Pages

Friday, 16 November 2012

nine one six (916 ); ഒരു ഗ്രാം ഇമോഷന്‍സില്‍ പൊതിഞ്ഞ തനി തിരൂര്‍ പൊന്നു............ലളിതം...വിരസം...




                  സംവിധായകരും ടൈപ്പ് ചെയ്യപ്പെടുമ്പോള്‍ നിരാഷപ്പെടുന്നത് പ്രേക്ഷകനാണ്.,, ഓരോ സംവിധായകന്റെയും ചിത്രത്തെ കുറിച്ച് പ്രേക്ഷകന് കൃത്യമായ ധാരണ ഉണ്ട്... എന്നാല്‍ തന്‍ അത്തരത്തിലുള്ള ഫിലിം മാത്രമേ ചെയ്യ് എന്ന് വാശിപിടിക്കുമ്പോള്‍ അതില്‍ പുതുതായ് എന്തെങ്കിലും കണ്ടെത്താനും അതു പ്രേക്ഷകന് രസിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കാനും സംവിധായകന് ബാധ്യതയുണ്ട്...
                   കഥപറയുമ്പോള്‍ എന്നാ ഒറ്റ ചിത്രം കൊണ്ട്  പ്രക്ഷക മനസ്സില്‍ ഇടം പിടിച്ച എം മോഹനന്‍ എന്നാ സംവിധായകന്‍  മറ്റൊരു ചിത്രത്തിലൂടെ അതെ വേഗതയില്‍ താഴേക്കു പതിക്കുന്ന കാഴ്ചയാണ് നയന്‍ വന്‍ സിക്സിലൂടെ നമ്മള്‍ കാണുന്നത്... എം മോഹനന്‍ തന്നെ തിരക്കതാക്രിതിന്റെയും സംവിധായകന്റെയും മേലങ്കി അണിഞ്ഞ 916 എന്നാ ചിത്രം പാടെ നിരാശപ്പെടുത്തി..ഇഴയടുപ്പമില്ലാത്ത തിരക്കഥയും കതാഖ്യാനത്തില്‍ നഷ്ടമാകുന്ന ചടുലതയും പുതുമുഖമെങ്കിലും തീര്‍ത്തും നിരാഷപെടുത്തുന്ന പ്രകടനം മാളവിക മേനോനില്‍ നിന്ന് ഉണ്ടാവുക കൂടി ചെയ്തപ്പോള്‍ പ്രേക്ഷകന് ലഭിച്ചത് ആവര്‍ത്തന വിരസമായ കുറെ മുഹൂര്‍ത്തങ്ങള്‍ മാത്രമാണ്...ബന്ധങ്ങളുടെ പവിത്രത വൈകാരികമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ചിത്രത്തിലുടനീളം കാണാനാവുക ..എന്നാല്‍ അവര്‍ അനുഭവിക്കുന്ന തീവ്രമായ ദുഖം വാക്കുകളില്‍ നിരക്കനാവാതെ കേവലം  പശ്ചാത്തല സംഗീതത്തില്‍ മാത്രം ഒതുങ്ങുകയും വികാരങ്ങള്‍ പ്രേക്ഷകന് അനുഭവഭേധ്യമാകാതെ പോകുകയും ചെയ്യുന്നു..
                  വെറുതെ ഒരു ഭാര്യ, അനൂപിന്റെ തന്നെ നമുക്ക് പാര്‍ക്കാന്‍ എന്നെ ചിത്രങ്ങളെ ഒര്മിപ്പികും വിധമായിരുന്നു കഥാഗതി...പിന്നീട് വരുന്ന ട്വിസ്റ്റ്‌ വേണ്ടത്ര ഉള്‍കൊള്ളാന്‍ പ്രേക്ഷകന് സാധിച്ചിട്ടുണ്ടോ എന്നും സംശയമാണ്... ഷൂട്ട്‌ ചെയ്തു വച്ച കുറച്ചു സീനുകള്‍ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ അതേപടി ആവര്‍ത്തിക്കുന്നതും അത്തരം ഫ്ലാശ്ബകില്‍ പുതുതായി ഒന്നും ഉള്‍പ്പെടുത്താന്‍ കഴിയാതെപോയതും സംവിധായകന്റെ പരാജയമാണ്... പിസ്സ പിസ്സ എന്നാ ഗാനം കേള്‍ക്കാന്‍ സുഖമുള്ളതാണെങ്കിലും ഒരു ഗാനത്തിന് തൊട്ടു പിറകെ ഈ ഗാനം വന്നതും കഥയുമായി ബന്ധപെട്ട ഒന്നും തന്നെ ആ രംഗങ്ങളില്‍ ഉള്പെടിയിട്ടില്ല എന്നതും  കഥാ സന്ദര്‍ഭത്തില്‍ അത്തരമൊരു ഗാനത്തിന്റെ പ്രസക്തി എന്ത് എന്നും ഉള്ളതും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല...ഒരു ഫ്ലാഷ്ബാക്ക് രംഗത്തില്‍ ഈ ഗാനവും സംഭവങ്ങളും ഇടകലര്‍ത്തി കാനിക്കെണ്ടിടത് ഗാനം അതെ പടി ആവര്‍ത്തിക്കുന്നത് വിരസമാവുന്നു ... എടിടിങ്ങില്‍ വന്ന പിഴവ് പലയിടത്തും പ്രത്യകിച്ചു ഫ്ലാഷ്ബാക്ക് സീനുകളില്‍ മുഴച്ചു നില്‍ക്കുന്നു...
          പലപ്പോഴും ഒരു ടെലിഫിലിമിന്റെ നിലവാരത്തിലേക്ക് താഴുന്ന സിനിമ അല്പമെങ്കിലും ലൈവ്ലി ആകുന്നത് അനൂപിന്റെ യും പാര്‍വനയുടെയും  പ്രണയം രംഗങ്ങളില്‍ മാത്രമാണ് .. ഒര അര്‍ത്ഥത്തില്‍     സിനിമ ആരംഭിക്കുന്നത് പോലും അവിടെ നിന്നാണ് എന്ന് പറയേണ്ടിവരും...ആസിഫിന്റെ പ്രശാന്ത് എന്നാ കഥാപാത്രം പ്രേക്ഷകന് പിടികിട്ടതെപോയതും എടുത്തു പറയേണ്ട പോരായ്മയാണ്...ചിത്രത്തിലെ മര്‍മ പ്രധാനമായ ഒരു റോള് എന്നാ നിലക്ക് ആസിഫിന്റെ കറക്ടരിനു സംഭവിച്ച പാളിച്ച ചിത്രത്തിന്റെ ആഖ്യാന രീതിയെ കുരച്ചന്നുമല്ല ബാധിക്കുന്നത്...എങ്കിലുംകിട്ടിയ റോള് ബങ്ങിയക്കാന്‍ അനൂപിനും പാര്‍വനയ്കും ആസിഫിനും നന്ദുവിനും കഴിഞ്ഞു...
         എം ജയചന്ദ്രന്‍ ഈണമിട്ടു  ശ്രേയ ഘോഷാല്‍ പാടിയ നാടുമാവിലൊരു മൈന തുടങ്ങി കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങല്‍ മാത്രമാണ് അല്പമെങ്കിലും പ്രേക്ഷകനെ രസിപ്പിക്കുനത് ...അതുകൊണ്ട് തന്നെ ചെമ്മന്നുര്‍ ജോല്ലെരിയുടെ ബാനെരില്‍ ഇറങ്ങിയ എം മോഹനന്റെ തൂലികയില്‍ വിരിഞ്ഞ 916 തിരൂര്‍ പോന്നു കാഴ്ചയില്‍ മാത്രം തോന്നിക്കുന്ന 'ഒരല്പം ഇമോഷന്സില്‍ പൊതിഞ്ഞ" സിനിമയായി മാറുന്നു...

