Pages

Thursday 27 December 2012

christmas movies: reviews in brief

1).....ബാവുട്ടിയുടെ നാമത്തില് .......ഏയ്‌ കുഞ്ഞീ ഇത് നല്ല സിനിമയാട്ടാ ...ഒന്ന് പോയി കാണുപ്പ 

തന്മയത്വത്തോടെ കാവ്യയും മമ്മൂടിയും വിനീതും കനിഹയും ഡയലോഗുകള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ മനസ്സില്‍ ഞാന്‍ ജീവിച്ച എന്റെ നാടും നാടുകാരും ഒരു നനുത്ത സ്പര്‍ശമായി എന്റെ മനസ്സില്‍ ഓടിയെതിയെങ്കില്‍  ആരെയും നിരാശ പെടുത്താത്ത ഒരു സിനിമയായിരിക്കും ബാവുട്ടിയുടെ നാമത്തില്‍...          
  പലപ്പോഴും സാമൂഹ്യ വിമര്ശനം എന്നാ നിലയില് സംഭാഷണങ്ങള് ഒരുക്കാന് രണ്ജിതിനു സാധിച്ചിട്ടുണ്ട്...  തുടക്കത്തിലെ   യതീം ഖാനയും അവടെ അവര്‍ നേരിടുന്ന പ്രയാസങ്ങളും , പനതിനായുള്ള നെട്ടോട്ടവും,  സി പി ഐ എമ്മിന്റെ പരിതാപകരമായ അവസ്ഥയും കഥയിലൂടെ സ്പര്ശിക്കാനും പാര്ടി നേരിടുന്ന പ്രശ്നങ്ങളും തെറ്റി ധാരണ മൂലമാണെന്ന് പറഞ്ഞു വയ്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്...ഒരിടവേളക്ക് ശേഷം ഹരിശ്രീ അശോകന്റെ ശക്തമായ തിരിച്ചു വരവും ഈ ചിത്രത്തില് കാണാം...തികച്ചും വ്യത്യസ്തമായ വേഷത്തില് കനിഹയും മലപ്പുറം ഭാഷയുമായി മമ്മൂക്കയും പ്രേക്ഷകനെ കയ്യിലെടുക്കുന്നു...ഓരോ കതാപാത്രങ്ങല്കും അവരുടെതായ ഒരിടം നല്കുന്ന രഞ്ജിത്തിന്റെ തൂലിക ഈ ചിത്രത്തിലും വ്യത്യസ്ഥമായില്ല എന്ന് വേണം പറയാന്......... .ബാവുട്ടിയില്  നിന്ന് സിനിമക്കുള്ളിലെ സിനിമയിലെ കഥാപാത്രമായി മംമൂകയുടെ വേഷപകര്ച്ച  ആ നടന്റെ പ്രതിഭ തന്നെയാണ് തെളിയിക്കുന്നത്..ഒരു സാധാരണക്കാരന്റെ കഥ അസാധാരണമായി ഒന്നുമില്ലാത്ത അസാധ്യമായത് ഒന്ന് കാണികാത്ത ഒരു സിനിമ അതുകൊണ്ട് തന്നെ ആര്‍കും  പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന (കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍  ഒരു സൂപ്പെര്‍ ഫിലിം ആകുമായിരുന്ന ) ഒരു മികച്ച ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍ ...മമ്മൂക്കയുടെ ഒരു ഉഗ്രന്‍ തിരിച്ചു വരവും...
          
2) ഡാ തടിയാ...വരൂ ആശ്ലെഷിക്കൂ ഈ മേഘരൂപനെ...

        വലിയ കാര്യങ്ങള്‍ വളരെ രസാവഹമായി പറയുന്ന ഒരു ചെറിയ സിനിമയാണ് ഡാ തടിയാ..(ആരെങ്കിലും ഇതൊരു കൊമെടി ചിത്രമാണ് എന്ന് നീങ്ങളോട് പറയുന്നുവെങ്കില്‍ ഒരിക്കലും അത്തരമൊരു കാഴ്ചപാടില്‍ ഈ സിനിമയെ സമീപിക്കരുത്...ഇതൊരു കൊമെടി സിനിമയല്ല...).മനുഷ്യ മനസ്സിലെ അപകര്‍ഷതാ ബോധത്തെ ചോദ്യം ചെയ്യുന്നു എന്നതിലുപരിയായി ആ അപകര്‍ഷതാ ബോധത്തെ  വില്പന ചരക്കാക്കുന്ന ചെറുകിട മുതല്‍ മള്‍ടി നാഷണല്‍, കോര്പെരെറ്റ്  പരസ്യങ്ങളും പരസ്യ തന്ത്രങ്ങളും വിമര്‍ശന വിധേയമാക്കുകയാണ് ഡാ തടിയാ എന്നാ ഈ ചിത്രം...ചിത്രം അവസാനിക്കുന്നതോട് കൂടി തടി കൊണ്ടുണ്ടാവുന്ന ഹാസ്യതിനപ്പുരം തടി എന്നത് കേവലം സിംബോളിക് ആയി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്...വളരെ സീരിയസ് ആയ ഒരു വിഷയം ശേഖര്‍ മേനോന്റെ തടിയെ ഉപയോഗപ്പെടുത്തികൊണ്ട് രസാവഹമായി അവതരിപ്പിചിരിക്കുകയാണ് സംവിധായകന്‍........  ലൂക ജോണ് പ്രകാശ് എന്നാ കഥാപാത്രത്തിന്റെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും താളം സിനിമയുടെ ഓരോ ഷോടിലും ധ്രിസ്യമാണ്..പറഞ്ഞു വഷലാകാന്‍ സാധ്യതയുള്ള  ഒരു കഥ തികഞ്ഞ കയ്യടക്കത്തോടെ വ്യത്യസ്തമായ ആഖ്യാന ശൈലി സ്വീകരിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് തടിയന്റെ പ്രത്യേകത... ഇത്തരത്തില്‍ കഥപറച്ചിലിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഓരോ സിനിമയിലും ആഷിക് അബു പുരോഗമിക്കുമ്പോള്‍ മലയാളി പ്രേക്ഷകനെ സംബന്തിചിടത്തോളം പുതിയ ദ്രിശ്യ വിരുന്നുകലാണ് അവര്‍ക്ക് ലഭിക്കുന്നത്...

