Pages

Monday 22 October 2012

jawan of vellimala: ജവാന്‍ ഓഫ് വെള്ളിമല... മമ്മൂട്ടി ഇനിയും കാത്തിരിക്കണം



Charles Bonnet syndrome (CBS) (http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ മലയാളികള്‍ കേട്ട് കേള്‍വിയില്ലാത്ത പുതിയ ത്രെഡ് കയ്യിലുണ്ടായിട്ടും അതിനു മികച്ച ഒരു ആഖ്യാന ഭാഷ്യം ചമയ്ക്കാന്‍ തിരക്കഥാകൃത് പരാജയപ്പെട്ടപ്പോള്‍  പുതിയ കളിപ്പാട്ടം കയ്യില്‍ കിട്ടിയ കുട്ടി അതിനെ ഇതു വിധത്തില്‍ ഉപയോഗപ്പെടുത്തണം എന്നറിയാതെ കുഴങ്ങുന്ന അവസ്ഥയിലായിപ്പോയി അനൂപ്‌ കണ്ണന്‍ എന്നാ ലാല്‍ ജോസിന്റെ പ്രിയ ശിഷ്യന്‍. ഗുരുവിനു സമര്‍പ്പിച്ചു കൊണ്ട് തുടങ്ങിയെങ്കിലും ഗുരുവിന്റെ ഗുണങ്ങളുടെ യാതൊരു ലാഞ്ചനയും ശിശ്യനില്‍ കാണാതെ പോയി. വ്യത്യസ്തമായ രണ്ടു കഥാ തന്തുക്കളുമായി ഗുരുവും ശിഷ്യനും മത്സരിക്കാനിരങ്ങിയപ്പോള്‍ ആര് വിജയിക്കും ഏന് സിനിമയെ സ്നേഹിക്കുന്ന ഭൂരിപക്ഷം പ്രേക്ഷകനും ഒരു തവണയെങ്കിലും ചിന്തിച്ചു പോയിട്ടുണ്ടാവും. പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന മമ്മൂട്ടി ചിത്രങ്ങള്‍ കണ്ടു മടുത്ത ആരാധകര്‍ വളരെ പ്രതീക്ഷയോടെ സമീപിച്ച ചിത്രമായിരുന്നു ജവാന്‍ ഓഫ് വെള്ളിമല.. കേട്ടത് ശരിയെങ്കില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രീ പബ്ലിസിറ്റി നേടിയ ചിത്രമായിരുന്നു ഇത്. പോരാത്തതിന് മമ്മൂട്ടി എന്നാ നടന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രവും.
                സംവിധായകനും നടനുമായ ലാല്‍ ഒരു ചിത്രം നിര്‍മിക്കുമ്പോള്‍ പ്രേക്ഷകന് അറിയാം ഒന്നും കാണാതെ ലാല്‍ അത് ഏറ്റെടുക്കില്ല എന്ന്(കോബ്ര ഒഴികെ). ആ പ്രതീക്ഷ തന്നെയായിരുന്നു മമ്മൂട്ടി ഈ ചിത്രം നിര്‍മിക്കുമ്പോള്‍ തോന്നിയതും. എവിടെയാണ് മമ്മൂട്ടിക്ക് പിഴച്ചത്? ഒരു പക്ഷെ കഥയുടെ ബീജം മാത്രം കേട്ട് അതിലെ പുതുമ ഉള്‍കൊണ്ട് തിരക്കഥ പൂരനമായും കാണാതെ സിനിമ ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടതുകൊണ്ടാവും. കഥാ ബീജം ഒരു പുതിയ മനിചിത്രത്തഴ്ഹ എന്നോ വിസ്മയതുംബെത്തെന്നോ അന്യനെന്നോ ഒക്കെ തോന്നിപ്പിചിട്ടുണ്ടാവും. സത്യം പറയുകയാണെങ്കില്‍ അത്തരം ചിത്രങ്ങളുടെ ഗാനത്തില്‍ പെടുത്താവുന്ന ഒരു സിനിമയാക്കി മാറ്റിയെടുക്കമായിരുന്നു..അവിടെയാണ് ക്ലസ്സ്മെട്സ് എന്നാ ചിത്രത്തിനു തിരക്കതയോരുക്കിയ ജെയിംസ്‌ ആല്ബര്ട്ട് എന്നാ തിരാക്കതാക്രിത് പരാജയപ്പെട്ടത്. ക്ലസ്സ്മെറ്സിനു ശേഷം അദ്ദേഹം തിരക്കതോയോരുക്കിയ ഒരു ചിത്രം പോലും (ഇവിടം സ്വര്‍ഗമാണ്, വെനിസിലെ വ്യാപാരി) വിജയിച്ചിട്ടില്ല. 