Tuesday, 13 November 2012

മൈ ബോസ്സ്: ഇത്തവണ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ഈസ്റ്റ്‌ ലോസ്ടാവില്ല: ഒരു കമ്പ്ലീറ്റ് ഫാമിലി എന്റര്‍ടെയ്നെര്‍


പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദിലീപ് തന്നെ തന്മയത്തത്തോടെ കൊമെടി അവതരിപ്പിച്ചു വിജയിപ്പിക്കുന്നു എന്നതാണ് മൈ ബോസ്സ് എന്നാ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്..കലാഭവന്‍ ശാജോന്‍ ദിലീപിന് മികച്ച പിന്തുനയെകുന്നുണ്ടെങ്കിലും പാണ്ടിപടക്ക് ശേഷം എര്തുകള്‍ക്ക് പകരം ദിലീപ് ഈ ചിത്രത്തില്‍ ഒരു മികച്ച ഹാസ്യനടന്‍ കൂടിയാണ് താനെന്നു തെളിയിക്കുകയാണ്..
                കഥാപരമായി ചിത്രത്തിന് കൂടുതല്‍ പുതുമയൊന്നും അവകാശപെടാനില്ലെങ്കിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കൊണ്ടുള്ള ഹാസ്യത്തെ ഒരളവു വരെ മറികടക്കാനും സിടുവേഷനല്‍ കൊമെടി രംഗങ്ങള്‍ കയ്യടക്കത്തോടെ അഭിനയിച്ചും പറഞ്ഞും ഫലിപ്പിക്കാനായത് mr മരുമകന്‍ പോലുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നു ... കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ മമ്മി ആന്‍ഡ്‌ മീക്ക് ശേഷം ഒരു കമ്പ്ലീറെ കൊമെടി ചിത്രവുമായി എത്തിയ ജീത്ത് ജോസഫ്‌ പ്രേക്ഷകനെ നിരാശപെടുത്തിയില്ലാ.. ... കുട്ടനാടിന്റെ ഗ്രാമ ബംഗിയും അവസരം കിട്ടുമ്പോഴൊക്കെ  ബോംബെ നഗരത്തിന്റെ മനോഹാരിതയും  അതിന്റെ തനിമ ചോരാതെ  ധ്രിശ്യവല്‍ക്കരിക്കാന്‍ അനില്‍ നായര്‍ക്കും കഴിഞ്ഞു... ....
          രണ്ടു ചിത്രങ്ങള്‍ നിര്‍മിച്ചു ഈസ്റ്റ്‌ "ലോസ്ടായ"  ഈസ്റ്റു കോസ്റ്റു വിജയന് നഷ്ടപെട്ടത് തിരിച്ചു പിടിക്കാന്‍ കിട്ടിയ അവസരം കൂടിയാണ് ഈ ചിത്രം...എന്നാല്‍ ഈ ചിത്രവമായി ഏതെങ്കിലും തരത്തില്‍ ബന്ടമില്ലാത്ത വിമര്‍ശനം ഓട്ടോ കൂലിയുമായി ബന്ധപെടുത്തി ജിത്തു ജോസഫ്‌ കൊണ്ട് വന്നത് എന്തിനെന്നു ഈ ചിത്രത്തിലെ ഒരു ഗാനം പോലെ "എന്തിനെന്നറിയില്ല: ആ ഗാനവും ഈ രംഗവും ചിത്രത്തിന് ഗാനതിലെത് പോലെ ഒരു ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു...ഒരു കൊമെടി സിനിമ എന്നാ നിലക്ക് എല്ലാ രംഗങ്ങളിലേയും യുക്തി ചോദ്യം ചെയ്യുക എന്നത് തികച്ചും അപ്രസക്തമായ കാര്യമാണ്... അതുകൊണ്ട്  തന്നെ ഒരു ഫാമിലി എന്റര്‍ടെയ്നെര്‍  എന്നാ നിലയില്‍ വളരെ മികച്ച ഒരു ദിലീപ് ചിത്ര തന്നെയാണ് മൈ ബോസ്സ് 