3)കര്‍മയോധ : പൂര്‍ത്തിയാവാത്ത കര്‍മം...
ഡല്‍ഹിയും കേരളവും ഒരു പോലെ പീഡനങ്ങളും ബാലാസങ്ങങ്ങളും ചര്‍ച്ച ചെയ്യുന്ന അത്തരക്കാര്‍ക്കു കാപിറ്റല്‌ പണിഷ്മെന്റ് നല്‍കണമെന്ന് ഏവരും ഒരുപോലെ    ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തില്‍ അതെ വികാരമുയര്‍ത്തി അതിനു വേണ്ട്ടി സബ്ധിച്ചു ഒരു സിനിമ വരിക ..അതാണ്‌ കര്‍മയോധ . നമ്മുടെ വികാരങ്ങള്‍ നായകന്‍ ഫലപ്രാപ്തിയെലെത്തികുന്നത് കാണുമ്പോള്‍ നാമറിയാതെ നായകനുമായി താദാത്മ്യം പ്രാപിക്കുകയാണ്...കാലികമായി വളരെ ഏറെ പ്രസക്തമായ ഒരു വിഷയുവുമായി മേജര്‍ രവിയും മോഹന്‍ ലാലും വന്നപ്പോള്‍ ഒരു നിയോഗം പോലെ ഈ ചിത്രം കേരളത്തിലെയും ടെല്‍ഹിലെയും പീടനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി  നിര്മിക്കപെട്ട  അവരുടെ വേദനകളെ കണ്ടറിഞ്ഞു എത്തിയ സിനിമ പ്പ്ലാവുന്നു കര്‍മയോധ...മാഡ് മാഡിയായി  മോഹന്‍ ലാല്‍ എത്തുമ്പോള്‍ ലാലിന്റെ ആരാധകരെ ത്രിപ്തിപെടുതാനുള്ള സ്റ്റൈലിഷ് മൂവി എന്ന് തോന്നുന്നിടത്ത്‌ നിന്നാണ് കര്‍മയോദ്ധ കളത്തിലിരങ്ങുന്നതു ...മുംബൈ നഗരത്തിലും കേരളത്തിലും പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന ഒരു രാകെറ്റ് പ്രവര്‍ത്തിക്കുന്നതും അവരുടെ വലയില്‍ പെട്ട പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മദ മാഡി കേരളത്തില്‍ എതുന്നതുമാണ് ഇതിവൃത്തം...വയസ്സായവര്‍ വീടിനു ഭാരമാണെന്ന പുതു തലമുറയുടെ ധാരണകളെ തിരുത്താനും അവര്‍ ഓരോ വീടിന്റെയും കാവല്ക്കരാനെന്നും അത്തരം കുടുംബങ്ങള്‍ അന്യമാവുന്നതാണ് ഇന്നിന്റെ ശാപമെന്നു പറയാനും മേജര്‍ രവി മറന്നില്ല..എന്നാല്‍ യുക്തിക്ക് നിരക്കാത്ത പല സാഹചര്യങ്ങള്‍ ഒരുക്കിയത് തിരക്കതാക്രിതും സംവിധായകനുമായ മേജര്‍ രവിയുടെ ശ്രദ്ധയില്ലായ്മ തന്നെയാണ്...ആറോളം വരുന്ന പെണ്‍കുട്ടികളെ നിയന്ത്രിക്കാനും അവരെ കടത്തി കൊണ്ട് പോകാനും രണ്ടു പേര്‍ മാത്രം നിയോഗിക്കപെടുന്നതും  ഒരു പരിചയുവുമില്ലാത സ്ഥലത്തെ ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ മനസ്സിലാകാന്‍ അവിടെ ആദ്യമായി എത്തുന്ന പെണ്‍കുട്ടിക്ക് സാധിച്ചതും ആറോളം പേരില്‍ രണ്ടു പേര്‍ മാത്രം രക്ഷപെടുകയും (പെടുത്തുകയും) മറ്റുള്ളവരുടെ ഭാവി സൌകര്യപൂര്‍വ്വം ഒഴിവാകുകയും( മറന്നു പോയതാണോ എന്നും ഒരു സംശയം) ചെയ്തത് ചിത്രത്തിന്റെ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്...എങ്കിലും ഏതു കുരവിനെയും മറികടക്കാന്‍ പോന്ന ഒരു വിഷയം ഈ ചിത്രം കൈകാര്യം ചെയ്യുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുന്നത് ഒരു നല്ല സിനിമയെ നല്ല സന്ദേശത്തെ നശിപ്പിക്കലാണ്  

4) ഐ ലൗവ് മി: ഇഷ്ടപെടാഞ്ഞത് പ്രേക്ഷകനെയോ (ശരാശരി)
     പുതിയ കാലഘട്ടത്തിന്റെ കഥ പറയാനുരച്ചു വേറിട്ട വഴി തേടി ബി ഉണ്ണികൃഷ്ണന്‍ എന്നാ സംവിധായകന്റെ ശ്രമമാണ് ഐ ലവ് മി എന്നാ ചിത്രം...പുതു യൗവനത്തിന്റെ സ്വഭാവ സവിശേഷതയായി കരുതപ്പെടുന്ന "ഞാന്‍ "എന്നാ ബോധത്തെ തുറന്നു കാണിക്കുന്ന ചിത്രം എന്ന് ചാന്ണേല്‍ ടോക് ഷോ കളിലും അഭിമുഖങ്ങളിലും സംവിധായകന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും           അതിനപ്പുരതെക്ക് സഹജീവി സ്നേഹം പ്രകടമാക്കുന്ന കഥാപാത്രങ്ങള്‍ ഒരു തരത്തിലും അതിന്റെ റ്റൈറ്റിലുമായി യോജിച്ചു പോകുന്നില്ല..
         
            മല്ലൂ സിങ്ങിനു ശേഷം സേതു തിരക്കതയൊരുക്കി ഉണ്ണികൃഷ്ണന് ബി ആദ്യമായി മറ്റൊരാളുടെ തിരക്കതയിലോരുക്കിയ ആദ്യ പുതുമുഖ ചിത്രമെന്ന പരസ്യവുമായാനു ഐ ലവ് മി ഈ ക്രിസ്മസ് കാലത്ത് തിയെട്ടരുകളില് എത്തിയത്.....ശക്തി ആയുധമാകിയ സാവിയും( ഉണ്ണി മുകുന്ദന്))  ബുദ്ധി(കുരുട്ടു) (ആസിഫ് അലി) ആയുധമാക്കിയ പ്രേമും രാം മോഹന്(, (അനൂപ് മേനോന്) ,എന്നാ അതിനേക്കാള് സൂത്രശാലിയുടെ കയ്യില് കപ്പെടുന്നതും തുടര് സംഭവ വികാസങ്ങളുമാണ് കഥ.. 

സിക്സ് പാകും മസിലുപിടിച്ചുള്ള ടയലോഗ് പ്രേസ്രെന്റെഷനപ്പുരം അഭിനയത്തിന്റെ ബാലപാഠങ്ങള്‍  മറന്ന ഉണ്ണി മുകുന്ദന്‍  ചിത്രത്തിന്റെ കേന്ദ്ര കതാപാത്രങ്ങളിലോന്നാവുമ്പോള് സ്ഥിരം പാറ്റെനിലുള്ള കഥാപാത്രമായി ആസിഫും  അനൂപ് മേനോനും ഒരിക്കല് പോലും പ്രേക്ഷകനോട് അടുത്ത് നില്കുന്നില്ല... തല്‍വാര്‍ (ആയിഷ)സല്‌വാരിന്റെ നീളം കുറച്ചു തട്ടത്തിന്‍ മറയത് ഒളിപ്പിച്ചു  വച്ചത് തുറന്നു കാട്ടിയെങ്കിലും  അഭിനയം മുറിയന്‍ തുണിയുടെ അത്ര പോലും ഉയരാതെ പോയി...
    ഒട്ടും ആകര്‍ഷണീയത തോന്നാത്ത ദീപക് ദേവിന്റെ ഗാനങ്ങളും  ഗാനരങ്ങങ്ങളും ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ സ്പഷ്ടമാകാതെ പോയി...ബാങ്കൊക്കിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ സതീഷ്‌ കുറുപ്പ് എന്നാ ചായാഗ്രാഹകന്‍ പൂര്‍ണമായും വിജയിചില്ല എന്ന്ലും പറയേണ്ടി വരും...എന്ത്  തന്നെയായാലും ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്നാ  മികച്ച ചിത്രത്തിന്റെ സംവിധാകന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമല്ല ഐ ലവ് മി...അതുകൊണ്ട് തന്നെ ഉത്സവകാല ചിത്രം എന്നാ നിലക്ക് ബാവൂട്ടിയോടു ഡാ തടിയനോടും മത്സരിക്കാന്‍ മാത്രം ഐ ലവ് മി പാകപെട്ടിട്ടില്ല എന്ന് പറയേണ്ടി വരും... 

