Pages

Saturday 29 June 2013

God for Sale : Review

    ഗോഡ് ഫോർ സെയിൽ; അടുക്കും ചിട്ടയുമില്ലാതെ............(ശരാശരി 2.3/5)

   സമൂഹത്തിൽ വർദ്ധിച്ചു വരുന്ന കപട സാന്ന്യാസിമാരുടെയും കപട ഭക്തന്മാരുടെയും  സാന്നിധ്യം ദുർബല ചിത്തനായ യുവാവിന്റെ ജീവിതത്തിലൂടെ അടുക്കും ചിട്ടയുമില്ലാതെ പറഞ്ഞു പോകുന്നു എന്നുള്ളതാണ് വിൽപ്പനയ്ക്ക് വച്ച ദൈവം പ്രേക്ഷകനെ പൂർണമായി ത്രിപ്തിപ്പെടുത്താതെ പോകുന്നതിനു കാരണം.. പലപ്പോഴും തിരക്കതാക്രിത്തുക്കൾ സംവിധാന രംഗത്തേക്ക് കടന്നു വരുമ്പോൾ സംഭവിക്കുന്ന പിഴവുകളാണ് ഈ നന്മയുള്ള ചിത്രത്തിനു വിനയാകുനത്.. ബാബു ജനാര്‍ദനൻ  ലിസമ്മയുടെ വീടിനു ശേഷം സാമൂഹ്യ പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഗോഡ് ഫോർ സെയിൽ..   
           ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ  കോര്ത്തിനക്കിയ  വലിയ ഒരു കാലയളവിനെ  രണ്ടേ കാൽ മണിക്കൂറിൽ ഒതുക്കാൻ ശ്രമിക്കുമ്പോൾ കഥയ്ക്ക്‌ സംഭവിക്കുന്ന തുടർച്ച്ച നഷ്ടമോ മടുപ്പോ ആണ് ചിത്രത്തിന്റെ പ്രസ്നമാകുന്നത്.. വിശ്വാസവുമായി ബന്ദപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതാണെങ്കിലും  മനസ്സിന്റെ ചാഞ്ചല്യമുള്ള യുവാവിനു സംബവിക്കവുന്നതാനെങ്കിലും കൂടി  ഒരു പാർടിയിൽ നിന്ന് മറ്റൊരു പാര്ടിയിലേക്ക് മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്ന സാഹചര്യങ്ങളെ തീവ്രതയോടെയോ യുക്തിയോടെയോ അവതരിപ്പിക്കാൻ കഴിഞ്ഞത ചിത്രത്തിന്റെ ധ്രിടത പലപ്പോഴും നഷ്ടമാകുന്നു.. പാതിരാമണൽ എന്നാ ചിത്രത്തിൽ തിരക്കതക്രിത്ത് സ്വീകരിച്ച അതെ നറേഷൻ  പാറ്റേണാണ് ഈ  ചിത്രത്തിലും പ്രേക്ഷകന് കാണാനാവും  പ്രധാന കഥാപാത്രത്തിന്റെ  വിവരണത്തിൽ കൂടിയാണ് ഈ ചിത്രത്തിലും കഥ പറയുന്നത്  .. പാതിരാമാനലിൽ സംഭവിക്കുന്ന കണക്കിലെ പിഴവ് ഈ ചിത്രത്തിലും സംവിധായകാൻ ആവര്ത്തിക്കുന്നു.. 1970 തുടങ്ങിയ കഥ 23 വര്ഷം കഴിയുമ്പോഴും 1990 ഇൽ  മാത്രമാണ് എത്തുന്നത്.. 1994 മുതൽ ഇങ്ങോട്ട് എത്ര കണക്കു കൂട്ടിയാലും കഥ 2013 ലേക്ക് എത്തില്ല..ഒരു പക്ഷെ ഈ കഥ 2010 ലോ മാറ്റോ പ്ലാൻ ചെയ്തത് കൊണ്ടാവണം 3വർഷത്ത്തിനടുത്ത് ഒരു ഗ്യാപ് എനിക്ക് അനുഭവപ്പെട്ടത്.. 
         കുഞ്ചാക്കോ ബോബന്റെയും സുരാജിന്റെയും മനസ്സിലൂടെ ഒരു കപട സന്ന്യാസിയുടെ പൂർവാശ്രമം വിവരിക്കുകയാണ് ഇതിൽ.... ഒരു കുട്ടിയെ ബലി കൊടുത്തതിനു അറസ്റ്റ് വരിക്കേണ്ടി വന്ന പൂർണാനന്ദ സ്വാമിയെ നുണ പരിശോധനയ്ക്ക് വിധേയനക്കുന്നതിലൂടെ അയാളുടെ വിശ്വാസങ്ങൾ കൊണ്ട് അയാളുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്..
                  സി പി എമ്മും ആർ എസ് എസ്സും ക്രിസ്ത്യൻ ഉപധേശിമാരുമൊക്കെ അതെ പേരിൽ ഈ ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നു.. 1970 കളെ അടയാളപ്പെടുത്തുന്ന സാംബശിവന്റെ  കതാപ്രസങ്ങവും ആ കാലഗട്ടവുമൊക്കെ മനോഹരമാക്കി തീര്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് ...കുഞ്ചാക്കോ ബോബാൻ സമീപ കാലത്ത് ചെയ്ത മികച്ച വേഷമാണ് ഇത്.. പ്രത്യേകിച്ച് പാസ്ടരുടെ റോള് കൈകാര്യം ചെയ്ത രീതിയും സംഭാഷണങ്ങളിൽ വരുന്ന മാറ്റത്തെ ശ്രദ്ധയോടെ അവതരിപ്പിക്കാൻ ശ്രമിച്ചതും അദ്ധേഹത്തെ വ്യത്യസ്തനാക്കുന്നു..പിഗ്മാനു ശേഷം ഗൌരവ സ്വഭാവമുള്ള കാരക്റെർ രോൾ സുരാജ് വെഞ്ഞാരും മൂടും മനോഹരമാക്കി.. പിന്നീട് എടുത്തു പറയേണ്ട പ്രത്യേകത കലാ സംവിധാനവും ചായഗ്രഹനവുമാനു.. 1970 കളിൽ തുടങ്ങി പുതിയ കാല ഗട്ടത്തിൽ  വരെ എത്തി നിക്കുന്ന കഥയിൽ ആ കാലഗട്ടങ്ങളെ പുനര്ജനിപ്പിച്ച്ച്ച കലാ സംവിധായകരും ഒന്ന് രണ്ടു രംഗങ്ങളിലോഴികെ പിഴവുകളില്ലാതെ കടന്നു വന്ന കാമറയും ചിത്രത്തെ സാങ്കേതികമായി മികച്ചതാക്കുന്നു.. കളരിങ്ങിൽ പുലര്ത്തിയ ജാഗ്രതയും നന്നായിട്ടുണ്ട്..
                അതോടൊപ്പം എടിടിങ്ങിലും തിരക്കഥയുടെയും സംവിധാനത്തിന്റെയും ബലഹീനതയിലും പൂർണതയിൽ എത്തിയോ എന്നാ സംശയം ബാക്കി നിർത്തുന്ന ചിത്രം ശരാശരി നിലവാരം മാത്രമേ പുലര്ത്തുന്നുള്ളൂ എന്ന് കരുതേണ്ടി വരും എങ്കിലും എല്ലാത്തരം പ്രേക്ഷകര്ക്കും ആസ്വദിക്കാവുന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം എന്നാ നിലയില താല്പര്യമുള്ള ആര്ക്കും കണ്ടിരിക്കാം ഈ ചിത്രം..( അഭിപ്രായം എന്റെത് മാത്രം)..(ശരാശരി 2.3/5)