                    തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ ഇതു തരത്തില്‍ വിന്യസിക്കണം എന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. അതിലെ ഓരോ രംഗങ്ങളും പരസ്പരം ഇഴചേര്‍ന്നു നില്‍ക്കും വിധം അവതരിപ്പിക്കാന്‍ സംവിധായകന്‍ മനസ്സ് വച്ചാലേ സാധിക്കൂ. മമ്മൂട്ടി എന്നാ മഹാനടന്റെ അഭിനയ പാടവം മുതലാക്കാനോ ഓരോ കഥാപാത്രത്തെയും പരസ്പരം ഇഴചേര്‍ത്തു രസാവഹമായി കതപറയാണോ അനൂപിന് കഴിയാതെപോയി.  പട്ടാളത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം നാടിലെ ഡാമിന്റെ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ഗോപി എന്നാ കഥാപാത്രമാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത്. സി ബി എസ്(http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ അത്യപൂര്‍വ രോഗം ഭാധിച്ച ഇയാള്‍ക്ക് പലപ്പോഴും മറ്റാരും കാണാത്ത മായിക കാഴ്ചകള്‍ കാണും. ഈ രോഗാവസ്ഥയെ മറ്റു കഥാപാത്രങ്ങളിലൂടെയും കഥാ സന്ദര്ഭാങ്ങളിലൂടെയും വിഷധീകരിക്കാന്‍ കഴിയാഞാതും കഥയും ഡാമും തമ്മില്‍ ബന്ധിപ്പിച്ചു മികച്ച ഒരു ക്ളിമാക്സിലേക്ക് എത്തിക്കനാവാതെ പോകുന്നിടത്തുമാണ്   സിനിമ പരാജയപ്പെടുന്നത്. 
                    ഡാമിന്റെ ഉല്‍ഭവത്തെപ്പറ്റി  തുടക്കത്തില്‍ ഒരു "അശരീരി " കേള്‍ക്കുന്നതല്ലാതെ  പരസ്പര ബന്ധമില്ലാതെ സൂന്യതയില്‍ നിന്ന് ഉയര്‍ന്നു വന്ന കഥാപാത്രങ്ങളും കതാപരിസരവും സൃഷ്‌ടിച്ച അമ്പരപ്പ് സിനിമ തീരുന്നത് വരെ പ്രേക്ഷകനെ വിട്ടൊഴിയുന്നില്ല. എങ്ങു നിന്നോ പൊട്ടിമുളക്കുന്ന പാട്ടുകളും ഇഴചെരാത്ത ഫ്രാമുകളും സ്രിഹ്ടിക്കുന്ന അലോസരം ചില്ലറയൊന്നുമല്ല. സിനിമടോഗ്രഫി മികച്ചു നില്‍ക്കുന്നെങ്കിലും എടിടിങ്ങിലെ പിഴവ് സിനിമയിലുടനീളം മുഴച്ചു നില്‍ക്കുന്നു. ഗോപി എന്നാ കഥാപാത്ര സൃഷ്ടിയില്‍ വരുത്തിയ പാളിച്ച മമ്മൂട്ടി  എന്നാ നടന്റെ പ്രകടനത്തെയും ഒരുപോലെ ബാദിക്കുന്നു. 
                   ഉദ്യോഗസ്ഥ തലത്തില്‍ നടമാടുന്ന അഴിമതിയും ജനം എത്ര ബുദ്ധിമുട്ടിയാലും സ്വന്തം കീശ വീര്പികനമെന്ന ചിന്തിക്കുന്ന ഒരു പടം ആളുകളെയും ഡാമിന്റെ പശ്ചാത്തലത്തില്‍ അനൂപ്‌ കാണിച്ചുതരുന്നുണ്ട്. ചില രങ്ങങ്ങളിലെങ്കിലും ബാബുരാജ്‌ മികവുറ പ്രകടനം കാഴ്ച വയ്ക്കുനതാണ് ആകര്‍ഷകമായ പ്ലോട്ടിനോടൊപ്പം എടുതുപരയാനുള്ള മേന്മ. 
                    ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ചസിനിമയോടൊപ്പം മമ്മൂട്ടിയുടെ തകര്‍പ്പന്‍ തിരിച്ചു വരവുകൂടിയാണ് ഈ സിനിമയോടൊപ്പം വിസ്മ്രിതിയിലാകുന്നത്.