Wednesday 26 December 2012

i love me review


ഐ ലൗവ് മി: ഇഷ്ടപെടാഞ്ഞത് പ്രേക്ഷകനെയോ (ശരാശരി)
     പുതിയ കാലഘട്ടത്തിന്റെ കഥ പറയാനുരച്ചു വേറിട്ട വഴി തേടി ബി ഉണ്ണികൃഷ്ണന്‍ എന്നാ സംവിധായകന്റെ ശ്രമമാണ് ഐ ലവ് മി എന്നാ ചിത്രം...പുതു യൗവനത്തിന്റെ സ്വഭാവ സവിശേഷതയായി കരുതപ്പെടുന്ന "ഞാന്‍ "എന്നാ ബോധത്തെ തുറന്നു കാണിക്കുന്ന ചിത്രം എന്ന് ചാന്ണേല്‍ ടോക് ഷോ കളിലും അഭിമുഖങ്ങളിലും സംവിധായകന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും           അതിനപ്പുരതെക്ക് സഹജീവി സ്നേഹം പ്രകടമാക്കുന്ന കഥാപാത്രങ്ങള്‍ ഒരു തരത്തിലും അതിന്റെ റ്റൈറ്റിലുമായി യോജിച്ചു പോകുന്നില്ല..
         മല്ലൂ സിങ്ങിനു ശേഷം സേതു തിരക്കതയൊരുക്കി ഉണ്ണികൃഷ്ണന് ബി ആദ്യമായി മറ്റൊരാളുടെ തിരക്കതയിലോരുക്കിയ ആദ്യ പുതുമുഖ ചിത്രമെന്ന പരസ്യവുമായാനു ഐ ലവ് മി ഈ ക്രിസ്മസ് കാലത്ത് തിയെട്ടരുകളില് എത്തിയത്.....ശക്തി ആയുധമാകിയ സാവിയും( ഉണ്ണി മുകുന്ദന്))  ബുദ്ധി(കുരുട്ടു) (ആസിഫ് അലി) ആയുധമാക്കിയ പ്രേമും രാം മോഹന്(, (അനൂപ് മേനോന്) ,എന്നാ അതിനേക്കാള് സൂത്രശാലിയുടെ കയ്യില് കപ്പെടുന്നതും തുടര് സംഭവ വികാസങ്ങളുമാണ് കഥ..
             എന്നാല് ട്വിസ്റ്റും ഉപ റ്റ്വിസ്റ്റുകലുമായി കഥ പറയുന്ന ചിത്രം പലപ്പോഴും പ്രേക്ഷകനെ കയ്യിലെടുക്കുന്നതില് പരാജയപ്പെടുന്നു... വളരെ ലാഘവത്തോടെ തയ്യാറാകിയ തിരക്കഥയെ രക്ഷിക്കാന് മാത്രം മികവു ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിന് സാധിക്കാതെ പോയപ്പോള് പലപ്പോഴും പ്രേക്ഷകന് സിനിമയില് നിന്ന് അകന്നു പോകുന്നു....വിശ്വസനീയമായ രീതിയില് കഥ പറഞ്ഞു പോകാന് തുടക്കം മുതല് ഈ ടീമിന് സാധിച്ചില്ല...യൂത്തിനു വേണ്ടിയുള്ള പുതിയ കാലഘട്ടത്തിന്റെ സിനിമയായി ഒരു സസ്പെന്സ് ത്രില്ലെരിനെ മാറ്റിയെടുക്കാന് മാത്രം മികവുറ്റ ആഖ്യാന രീതി കൈവരിക്കാനാവാതെ പോയതാണ് ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാതെ പോയത്...കണ്ടു പദം വന്ന ട്വിസ്ടുകല്ക്കപ്പുരം പുതിയതായി ഒന്നും അതില്  കൊണ്ടുവരാന് കഴിയാഞ്ഞതും  പല ട്വിസ്ടുകള്‍ക്കും  ആവശ്യമായ പശ്ചാത്തലം ഒരുക്കുന്നതില് തിരക്കതാക്രിതും സംവിധായകനും  ഒരുപോലെ പരാജയപ്പെടുന്നിടെത്താണ് ഐ ലവ് മി എന്നാ ചിത്രം ഈ ക്രിസ്മസ് കാലത്ത് നാലാം സ്ഥാനത്തേക്ക് തള്ളപെടുന്നത്...
                        സിക്സ് പാകും മസിലുപിടിച്ചുള്ള ടയലോഗ് പ്രേസ്രെന്റെഷനപ്പുരം അഭിനയത്തിന്റെ ബാലപാഠങ്ങള്‍  മറന്ന ഉണ്ണി മുകുന്ദന്‍  ചിത്രത്തിന്റെ കേന്ദ്ര കതാപാത്രങ്ങളിലോന്നാവുമ്പോള് സ്ഥിരം പാറ്റെനിലുള്ള കഥാപാത്രമായി ആസിഫും  അനൂപ് മേനോനും ഒരിക്കല് പോലും പ്രേക്ഷകനോട് അടുത്ത് നില്കുന്നില്ല... തല്‍വാര്‍ (ആയിഷ)സല്‌വാരിന്റെ നീളം കുറച്ചു തട്ടത്തിന്‍ മറയത് ഒളിപ്പിച്ചു  വച്ചത് തുറന്നു കാട്ടിയെങ്കിലും  അഭിനയം മുറിയന്‍ തുണിയുടെ അത്ര പോലും ഉയരാതെ പോയി...
    ഒട്ടും ആകര്‍ഷണീയത തോന്നാത്ത ദീപക് ദേവിന്റെ ഗാനങ്ങളും  ഗാനരങ്ങങ്ങളും ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ സ്പഷ്ടമാകാതെ പോയി...ബാങ്കൊക്കിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ സതീഷ്‌ കുറുപ്പ് എന്നാ ചായാഗ്രാഹകന്‍ പൂര്‍ണമായും വിജയിചില്ല എന്ന്ലും പറയേണ്ടി വരും...എന്ത്  തന്നെയായാലും ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്നാ  മികച്ച ചിത്രത്തിന്റെ സംവിധാകന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമല്ല ഐ ലവ് മി...അതുകൊണ്ട് തന്നെ ഉത്സവകാല ചിത്രം എന്നാ നിലക്ക് ബാവൂട്ടിയോടു ഡാ തടിയനോടും മത്സരിക്കാന്‍ മാത്രം ഐ ലവ് മി പാകപെട്ടിട്ടില്ല എന്ന് പറയേണ്ടി വരും... 