Monday 24 June 2013

left right left

ലെഫ്റ്റ് റൈറ്റ് ലെഫ്റിന്റെ രാഷ്ട്രീയം.....  ഇടത്തും വലതുമല്ലെങ്കിൽ പിന്നെന്ത്..?????
   ഇടുത്തു പക്ഷ ബുദ്ധി ജീവികൾ എന്ന് സ്വയം നടിച്ചു ചാനൽ ചർച്ചകളിൽ സ്വതന്ത്ര മാധ്യമ പ്രവർതകനെന്നൊ രാഷ്ട്രീയ നിരീക്ഷകനെന്നോ ഉള്ള ലേബൽ ഒട്ടിച്ചു സി പി എമ്മിൽ നിന്ന് പുറത്താക്കപെട്ട  ഒരു കൂട്ടം ആളുകളുടെ നിലവിളി പോലെ അർത്ഥമില്ലതോടുങ്ങുന്ന നിലവിളി മാത്രമാണ് ഈ ചിത്രത്തിൽ മുരളീ ഗോപിയുടേതു... സി പി എമ്മിനെ നന്നാക്കാനായി യഥാർത്ത സി പി എമ്മുകാരാന് തങ്ങൾ എന്ന് വിളിച്ചു പറഞ്ഞു നടക്കുന്ന ഇക്കൂട്ടരുടെ ശബ്ദമാവുകയാണ് മുരളി ഗോപിയുടെ കഥാപാത്രവും.. റെവല്യൂഷൻ ഈസ് ഹോം മെയ്ഡ് എന്ന് വാചകത്തിനകത്തു മനസാസ്ത്രത്തെ കൂട്ട് പിടിച്ചു പുതിയ മാനങ്ങൾ തേടാനുള്ള മുരളി ഗോപിയുടെ ശ്രമങ്ങളെ അതെ നാണയത്തിൽ വിലയിരുത്തപ്പെടെണ്ടത് അത്യാവശ്യമാണ്..
          1960 കളും 70 കളും 80 കളിലുമായി മുരളീ ഗോപി ശ്രിഷ്ടിച്ചെടുക്കുന്ന ചരിത്രത്തിലാണ്  വർത്തമാന കാല വിവാദങ്ങൾ ചർച്ച ചെയ്യപ്പെടുന്നത് എന്ന് ഓര്ക്കണം .. പിണറായി വിജയനോടും വി എസ് അചുതാനന്ദനൊദും ഒരു മാധ്യമത്തിൽ വന്നത് ശരിയെങ്കിൽ സിമോണ്‍ ബ്രിറ്റൊയോടും സദ്രിശ്യമുള്ള കഥാപാത്രങ്ങളെ ശ്രിഷ്ടിച്ച്ച്ചതിലൂടെ വളരെ ശ്രദ്ധയോട് കൂടി സമകാലീന വിഷയങ്ങൾ ചര്ച്ച്ചക്കെടുക്കുന്ന ചിത്രം പനിതുയര്ത്തെണ്ട യഥാർത്ത ചരിത്രമാണ് തന്റെ തല്പ്പര്യങ്ങൽക്ക് അടിചെൽപ്പിക്കുന്നതിനു വേണ്ടി തള്ളിക്കളയുന്നത്.... 
   ചെറുപ്പത്തിൽ അച്ചന്റെ അനുജൻ കൊല്ലപ്പെടുന്നതും അത് അന്വേഷിച്ചിറങ്ങിയ അച്ചനായ ചാത്തുവും അതേ ശക്തികളുടെ കത്തിക്കിരയായ യാതാർത്ത്യത്തിൽ  നിന്നു ഉയർന്നു വരുന്ന വ്യക്തിയാണ് കൈതേരി സഹദേവൻ, അവസാന ശ്വാസം വരെ കംമ്യൂനിസ്ടായി ജീവിച്ചു മരിക്കുന്ന ആളുടെ മകനാണ് മുരളീ ഗോപിയുടെ ചെഗുവേരെ റോയ്...ദാരിദ്ര്യത്തിന്റെ വികൃത മുഖം കണ്ടു വളർന്ന പണമാണ് എല്ലാത്തിനു മുകളിൽ എന്ന് വിശ്വസിച്ചു വളരുന്ന കഥാപാത്രമാണ് ഇന്ദ്രജിത്തിന്റെ വട്ടു ജയൻ..    ഈ അടിസ്ഥാന ശിലകളിലും തുടക്കത്തിൽ സി പി എം എന്നാ പാർട്ടിയാണ് അടിസ്ഥാന വർഗത്തിന് താങ്ങവുന്നത് എന്ന് വാക്കുകളുടെ മനോഹാരിതയിൽ കേട്ടിപോക്കുന്ന ഒരു ഇമേജിൽ യഥാർത്ത സി പി എമ്മുകാരൻ എന്നാ പ്രതീയുണ്ടാക്കാൻ റോയിക്ക് സാധികുമ്പോൾ എന്തിനെയും വെട്ടി നിരത്തി വാക്കുകളിൽ ഭീഷണിയും  കണ്ണിൽ തിളയ്ക്കുന്ന പകയുമായി കൈതേരി സഹദേവാൻ എല്ലാത്തരം തിന്മകളുടെയും വക്താവകുന്നു.... ഇത്തരത്തിൽ ചരിത്രത്തിൽ നിന്ന് വലതുപക്ഷ മാധ്യമങ്ങളുടെ രഹസ്യ അജ്ണ്ടാകളിലേക്ക് കഥാകൃത്തും വീണു പോകുന്നുണ്ട്.. അതായത്  "a man is part DNA, part unknown and part what he sees and goes through as a child " എന്നു തിര്ക്കതക്രിത്ത് സിനിമ പടുത്തുയർത്തുന്ന സിനിമയുടെ നട്ടെല്ലായ വാക്കുകൾ ശരിയെങ്കിൽ കഥാകൃത്തിന്റെ തന്നെ ചെറുപ്പവും അദ്ധേഹത്തിന്റെ ഡി എന എ യും അദ്ധേഹത്തിന്റെ കുട്ടിക്കാലം തുടങ്ങി ഇങ്ങോട്ട് അദ്ദേഹം കേട്ട് ശീലിക്കുന്ന വായിച്ചച്ചരിയുന്ന ലോകത്തിന്റെ സ്വാധീനമുണ്ട് അധെഹത്തിലുന്ദ് എന്ന് കാണേണ്ടി വരും..