Sunday 21 October 2012

ayalum njanum thammil :അയാളും ഞാനും തമ്മില്‍: :പ്രിത്വിരാജും പ്രേക്ഷകനും തമ്മില്‍



പതിവ് പല്ലവികളെ സധൈര്യം കയ്യൊഴിഞ്ഞു കലാമൂല്യമുള്ള ഒരു മികച്ച ചിത്രമാണ് അയാളും ഞാനും തമ്മില്‍. ഫ്രേഷേസ് ഡേയിലെ പാട്ട് കണ്ടു ക്ലാസ്മെറ്റ്  പോലെ ഒരു കാമ്പസ് സ്ടോറി എന്ന്  മുന്‍വിധിയോടെ ഒരിക്കലും ഈ ചിത്രത്തെ സമീപിക്കരുത്... പുതുമകള്‍ പറയാനും അത് ബങ്ങിയായി അവതരിപ്പിക്കാനും പുതു തലമുറ പ്രേക്ഷകര്‍ നല്‍കിയ ഊര്‍ജം മുതലാക്കി കൊണ്ട് ലാല്‍ ജോസും ബോബി ആന്‍ഡ്‌ സഞ്ജയും നടത്തിയ ഒരു ബോള്‍ഡ് ആയ ഒരു ശ്രമമാണ് അയാളും ഞാനും തമ്മില്‍. മെഡിക്കല്‍ എത്തിക്സ് വിഷയമാക്കിയ ചിത്രം പ്രണയവും സൌഹൃധവുമൊക്കെ ഒരലവ് വരെ വരച്ചു കാണിക്കുന്നു ..തൊട്ടതെല്ലാം പൊന്നാക്കിയ ലാല്‍ ജോസ് യാതൊരു മുഷിപ്പും തോന്നാത്ത വിധം അതി മനോഹരമായി കഥ പറഞ്ഞിരിക്കുന്നു. 
            രവി തരകന്‍ എന്നാ ഡോക്ടറുടെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവവും അതിനെ തുടര്‍ന്ന് ആരാണ് രവി തരകന്‍ അയാള്‍ക് പിഴവ് പടിയോ ഇല്ലയോ എന്ന് അയാളുടെ ജീവിതത്തിലൂടെ തന്നെ വരച്ചു കാണിക്കുകയാണ് ഈ ചിത്രത്തിലൂടെ ബോബി സഞ്ജയ്‌ ടീം. കഥാപാത്രങ്ങളുടെ ഓര്‍മകളിലൂടെ രവി തരകനെ രൂപപെടുതുകയാണ് ഇതില്‍. നിരവധി പരാജയ ചിത്രങ്ങള്‍ കൊണ്ട് മലയാളത്തില്‍ താര സിംഹാസനം നഷ്ടമാകുന്ന അവസ്ഥയിലെത്തിയ പ്രിത്വിയുടെ തന്മയത്വമാര്‍ന്ന പ്രകടനമാണ് ഇതിന്റെ മറ്റൊരു ഹൈ ലൈറ്റ് . പതിവ് മസില്‍ മാന്‍ വേഷപകര്ച്ചകളില്‍ നിന്ന് മാറി ഒരു സാധാരണ ഡോക്ടറായി നല്ല പ്രകടനമാണ് നടത്തിയത്. ഒരു പക്ഷെ ഇന്ത്യന്‍ രുപിക്ക് ശേഷം പ്രിത്വിക്കു കിട്ടുന്ന നല്ലൊരു വേഷമായിരിക്കും ഇത്. നരേനും സിദ്ധാര്‍ത് ശിവയും തികച്ചും സുപ്പോര്‍തിംഗ് ആര്ടിസ്ടിന്റെ രോള്ളില്‍ ഒതുങ്ങിയെങ്കിലും ശക്തമായ കഥാപാത്രത്തിലൂടെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കുകയാണ് പ്രതാപ് പോത്തന്‍. മൂന്ന് നായികമാര്‍ ഉണ്ടെങ്കിലും എല്ലാവരും അവരവരുടെ റോള് ബന്ഗിയാക്കി എന്ന് പറയാം.