Monday 24 December 2012

da thadiya review


ഡാ തടിയാ...വരൂ ആശ്ലെഷിക്കൂ ഈ മേഘരൂപനെ...
        വലിയ കാര്യങ്ങള്‍ വളരെ രസാവഹമായി പറയുന്ന ഒരു ചെറിയ സിനിമയാണ് ഡാ തടിയാ..(ആരെങ്കിലും ഇതൊരു കൊമെടി ചിത്രമാണ് എന്ന് നീങ്ങളോട് പറയുന്നുവെങ്കില്‍ ഒരിക്കലും അത്തരമൊരു കാഴ്ചപാടില്‍ ഈ സിനിമയെ സമീപിക്കരുത്...ഇതൊരു കൊമെടി സിനിമയല്ല...).മനുഷ്യ മനസ്സിലെ അപകര്‍ഷതാ ബോധത്തെ ചോദ്യം ചെയ്യുന്നു എന്നതിലുപരിയായി ആ അപകര്‍ഷതാ ബോധത്തെ  വില്പന ചരക്കാക്കുന്ന ചെറുകിട മുതല്‍ മള്‍ടി നാഷണല്‍, കോര്പെരെറ്റ്  പരസ്യങ്ങളും പരസ്യ തന്ത്രങ്ങളും വിമര്‍ശന വിധേയമാക്കുകയാണ് ഡാ തടിയാ എന്നാ ഈ ചിത്രം...ചിത്രം അവസാനിക്കുന്നതോട് കൂടി തടി കൊണ്ടുണ്ടാവുന്ന ഹാസ്യതിനപ്പുരം തടി എന്നത് കേവലം സിംബോളിക് ആയി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്...
               നാം ജീവിക്കുന്ന ചുറ്റുപാടുകളാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നതെന്ന മാര്‍ക്സിയന്‍ കാഴ്ച്ചപാടാണ് ചിത്രത്തിലുടനീളം കാണാന്‍ കഴിയുന്നതെങ്കിലും ചുവന്ന കൊടി പലപ്പോഴും വിമര്‍ശന വിധേയമാകുന്നത് കാണാം...അത്തരം രാഷ്ട്രീയ നിരങ്ങല്‍ക്കപ്പുരം  നമ്മുടെ ചുറ്റുപാട് നമുക്കില്‍ സൃഷ്ടിച്ചിരിക്കുന്ന മിഥ്യാ ബോധം എത്രത്തോളം അപകടകരമാണ് എന്ന് ഒരു സോഷ്യല്‍ സറ്റൈര്‍ പോലെ അവതരിപ്പിചിരികുകയാണ് ആഷിക് അബുവും ടീമും...വളരെ സീരിയസ് ആയ ഒരു വിഷയം ശേഖര്‍ മേനോന്റെ തടിയെ ഉപയോഗപ്പെടുത്തികൊണ്ട് രസാവഹമായി അവതരിപ്പിചിരിക്കുകയാണ് സംവിധായകന്‍........  ലൂക ജോണ് പ്രകാശ് എന്നാ കഥാപാത്രത്തിന്റെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും താളം സിനിമയുടെ ഓരോ ഷോടിലും ധ്രിസ്യമാണ്... പ്രകാശ് dipressed  ആകുന്നതോട് കൂടി കഥ പറച്ചിലിന്റെ വേഗം കുറയുന്നതും സന്തോഷത്തില്‍ ഓരോ സീനും ഒരു പ്രത്യേക ജീവന്‍ കൈവരുന്നതും നമുക്ക് അനുഭവഭേധ്യമാകുന്നു...
                പറഞ്ഞു വഷലാകാന്‍ സാധ്യതയുള്ള  ഒരു കഥ തികഞ്ഞ കയ്യടക്കത്തോടെ വ്യത്യസ്തമായ ആഖ്യാന ശൈലി സ്വീകരിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് തടിയന്റെ പ്രത്യേകത... ഇത്തരത്തില്‍ കഥപറച്ചിലിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഓരോ സിനിമയിലും ആഷിക് അബു പുരോഗമിക്കുമ്പോള്‍ മലയാളി പ്രേക്ഷകനെ സംബന്തിചിടത്തോളം പുതിയ ദ്രിശ്യ വിരുന്നുകലാണ് അവര്‍ക്ക് ലഭിക്കുന്നത്...ശ്യാം പുഷ്കര്‍,അഭിലാഷ് നായര്‍,ദിലീഷ് എന്നിവര്‍ ചേര്‍ന്ന് വളരെ കാലിക പ്രസക്തിയുള്ള മികച്ച തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി ഒരിക്കിയത്... ഓരോ ഗാനത്തിലും പുതുമ തേടാനുള്ള ആശികിന്റെ ശ്രമം നമുക്ക് തടിയനിലും കാണാം...ശ്രീനാഥ് ഭാസി പാടി അഭിനയിച്ച യു ആര്‍ മൈ പഞ്ചസാര എന്നാ ഗാനം തികച്ചും വ്യത്യസ്തവും അതേസമയം കൗതുകകരവുമായി മാറുന്നു...
         ഒരു പുതുമുഖം എന്ന് ഒരിക്കല്‍ പോലും തോന്നാതെ അഭിനയിക്കാന്‍ ശേകര്‍ മേനോനും മികച്ച പ്രകടനം കാഴ്ച വെയ്കാന്‍ ശ്രീനാഥ് ബാസിക്കും കഴിഞ്ഞിട്ടുണ്ട്...മികച്ചൊരു ഇന്ട്രോടെക്ഷന്‍ കിട്ടിയെങ്കിലും നിവിന്‍ പൊളി ഒരല്പം നിരാശപെടുത്തി...ഒരിടവേലാക്ക് ശേഷം ഇടവേള ബാബുവും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു...ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികവു പുലര്‍ത്തിയപ്പോള്‍ ഷിജു ഖാലിദിന്റെ കാമെരാ വ്യത്യസ്തമായ അനുഭവമായി...ഇത്തരത്തില്‍ വ്യത്യസ്തമായ കഥ പറയലിലൂടെ  ഓരോ സിനിമയിലും പുരോഗമിക്കുന്ന ആഷിക് അബുവിന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും ഡാ തടിയാ...അതുകൊണ്ട് തന്നെ എല്ലാവരും ഇഷ്ടപെടുന്ന മികച്ച ചിത്രമായിരിക്കും  ഡാ തടിയ...