Monday, 22 October 2012

jawan of vellimala: ജവാന്‍ ഓഫ് വെള്ളിമല... മമ്മൂട്ടി ഇനിയും കാത്തിരിക്കണം



Charles Bonnet syndrome (CBS) (http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ മലയാളികള്‍ കേട്ട് കേള്‍വിയില്ലാത്ത പുതിയ ത്രെഡ് കയ്യിലുണ്ടായിട്ടും അതിനു മികച്ച ഒരു ആഖ്യാന ഭാഷ്യം ചമയ്ക്കാന്‍ തിരക്കഥാകൃത് പരാജയപ്പെട്ടപ്പോള്‍  പുതിയ കളിപ്പാട്ടം കയ്യില്‍ കിട്ടിയ കുട്ടി അതിനെ ഇതു വിധത്തില്‍ ഉപയോഗപ്പെടുത്തണം എന്നറിയാതെ കുഴങ്ങുന്ന അവസ്ഥയിലായിപ്പോയി അനൂപ്‌ കണ്ണന്‍ എന്നാ ലാല്‍ ജോസിന്റെ പ്രിയ ശിഷ്യന്‍. ഗുരുവിനു സമര്‍പ്പിച്ചു കൊണ്ട് തുടങ്ങിയെങ്കിലും ഗുരുവിന്റെ ഗുണങ്ങളുടെ യാതൊരു ലാഞ്ചനയും ശിശ്യനില്‍ കാണാതെ പോയി. വ്യത്യസ്തമായ രണ്ടു കഥാ തന്തുക്കളുമായി ഗുരുവും ശിഷ്യനും മത്സരിക്കാനിരങ്ങിയപ്പോള്‍ ആര് വിജയിക്കും ഏന് സിനിമയെ സ്നേഹിക്കുന്ന ഭൂരിപക്ഷം പ്രേക്ഷകനും ഒരു തവണയെങ്കിലും ചിന്തിച്ചു പോയിട്ടുണ്ടാവും. പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന മമ്മൂട്ടി ചിത്രങ്ങള്‍ കണ്ടു മടുത്ത ആരാധകര്‍ വളരെ പ്രതീക്ഷയോടെ സമീപിച്ച ചിത്രമായിരുന്നു ജവാന്‍ ഓഫ് വെള്ളിമല.. കേട്ടത് ശരിയെങ്കില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രീ പബ്ലിസിറ്റി നേടിയ ചിത്രമായിരുന്നു ഇത്. പോരാത്തതിന് മമ്മൂട്ടി എന്നാ നടന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രവും.
                സംവിധായകനും നടനുമായ ലാല്‍ ഒരു ചിത്രം നിര്‍മിക്കുമ്പോള്‍ പ്രേക്ഷകന് അറിയാം ഒന്നും കാണാതെ ലാല്‍ അത് ഏറ്റെടുക്കില്ല എന്ന്(കോബ്ര ഒഴികെ). ആ പ്രതീക്ഷ തന്നെയായിരുന്നു മമ്മൂട്ടി ഈ ചിത്രം നിര്‍മിക്കുമ്പോള്‍ തോന്നിയതും. എവിടെയാണ് മമ്മൂട്ടിക്ക് പിഴച്ചത്? ഒരു പക്ഷെ കഥയുടെ ബീജം മാത്രം കേട്ട് അതിലെ പുതുമ ഉള്‍കൊണ്ട് തിരക്കഥ പൂരനമായും കാണാതെ സിനിമ ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടതുകൊണ്ടാവും. കഥാ ബീജം ഒരു പുതിയ മനിചിത്രത്തഴ്ഹ എന്നോ വിസ്മയതുംബെത്തെന്നോ അന്യനെന്നോ ഒക്കെ തോന്നിപ്പിചിട്ടുണ്ടാവും. സത്യം പറയുകയാണെങ്കില്‍ അത്തരം ചിത്രങ്ങളുടെ ഗാനത്തില്‍ പെടുത്താവുന്ന ഒരു സിനിമയാക്കി മാറ്റിയെടുക്കമായിരുന്നു..അവിടെയാണ് ക്ലസ്സ്മെട്സ് എന്നാ ചിത്രത്തിനു തിരക്കതയോരുക്കിയ ജെയിംസ്‌ ആല്ബര്ട്ട് എന്നാ തിരാക്കതാക്രിത് പരാജയപ്പെട്ടത്. ക്ലസ്സ്മെറ്സിനു ശേഷം അദ്ദേഹം തിരക്കതോയോരുക്കിയ ഒരു ചിത്രം പോലും (ഇവിടം സ്വര്‍ഗമാണ്, വെനിസിലെ വ്യാപാരി) വിജയിച്ചിട്ടില്ല. 
