ആദ്യ പുതുമുഖ ചിത്രമെന്ന പരസ്യവുമായാനു ഐ ലവ് മി ഈ ക്രിസ്മസ് കാലത്ത് തിയെട്ടരുകളില് എത്തിയത്.....ശക്തി ആയുധമാകിയ സാവിയും( ഉണ്ണി മുകുന്ദന്)) ബുദ്ധി(കുരുട്ടു) (ആസിഫ് അലി) ആയുധമാക്കിയ പ്രേമും രാം മോഹന്(, (അനൂപ് മേനോന്) ,എന്നാ അതിനേക്കാള് സൂത്രശാലിയുടെ കയ്യില് കപ്പെടുന്നതും തുടര് സംഭവ വികാസങ്ങളുമാണ് കഥ.. എന്നാല് ട്വിസ്റ്റും ഉപ റ്റ്വിസ്റ്റുകലുമായി കഥ പറയുന്ന ചിത്രം പലപ്പോഴും പ്രേക്ഷകനെ കയ്യിലെടുക്കുന്നതില് പരാജയപ്പെടുന്നു... വളരെ ലാഘവത്തോടെ തയ്യാറാകിയ തിരക്കഥയെ രക്ഷിക്കാന് മാത്രം മികവു ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിന് സാധിക്കാതെ പോയപ്പോള് പലപ്പോഴും പ്രേക്ഷകന് സിനിമയില് നിന്ന് അകന്നു പോകുന്നു....വിശ്വസനീയമായ രീതിയില് കഥ പറഞ്ഞു പോകാന് തുടക്കം മുതല് ഈ ടീമിന് സാധിച്ചില്ല...യൂത്തിനു വേണ്ടിയുള്ള പുതിയ കാലഘട്ടത്തിന്റെ സിനിമയായി ഒരു സസ്പെന്സ് ത്രില്ലെരിനെ മാറ്റിയെടുക്കാന് മാത്രം മികവുറ്റ ആഖ്യാന രീതി കൈവരിക്കാനാവാതെ പോയതാണ് ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാതെ പോയത്...കണ്ടു പദം വന്ന ട്വിസ്ടുകല്ക്കപ്പുരം പുതിയതായി ഒന്നും അതില് കൊണ്ടുവരാന് കഴിയാഞ്ഞതും പല ട്വിസ്ടുകള്‍ക്കും ആവശ്യമായ പശ്ചാത്തലം ഒരുക്കുന്നതില് തിരക്കതാക്രിതും സംവിധായകനും ഒരുപോലെ പരാജയപ്പെടുന്നിടെത്താണ് ഐ ലവ് മി എന്നാ ചിത്രം ഈ ക്രിസ്മസ് കാലത്ത് നാലാം സ്ഥാനത്തേക്ക് തള്ളപെടുന്നത്... സിക്സ് പാകും മസിലുപിടിച്ചുള്ള ടയലോഗ് പ്രേസ്രെന്റെഷനപ്പുരം അഭിനയത്തിന്റെ ബാലപാഠങ്ങള്‍ മറന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ കേന്ദ്ര കതാപാത്രങ്ങളിലോന്നാവുമ്പോള് സ്ഥിരം പാറ്റെനിലുള്ള കഥാപാത്രമായി ആസിഫും അനൂപ് മേനോനും ഒരിക്കല് പോലും പ്രേക്ഷകനോട് അടുത്ത് നില്കുന്നില്ല... തല്‍വാര്‍ (ആയിഷ)സല്‌വാരിന്റെ നീളം കുറച്ചു തട്ടത്തിന്‍ മറയത് ഒളിപ്പിച്ചു വച്ചത് തുറന്നു കാട്ടിയെങ്കിലും അഭിനയം മുറിയന്‍ തുണിയുടെ അത്ര പോലും ഉയരാതെ പോയി... ഒട്ടും ആകര്‍ഷണീയത തോന്നാത്ത ദീപക് ദേവിന്റെ ഗാനങ്ങളും ഗാനരങ്ങങ്ങളും ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ സ്പഷ്ടമാകാതെ പോയി...ബാങ്കൊക്കിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ സതീഷ് കുറുപ്പ് എന്നാ ചായാഗ്രാഹകന്‍ പൂര്‍ണമായും വിജയിചില്ല എന്ന്ലും പറയേണ്ടി വരും...എന്ത് തന്നെയായാലും ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നാ മികച്ച ചിത്രത്തിന്റെ സംവിധാകന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമല്ല ഐ ലവ് മി...അതുകൊണ്ട് തന്നെ ഉത്സവകാല ചിത്രം എന്നാ നിലക്ക് ബാവൂട്ടിയോടു ഡാ തടിയനോടും മത്സരിക്കാന്‍ മാത്രം ഐ ലവ് മി പാകപെട്ടിട്ടില്ല എന്ന് പറയേണ്ടി വരും...