Saturday 22 December 2012

karmayodha review


ഡല്‍ഹിയും കേരളവും ഒരു പോലെ പീഡനങ്ങളും ബാലാസങ്ങങ്ങളും ചര്‍ച്ച ചെയ്യുന്ന അത്തരക്കാര്‍ക്കു കാപിറ്റല്‌ പണിഷ്മെന്റ് നല്‍കണമെന്ന് ഏവരും ഒരുപോലെ    ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തില്‍ അതെ വികാരമുയര്‍ത്തി അതിനു വേണ്ട്ടി ശബ്ധിച്ചു ഒരു സിനിമ വരിക ..അതാണ്‌ കര്‍മയോധ . നമ്മുടെ വികാരങ്ങള്‍ നായകന്‍ ഫലപ്രാപ്തിയെലെത്തികുന്നത് കാണുമ്പോള്‍ നാമറിയാതെ നായകനുമായി താദാത്മ്യം പ്രാപിക്കുകയാണ്...കാലികമായി വളരെ ഏറെ പ്രസക്തമായ ഒരു വിഷയുവുമായി മേജര്‍ രവിയും മോഹന്‍ ലാലും വന്നപ്പോള്‍ ഒരു നിയോഗം പോലെ ഈ ചിത്രം കേരളത്തിലെയും ടെല്‍ഹിലെയും പീടനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി  നിര്മിക്കപെട്ട  അവരുടെ വേദനകളെ കണ്ടറിഞ്ഞു എത്തിയ സിനിമയാവുന്നു കര്‍മയോധ...
               മാഡ് മാഡിയായി  മോഹന്‍ ലാല്‍ എത്തുമ്പോള്‍ ലാലിന്റെ ആരാധകരെ ത്രിപ്തിപെടുതാനുള്ള സ്റ്റൈലിഷ് മൂവി എന്ന് തോന്നുന്നിടത്ത്‌ നിന്നാണ് കര്‍മയോദ്ധ കളത്തിലിരങ്ങുന്നതു ...മുംബൈ നഗരത്തിലും കേരളത്തിലും പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന ഒരു രാകെറ്റ് പ്രവര്‍ത്തിക്കുന്നതും അവരുടെ വലയില്‍ പെട്ട പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മദ മാഡി കേരളത്തില്‍ എതുന്നതുമാണ് ഇതിവൃത്തം...വയസ്സായവര്‍ വീടിനു ഭാരമാണെന്ന പുതു തലമുറയുടെ ധാരണകളെ തിരുത്താനും അവര്‍ ഓരോ വീടിന്റെയും കാവല്ക്കരാനെന്നും അത്തരം കുടുംബങ്ങള്‍ അന്യമാവുന്നതാണ് ഇന്നിന്റെ ശാപമെന്നു പറയാനും മേജര്‍ രവി മറന്നില്ല...പെണ്‍കുഞ്ഞുങ്ങള്‍ മാനഭംഗത്തിനു  വിധേയരാവുമ്പോള്‍ ടി പി വധം പോലുള്ള കൊലപാതക കേസുകള്‍ മാത്രം താല്പര്യത്തോടെ അന്വേഷിക്കുന്ന പോലിസ്    വിമര്ഷികാനും രവി മറന്നില്ല.എങ്കിലും ആ രങ്കം ഒരല്പം കടന്നുപോയീ എന്നാ കാര്യത്തില്‍ സംശയമില്ല... തികച്ചും ലാലിന്റെ കഥാപാത്രത്തില്‍ കേന്ദ്രീകരിച്ചു കഥ പറയുമ്പോഴുംകുടുംബങ്ങളും കുടുംബ ബന്ധങ്ങലെയും കൂടി സ്പര്ഷിക്കാൻ ശ്രമിക്കുന്നത് തിരക്കഥയുടെ ബലമില്ലായ്മ കൊണ്ട് വിപരീത ഫലം ചെയ്യുന്നു.. 
             അതെ സമയം  യുക്തിക്ക് നിരക്കാത്ത പല സാഹചര്യങ്ങള്‍ ഒരുക്കിയത് തിരക്കതാക്രിതും സംവിധായകനുമായ മേജര്‍ രവിയുടെ ശ്രദ്ധയില്ലായ്മ തന്നെയാണ്...ആറോളം വരുന്ന പെണ്‍കുട്ടികളെ നിയന്ത്രിക്കാനും അവരെ കടത്തി കൊണ്ട് പോകാനും രണ്ടു പേര്‍ മാത്രം നിയോഗിക്കപെടുന്നതും  ഒരു പരിചയുവുമില്ലാത സ്ഥലത്തെ ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ മനസ്സിലാകാന്‍ അവിടെ ആദ്യമായി എത്തുന്ന പെണ്‍കുട്ടിക്ക് സാധിച്ചതും ആറോളം പേരില്‍ രണ്ടു പേര്‍ മാത്രം രക്ഷപെടുകയും (പെടുത്തുകയും) മറ്റുള്ളവരുടെ ഭാവി സൌകര്യപൂര്‍വ്വം ഒഴിവാകുകയും( മറന്നു പോയതാണോ എന്നും ഒരു സംശയം) ചെയ്തത് ചിത്രത്തിന്റെ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്...എങ്കിലും ഏതു കുറവിനെയും മറികടക്കാന്‍ പോന്ന ഒരു വിഷയം ഈ ചിത്രം കൈകാര്യം ചെയ്യുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുന്നത് ഒരു നല്ല സിനിമയെ നല്ല സന്ദേശത്തെ നശിപ്പിക്കലാണ്  
                മുംബൈ തെരുവുകള്‍ അതിന്റെ ദ്രിശ്യ ബന്ഗിയോടു കൂടി പകര്‍ത്തി എന്ന് മാത്രമല്ല കാര്‍ യാത്രക്കിടയിലെ റോഡുകളും അതിന്റെ പരിസരങ്ങളും സൂക്ഷ്മതയോടെ പകര്‍ത്താനും പ്രദീപ് നായര്‍ എന്നാ ചായാഗ്രാഹകന്‍ ശ്രദ്ധ കാനിച്ചപോള്‍ സിനിമ ആവശ്യപെടുന്ന ഒരു പരിസരം താനേ സ്രിഷ്ടിക്കപെട്ടു...ഡോണ്‍ മാക്സിന്റെ എടിടിങ്ങും സിനിമയുടെ താളം നിലനിര്‍ത്താന്‍ ഒരു പരിധി വരെ സഹായിച്ചു...സിനിമയില്‍ അനാവശ്യമെങ്കിലും എം ജി യുടെ പാട്ട് നിലവാരം പുലര്‍ത്തി,,,എത്ര കൊണ്ടാലും പഠിക്കാത്ത എന്തറിഞ്ഞാലും അറിഞ്ഞില്ല എന്ന് നടിക്കുന്ന ഓരോ മലയാളിക്കും തന്റെ ചുറ്റുപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന ആപത്തിനെ തുറന്നു കാണിക്കാന്‍ ശ്രമിക്കുന്ന ഈ മലയാള ചിത്രം ഒരു നേര് രേഖയിലൂടെ കഥ പറഞ്ഞു ആസ്വധന ഭംഗം ശ്രുഷ്ടിക്കുന്നുന്ടെങ്കിലും കേരളത്തിലെ എല്ലാ രക്ഷിതാക്കളും തീര്‍ച്ചയായും കണ്ടിരികേണ്ട ഒന്നാണ്കര്‍മയോധ...കര്‍മയോധ ശരാശരി