                    തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ ഇതു തരത്തില്‍ വിന്യസിക്കണം എന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. അതിലെ ഓരോ രംഗങ്ങളും പരസ്പരം ഇഴചേര്‍ന്നു നില്‍ക്കും വിധം അവതരിപ്പിക്കാന്‍ സംവിധായകന്‍ മനസ്സ് വച്ചാലേ സാധിക്കൂ. മമ്മൂട്ടി എന്നാ മഹാനടന്റെ അഭിനയ പാടവം മുതലാക്കാനോ ഓരോ കഥാപാത്രത്തെയും പരസ്പരം ഇഴചേര്‍ത്തു രസാവഹമായി കതപറയാണോ അനൂപിന് കഴിയാതെപോയി.  പട്ടാളത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം നാടിലെ ഡാമിന്റെ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ഗോപി എന്നാ കഥാപാത്രമാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത്. സി ബി എസ്(http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ അത്യപൂര്‍വ രോഗം ഭാധിച്ച ഇയാള്‍ക്ക് പലപ്പോഴും മറ്റാരും കാണാത്ത മായിക കാഴ്ചകള്‍ കാണും. ഈ രോഗാവസ്ഥയെ മറ്റു കഥാപാത്രങ്ങളിലൂടെയും കഥാ സന്ദര്ഭാങ്ങളിലൂടെയും വിഷധീകരിക്കാന്‍ കഴിയാഞാതും കഥയും ഡാമും തമ്മില്‍ ബന്ധിപ്പിച്ചു മികച്ച ഒരു ക്ളിമാക്സിലേക്ക് എത്തിക്കനാവാതെ പോകുന്നിടത്തുമാണ്   സിനിമ പരാജയപ്പെടുന്നത്. 
                    ഡാമിന്റെ ഉല്‍ഭവത്തെപ്പറ്റി  തുടക്കത്തില്‍ ഒരു "അശരീരി " കേള്‍ക്കുന്നതല്ലാതെ  പരസ്പര ബന്ധമില്ലാതെ സൂന്യതയില്‍ നിന്ന് ഉയര്‍ന്നു വന്ന കഥാപാത്രങ്ങളും കതാപരിസരവും സൃഷ്‌ടിച്ച അമ്പരപ്പ് സിനിമ തീരുന്നത് വരെ പ്രേക്ഷകനെ വിട്ടൊഴിയുന്നില്ല. എങ്ങു നിന്നോ പൊട്ടിമുളക്കുന്ന പാട്ടുകളും ഇഴചെരാത്ത ഫ്രാമുകളും സ്രിഹ്ടിക്കുന്ന അലോസരം ചില്ലറയൊന്നുമല്ല. സിനിമടോഗ്രഫി മികച്ചു നില്‍ക്കുന്നെങ്കിലും എടിടിങ്ങിലെ പിഴവ് സിനിമയിലുടനീളം മുഴച്ചു നില്‍ക്കുന്നു. ഗോപി എന്നാ കഥാപാത്ര സൃഷ്ടിയില്‍ വരുത്തിയ പാളിച്ച മമ്മൂട്ടി  എന്നാ നടന്റെ പ്രകടനത്തെയും ഒരുപോലെ ബാദിക്കുന്നു. 
                   ഉദ്യോഗസ്ഥ തലത്തില്‍ നടമാടുന്ന അഴിമതിയും ജനം എത്ര ബുദ്ധിമുട്ടിയാലും സ്വന്തം കീശ വീര്പികനമെന്ന ചിന്തിക്കുന്ന ഒരു പടം ആളുകളെയും ഡാമിന്റെ പശ്ചാത്തലത്തില്‍ അനൂപ്‌ കാണിച്ചുതരുന്നുണ്ട്. ചില രങ്ങങ്ങളിലെങ്കിലും ബാബുരാജ്‌ മികവുറ പ്രകടനം കാഴ്ച വയ്ക്കുനതാണ് ആകര്‍ഷകമായ പ്ലോട്ടിനോടൊപ്പം എടുതുപരയാനുള്ള മേന്മ. 
                    ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ചസിനിമയോടൊപ്പം മമ്മൂട്ടിയുടെ തകര്‍പ്പന്‍ തിരിച്ചു വരവുകൂടിയാണ് ഈ സിനിമയോടൊപ്പം വിസ്മ്രിതിയിലാകുന്നത്.