        ഇത് തന്നെയാണ് മാർക്സും പറയുന്നത്  "it is not the consciousness that determines our being,on the contrary our social being that determines our consciousness" ഒരാളുടെ അസ്ഥിത്തം നിർണയിക്കുന്നത് അയാളുടെ ചുറ്റുപാടുകളാണ് എന്ന്.. അതുകൊണ്ട് തന്നെ മുരളീ ഗോപി വായിക്കാൻ ശ്രമിക്കുന്ന ചരിത്രത്തെ ഉപയോഗിച്ചു അദ്ധേഹത്തിന്റെ ചരിത്രവും വിശകലനം ചെയ്യപ്പെടെണ്ടാതാണ്..ആദ്യ കാലങ്ങളിൽ കമ്മ്യൂണിസ്റ്റ് ആശയ ഗതിക്കരനാവുകയും എന്നാൽ പിൽക്കാല ജീവിതം മുഴുവൻ ബി ജെ പി എന്നാ ദേശീയ പാര്ട്ടിയുടെ ഏറ്റവും കൂറുള്ള വിശ്വാസിയായി മരിക്കുകയും ചെയ്ത വ്യക്തിയാണ് ശ്രീ ഭരത് ഗോപി എന്നാ മഹാനടാൻ.. കമ്മ്യൂണിസ്റ്റ് അനുഭാവിയായി പിന്നീട് അത് വിടാൻ അധെഹത്ത്നുണ്ടായ വ്യക്തിപരമായ  സാഹചര്യങ്ങൾ കേട്ട് വളരുന്ന ഒരു ബാലാൻ പിൽക്കാല  ജീവിതത്തിൽ അച്ചന്റെ പാത പിന്തുടരും എന്നുള്ളതിൽ തർക്കമില്ല .. 'അച്ഛനാണെന്റെ ഹീറോ': മുരളിഗോപി )എന്നാ തലക്കെട്ടിൽ സിനിമ മംഗളം പ്രസിദ്ധീകരിച്ച ഒരു ലേഖനം അദേഹത്തിന്റെ അച്ച്ചനോടുള്ള അടുപ്പം തന്നെയാണ് സൂചിപ്പിക്കുന്നത്..(മറ്റു പുസ്തകങ്ങളിൽ വായിച്ചറിയാൻ സാധിക്കാത്തതുകൊണ്ട് സിനിമ മംഗളം )
             അച്ചന്റെ പാതയാണ് മുരളീ ഗോപി പിന്തുടരുന്നത് എന്ന് തെളിയിക്കുന്ന രീതിയിലാണ് അദ്ധേഹത്തിന്റെ ആദ്യ സിനിമ മുതലുള്ള അദ്ധേഹത്തിന്റെ കാഴ്ചപ്പാടുകൾ.. രസികൻ എന്നാ ആദ്യ ചിത്രത്തിൽ അമ്പലങ്ങളും ആറ്റുകാൽ പൊങ്കാലയും ഭക്തിയും വിശ്വാസങ്ങളും ഒക്കെ ഉപയോഗിച്ച് ശ്രിഷ്ടിച്ച്ച്ടുത്ത്ത ലോകത്തിൽ നിന്ന് ഏതു പ്രതിസന്ധിയിലും ആശ്രയമാനു ആർ എസ് എസ്സിന്റെ ശാകകൾ എന്ന് ഓർമപ്പെടുത്തുന്ന ഈ അടുത്ത്തകാലത്ത്തിൽ ആ രാഷ്ട്രീയം കൂടുതൽ സ്പഷ്ടമാക്കപ്പെടുന്നു..  എവിടെയും കേട്ട് കേൾവിയില്ലാത്ത്ത  ബി വി പി ഭരിക്കുന്ന കോളേജും അവിടെ ബോംബെറിഞ്ഞു കൊടി നാട്ടനെത്തുന്ന വൈ എസ് എഫും വിഹാരിക്കുകയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റിൽ.. ആ കോളേജിൽ നടക്കുന്ന അക്രമ രാഷ്ട്രീയത്തിന്റെ ഉത്തരവാധിത്തം അതേ പാർട്ടിയിൽ കെട്ടി വച്ചു ബി വി പി യെ വെള്ള പൂശുന്നതിലൂടെ തന്റെ രാഷ്ട്രീയം ഇതാണ് എന്ന് ഉറപ്പിച്ചു പറയുകയാണ്‌ മുരളീ ഗോപി.. 
            നമ്മുടെ മോഹങ്ങളും മോഹ ഭങ്കങ്ങലുമാനു  ഒരു വ്യക്തിയുടെ സർഗാത്മകതയെ ഉണർത്തുന്നത് എന്ന് ഫ്രോയിഡിന്റെ വാദം ശരിയെങ്കിൽ "The creative writer does the same as the child at play. He creates a world of fantasy which he takes very seriously–that is, which he invests with large amounts of emotion–while separating it sharply from reality. Language has preserved this relationship between children’s play and poetic creation. It gives the name of Spiel [“play”] to those forms of imaginative writing which require to be linked to tangible objects and which are capable of representation. It speaks of a Lustspiel or Trauerspiel [“comedy” or “tragedy”] and describes those who carry out the representation as Schauspieler [“players”]. The unreality of the writer’s imaginative world, however, has very important consequences for the technique of his art; for many things which, if they were real, could give no enjoyment, can do so in the play of fantasy, and many excitements which, in themselves, are actually distressing, can become a source of pleasure for the hearers and spectators at the performance of a writer’s work (Creative Writers and Daydreaming)" കുട്ടിക്കാലം മുതൽ ഒരു മോഹബങ്കമായി കൊണ്ട് നടക്കുന്ന കാവി രാഷ്ട്രീയത്തിന്റെ ഉയർച്ച ലക്ഷ്യമിട്ടുള്ളതാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നാ ചിത്രത്തിന്റെ രചന എന്ന് പറയേണ്ടി വരും..അത് കൊണ്ട് തന്നെ ഇടത്തും വലത്തുമാല്ലാത്ത്ത  കാവി പുതച്ച പുതിയൊരു സെന്റെർ ഉണ്ടാക്കാനുള്ള  വൃഥാ ശ്രമം മാത്രമായേ ഒരു കലാശ്രിഷ്ടി എന്നാ നിലയിൽ എന്നെ ഏറെ ആകർഷിച്ച ഈ ചിത്രം പറയുന്ന രാഷ്ട്രീയത്തിന് സാധിക്കൂ...