bavuttiyude namathil review



ബാവുട്ടിയുടെ നാമത്തില് .......ഏയ്‌ കുഞ്ഞീ ഇത് നല്ല സിനിമയാട്ടാ ...എന്തായലും കാണണം 
        'ഏയ്‌ കുഞ്ഞീ' എന്ന് സ്വന്തം ശൈലിയില്‍ കാവ്യ മകളെ വിളിക്കുമ്പോള്‍ നീലെസ്വരത്തെ എന്റെ ഗ്രാമത്തിന്റെ വിശുധിയാണ് എനിക്ക് മനസ്സിൽ ഓടിയെത്തിയത്   എനിക്ക് തോന്നിയത്... അത്രയ്ക്ക് തന്മയത്വത്തോടെ കാവ്യയും മമ്മൂടിയും വിനീതും കനിഹയും ഡയലോഗുകള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ മനസ്സില്‍ ഞാന്‍ ജീവിച്ച എന്റെ നാടും നാടുകാരും ഒരു നനുത്ത സ്പര്‍ശമായി എന്റെ മനസ്സില്‍ ഓടിയെതിയെങ്കില്‍  ആരെയും നിരാശ പെടുത്താത്ത ഒരു സിനിമയായിരിക്കും ബാവുട്ടിയുടെ നാമത്തില്‍...          
  പലപ്പോഴും സാമൂഹ്യ വിമര്ശനം എന്നാ നിലയില് സംഭാഷണങ്ങള് ഒരുക്കാന് രണ്ജിതിനു സാധിച്ചിട്ടുണ്ട്...  തുടക്കത്തിലെ   യതീം ഖാനയും അവടെ അവര്‍ നേരിടുന്ന പ്രയാസങ്ങളും , പനതിനായുള്ള നെട്ടോട്ടവും,  സി പി ഐ എമ്മിന്റെ പരിതാപകരമായ അവസ്ഥയും കഥയിലൂടെ സ്പര്ശിക്കാനും പാര്ടി നേരിടുന്ന പ്രശ്നങ്ങളും തെറ്റി ധാരണ മൂലമാണെന്ന് പറഞ്ഞു വയ്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്...കാവ്യയുടെ നീലേശ്വരം കാരി പലപ്പോഴും രസിപ്പിക്കുമ്പോഴും നീലെസ്വരത്തെ ഒരമ്മ പോലും മക്കളോട് പറയാത്ത വര്ത്തമാനമാണോ കാവ്യയിലൂടെ രഞ്ജിത്ത് പറയിച്ചത് എന്നാ സംശയം ബാകിയാവുന്നു...ഒരിടവേളക്ക് ശേഷം ഹരിശ്രീ അശോകന്റെ ശക്തമായ തിരിച്ചു വരവും ഈ ചിത്രത്തില് കാണാം...തികച്ചും വ്യത്യസ്തമായ വേഷത്തില് കനിഹയും മലപ്പുറം ഭാഷയുമായി മമ്മൂക്കയും പ്രേക്ഷകനെ കയ്യിലെടുക്കുന്നു...ഓരോ കതാപാത്രങ്ങല്കും അവരുടെതായ ഒരിടം നല്കുന്ന രഞ്ജിത്തിന്റെ തൂലിക ഈ ചിത്രത്തിലും വ്യത്യസ്ഥമായില്ല എന്ന് വേണം പറയാന്......... .ബാവുട്ടിയില്  നിന്ന് സിനിമക്കുള്ളിലെ സിനിമയിലെ കഥാപാത്രമായി മംമൂകയുടെ വേഷപകര്ച്ച  ആ നടന്റെ പ്രതിഭ തന്നെയാണ് തെളിയിക്കുന്നത്..
                 പുതിയകതയല്ല എന്ന് രഞ്ജിത് തന്നെ പരസ്യമായി പറയുന്നുണ്ട്... രഞ്ജിത്തിന്റെ ഇന്ത്യന് റുപീ ഒരു പുതിയ കതയായിരുന്നില്ല...എന്നാല് അതിന്റെ അവതരണത്തില് പുതുമയുണ്ടായിരുന്നു... അതിനൊരു താളമുണ്ടായിരുന്നു...എന്നാല് തുടക്കത്തില് കാണിച്ചാ ആ ജാഗ്രത കഥ പറച്ചിലിന്റെ അവസാനം വരെ കാണിച്ചിരുന്നെങ്കില് സൂപര് സിനിമ എന്ന് ആര്ക്കും അഭിപ്രായപെടവുന്ന ഒരു സിനിമയായിരുന്നു രഞ്ജിത്തിന്റെ ബാവുട്ടി ...സംഭാഷണ ശൈലിയില് മാത്രമല്ല വാകുകളില് പോലും രഞ്ജിത്ത് കാണിച്ച മികവു ബാവുട്ടി എന്നാ ചിത്രത്തിന്റെ ആദ്യ പകുതിയേ മനോഹരമാകി...ഒരു ജി എസ വിജയന് ചിത്രം എന്നതിലുപരി അത് രഞ്ജിത്തിന്റെ തന്നെ സിനിമയായിരുന്നു... അതിന്റെ ഓരോ ഷോടിലും രഞ്ജിത്തിന്റെ കൈമുദ്ര പ്രകടമായിരുന്നു...( ജി എസ വിജയന് എന്നത് പേരിനു മാത്രമാണോ എന്ന് സംശയം ഇല്ലാതില്ല)  താന് എഴുതിയത് അത് പോലെ വിഷ്വലൈസ് ചെയ്യാന് സംവിധായകന് കഴിഞ്ഞു...എന്നാല് ഇടവേളയ്ക്കു  ശേഷം അതിന്റെ സിനിമയുടെ  സ്വഭാവത്തില് പ്രകടമായ വ്യത്യാസം കാണാന് സാധിക്കുന്നു...നമ്മള് കണ്ടിട്ടും മറക്കാത്ത കഥ അതെ പടി ആവര്ത്തിച്ചപ്പോള് അത് ഒരു രഞ്ജിത്ത് സിനിമയില് പ്രതീക്ഷിക്കതിരുന്നത് ഒരല്പമെങ്കിലും പ്രേക്ഷകനെ നിരാഷപെടുത്തും,.. 
      ... മനോജ്‌ പിള്ളയുടെ കാമെര  കൂടുതല്‍ ദ്രിശ്യ പരിസരങ്ങള്‍ ഒരുക്കുന്നില്ലെങ്കിലും ഓരോ ഷോട്ടിലും പ്രേക്ഷകനെ സിനിമയില്‍ തന്നെ കേന്ദ്രീകരിച്ചു കൊണ്ട് പോകുന്നതില്‍ വിജയിച്ചു...സിനിമ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ ഒരുക്കാന്‍ ഷഹബാസ് അമനും സാധിച്ചിട്ടുണ്ട്...   ഒരു സാധാരണക്കാരന്റെ കഥ അസാധാരണമായി ഒന്നുമില്ലാത്ത അസാധ്യമായത് ഒന്ന് കാണികാത്ത ഒരു സിനിമ അതുകൊണ്ട് തന്നെ ആര്‍കും  പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന (കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍  ഒരു സൂപ്പെര്‍ ഫിലിം ആകുമായിരുന്ന ) ഒരു മികച്ച ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍ ...മമ്മൂക്കയുടെ ഒരു ഉഗ്രന്‍ തിരിച്ചു വരവും...