Sunday, 21 October 2012

ayalum njanum thammil :അയാളും ഞാനും തമ്മില്‍: :പ്രിത്വിരാജും പ്രേക്ഷകനും തമ്മില്‍



പതിവ് പല്ലവികളെ സധൈര്യം കയ്യൊഴിഞ്ഞു കലാമൂല്യമുള്ള ഒരു മികച്ച ചിത്രമാണ് അയാളും ഞാനും തമ്മില്‍. ഫ്രേഷേസ് ഡേയിലെ പാട്ട് കണ്ടു ക്ലാസ്മെറ്റ്  പോലെ ഒരു കാമ്പസ് സ്ടോറി എന്ന്  മുന്‍വിധിയോടെ ഒരിക്കലും ഈ ചിത്രത്തെ സമീപിക്കരുത്... പുതുമകള്‍ പറയാനും അത് ബങ്ങിയായി അവതരിപ്പിക്കാനും പുതു തലമുറ പ്രേക്ഷകര്‍ നല്‍കിയ ഊര്‍ജം മുതലാക്കി കൊണ്ട് ലാല്‍ ജോസും ബോബി ആന്‍ഡ്‌ സഞ്ജയും നടത്തിയ ഒരു ബോള്‍ഡ് ആയ ഒരു ശ്രമമാണ് അയാളും ഞാനും തമ്മില്‍. മെഡിക്കല്‍ എത്തിക്സ് വിഷയമാക്കിയ ചിത്രം പ്രണയവും സൌഹൃധവുമൊക്കെ ഒരലവ് വരെ വരച്ചു കാണിക്കുന്നു ..തൊട്ടതെല്ലാം പൊന്നാക്കിയ ലാല്‍ ജോസ് യാതൊരു മുഷിപ്പും തോന്നാത്ത വിധം അതി മനോഹരമായി കഥ പറഞ്ഞിരിക്കുന്നു. 
            രവി തരകന്‍ എന്നാ ഡോക്ടറുടെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവവും അതിനെ തുടര്‍ന്ന് ആരാണ് രവി തരകന്‍ അയാള്‍ക് പിഴവ് പടിയോ ഇല്ലയോ എന്ന് അയാളുടെ ജീവിതത്തിലൂടെ തന്നെ വരച്ചു കാണിക്കുകയാണ് ഈ ചിത്രത്തിലൂടെ ബോബി സഞ്ജയ്‌ ടീം. കഥാപാത്രങ്ങളുടെ ഓര്‍മകളിലൂടെ രവി തരകനെ രൂപപെടുതുകയാണ് ഇതില്‍. നിരവധി പരാജയ ചിത്രങ്ങള്‍ കൊണ്ട് മലയാളത്തില്‍ താര സിംഹാസനം നഷ്ടമാകുന്ന അവസ്ഥയിലെത്തിയ പ്രിത്വിയുടെ തന്മയത്വമാര്‍ന്ന പ്രകടനമാണ് ഇതിന്റെ മറ്റൊരു ഹൈ ലൈറ്റ് . പതിവ് മസില്‍ മാന്‍ വേഷപകര്ച്ചകളില്‍ നിന്ന് മാറി ഒരു സാധാരണ ഡോക്ടറായി നല്ല പ്രകടനമാണ് നടത്തിയത്. ഒരു പക്ഷെ ഇന്ത്യന്‍ രുപിക്ക് ശേഷം പ്രിത്വിക്കു കിട്ടുന്ന നല്ലൊരു വേഷമായിരിക്കും ഇത്. നരേനും സിദ്ധാര്‍ത് ശിവയും തികച്ചും സുപ്പോര്‍തിംഗ് ആര്ടിസ്ടിന്റെ രോള്ളില്‍ ഒതുങ്ങിയെങ്കിലും ശക്തമായ കഥാപാത്രത്തിലൂടെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കുകയാണ് പ്രതാപ് പോത്തന്‍. മൂന്ന് നായികമാര്‍ ഉണ്ടെങ്കിലും എല്ലാവരും അവരവരുടെ റോള് ബന്ഗിയാക്കി എന്ന് പറയാം.
              മെഡിക്കല്‍  രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയും ഡോക്ടര്‍മാരുടെ നിലവാരമില്ലയ്മയും ആശുപത്രികളുടെ കൊള്ളയും ഒക്കെ ബന്ഗിയായി അവതരിപ്പിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തില്‍ അയാളും ഞാനും തമ്മില്‍ എന്നാ ചിത്രം പ്രസക്തമാകുന്നത്. ഗ്രാമീണ സേവനം ഗവന്മേന്റ്റ് നിയമം മൂലം നിര്‍ബന്ധമാക്കേണ്ടി വന്ന അവസ്ഥയില്‍ അതിന്റെ ആവശ്യകത വിവരിക്കുകയും ഒരു ഡോക്ടര്‍ എന്നാ നിലയില്‍ ഒരാള്‍ എന്തായിരിക്കണം എന്തായിരിക്കരുത്‌ എന്നൊക്കെ ചൂണ്ടിക്കാണിക്കാന്‍ ഈ ചിത്രം സഹായകമാകും എന്ന് ഉറപ്പാണ്‌.. എന്നാല്‍ ചെറിയ പിഴവിന് പോലും ആസുപത്രികളെയും ഡോക്ടര്‍മാരെയും കുറ്റപ്പെടുത്തുന്ന പൊതുജനത്തിന്റെ രോഷപ്രകടനവും അത്തരം രോഷപ്രകടനങ്ങളെ ധ്രിശ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയു ഈ ചിത്രം വിമര്‍ശന വിധേയമാകുന്നുണ്ട്. രോഗം ഉപജീവന മാര്‍ഗമാക്കുന്ന സലിം കുമാറിന്റെ കഥാപാത്രം പണം കൊണ്ട് മാത്രം ടോക്ടര്മാരാകുന്ന പുതിയ കാലഘട്ടത്തിലെ യോഗ്യതയില്ലാത്ത മേടികല്‍ വിധ്യര്തികള്‍ക്ക് നേരെയുള്ള പരിഹാസമാണ്. 
               മൂനാരിലെ ഹോസ്പിടല്‍ മനോഹരമായി സെറ്റ് ചെയ്ത ആര്‍ട്ട് ദയരക്റെര്മാരും ആശുപത്രി രംഗങ്ങളിലും പുറം കാഴ്ചകളിലും ലൈറ്റ് വ്യതിയാനതിലൂടെ മനോഹരമാക്കിയ ജോമോന്റെ കാമറയും ലാല്‍ ജോസിന്റെ സംവിധാന പാടവവും പ്രശംസ അര്‍ഹിക്കുന്നു. എന്നാല്‍ തുടക്കത്തില്‍ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ പ്രേക്ഷകനോട് സംവധിക്കാതെ പോകുന്നത് ചിത്രത്തിന്റെ പോരായ്മയാണ്. എങ്കിലും കാലിക പ്രസക്തമായ വിഷയം സ്വയം വിമര്‍ശാനപരമായി   ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഡോക്ടര്‍ കൂടിയായ്ബോബിയും  സഞ്ജയും തിരക്കതയോരുക്കിയ  ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. 
                  
                      