Sunday 23 June 2013

5 Sundarikal: Review

   അഞ്ചു സുന്ദരികൾ....ഇവരെന്റെ  ഖൽബു. സ്മാ.. യിൽ.. ..... അബോവ് ആവറേജ്(4/5)

 ഒരേ താളത്തിൽ 5 വ്യത്യസ്ത പ്രണയ കഥകൾ പറയുന്ന 'ആൻ ആന്തോളജി ഓഫ് ലവ് ഫിലിം' എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് അഞ്ചു സുന്ദരികൾ..അര മണിക്കൂർ ദൈർഘ്യം വരുന്ന അഞ്ചു ചിത്രങ്ങളും പ്രമേയ മികവു കൊണ്ട് പ്രേക്ഷകനെ ആകർഷിക്കുന്നതാണ്.. ഈ അഞ്ചു ചിത്രങ്ങളിൽ എനിക്കിഷ്ടപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ..
              1) കുള്ളന്റെ ഭാര്യ..         പ്രേക്ഷകനെ കൂടുതൽ എന്റെർറ്റൈൻ ചെയ്യിച്ച ഒരു ചിത്രമായിരിക്കും കുള്ളന്റെ ഭാര്യ.. ചൈനീസ്‌ കഥയെ ആധാരമാക്കി ഒരു വ്യക്തിയുടെ കാഴ്ച്ച്ചപ്പടിലൂടെ ഒരു പ്രത്യേക സ്ഥലത്ത് താമസത്തിനെത്തിയ കുല്ലന്റെയും ഭാര്യയുടെയും പ്രണയം പറയുന്നത് അമൽ നീരധാണ്.. തന്റെ പതിവ് സ്ലോ മോഷനെ മാറ്റി നിർത്തി ആകർഷകമായ രീതിയിൽ കഥ പറയുന്ന ചിത്രം തങ്ങൾക്കിഷ്ടമില്ലത്തത്തിൽ കുറ്റം കാണുന്ന, കഥ പലതിനെയും മുൻവിധിയോടെ കണ്ടു വിമർശിക്കുന്ന ,സമൂഹത്തിന്റെ തെറ്റായ രീതികളെ തുറന്നു കാട്ടുന്നതിനൊപ്പം കുള്ളന്റെയും ഭാര്യയുടെയും 'പ്ലാറ്റൊനിക് 'ആയ പ്രണയം പറയുന്നതിലൂടെ അഞ്ചു ചിത്രങ്ങളിലെ ഏറ്റവും മികച്ച പ്രണയ ചിത്രമാവുന്നു കുള്ളന്റെ ഭാര്യ... പറയാനെറെയുള്ള കതാപരിസരത്തെ വളരെ ഹ്രസ്വമായ്  സംസാരിക്കുന്ന ധ്രിശ്യങ്ങളിലൂടെ  അവതരിപ്പിക്കുന്നു എന്നുള്ളതുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.... ഏറെയൊന്നും ചെയ്യാനില്ലെങ്കിലും ദുൽകരും തന്റെ വേഷം ഗംഭീരമാക്കി.. 
             2) സേതു ലക്ഷ്മി...           ചായഗ്രാഹകനായ ഷൈജു ഖാലിധ് ആദ്യമായി സംവിധായകന്റെ തൊപ്പിയണിഞ്ഞു എം മുകുന്ദന്റെ ഫോട്ടോ എന്നാ ചെറുകഥയ്ക്ക്‌ ധ്രിശ്യഭാഷയൊരുക്കുന്ന ചിത്രമാണ് ഇത്..  ഹൃദയ  സ്പര്ഷിയായ്യ കാലിക പ്രസക്തിയുള്ള  പ്രമേയത്തെ  അതിന്റെ  ആത്മാശം ചോർന്നു പോകാതെ ലളിതമായി പ്രേക്ഷകനോട് സംവദിക്കുന്നു എന്നുള്ളതുകൊണ്ടും ഈ ചിത്രം രണ്ടാമതെത്തുന്നത്.....നിരവധി ചിത്രങ്ങളുടെ അനുഭവ സമ്പത്തുള്ള നടന്മാര്ക്ക് പോലും സാധിക്കാത്ത വിധം വളരെ റിയലിസ്റ്റിക്കായ പ്രകടനത്തിലൂടെ ചേതനും ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിഷ്കളങ്കതയും നിസ്സഹായതയും മനോഹരമായി  അവതരിപ്പിച്ച  അനികയുടെയും പ്രകടന മികവും കണ്ടിറങ്ങിയിട്ടും മനസ്സിലൊരു നൊമ്പരമായി അവശേഷിക്കുന്ന ചിത്രമാണ് സേതുലക്ഷ്മി  
          3) ആമി ...                         കേരളാ കഫേയിലെ ഏറ്റവും മികച്ച ചിത്രമൊരുക്കിയ അൻവർ റഷീധിൽ നിന്ന് പ്രതീക്ഷിച്ചതു പോലുള്ള ഒരു ചിത്രമാണ് ആമി.. ഫഹധ് നായകനാകുന്ന ഈ ചിത്രം ഭാര്യാ ഭർതൃ ബന്ദത്തിന്റെ പവിത്രതെയെ അടയാളപ്പെടുത്തുന്ന ചിത്രമാണ്.. മുക്കുവൻ കടലിൽ പോകുമ്പോൾ കണ്ണ് നട്ടു കാത്തിരിക്കുന്ന സ്ത്രീകൾക്ക് പകരം അഴിഞ്ഞാടുന്ന 'കറുത്തമ്മമാരുടെ' (ആർ ശ്രീലേഖ ഐ പി എസ് മനോരമയിൽ എഴുതിയ ലേഖനം) നാടല്ല കേരളം പകരം ഭർത്താവിനെ ഊണിലും ഉറക്കത്തിലും സംരക്ഷിച്ചു പോകുന്ന ദേവതമാരുടെ നാടുകൂടിയാണ് എന്ന് ഓർമപ്പെടുത്തുന്ന ചിത്രമാണ് ആമി.. യാത്രക്കിടയിൽ ആമി ചോദിക്കുന്ന കുസൃതി ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന നായകനോടൊപ്പം പ്രേക്ഷകനെയും ത്രില്ലടിപ്പിക്കാൻ കഴിയുന്നുണ്ട് അൻവർ രഷീധിനു.. അമൽ നീരധ് ഒരുക്കിയ ധ്രിശ്യങ്ങളിലൂടെ കുസൃതി ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെടുക്കുന്ന ഫ്രെയ്മുകൾ ശ്രുഷ്ടിക്കുന്ന അത്ഭുധത്തോടൊപ്പം ഓരോ മോമെന്ടിലും അഭിനയത്തിലൂടെ പ്രേക്ഷകനെ രസിപ്പിച്ച ഫഹധും ആ രാത്രി ദ്രിശ്യങ്ങലും കണ്ടിരങ്ങിയാലും മനസ്സിൽ നിന്ന് മായില്ല.. 
          4)ഇഷ..                         ഇതിനെ നാലാമതെന്നു വിലയിരുത്തുന്നതീനൊദ് എനിക്ക് തന്നെ യോജിക്കനവുന്നില്ലെങ്കിലും എവിടെയൊക്കെയോ കേട്ട് മറന്ന പ്രമേയ പരിസരാവും മറ്റു ചിത്രങ്ങൾ സമ്മാനിച്ച ആകാംക്ഷ സമ്മാനിക്കാൻ ഈ ചിത്രത്തിനു സാധിക്കാതെ പോയത് കൊണ്ടും ഈ സമീർ താഹിർ ചിത്രം നാലിൽ ഒതുങ്ങുന്നു.. എല്ലാ ചിത്രത്തിലും ഒരേ രീതിയിൽ പ്രണയം അഭിനയിച്ചു മടുപ്പിക്കുന്നു നിവിൻ പൊളി..
         5)ഗൌരി..                   അഞ്ചു ചിത്രങ്ങളും ചെറിയ തോതിലെങ്കിലും അതിന്റെ ആഖ്യാനത്തിൽ സങ്കീർനതയെ പുല്കുന്നുണ്ടെങ്കിലും ആ സങ്കീർണതകൾ പ്രേക്ഷകനെ പരീക്ഷിക്കുന്നതുകൊണ്ടാണ് ഈ ചിത്രം അവസാനമാകുന്നത്.. വി കെ പ്രകാശിന്റെ മൂന്നാമതൊരാൾ എന്നാ ചിത്രത്തിന്റെ ട്രീട്മെന്റിനു സമാനമെന്നു (എനിക്ക് തോന്നിയ) ഹൊറർ ചിത്രമൊരുക്കുകയാനു ആഷിക് അബു.. ഒരു കൊച്ചു ചിത്രത്തിൽ ഉള്കൊള്ളിക്കവുന്നതിലധികം സങ്കീർണത പ്രമേയത്തിനും ആഖ്യാനത്തിലും പ്രകടമാകുന്നതുകൊണ്ട് ഗൌരി മടുപ്പിക്കുന്നു..
         ഓരോ ചിത്രത്തെയും സംവിധായകർ സമീപിച്ച രീതി കൊണ്ടും അതിന്റെ ദ്രിശ്യ പരിചരനത്തിലും പ്രമേയ സ്വീകരണത്തിലും കാണിച്ച ജാഗ്രത കൊണ്ടും ഭൂരിപക്ഷം പ്രേക്ഷകനെയും ആകർഷിക്കുന്ന ചിത്രമാണ് അഞ്ചു സുന്ദരികൾ.. അബോവ് ആവറേജ്(4/5)

Wednesday 19 June 2013

A B C D: Review

     എ ബി സി ഡി : ഈ അമേരിക്കാൻ പയ്യന് കൊല്ലം...ശരാശരി(2.7/5)
           