Monday 17 December 2012

mattini review



മാറ്റിനി : മികവിന്റെ മാറ്റിനി 

ഏതെങ്കിലും തരത്തില്‍ മലയാള സിനിമയുമായി ബന്ധപെടുത്തി കഥ പറഞ്ഞു അതില്‍ വ്യത്യസ്തത കണ്ടെത്താനുള്ള ഒരു ശ്രമം കഴിഞ്ഞ കുറെ നാളുകളായി മലയാള സിനിമാ ലോകത്ത് നില നില്‍കുകയാണ്‌...  പറഞ്ഞത് തന്നെ പാടി മടുപ്പുളവാക്കുന്ന അവസ്ഥയിലേക്ക് അതുകൊണ്ട് ചെന്നെതിക്കുകയും ചെയ്തു...എന്നാല്‍ അത്തരം കഥകളില്‍ നിന്നെല്ലാം വ്യത്യസ്തമായി മലയാള സിനിമ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമാ രംഗത്ത്തകമാനം നിലനില്‍ക്കുന്നു എന്ന് കരുതപെടുന്ന അല്ലെങ്കില്‍ സംഭവിച്ച ചില ഇരുണ്ട യാതര്ത്യങ്ങളെ അനാവരണം ചെയ്യുകയാണ് അനീഷ്‌ ഉപാസന സംവിധാനം ചെയ്ത മാറ്റിനി എന്നാ ചിത്രം...
                 മൈഥിലിയുടെ സക്തമായ അഭിനയവും പുതുമുഖമെങ്കിലും  ശരാശരി നിലവാരത്തിലെക്കുയര്‍ന്ന മക്ബൂല്‍ സല്‍മാന്റെ പ്രകടനവും ചേര്‍ന്നപ്പോള്‍ ഒരിടവേളക്ക് ശേഷം കണ്ട ഒരു മികച്ച സിനിമയായി മറ്റിനി എന്നാ ചിത്രം മാറുന്നു..സിനിമാ നടനാകാന്‍ മോഹിക്കുന്ന മജീദിന്റെയും കുടുംബത്തിലെ പ്രശ്നങ്ങള്‍ കൊണ്ട് വീട് വിട്ടറങ്ങിയ പെണ്‍കുട്ടി അപ്രതീക്ഷിതമായി സിനിമ നടിയകുനതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം...തീര്‍ത്തും അപ്രതീക്ഷിതമായ വഴിയിലേക്ക് സിനിമ നീങ്ങുന്നതും അവരുടെ ജീവിതത്തില്‍ അത് സൃഷ്ടിക്കുന്ന ആഘാതം അതിന്റെ തീവ്രതയില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ മികവു...
      രണ്ടു ജീവിതങ്ങളെ ഒരുമിച്ചു അവതരിപ്പിക്കുമ്പോള്‍ സംഭവിക്കാവുന്ന ചെറിയ പാളിച്ച ചിത്രത്തിന്റെ തുടക്കത്തില്‍ കല്ലുകടിയാവുന്നുന്ടെങ്കിലും പിന്നീടുള്ള ഓരോ രംഗവും കയ്യടക്കത്തോടെ കൈകാര്യം ചെയ്യാന്‍ സാധിച്ചതുകൊണ്ട് സിനിമ കണ്ടിറങ്ങുമ്പോള്‍ പോലും അല്പം നൊമ്പരം ഉള്ളില്‍ അവസെഷിപ്പിക്കാന്‍ ഇതിന്റെ അനിയരക്കാര്‍ക്ക് കഴിഞ്ഞു... pappinoyude ചായഗ്രഹന മികവു സിനിമയുടെ ധ്രിസ്യ ഭംഗി കൂട്ടുമ്പോഴും പലപ്പോഴും മക്ബൂലിനെ ടയലോഗ് പ്രസന്റേഷന്‍ വേളയില്‍ ഫോകസ് ചെയ്യാതെ പോകുന്നത്  ആ നടന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്...
                    ഒരു നല്ല ചിത്രം പരസ്യം ചെയ്യേണ്ട രീതിയിലല്ല മാറ്റിനി എന്നാ ചിത്രത്തിന്റെ പരസ്യം എന്നത് ചിത്രം കാണാനുള്ള ഫാമിലി പ്രേക്ഷകരുടെ വരവിനെ ബാധിക്കുന്നുണ്ട്...മൈഥിലിയുടെ ഐറ്റം ടാന്‍സ്‌ ഒരിക്കല്‍ പോലും അതിര് വിടുന്നില്ല എന്ന് മാത്രമല്ല ആ ഗാനവും നൃത്ത രംഗവും മനോഹരമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്...സിനിമ ആവശ്യപെടുന്നത് മാത്രമേ അതില്‍ കാണാനുള്ളൂ..പുതിയ കാലഘടം ആവശ്യപ്പെടുന്ന ജാഗ്രതകുരവിനെ പരിഹസിക്കുകയാണ് ഈ സിനിമ അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാവുന്ന മികച്ച ചിത്രമായിരിക്കും...

Sunday 16 December 2012

തീയേറ്റര്‍ പ്രിന്റ് സി.ഡി.കള്‍ കേരളത്തിലേക്ക്; സിനിമാ മേഖല വീണ്ടും ഭീഷണിയില്‍



Posted on: 17 Dec 2012

ബി. രാജേഷ്‌കുമാര്‍



കൊച്ചി: മലയാള സിനിമാ നിര്‍മാണ മേഖലയില്‍ വീണ്ടും ഭീഷണി സൃഷ്ടിച്ച് പുതിയ മലയാളസിനിമകളുടെ തീയേറ്റര്‍ പ്രിന്റ് സി. ഡി.കള്‍ കേരളത്തിലേക്കൊഴുകാന്‍ സാധ്യത. ബാംഗ്ലൂര്‍, ചെന്നൈ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ഒരിടവേളയ്ക്കു ശേഷം സിനിമാരംഗത്തിന് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇവിടത്തെ തീയേറ്ററുകളില്‍ നിന്ന് പകര്‍ത്തുന്ന സിനിമകളാണ് സി.ഡി.കളിലാക്കി വിപണിയിലെത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആന്റിപൈറസിസെല്‍ ഇത് സംബന്ധിച്ച് ഉടന്‍ അന്വേഷണം തുടങ്ങും.

പൈറസിസെല്‍ റെയ്ഡുകള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് തീയേറ്റര്‍ പ്രിന്റ്, വ്യാജ സി.ഡി. എന്നിവയുടെ വില്‍പ്പന കുറെ മാസങ്ങളായി ഏറെക്കുറെ നിലച്ചിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍, ചെന്നൈ എന്നിവടങ്ങളില്‍ നിന്നും ഏറ്റവും പുതിയ സിനിമകളുടെ തീയേറ്റര്‍ പ്രിന്റുകള്‍ കണ്ടെത്തിയതോടെയാണ് കേരളത്തിലേക്കും ഇവയുടെ ഒഴുക്കിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. മൈ ബോസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, റണ്‍ ബേബി റണ്‍, മിസ്റ്റര്‍ മരുമകന്‍ തുടങ്ങി ആറോളം പുതിയ സിനിമകളുടെ തീയേറ്റര്‍ പ്രിന്റുകളാണ് ലഭിച്ചിരിക്കുന്നത്. ഇവ വിശദമായി ചെന്നൈ, മുംബൈ എന്നിവടങ്ങളിലെ ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ബാംഗ്ലൂരിലെ രണ്ട് തീയേറ്ററുകളും ചെന്നൈയിലെ ഒരു തീയേറററും കേന്ദ്രീകരിച്ച് നടന്ന റെക്കോഡിങ്ങിനെ കുറിച്ച് വ്യക്തമായിരിക്കുന്നത്. കൂടുതല്‍ തീയേറററുകളില്‍ നിന്ന് സിനിമകള്‍ പകര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിനായി ചെന്നൈയ്ക്ക് ഒരു സംഘം ഉടന്‍ പുറപ്പെടും. തുടര്‍ന്ന് ബാംഗ്ലൂരിലേക്കും പോകുന്നുണ്ട്. റണ്‍ ബേബി റണ്ണിന്റെ സിഡി യുമായി കഴിഞ്ഞമാസം തിരുവനന്തപുരത്ത് ഒരാളെ പൈറസിസെല്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അന്ന് ഇതിന്റെ ഉറവിടം കണ്ടെത്താനായില്ല. 

ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും പിടിച്ചെടുത്ത സിനിമകള്‍ തുടര്‍ച്ചയായി റെക്കോര്‍ഡ് ചെയ്ത് സി. ഡി.യില്‍ ആക്കിയതല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. ഒന്നിലേറെ ദിവസമെടുത്തോ ഒരു തീയേറ്ററില്‍ തന്നെ പല സംഘങ്ങളായി തിരിഞ്ഞോ സിനിമകള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കാമെന്നാണ് അനുമാനം. മുമ്പ് ബാംഗ്ലൂരിലെ ഒരു തീയേറ്റര്‍ കേന്ദ്രികരിച്ച് മലയാള സിനിമകള്‍ പകര്‍ത്തിയിരുന്നത് ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. അന്ന് പ്രത്യേക ഷോ നടത്തിയായിരുന്നു റെക്കോഡിങ്. എന്നാല്‍ ഈ രീതിയിലുള്ള റെക്കോഡിങ്ങ് അല്ല ഇത്തവണത്തേത്.