manthrikan:മാന്ത്രികന്‍..: കഥയിലും അവതരണത്തിലും പുതുമ തേടാന്‍ ശ്രമിക്കാത്ത


ഹൊറര്‍ കൊമെടി പശ്ചാത്തലത്തില്‍ അനില്‍ സംവിധാനം ചെയ്ത ജയറാം ചിത്രമാണ് മാന്ത്രികന്‍.. നിരവധി പരാജയ ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ സംവിധാനം ചെയ്ത ഈ ചിത്രം പൂനം ബജ്വയുടെ തുടയിലും മറുകിലും മാത്രം പുതുമ തേടിയ ഒരു ശരാശരി  ചിത്രം എന്നതിലപ്പുറം കഥയിലും അവതരണത്തിലും പുതുമ തേടാന്‍ ശ്രമിക്കാത്ത, ടയ്പ്പ് ചെയ്യപ്പെട്ട പതിവ് ജയറാം ചിത്രമാണിത് .  കയം എന്ന ചിത്രത്തിന് ശേഷം അനില്‍ ഒരുക്കിയ ഈ ചിത്രത്തില്‍ ഹൊറര്‍ രംഗങ്ങളില്‍ കാമെറമന്‍ പുലര്‍ത്തിയ ജാഗ്രതയോട് നീതിപുലര്‍ത്തുന്ന തിരക്കഥയോ പുതുമ നിറഞ്ഞ രംഗങ്ങളോ ഇല്ലതെപോയ്. 
                   പശ്ചാത്തല സംഗീതവും കാമറ എഫ്ഫെക്ടുകളും മികച്ചു നിന്നപ്പോള്‍ കൊമെടി രംഗങ്ങള്‍ നിലവാരം പുലര്‍ത്തിയില്ല.ജയറാമിന്റെ പ[തിവ്, കടം കേറി നെട്ടോട്ടം ഓടുന്ന കഥാപാത്രം ഒടുവില്‍ അച്ഛന്റെ പാത തിരഞ്ഞെടുത്തു പ്രേതാത്മാവിനെ ഒഴിപ്പിക്കാന്‍ പോകുന്നതാണ് കഥയുടെ ചുരുക്കം. രമേശ്‌ പിഷാരടിയും കലാഭവന്‍ ഷാജോണും കിട്ടിയ അവസരം മുതലാക്കി എന്ന് പറയാമെങ്കിലും അനിലിന്റെ നോട്ട പിശകുകൊണ്ട് സംഭവിച്ചതോ എഡിടിങ്ങിലെ  പിഴവോ മൂലം കടന്നു കൂടിയ ഗാനരംഗം അതിനു മുന്‍പുള്ള രംഗത്തോട് നീതിപുലര്ത്തത്തെ പോയതും ചാന്ദിനി എന്നാ പൂനം ബജ്വയുടെ കഥാപാത്ര സൃഷ്ടിയില്‍ കാണിച്ച സൂക്ഷ്മതയില്ലയ്മയും ചിത്രത്തിന് തിരിച്ചടിയാകും. ഓര്മ നഷ്ടപെടുന്നതും വീണ്ടുകിട്ടുന്നതും പ്രണയവുമൊക്കെ ശരിയായ രീതിയില്‍ വിശധീകരിക്കാന്‍ തിരക്കതാ കൃതിനു കഴിയാതെപോയി. 
                      എങ്കിലും തുടക്കത്തിലേ കന്നഡ ഗാനം മനോഹരമായി ചിത്രീകരികാന്‍ അനിലിനു കഴിഞ്ഞു... അതുപോലെ തന്നെ ഹൊറര്‍ രംഗങ്ങളിലെ പശ്ചാത്തല സബ്ദം മുക്തയുടെ നല്ല പ്രകടനവും  അത്തരം രംഗങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് പകര്‍ന്നു. ജയറാം എന്ന നടന്റെ പതിവ് കേട്ടുകാഴ്ച്ചകല്‍ക്കപ്പുരം പുതുമ നല്‍കാന്‍ നാടാണ്‌ കഴിഞ്ഞില്ല. ശരീര പ്രധര്‍ശനതിനപ്പുരം മികവുറ്റ അഭിനയം കാഴച്ചവേക്കുന്നതില്‍ പൂനം ബജ്വയും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ തികച്ചും ഒരു ശരാശരി ചിത്രം എന്ന് മാന്ത്രികനെ വിലയിരുതേണ്ടിവരും... 

Tuesday, 9 October 2012

മാന്ത്രികന്‍:: :::;പഴയ താളിയോലക്കെട്ടുകളില്‍


ഹൊറര്‍ കൊമെടി പശ്ചാത്തലത്തില്‍ അനില്‍ സംവിധാനം ചെയ്ത ജയറാം ചിത്രമാണ് മാന്ത്രികന്‍.. നിരവധി പരാജയ ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ സംവിധാനം ചെയ്ത ഈ ചിത്രം പൂനം ബജ്വയുടെ തുടയിലും മറുകിലും മാത്രം പുതുമ തേടിയ ഒരു ശരാശരി  ചിത്രം എന്നതിലപ്പുറം കഥയിലും അവതരണത്തിലും പുതുമ തേടാന്‍ ശ്രമിക്കാത്ത, ടയ്പ്പ് ചെയ്യപ്പെട്ട പതിവ് ജയറാം ചിത്രമാണിത് .  കയം എന്ന ചിത്രത്തിന് ശേഷം അനില്‍ ഒരുക്കിയ ഈ ചിത്രത്തില്‍ ഹൊറര്‍ രംഗങ്ങളില്‍ കാമെറമന്‍ പുലര്‍ത്തിയ ജാഗ്രതയോട് നീതിപുലര്‍ത്തുന്ന തിരക്കഥയോ പുതുമ നിറഞ്ഞ രംഗങ്ങളോ ഇല്ലതെപോയ്. 
                   പശ്ചാത്തല സംഗീതവും കാമറ എഫ്ഫെക്ടുകളും മികച്ചു നിന്നപ്പോള്‍ കൊമെടി രംഗങ്ങള്‍ നിലവാരം പുലര്‍ത്തിയില്ല.ജയറാമിന്റെ പ[തിവ്, കടം കേറി നെട്ടോട്ടം ഓടുന്ന കഥാപാത്രം ഒടുവില്‍ അച്ഛന്റെ പാത തിരഞ്ഞെടുത്തു പ്രേതാത്മാവിനെ ഒഴിപ്പിക്കാന്‍ പോകുന്നതാണ് കഥയുടെ ചുരുക്കം. രമേശ്‌ പിഷാരടിയും കലാഭവന്‍ ഷാജോണും കിട്ടിയ അവസരം മുതലാക്കി എന്ന് പറയാമെങ്കിലും അനിലിന്റെ നോട്ട പിശകുകൊണ്ട് സംഭവിച്ചതോ എഡിടിങ്ങിലെ  പിഴവോ മൂലം കടന്നു കൂടിയ ഗാനരംഗം അതിനു മുന്‍പുള്ള രംഗത്തോട് നീതിപുലര്ത്തത്തെ പോയതും ചാന്ദിനി എന്നാ പൂനം ബജ്വയുടെ കഥാപാത്ര സൃഷ്ടിയില്‍ കാണിച്ച സൂക്ഷ്മതയില്ലയ്മയും ചിത്രത്തിന് തിരിച്ചടിയാകും. ഓര്മ നഷ്ടപെടുന്നതും വീണ്ടുകിട്ടുന്നതും പ്രണയവുമൊക്കെ ശരിയായ രീതിയില്‍ വിശധീകരിക്കാന്‍ തിരക്കതാ കൃതിനു കഴിയാതെപോയി. 
                      എങ്കിലും തുടക്കത്തിലേ കന്നഡ ഗാനം മനോഹരമായി ചിത്രീകരികാന്‍ അനിലിനു കഴിഞ്ഞു... അതുപോലെ തന്നെ ഹൊറര്‍ രംഗങ്ങളിലെ പശ്ചാത്തല സബ്ദം മുക്തയുടെ നല്ല പ്രകടനവും  അത്തരം രംഗങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് പകര്‍ന്നു. ജയറാം എന്ന നടന്റെ പതിവ് കേട്ടുകാഴ്ച്ചകല്‍ക്കപ്പുരം പുതുമ നല്‍കാന്‍ നാടാണ്‌ കഴിഞ്ഞില്ല. ശരീര പ്രധര്‍ശനതിനപ്പുരം മികവുറ്റ അഭിനയം കാഴച്ചവേക്കുന്നതില്‍ പൂനം ബജ്വയും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ തികച്ചും ഒരു ശരാശരി ചിത്രം എന്ന് മാന്ത്രികനെ വിലയിരുതേണ്ടിവരും... 