          പറയത്തക്ക കഥയോ സാമൂഹ്യ പ്രസക്തമായ വിഷയമോ അല്ല കൈകാര്യം ചെയ്യുന്നതെങ്കിൽ കൂടി പ്രേക്ഷകനെ കുറച്ചു നേരമെങ്കിലും രസിപ്പിക്കുക എന്നാ സിനിമ എന്നാ മാധ്യമ ധർമം നിർവഹിക്കുന്നതുകൊണ്ട് ഈ അമേരിക്കാൻ ബോണ്‍ കണ്ഫ്യൂസ്ദ് ദേശിയെ  കണ്ടിരിക്കാം നമുക്ക്... ആദ്യ പകുതിയേ അപേക്ഷിച്ചു രണ്ടാം പകുതിയിൽ കോരയും ജോണ്‍സും ചെന്ന് പെടുന്ന  സിനിമയിൽ സംഭവിക്കുന്ന അസംഭാവ്യങ്ങൾ യുക്തിയെ മാറ്റി നിർത്തികൊണ്ട്‌ എല്ലാത്തരം പ്രേക്ഷകനും ആസ്വദിക്കാം സാധിക്കും എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.. ചെറുതും വലുതുമായി പലപ്പോഴും ശ്രദ്ധിക്കാതെ പോയ ആമേൻ ഫെയിം  വളി മുതൽ സ്വൽപം ന്യൂ ജെനരേശൻ കടന്നു വരുന്നുണ്ട് എന്നതൊഴിച്ചാൽ കുടുംബ പ്രേക്ഷകനും ധൈര്യപൂർവ്വം ഈ സിനിമയെ സ്വാഗതം ചെയ്യാം..
         അമേരിക്കയിലെ വികൃതി പയ്യന്മാരായ കോരയെയും ജൊൻസിനെയും ഇന്ത്യയിലേക്ക്‌ അയക്കുന്നതും ഇന്ത്യയിലെത്തിപ്പെട്ട ഇവര തിരിച്ചു പോകാൻ നടത്തുന്ന ശ്രമങ്ങളും അതുണ്ടാക്കുന്ന പൊല്ലപ്പുകലുമാനു ചിത്രത്തിന്റെ ഇതിവൃത്തം.. ആദ്യ നോട്ടത്തിൽ ഇഷ്ടപ്പെടില്ലെങ്കിലും സിനിമ പുരോഗമിക്കുംതോറും ഇഷ്ടം കൂടുന്ന കഥാപാത്രമാണ് കോര... മോശമല്ലാത്ത പ്രകടനുവുമായി ദുൽക്കർ കൊരയോദ് ചെരുംബോഴുണ്ടാകുന്ന മികച്ച നിരവധി മുഹൂർത്തങ്ങൾ ഒരുക്കാൻ സംവിധായകനായ മാർടിൻ പ്രക്കട്ടിനു സാധിച്ചിട്ടുണ്ട്..തീർത്തും യുക്തിസഹമാല്ലത്ത കഥയാണെങ്കിലും അപ്രതീക്ഷിതമായ വഴികൊലൊരുക്കുന്ന തരക്കേടില്ലാത്ത സൂരജ് -നീരജ് നവീൻ  ഭാസ്കറിന്റെ തിരക്കഥയും പ്രേക്ഷകനെ കയ്യിലെടുക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു.. ആദ്യാവസാനം നായിക കഥാപാത്രത്തിന്റെ ഗൌരവം ചോരാതെ എന്നാൽ സിനിമ ആവശ്യപ്പെടുന്ന പ്രണയം പറയാതെയുള്ള ധൈര്യപൂർവമായ ശ്രമവും അഭിനന്ധനാർഹാമാണ്..
                ഡോന്മാക്സിന്റെ എഡിറ്റിംഗ് വളരെയധികം ഇമ്പ്രൂവ് ചെയ്ത ചിത്രത്തിൽ ജോമോന്റെ കാമറാ വർകും ഗോപി സുന്ദറിന്റെ സംഗീതവും മികച്ചു നില്ക്കുന്നു.. എന്നാൽ സിനിമ ആവശ്യപ്പെടുന്നതനെങ്കിൽ കൂടി അമേരിക്കാൻ ബോയിടെ ആശയക്കുഴപ്പം കാണിക്കാനായി കേരളത്തിന്റെ 'പഞ്ഞ'കാഴ്ചകൾക്കായി ഓടി നടന്ന കാമറ കണ്ണുകൾ ഒരൽപം  കടന്നുപോയി  എന്ന് പറയാതെ വയ്യ.. ആദ്യ പകുതിയിൽ വന ഇഴച്ചിലും താങ്ക്യൂവിൽ സംബവിച്ച്ചതുപോലെ കൂടുതൽ ആശയക്കുഴപ്പങ്ങലോ ഉണ്ടാക്കാതെയും പരീക്ഷനങ്ങൾ  നടത്താതെത്തെയും ഒഴുക്കാൻ മട്ടിൽ സിനിമ അവസാനിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നു... എങ്കിലും സിനിമയെ ഒരു വിനോധോപാധി എന്നാ നിലയിൽ സമീപിക്കുന്ന ആർക്കും ധൈര്യപൂർവ്വം കണ്ടിരങ്ങാം ഈ അമേരിക്കകാരെ... ശരാശരി(2.7/5)

Monday 17 June 2013

Thank You: Review

                        താങ്ക് യു.. വീണ്ടും പരീക്ഷണം ....ശരാശരി..(2.5/5)
  കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഇടനാഴിയിൽക്കൂടി അങ്ങോട്ടും ഇങ്ങോട്ടും ലക്ഷ്യമില്ലാതെ നടന്നു നീങ്ങുന്ന സ്ത്രീയെ തടഞ്ഞു നിർത്തി അവിടെ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ത്രീ ചൊധിച്ച അതെ ചോദ്യമാണ് ജയസൂര്യയുടെ അലക്ഷ്യമായ ആവർത്തന വിരസമായ  നടത്തം കണ്ടപ്പോൾ  എന്റെ മനസ്സിലും ഉയർന്നത് "എങ്ങോട്ടാണ് ഈ കൂറ നടക്കുന്നത് പോലെ നടക്കുന്നത്?" ഒരു ഹാന്ടി കാം ഉപയോഗിച്ചു ചെയ്യാവുന്ന തരത്തിൽ വളരെ ലളിതമായി  സാമൂഹിക  പ്രതിബദ്ധത മാത്രം ലക്‌ഷ്യം വച്ചു എടുത്ത സസ്പെന്സ് ത്രില്ലെർ എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ചിത്രം ഒരു ത്രില്ലെർ എന്നാ രീതിയിൽ വേണ്ടത്ര ഉയർന്നില്ല..
           ഒരു മണിക്കൂർ നാല്പത്തിയഞ്ച് മിനിട്ട് നീണ്ടു നിൽക്കുന്ന ചിത്രം അവസാനത്തെ 15 മിനിട്ടൊഴിച്ചു നിർത്തിയാൽ  ജയസൂര്യയുടെ കഥാപാത്രം തിരുവനന്തപുരം നഗരത്തിൽ അലഞ്ഞു തിരിയുന്നതും പോലിസ് ഓഫീസർ രോള്ളിലെത്തിയ സേതുവിൻറെ കതാപാത്രം ഓഫീസ് മുറിയില നിന്നും കന്ട്രോൽ റൂമിലേക്ക്‌ നടക്കുന്നതിന്റെയും ജീപ്പിൽ സഞ്ചരിക്കുന്നതിന്റെയും  ആവർത്തിക്കുന്ന ഫ്രെയ്മുകളിലും ഒതുങ്ങുന്നു.. രണ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പാസ്സെഞ്ജെർ  എന്നാ ചിത്രത്തിനു പറയാൻ ഏറെയോന്നുമില്ലെങ്കിലും മടുപ്പിക്കാതെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന സന്ദർഭങ്ങൾ ഒരുക്കി കഥപറയാൻ സാധിച്ചെങ്കിൽ ചിത്രത്തിന്റെ ദ്രിശ്യ ഭംഗി കൂട്ടുന്ന മികച്ച ഫ്രെയ്മുകളിൽ മാത്രം ഒതുങ്ങി പോകുന്നു താങ്ക് യൂൂ...
            വി കെ പ്രകാശ് ചിത്രത്തിന്റെ വിഷ്വൽ ബ്യൂട്ടി ഈ ചിത്രത്തിനും അവകാശപ്പെടാം.. ഒരു രാത്രി പുലരുന്നതുവരെയുള്ള തിരുവനന്തപുരം നഗരത്തിന്റെ ദൃശ്യം സിനിമയിലെ കതാപത്രങ്ങലോന്നും കടന്നു വരാതെ മനോഹരമായി മടുപ്പിക്കാതെ അവതരിപ്പിച്ചിട്ടുണ്ട് ഇ ചിത്രത്തിൽ.അന്നയും റസൂലിനും ശേഷം ആൾക്കൂട്ടത്തിലോരാലായി കേന്ദ്ര കഥാപാത്രം കടന്നു വരുന്ന ചിത്രം കൂടിയാണ് താങ്ക് യൂ.. ജയസൂര്യയെ പിന്തുടരുന്ന കാമറ മനോഹരമായി തന്നെ അത് ഒപ്പിയെടുക്കുകയും ചെയ്തു.. 
            വളരെ എളുപ്പത്തുൽ അവസാനിപ്പിക്കാൻ വേണ്ടിയും  നായകന്റെ കൈകളെ ശുദ്ധമാക്കാനും മാത്രമായി തട്ടികൂടിയ അവസാനരങ്ങത്ത്തിലെ ക്രൌടിന്റെ പെരുമാട്ടം പഴയകാല ചിത്രങ്ങളെപ്പോലെ  പാസ്സെന്ചെർ എന്നാ ചിത്രത്തെയും വലിയ തോതിൽ അനുകരിക്കുന്നുന്ദ്..,തെറ്റ് ചെയ്യുന്നവന് ഭരണകൂടം നല്കുന്ന പരിഗണന ഒരിക്കലും അവന്റെ തെറ്റിനുള്ള ശി
ക്ഷയാകുന്നില്ല എന്നാ സാമൂഹിക യാഥാർത്ഥ്യം വിളിച്ചു പറയുമ്പോഴും ചിത്രം അവകാശപ്പെടുന്ന തരത്തിലുള്ള ഒരു ത്രിൽ പ്രേക്ഷകന് ലഭിക്കാത്ത ട്വിസ്ടായതുകൊണ്ട് ഈ ചിത്രം ശരാശരിയി ഒതുങ്ങുന്നു ...(2.5/5)