              മെഡിക്കല്‍  രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയും ഡോക്ടര്‍മാരുടെ നിലവാരമില്ലയ്മയും ആശുപത്രികളുടെ കൊള്ളയും ഒക്കെ ബന്ഗിയായി അവതരിപ്പിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തില്‍ അയാളും ഞാനും തമ്മില്‍ എന്നാ ചിത്രം പ്രസക്തമാകുന്നത്. ഗ്രാമീണ സേവനം ഗവന്മേന്റ്റ് നിയമം മൂലം നിര്‍ബന്ധമാക്കേണ്ടി വന്ന അവസ്ഥയില്‍ അതിന്റെ ആവശ്യകത വിവരിക്കുകയും ഒരു ഡോക്ടര്‍ എന്നാ നിലയില്‍ ഒരാള്‍ എന്തായിരിക്കണം എന്തായിരിക്കരുത്‌ എന്നൊക്കെ ചൂണ്ടിക്കാണിക്കാന്‍ ഈ ചിത്രം സഹായകമാകും എന്ന് ഉറപ്പാണ്‌.. എന്നാല്‍ ചെറിയ പിഴവിന് പോലും ആസുപത്രികളെയും ഡോക്ടര്‍മാരെയും കുറ്റപ്പെടുത്തുന്ന പൊതുജനത്തിന്റെ രോഷപ്രകടനവും അത്തരം രോഷപ്രകടനങ്ങളെ ധ്രിശ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയു ഈ ചിത്രം വിമര്‍ശന വിധേയമാകുന്നുണ്ട്. രോഗം ഉപജീവന മാര്‍ഗമാക്കുന്ന സലിം കുമാറിന്റെ കഥാപാത്രം പണം കൊണ്ട് മാത്രം ടോക്ടര്മാരാകുന്ന പുതിയ കാലഘട്ടത്തിലെ യോഗ്യതയില്ലാത്ത മേടികല്‍ വിധ്യര്തികള്‍ക്ക് നേരെയുള്ള പരിഹാസമാണ്. 
               മൂനാരിലെ ഹോസ്പിടല്‍ മനോഹരമായി സെറ്റ് ചെയ്ത ആര്‍ട്ട് ദയരക്റെര്മാരും ആശുപത്രി രംഗങ്ങളിലും പുറം കാഴ്ചകളിലും ലൈറ്റ് വ്യതിയാനതിലൂടെ മനോഹരമാക്കിയ ജോമോന്റെ കാമറയും ലാല്‍ ജോസിന്റെ സംവിധാന പാടവവും പ്രശംസ അര്‍ഹിക്കുന്നു. എന്നാല്‍ തുടക്കത്തില്‍ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ പ്രേക്ഷകനോട് സംവധിക്കാതെ പോകുന്നത് ചിത്രത്തിന്റെ പോരായ്മയാണ്. എങ്കിലും കാലിക പ്രസക്തമായ വിഷയം സ്വയം വിമര്‍ശാനപരമായി   ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഡോക്ടര്‍ കൂടിയായ്ബോബിയും  സഞ്ജയും തിരക്കതയോരുക്കിയ  ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. 
                  