Sunday, 30 September 2012

പുതിയ തീരങ്ങള്‍ :പഴയ തോണിയും തുഴഞ്ഞു പുതിയ തീരങ്ങളിലേക്ക്തക തുമി തോം..



                ശ്രീനിവാസന് സ്വതന്ത്ര സംവിധായകനായത് ഏറ്റവും അധികം ബാധിച്ചത് സത്യന് അന്തിക്കാട് എന്നാ സംവിധായകനെയാണ്.. നാട്ടിന്പുറത്തെ നന്മയും തമാശകളും ശ്രീനിവാസന് സത്യന് ലാല് കൂട്ടുകെട്ടില് പിറന്നുവെങ്കില് ഇന്ന് സത്യന് അന്തിക്കാട് എന്നാ സംവിധായകന് ഏറെ ഒറ്റക്കായി..സ്വന്തം തിരക്കതകളും സംവിധാനവുമായി പിച്ചവച്ചു തുടങ്ങിയപ്പോഴാണ് അച്ഛന് മകന് ബന്ദം അമ്മ മകന് ആരോരുമില്ലാതെ ഒറ്റക്കായ സ്ത്രീ, മക്കളുണ്ടായിട്ടു ഒറ്റപ്പെട്ടു പോയവര് തുടങ്ങി സ്ഥിരം പല്ലവിയാണ് സത്യന് അന്തിക്കാട് എന്നാ വിമര്ശനം ചില ആളുകള് ഉന്നയിച്ചത്.ഇതില് നിന്ന് എങ്ങനെ കരകയരാമെന്നു ചിന്തിച്ചപ്പോഴാണ് ദിലീപിനെ വച്ച് അത്യാവശ്യം കോമഡി സിനിമകളുമായി പ്രശസ്തിയിലേക്ക് ഉയരുന്ന ബെന്നി പി നായരമ്പലം എന്നാ തിരക്കഥാകൃത്തിനെ സത്യന് സര് കാണുന്നത്.അങ്ങനെയാണ് സ്വന്തമായി പ്രമേയം ദാരിദ്ര്യം അനുഭവിക്കുന്ന സത്യന് സര് നായരംബലതെ കൂട്ടുപിടിച്ച് ഒരു പുതിയ സിനിമ പ്ലാന് ചെയ്യുന്നത്. പുതിയ തിരക്കതാക്രിതും പുതിയ നടീനടന്മാരും  ആയതുകൊണ്ട് സത്യന് സാറ് സിനിമയ്ക്ക് 'പുതിയ തീരങ്ങള്, എന്ന് പേരും നല്കി..
              "മുല്ലപ്പോമ്പോടിയെട്ടു കിടക്കും കല്ലിനുമുണ്ടാ സൌരഭ്യം" എന്ന് കേട്ടിട്ടില്ലേ  നായരമ്പലം എഴുതാനിരുന്നപ്പോ കടല് കാറ്റ് ആദ്യം വന്നു തഴുകിയത് സത്യന് സാറിനെയാണ്..സത്യന് സാറിനെ തഴുകിയെത്തിയ കാറ്റ്  എറ്റതുകൊണ്ടാവനം അത്യാവശ്യം വ്യത്യസ്തമായ തിരക്കതകലോരുക്കിയ ബെന്നി സാറിനു സത്യന് അന്തിക്കാടിന്റെ സൌരഭ്യം കിട്ടിയത്..പിന്നെ പറയണ്ടല്ലോ തക തുമി തോം..