Sunday 16 June 2013

Left Right Left: Review

 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... ഇടത് മാറി വലത് മാറി ഇടത് ചവിട്ടുന്നലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ..എബോവ് ആവറേജ്(2.9/5)

ഇടത് മാറി വലത് മാറി ഇടത് ചവിട്ടുന്നതാണ് ഇന്നത്തെ ഇടതിന്റെ രാഷ്ട്രീയമെന്ന് വിളിച്ചു പറയാൻ ശ്രമിക്കുന്ന ഇടത്തും വലത്തുമാല്ലത്ത്ത എന്നാൽ വലതിന്റെ ജിഹ്വയാകുന്ന ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്..സാങ്കേതികമായും സൃഷ്ടിപരമായും ഏറെ മുന്നിൽ നിൽക്കുന്ന ഈ ചിത്രം സമകാലീന ഇടതു രാഷ്ട്രീയത്തിന്റെ ആന്തരിക സങ്കർഷങ്ങലെ അന്വേഷിച്ച്ചിരങ്ങുകയാണ്  ചെയ്യുന്നത്.. ഒരു വ്യക്തിയുടെ സ്വഭാവ രൂപികരണത്തിൽ  അയാളുടെ ബാല്യവും ജനിതക വിത്തും പ്രധാന പങ്കു വഹിക്കുന്നു എന്നവകാശപെട്ടു ചിത്രത്തിലുടനീളം കടന്നു വരുന്ന പ്രധാന കഥാപാത്രങ്ങളുടെ ബാല്യത്തിലൂടെയാണ് കഥ പറയുന്നത് 
            കൈതേരി സഹദേവൻ ചെഗ്വെര റോയ് വട്ടു ജയൻ എന്നീ മൂന്നു കഥാപാത്രങ്ങൾ ചെറുപ്പത്തിൽ അനുഭവിക്കേണ്ടി വന്ന മൂന്നു വ്യത്യസ്ത അനുഭവങ്ങൾ അവരുടെ പിൽക്കാല ജീവിതത്തിലും കാഴ്ചാപ്പടിലും ഉണ്ടാക്കിയ മാറ്റമാന് ചിത്രം പറയുന്നത്.. കാമറ കണ്ണുകളിലൂടെ ഷെഹ്നാധ് ജലാൽ  എന്നാ സിനിമാടോഗ്രാഫെരും പേന തുമ്പിലൂടെ മുരളി ഗോപിയും  ഓരോ കതാപത്രത്തിന്റെയും വളര്ച്ചയും  സൂക്ഷ്മ തലത്തിൽ ആ കതാപാത്രങ്ങൽക്കുണ്ടാകുന്ന ഭാവ വ്യതിയാനങ്ങൾ തുടങ്ങി അതീവ ശ്രദ്ധയുടെ അച്ചിൽ വാർത്തെടുത്ത കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്..ആ കഥാപാത്രങ്ങളുടെ ഓരോ ചുവടുവെപ്പിലും പ്രേക്ഷകനെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കി കഥയുടെ ഗൌരവത്തെ നിലനിർത്തുന്ന ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം കൂടിയാവുമ്പോൾ ചിത്രം പ്രേക്ഷകനെ ത്രസിപ്പിക്കുന്നു..
            മുരളി ഗോപിയുടെയും ഇന്ദ്രജിത്തിന്റെയും ലെനയുടെ അഭിനയ മികവും സേതുലക്ഷ്മി എന്നാ ഇന്ദ്രജിത്തിന്റെ അമ്മയായി വന്ന കഥാപാത്രത്തിന്റെ അതിശയിപ്പിക്കുന്ന പ്രകടനവും ഈ ചിത്രത്തിന്റെ മികച്ചതാക്കുന്നു.. എന്നാൽ സിനിമയിൽ കടന്നു വരുന്ന അനാവശ്യമായ ലാഗിംഗ്  ചിലയിടങ്ങളിൽ സംഭാഷണങ്ങൾ പാർടി സ്ടടി ക്ലാസ്സുകളെ പോലും കവച്ചു വയ്ക്കുന്നതുമാകുമ്പോൾ എല്ലാത്തരം പ്രേക്ഷകനെയും രസിപ്പിച്ച ഈ അടുത്ത കാലത്ത് എന്നാ ചിത്രത്തപ്പോലൊരു മാസ് എന്റെർറ്റൈനെർ എന്നാ സാധ്യത ഇല്ലാതാവുന്നത്.. ഒരേ സമയം മനശാസ്ത്രപരവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകൾ മുന്നോട്ടു വയ്ക്കുന്ന സിനിമ 'രാഷ്ട്രീയത്തിൽ കളകൾ' ഉണ്ട് എന്നവകാശപ്പെടുന്നത് പോലെ ഇടയ്ക്കിടെ ഉയർന്നും താഴ്ന്നും വരുന്ന ആന്റി കമ്മ്യൂണിസ്റ്റ് കാഴ്ച്ചപ്പാടുകൾ എന്നാ കളകളെ അതെ നാണയത്തിൽ തള്ളികളഞ്ഞു കൊണ്ട് പറയട്ടെ ഇതൊരു മികച്ച ചിത്രം.. എബോവ് ആവറേജ്(2.9/5)

Wednesday 12 June 2013

pigman : review

           പിഗ്മാൻ .... ഒരു അവിര റബേക്ക ചിത്രം...