                      

manthrikan:മാന്ത്രികന്‍..: കഥയിലും അവതരണത്തിലും പുതുമ തേടാന്‍ ശ്രമിക്കാത്ത


ഹൊറര്‍ കൊമെടി പശ്ചാത്തലത്തില്‍ അനില്‍ സംവിധാനം ചെയ്ത ജയറാം ചിത്രമാണ് മാന്ത്രികന്‍.. നിരവധി പരാജയ ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ സംവിധാനം ചെയ്ത ഈ ചിത്രം പൂനം ബജ്വയുടെ തുടയിലും മറുകിലും മാത്രം പുതുമ തേടിയ ഒരു ശരാശരി  ചിത്രം എന്നതിലപ്പുറം കഥയിലും അവതരണത്തിലും പുതുമ തേടാന്‍ ശ്രമിക്കാത്ത, ടയ്പ്പ് ചെയ്യപ്പെട്ട പതിവ് ജയറാം ചിത്രമാണിത് .  കയം എന്ന ചിത്രത്തിന് ശേഷം അനില്‍ ഒരുക്കിയ ഈ ചിത്രത്തില്‍ ഹൊറര്‍ രംഗങ്ങളില്‍ കാമെറമന്‍ പുലര്‍ത്തിയ ജാഗ്രതയോട് നീതിപുലര്‍ത്തുന്ന തിരക്കഥയോ പുതുമ നിറഞ്ഞ രംഗങ്ങളോ ഇല്ലതെപോയ്. 
                   പശ്ചാത്തല സംഗീതവും കാമറ എഫ്ഫെക്ടുകളും മികച്ചു നിന്നപ്പോള്‍ കൊമെടി രംഗങ്ങള്‍ നിലവാരം പുലര്‍ത്തിയില്ല.ജയറാമിന്റെ പ[തിവ്, കടം കേറി നെട്ടോട്ടം ഓടുന്ന കഥാപാത്രം ഒടുവില്‍ അച്ഛന്റെ പാത തിരഞ്ഞെടുത്തു പ്രേതാത്മാവിനെ ഒഴിപ്പിക്കാന്‍ പോകുന്നതാണ് കഥയുടെ ചുരുക്കം. രമേശ്‌ പിഷാരടിയും കലാഭവന്‍ ഷാജോണും കിട്ടിയ അവസരം മുതലാക്കി എന്ന് പറയാമെങ്കിലും അനിലിന്റെ നോട്ട പിശകുകൊണ്ട് സംഭവിച്ചതോ എഡിടിങ്ങിലെ  പിഴവോ മൂലം കടന്നു കൂടിയ ഗാനരംഗം അതിനു മുന്‍പുള്ള രംഗത്തോട് നീതിപുലര്ത്തത്തെ പോയതും ചാന്ദിനി എന്നാ പൂനം ബജ്വയുടെ കഥാപാത്ര സൃഷ്ടിയില്‍ കാണിച്ച സൂക്ഷ്മതയില്ലയ്മയും ചിത്രത്തിന് തിരിച്ചടിയാകും. ഓര്മ നഷ്ടപെടുന്നതും വീണ്ടുകിട്ടുന്നതും പ്രണയവുമൊക്കെ ശരിയായ രീതിയില്‍ വിശധീകരിക്കാന്‍ തിരക്കതാ കൃതിനു കഴിയാതെപോയി. 
                      എങ്കിലും തുടക്കത്തിലേ കന്നഡ ഗാനം മനോഹരമായി ചിത്രീകരികാന്‍ അനിലിനു കഴിഞ്ഞു... അതുപോലെ തന്നെ ഹൊറര്‍ രംഗങ്ങളിലെ പശ്ചാത്തല സബ്ദം മുക്തയുടെ നല്ല പ്രകടനവും  അത്തരം രംഗങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് പകര്‍ന്നു. ജയറാം എന്ന നടന്റെ പതിവ് കേട്ടുകാഴ്ച്ചകല്‍ക്കപ്പുരം പുതുമ നല്‍കാന്‍ നാടാണ്‌ കഴിഞ്ഞില്ല. ശരീര പ്രധര്‍ശനതിനപ്പുരം മികവുറ്റ അഭിനയം കാഴച്ചവേക്കുന്നതില്‍ പൂനം ബജ്വയും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ തികച്ചും ഒരു ശരാശരി ചിത്രം എന്ന് മാന്ത്രികനെ വിലയിരുതേണ്ടിവരും... 