കടല്ത്തീരത്ത് സെറ്റിട്ടു രണ്ടു മൂന്നു വള്ളങ്ങളും വളയും വാങ്ങി തട്ടതിന് മറയത്തിന്റെ മേയ്കപ്പഴിക്കാത്ത പോലിമോനെയും  മറിമായം വരെയുള്ള കുറെ നടന്മാരെയും കടലമ്മയാവാന്‍  അഭിനയിക്കനരിയാവുന്ന ഒരു കൊച്ചിനെയും വിളിച്ചു  സാറ് കടപ്പുറത്ത്ഒരു കുടിലും കെട്ടി പാര്‍പ്പിച്ചു.. കടപ്പുറം കണ്ടു തെറ്റിദ്ധരിക്കല്ലേ..അമരത്തില്‍ മമ്മൂട്ടി നടന്ന കടാപ്പുരമല്ല കേട്ടോ ഇത് പുതിയ തീരമാണ് തോരക്കരെല്ലാം പച്ച പരിഷ്കാരികളും... അതീ സിദ്ദിക്ക് മാത്രമുണ്ട് കേട്ട നമ്മ നിങ്ങ നമ്മ എന്നൊക്കെ പറയുന്നത്.. ഓണങ്കില് പനിച്ചു കിടന്ന മകാലെയും ഒറ്റക്കകി പഴയതോനിയി കടാളില്‍ പോയി കടല്‍ വെള്ളം കുടിച്ചു മരിച്ചു... പിന്നെ പറയണ്ടല്ലോ തക തുമി തോം... ഒറ്റക്കായ മകള് സട്ര്‍ഹ്യന്‍ അന്തിക്കാട്‌ സിനിമയില്‍ ഉണ്ടെങ്കില്‍ അവള് എങ്ങനെ ജീവിക്കും എന്ന് നിങ്ങ കണ്ടിട്ടില്ലേ ... ഇല്ലെങ്കില്‍ സത്യന്‍ സാറിന്റെ കഥ തുടരുന്നു,. വീണ്ടും ചില വീട്ടു കാര്യങ്ങള്‍ , രസതന്ത്രം, വിനോദയാത്ര തുടങ്ങിയ സിന്മകള് കണ്ടു നോക്ക്..തീര്‍നില്ല കഥ തുടങ്ങിയതെ ഉള്ളൂ ഒറ്റയ്ക്ക് ജീവിക്കുന്ന മകള്‍ക്ക് ഒറ്റക്കായ അച്ഛനെ കിട്ടി..മനസ്സിനക്കരെയില്‍ ഒറ്റക്കായ അമ്മയെ കണ്ടിട്ടുണ്ടോ, സ്നേഹവീടില്‍ ഒറ്റക്കായ മകനെ കണ്ടിരുന്നോ അതുപോലരച്ചന്‍..........    ഇനി ഞാന്‍ പറയില്ല അതാണ്‌ കഥ അത് നിങ്ങ തിയറ്ററില്‍ പോയി കാണണം
           എല്ലാം കാണുന്നവന്‍ സാക്ഷി എല്ലാം പറയുന്നവന്‍ സാക്ശീ ...ആരെഴു വര്ഷം കഴിഞ്ഞപ്പോ ഒരു നാടക വണ്ടി വന്നു..സിനിമാ നടനാകാന്‍ ആഗ്രഹിക്കുന്ന ഒരു കഥാപാത്രവും നായകനല്ല (വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ വന്നപോലുള്ള വണ്ടി) പിന്നെ സാരി ചുറ്റി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന നായികയും അവളെ പിടിക്കനോടുന്ന നായകനും, കടലിന്റെ പസ്ചാതലതിനോട് ചേര്‍ന്ന് നില്‍ക്കാത്ത ഇളയരാജ എന്നോ ഈണം നല്‍കി കൈതപ്രം എന്നോ എഴുതിയ ഗാനവും.ബെന്യാമന്റെ ആട് ജീവിതത്തിലെ പോലെ ആളുകളെ കാണാതെ ആടുകളുടെ കൂടെ കഴിഞ്ഞത് കൊണ്ടാവണം ബെന്നി സാറിനു ഒരു ലോജിക്കും ഇല്ലാത്ത സത്യന്‍ അന്തിക്കാടന്‍ ട്വിസ്റ്റ്‌ കിട്ടിയത്...
             ഇതൊക്കെ കേട്ട തോന്നും ഈ സിനിമ കാണാന്‍ കൊള്ളില്ലേ എന്ന്... ദോഷം പറയരുതല്ലോ സത്യന്‍ നല്ല സംവിധായകനായതുകൊണ്ടും ബെന്നി സാറ് നല്ല ഹ്യുമാര്‍ സെന്‍സ് ഉള്ള ആളായതുകൊണ്ടും സിനിമ കണ്ടിരിക്കാന്‍ ബോറടിച്ചില്ല...കൂട്ടത്തില്‍ നന്നായി കൊമെടി പറയാന്‍ അറിയുന്ന  രണ്ടു സഹതാരങ്ങളും പിന്നെ വെരോനിക്കയായി വന്ന മോളിചെചിയും മരിമായക്കാരും കടലിനെ ഭംഗി വിളിച്ചോതുന്ന വേനുവിന്റെ കാമറയും പസ്ചാതലത്ത്തിനു ഒരിക്കലും ചേരാത്ത പശ്ചാത്തല സംഗീതവുമൊക്കെയായി സിനിമ എനിക്ക് ഇഷ്ടപെട്ടല്ലോ എന്ന് കണ്ടവരാരെങ്കിലും പറഞ്ഞാല്‍ അത് സാരിയാണ് എന്ന് ഞാനും സമ്മതിച്ചു കൊടുക്കും....അതുപോലെ മനോഹരമായി സംവിധാനം ചെയ്തിട്ടുണ്ട്... പുതുമുഖ നായികയെന്ന് ഒരിക്കല്‍ പോലും പറയിപ്പിക്കാതെ നാമിതാ പ്രമോദിനെ അഭിനയിപ്പിച്ചത് സത്യന്‍ സാറാണ് സത്യം...