ദുരന്ത പര്യവസായിയായ നാടകങ്ങൾക്ക് ആവശ്യം വേണ്ട ഘടകങ്ങൾ എന്ന് അരിസ്റ്റൊട്ടിൽ കണ്ടെത്തുന്ന 'ബിഗിനിംഗ്, മിടട്ൽ,ഏൻഡ്,' ഇല്ലാതെ തുടക്കം മുതൽ ഒടുക്കം വരെ ദുരന്തം വേട്ടയാടുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് പിഗ്മാൻ.. നത്തോലി ചെറിയ മീനല്ല എന്നാ ചിത്രത്തിൽ കതാക്രിത്തിന്നുമേൽ കഥാപാത്രം വളരുകയും കഥാകൃത്ത്‌ തീർത്തും നിസ്സഹായനാവുകയും ചെയ്യുന്ന അവസ്തയാനെങ്കിൽ പിഗ്മാനിൽ തന്റെ കഥാപാത്രത്തെ തനിക്കു ഇഷ്ടമുള്ള വഴികളിലൂടെ മാത്രം നടത്തി കതാകാരാൻ ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ ശ്രിഷ്ടിച്ചെടുക്കുകയാണ്.. അതായത് കഥാപാത്രം സഞ്ചരിക്കാൻ സാധ്യതയുള്ള സാഹചര്യമല്ല മറിച്ചു കൃത്രിമമായി ശ്രിഷ്ടിക്കപ്പെട്ടത്‌ എന്ന് കാണുന്ന ഓരോ പ്രേക്ഷകനെയും ബോധ്യപ്പെടുത്തുന്ന രംഗങ്ങളിലൂടെ കടന്നു പോകുന്നു എന്നതാണ് പിഗ്മാൻ എന്നാ അവിര റബേക്ക, തകരച്ചെണ്ട എന്നാ ചിത്രത്തിനു ശേഷം ചെയ്ത ഈ ജയസൂര്യ ചിത്രത്തിന്റെ പോരായ്മ..
         ശ്രീകുമാർ എന്നാ ചെറുപ്പക്കാരൻ ഡോക്ട്രേട്ട് നേടാനായി മലയാളഭാഷയിൽ നടത്തിയ നാല് വർഷത്തോളം നീണ്ട ഗവേഷണങ്ങളെ കേവലം ലൈംഗിക താല്പര്യം മുന്നിർത്തി നിരാകരിക്കുന്നതും ചെറുപ്പക്കാരന്റെ മോഹങ്ങളേ തകർക്കുന്നതിലൂടെ അയാളുടെ  പിൽക്കാല ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങലുമാണ്  ഇതിൽ പ്രസ്നാവൽക്കരിച്ച്ചിരിക്കുന്നത്.. ഡോക്ട്രേറ്റ് ഉള്പ്പെടെയുള്ള പ്രശ്നങ്ങൾ വളരെ യാതാർത്യ ബോധത്തോടെ കൈകാര്യം ചെയ്തിരിക്കുന്ന സിനിമ പിഗ് ഫാമിലെ പ്രശ്നങ്ങളെ അവതരിപ്പിച്ച്ചിരിക്കുന്നിടത്താണ് വസ്തു നിഷ്ടമായ സാഹചര്യങ്ങളെ  കയ്യോഴിയുന്നത്..  മൊബൈൽ ഫോണും ചാനെലുകളും എന്തിനധികം ഫാമിൽ തന്നെ തന്റെ ഇഷ്ടക്കരിയുണ്ടായിട്ടും അല്പം 'ഇന്റ്രൊവെർറ്റ്' ആണ് എന്നാ ഒറ്റ കാര്യം കൊണ്ട് ശ്രീകുമാറിനെ തള്ളി വിടുന്ന ദുരന്തത്തെ കഥാകാരന്( എന പ്രഭാകരാൻ പുലി ജന്മം)  എങ്ങനെ ന്യായീകരിക്കും..
             എങ്കിലും അത്തരം കാര്യങ്ങളെ മാറ്റി നിർത്തി ചിന്തിച്ചാൽ നല്ലൊരു തിരക്കഥയും മികച്ച സംവിധാന ശ്രമവും ഇതിൽ കാണാനാവും ... മിഴിവുറ്റ കാമെറാ വാർകിലും സാമാന്യം തരക്കേടില്ലാത്ത എടിടിങ്ങിലും മികച്ച രണ്ടു ഗാനങ്ങളിലൂടെയും പിടിച്ചു നില്ക്കാൻ ശ്രമിക്കുന്നുണ്ട് ഈ കൊച്ചു ചിത്രം .. ഹരിശ്രീ അശോകന്റെ മികച്ച പ്രകടനത്തോടൊപ്പം എടുത്തു പറയേണ്ടത് വില്ലൻ വേഷത്തിൽ എത്തിയ സുരാജിന്റെ പ്രകടനമാണ്.. ഒരു മാനസിക രോഗിക്ക് തുല്യമായ (പൂർണമായും അങ്ങനെയല്ല) മാനസികാവസ്തയുള്ള ഒരു ഡോക്ടറെ ഏറെ വ്യത്യസ്തതകളോടെ ചെയ്ത അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു..
                ഈ ചിത്രത്തിൽ ഒരു സ്ത്രീയാണ് പുരുഷന്റെ സ്വപ്നങ്ങളെ നിഷ്കരുണം തച്ച്ചുടക്കുന്നതെങ്കിൽ എന്റെ ഗുരുനാതയ്ക്ക് യതാർത്ത ജീവിതത്തിൽ തലശ്ശേരിയിലെ പ്രശസ്തമായ കൊല്ലെജിലെ അധ്യാപകനാണ് വില്ലനായത്.. ഇത്തരത്തിൽ ജീവിത ഗന്ധിയായ കഥ പരിസരങ്ങളോട് ഒട്ടി നിൽക്കുന്ന ആർട്ട് ഫിലിമിന്റെ ചേരുവകളോടെ എത്തിയ ചിത്രമാണ് പിഗ്മാൻ... അത്തരം ചിത്രങ്ങൾ ആസ്വദിക്കുന്നവര്ക്ക് ബോറടിക്കാത്ത്തതും അല്ലാത്തവർക്ക് അറുബോറൻ സിനിമയുമായിരികും പിഗ്മാൻ.. 

Friday 7 June 2013

Honey bee: review

          ഹണി ബീ: തേനൂറും ചിരി ചൊരിഞ്ഞു ലാൽ ജൂ കൂട്ടുകാരും ... അബോവ് ആവറേജ്(3/5) 