Tuesday 9 October 2012

മാന്ത്രികന്‍:: :::;പഴയ താളിയോലക്കെട്ടുകളില്‍


ഹൊറര്‍ കൊമെടി പശ്ചാത്തലത്തില്‍ അനില്‍ സംവിധാനം ചെയ്ത ജയറാം ചിത്രമാണ് മാന്ത്രികന്‍.. നിരവധി പരാജയ ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ സംവിധാനം ചെയ്ത ഈ ചിത്രം പൂനം ബജ്വയുടെ തുടയിലും മറുകിലും മാത്രം പുതുമ തേടിയ ഒരു ശരാശരി  ചിത്രം എന്നതിലപ്പുറം കഥയിലും അവതരണത്തിലും പുതുമ തേടാന്‍ ശ്രമിക്കാത്ത, ടയ്പ്പ് ചെയ്യപ്പെട്ട പതിവ് ജയറാം ചിത്രമാണിത് .  കയം എന്ന ചിത്രത്തിന് ശേഷം അനില്‍ ഒരുക്കിയ ഈ ചിത്രത്തില്‍ ഹൊറര്‍ രംഗങ്ങളില്‍ കാമെറമന്‍ പുലര്‍ത്തിയ ജാഗ്രതയോട് നീതിപുലര്‍ത്തുന്ന തിരക്കഥയോ പുതുമ നിറഞ്ഞ രംഗങ്ങളോ ഇല്ലതെപോയ്. 
                   പശ്ചാത്തല സംഗീതവും കാമറ എഫ്ഫെക്ടുകളും മികച്ചു നിന്നപ്പോള്‍ കൊമെടി രംഗങ്ങള്‍ നിലവാരം പുലര്‍ത്തിയില്ല.ജയറാമിന്റെ പ[തിവ്, കടം കേറി നെട്ടോട്ടം ഓടുന്ന കഥാപാത്രം ഒടുവില്‍ അച്ഛന്റെ പാത തിരഞ്ഞെടുത്തു പ്രേതാത്മാവിനെ ഒഴിപ്പിക്കാന്‍ പോകുന്നതാണ് കഥയുടെ ചുരുക്കം. രമേശ്‌ പിഷാരടിയും കലാഭവന്‍ ഷാജോണും കിട്ടിയ അവസരം മുതലാക്കി എന്ന് പറയാമെങ്കിലും അനിലിന്റെ നോട്ട പിശകുകൊണ്ട് സംഭവിച്ചതോ എഡിടിങ്ങിലെ  പിഴവോ മൂലം കടന്നു കൂടിയ ഗാനരംഗം അതിനു മുന്‍പുള്ള രംഗത്തോട് നീതിപുലര്ത്തത്തെ പോയതും ചാന്ദിനി എന്നാ പൂനം ബജ്വയുടെ കഥാപാത്ര സൃഷ്ടിയില്‍ കാണിച്ച സൂക്ഷ്മതയില്ലയ്മയും ചിത്രത്തിന് തിരിച്ചടിയാകും. ഓര്മ നഷ്ടപെടുന്നതും വീണ്ടുകിട്ടുന്നതും പ്രണയവുമൊക്കെ ശരിയായ രീതിയില്‍ വിശധീകരിക്കാന്‍ തിരക്കതാ കൃതിനു കഴിയാതെപോയി. 
                      എങ്കിലും തുടക്കത്തിലേ കന്നഡ ഗാനം മനോഹരമായി ചിത്രീകരികാന്‍ അനിലിനു കഴിഞ്ഞു... അതുപോലെ തന്നെ ഹൊറര്‍ രംഗങ്ങളിലെ പശ്ചാത്തല സബ്ദം മുക്തയുടെ നല്ല പ്രകടനവും  അത്തരം രംഗങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് പകര്‍ന്നു. ജയറാം എന്ന നടന്റെ പതിവ് കേട്ടുകാഴ്ച്ചകല്‍ക്കപ്പുരം പുതുമ നല്‍കാന്‍ നാടാണ്‌ കഴിഞ്ഞില്ല. ശരീര പ്രധര്‍ശനതിനപ്പുരം മികവുറ്റ അഭിനയം കാഴച്ചവേക്കുന്നതില്‍ പൂനം ബജ്വയും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ തികച്ചും ഒരു ശരാശരി ചിത്രം എന്ന് മാന്ത്രികനെ വിലയിരുതേണ്ടിവരും...