ചിലത് അങ്ങിനെയാണ് ! ഒരു ആസിഫ് അലി ചിത്രത്തിന്റെ പതിവ് കാഴ്ച്ചകൽക്കപ്പുരത്തെക്കുള്ള പ്രതീക്ഷാ ഭാരമെതുമില്ലതെ യാണ് ഈ ചിത്രം കാണാൻ ഞാൻ തിയേറ്ററിന്റെ പടികൾ കയറിയത്.. സിനിമ ഒരു ഭ്രാന്തെന്ന് സ്വയം പറഞ്ഞു ആസ്വസിക്കുമ്പോഴും എന്തിനു ഈ ചിത്രം കണ്ടു എന്ന് എന്നെത്തനെ ബോധ്യപ്പെടുത്താൻ കഴിയാതെ പോയ മറ്റു പല ചിത്രങ്ങളുടെ കൂട്ടത്തിൽ ഇതും പെടുമോ എന്നാ ആശങ്കയിലും ലാൽ ജൂനിയർ എന്നാ പേര് മാത്രമാണ് ആദ്യ ദിനം തന്നെ ഈ ചിത്രത്തിലേക്ക് എന്നെ ആകർഷിച്ച ഘടകം..അച്ചനായ ലാലിന്റെ പേരിനു കലങ്കമെൽപ്പികതെ തുടക്കകാരന്റെ സംഭ്രമമെതുമില്ലതെ ലാൽ ജൂ. തുടങ്ങിയത് തന്നെ താൻ പിന്തുടരുന്നത് അച്ചന്റെ പാത തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടായിരുന്നു... അതുകൊണ്ട് തന്നെ റോമന്സിനു ശേഷം തിയേറ്ററിൽ ചിരിയുടെ വസന്തം തീർത്ത മറ്റൊരു മനോഹര ചിത്രമായി മാറുകയായിരുന്നു ലാലിന്റെ മകനായ ജീണ്‍ പോൽ ലാൽ സംവിധാനം ചെയ്ത ഹണി ബീ എന്നാ ചിത്രം..
                കല്യാണത്തിനു തൊട്ടു മുന്പ് പരസ്പരം അറിയിക്കുന്ന ഇഷ്ടവും അത് ശ്രിഷ്ടിക്കുന്ന പ്രതി സന്ധിയും മറികടക്കാനുള്ള സെബാൻ(ആസിഫ്) അഭു(ശ്രീനാഥ് ഭാസി) ഫെർനൊ( ബാബുരാജ്) അംബ്രോ(ബാലു)എയ്ൻജെൽ (ഭാവന) സാറ(അര്ച്ച്ചന കവി) യുടെയും ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം..
              കഥാപാത്രങ്ങളെ ഓരോ സീനിലും ഉപയോഗിച്ച രീതിയും സംഭാഷണങ്ങൾ വീതിച്ചു നൽകിയ കാര്യത്തിലും ലാൽ ജൂ. പുലര്ത്തിയ ജാഗ്രതയും നാലുകാതാപത്രങ്ങളുടെ  മികച്ച ടൈമിംഗ് ഉപയോഗിച്ചു പിഴവുകളില്ലാത്ത ചിരിയുനർത്തുന്ന  നിരവധി മുഹൂർത്തങ്ങൾ ഒരുക്കാൻ സാധിച്ചിതും തന്നെയാണ് ചിത്രത്തിന്റെ നേട്ടം..ആവർത്തനമെന്നു തോന്നുന്ന പല ഘട്ടങ്ങളിലും പ്രേക്ഷകനെ കബളിപ്പിക്കുന്ന രംഗങ്ങളിലൂടെ വിമർശനത്തിന്റെ ആവർത്തനങ്ങളെ  ഇല്ലാതാക്കാൻ ഇദേഹത്തിനു സാധിച്ചിട്ടുന്ദ്‌ പ്രണയം മൊട്ടിടുന്ന രംഗം അത് പറയുന്ന രംഗം കഥയുടെ ട്വിസ്റ്റ്‌ തുടങ്ങി ഒട്ടേറെ രംഗങ്ങളിൽ പ്രേക്ഷകന്റെ  ശീലങ്ങളുടെ  മുകളിൽ പറക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.. ബാബുരാജും  ഭാസിയും വില്ലാൻ മാരാൽ ചെയ്സ് ചെയ്യപ്പെടുന്ന  രംഗത്തിൽ  ഭാസിയുടെ ശാരീരിക മികവു ചൂഷണം ചെയ്യാൻ ഇദ്ദേഹം കാണിച്ച മിടുക്ക് ഒന്ന് മാത്രം മതി ആ പ്രതിഭയെ തിരിച്ചറിയാൻ(ഭാസി ആണ്ട് ലാൽ).. അതുപോലെ ലാലിനെ അവതരിപ്പിക്കുന്നിടത്ത് കാണിച്ച സൂക്ഷമാതയും എടുത്തു പറയേണ്ടതാണ്.. ലാലിന്റെ ക്യരക്ടരിന്റെ വിരുദ്ധ സ്വഭാവങ്ങൾ രണ്ടു വ്യത്യസ്തരത്ത്തിലുള്ള കാമരാ അങ്ങിലുകൾ ഉപയോഗിച്ചു അവതരിപ്പിച്ചിരിക്കുകയാണ് ഇതിൽ... ലോ ആങ്ങിൽ( വോർമ്സ് ഐ) ഷോട്ടിൽ കൂടി അദ്ധേഹത്തിന്റെ കഥാപാത്രത്തിന്റെ പവര് ക്രൂരത തുടങ്ങിയവ അടയാളപ്പെടുത്തിയപ്പോൾ ഐ ലെവൽ ഷോട്ടിലൂടെ കഥാപാത്രത്തിന്റെ മറ്റൊരു മുഖവും വരച്ചിടുന്നു...ഭൂരിപക്ഷം കഥാപാത്രങ്ങളും സംസാരത്തിനിടെ തിരികി കയറ്റുന്ന മുറി ഇംഗ്ലീഷ് ചിരി സംമാനിച്ച്ചതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്..
                     ഇതൊക്കെയാണെങ്കിലും മായമോഹിനിയിലെ ധ്വയാർത്ത പ്രയോഗങ്ങളെ കവച്ചു വയ്ക്കുന്ന എന്നാൽ തൃവാണ്ട്രും ലോഡ്ജിലെ തുറന്നു പറച്ചിലിനൊലമെത്താത്ത നിരവധി സീനുകളാണ് ചിത്രത്തിൽ പ്രേക്ഷകനെ പോട്ടിച്ച്ചിരിപ്പിക്കുന്നത് എന്നാ കാര്യം തിരിച്ചറിയപ്പെടെണ്ടതുണ്ട്  ഒഴിവാക്കാൻ പറ്റുമായിരുന്ന നിരവധി മോശം രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു തട്ടിക്കൊണ്ടു വന്നതിന്റെ പിറ്റേ ദിവസം രാവിലെ ആസിഫ് എഴുനേറ്റു  പോകുന്ന രംഗമെങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ കുടുംബ പ്രേക്ഷകന് അതൊരു ആശ്വസമായേനെ.. മട്ടാഞ്ചെരിയെ  എല്ലാത്തരം മോശം പ്രവർത്തനങ്ങളുടെയും കേന്ദ്രമാക്കുന്നു എന്നാ നിരൂപക വിമർശനങ്ങൾക്ക് ശക്തി പകരുന്ന രംഗങ്ങളും ഒഴിവാക്കപ്പെടാമായിരുന്നു..
              മദ്യപാന രംഗങ്ങൾ കിളിപോയിയും തട്ടി കൊണ്ടുപോകൾ രംഗങ്ങൾ ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനെയും ഒര്മാപ്പെടുത്ത്ന്നുണ്ട് എങ്കിലും ഒരിടത്ത് പോലും മുഷിപ്പിക്കാതെ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി ശ്രീനാഥ് ഭാസിയുടെ അതിശയിപ്പിക്കുന്ന പ്രകടനത്തോടൊപ്പം ബാലുവിന്റെയും ബാബുരാജിന്റെയും മികച്ച സപ്പോർട്ടും കൂടിയാവുമ്പോൾ പ്രേക്ഷകന് രണ്ടേകാൽ മണിക്കൂർ കടന്നു പോകുന്നതറിയില്ല.. മായമോഹിനിയുടെ ധ്വയാർത്തം നിറഞ്ഞ സീനുകളും സംഭാഷണങ്ങളും കണ്ടാസ്വധിച്ച്ച്ച ഏതൊരു സാധാരണ മലയാളിക്കും സഹിക്കാൻ പറ്റുന്നത് മാത്രമാണ് ഹണി ബീയിൽ ഉള്ളത് അതുകൊണ്ട് തന്നെ 15 വയസ്സിനു മുകളിൽ പ്രായമുള്ള ആർകും യുക്തിയെ ദൂരെ മാറ്റി നിർത്തി ആർത്തട്ടഹസിച്ചാസ്വധിക്കാൻ  പറ്റുന്ന ചിത്രമായിരിക്കും ഹണി ബീ.. അബോവ് ആവറേജ്(3/5) ( എന്റെ അഭിപ്രായം മാത്രം)