സിനിമയുടെ പകര്‍പ്പവകാശ ലംഘനത്തിനെതിരെയുള്ള ബോധവത്കരണത്തിനായി പ്രമുഖ സിനിമാതാരങ്ങള്‍ അഭിനയിക്കുന്ന മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ലഘുവീഡിയോകള്‍ തീയേറ്ററുകളില്‍ കാണിക്കാനായി പൈറസിസെല്‍ ആലോചിക്കുന്നു. സിനിമാ തീയേറ്ററുകളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി., ക്യാമറ ഡിറ്റക്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വെച്ച് മൊബൈലിലും ക്യാമറകളിലുമുള്ള റെക്കോര്‍ഡിങ് നിരീക്ഷിക്കണമെന്ന നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. തീയേറ്റര്‍ ജീവനക്കാരെയും നിരീക്ഷണവിധേയമാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഇവ ചലച്ചിത്ര മേഖലയിലെ സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ആന്റിപൈറസി സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Thursday 13 December 2012

chapters review


ചാപ്റ്റെഴ്സ്: 
         മനുഷ്യനില്‍ ഇനിയും അടങ്ങാത്ത ആര്‍തിയും സ്വാര്‍ത്ഥതയും വിഷയമാക്കി നാല് ചെറുപ്പക്കാരുടെ കഥ പറയുകയാണ്‌ ചാപ്റ്റെഴ്സ് എന്നാ മലയാള ചിത്രം..ഏറെ കേട്ട് പഴകിയതെങ്കിലും നോണ്‍ ലിനിയെര്‍ എടിടിങ്ങിന്റെ സാദ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി നവാഗതനായ സുനില്‍ ഇബ്രാഹിം  സംവിധാനം ചെയ്ത ചിത്രമാണ് ചാപ്റ്റെഴ്സ്.. അവസ്വസിനീയമായ കാര്യങ്ങള്‍ എന്ന് തോന്നിപോകുന്ന ആദ്യ ചാപ്റെരില്‍ നിന്ന് പിരിമുറുക്കവും അല്പം ഉധ്വെഗവും നിരക്കുന്ന പിന്നീടുള്ള മൂന്ന് ചാപ്റ്റെഴ്സു ചേര്‍ത്ത് വയ്ക്കുമ്പോള്‍ ആര്‍ക്കും കുറ്റം പറയാനാവാത്ത ഒരു ശരാശരി സിനിമയായി മാറുന്നു ചാപ്റെഴ്സ്.. 
          ആദ്യ രംഗങ്ങളില്‍ വല്ലാതെ ഇഴഞ്ഞു പോയതാണ് ചാപ്റ്റെഴ്സിനെ കുറിച്ച് എടുത്തു പറയാനുള്ള പോരായ്മ..എന്നാല്‍ അതിനെ മറികടന്നു കൊണ്ട് പിന്നീടുള്ള ഓരോ അദ്ധ്യായവും കാച്ചി കുരിക്കി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു... ഒരു പുതുമുഖ സംവിധായകന്‍ എന്ന് ഒരിക്കല്‍ പോലും തോന്നിപിക്കാത്ത വിധം വളരെ കയ്യടക്കത്തോടെ കഥ പറയാന്‍ സുനില്‍ ഇബ്രാഹിമിന് സാധിച്ചിട്ടുണ്ട്... ബസ്‌ രംഗങ്ങളില്‍ കേരളാ കഫേയിലെ ലാല്‍ ജോസ് സിനിമയെയും ആശുപത്രി സീനുകള്‍ ട്രാഫിക് എന്നാ ചിത്രത്തെയും പണത്തിന്റെ സഞ്ചാരം ഇന്ത്യന്‍ രുപീയെയും ഒര്മപ്പെടുത്തുന്നുവെങ്കിലും അതിന്റെ ആഖ്യാന രീതിയില്‍ വരുത്തിയ മാറ്റമാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്...ഒരു കുറ്റാന്വേഷണ സിനിമ പുലര്‍ത്തേണ്ട ജാഗ്രതയോടെ പല സീനുകളും കൈകാര്യം ചെയ്യാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്...
              നിവിന്‍ പൊളി ഹേമന്ത് ദര്മജന്‍ വിജീഷ് വിനീത് ഗൌതമി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങലും സാദിക്ക് ശ്രീനിവാസന്‍  മുതല്‍ കെ പി എ സി ലളിതയും ഉള്‍പ്പെടെ വന്‍ താര നിര അണിനിരക്കുന്നുണ്ട് ഈ ചിത്രത്തില്‍...   ആവശ്യമായ ദ്രിശ്യങ്ങള്‍ കാമെരയില്‍ ഒപ്പിയെടുക്കാനും മികവുറ്റ നിരവധി മുഹൂര്‍ത്തങ്ങള്‍ ഒരുക്കാനും കൃഷ്‌ കൈമള്‍  എന്നാ ചായാഗ്രാഹകന് സാധിച്ചിട്ടുണ്ട്.. ഒരികല്‍ പോലും കൈ വിട്ടു പോകാതെ സിനിമയെ കൂറ്റിയിനക്കി സംവിധായകനോട് തിരക്കതാക്രിതിനോടും ചേര്‍ന്ന് പോകാന്‍ എടിടര്‍ എന്നാ നിലയില്‍ വി സാജന് കഴിഞ്ഞിട്ടുണ്ട്..2012 ന്റെ ഭാഗ്യം തേടി കൂടുതല്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുന്നതും സിനിമകള്‍ മത്സരിച്ചു റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നതും ചാപ്റ്റെഴ്സ് പോലുള്ള സിനിമകളുടെ വിജയത്തെ ബാധിക്കുന്നുണ്ട്... കഴിഞ്ഞ ആഴ്ച ഇറങ്ങിയ നാല് ചിത്രങ്ങളില്‍ അല്പം വ്യത്യസ്തതയുമായി കഥ പറഞ്ഞ ഈ കൊച്ചു ചിത്രമാണ് നിലവാരം പുലര്‍ത്തിയത്‌...   അതുകൊണ്ട് തന്നെ ആര്‍ക്കും പണം നഷ്ടമില്ലാതെ കണ്ടിരങ്ങാവുന്ന ചിത്രമാണ് ചാപ്റ്റെഴ്സ്..

Tuesday 11 December 2012

THE HITLIST: REVIEW


ദി ഹിറ്റ്‌ലിസ്റ്റ് : ബാല കളിച്ചത് അനാവസ്യശോട്ടുകള്‍ 
       ബാല എന്നാ നടന്‍ ആദ്യമായി സംവിധാനം ചെയ്തു നിര്‍മിച്ചു ബാലയുടെ തന്നെ പ്രോടെക്ഷന്‍ കമ്പനി വിതരനത്തിനെതിച്ച ഹിറ്റ്‌ ലിസ്റ്റ് എന്നാ ചിത്രം പ്രേക്ഷക ശ്രദ്ധ നേടാതെ പോയി...പുതിയതായി ഒന്നും പറയാനില്ലാത്ത ചിത്രം പോലീസുകാരെ കൊലപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ച ഒരു കൊലയാളിയെ തേടി വിക്രം രതോദ് എന്നാ പോലീസുകാരന്റെ അന്വേഷണ kathayaanu പറയുന്നത്... തുടക്കത്തില്‍ സമകാലീന സംഭവങ്ങളുടെ ദ്രിസ്യം പകര്‍ത്തിയ കാമെറ പിന്നീട് അനാവശ്യ ശോട്ടുകളിലെക്കും ബാലയുടെ തന്നെ പലതരത്തിലുള്ള പോസുകള്‍ കാനിക്കനുമായി ഒതുങ്ങുമ്പോള്‍ പലപ്പോഴും സിനിമ അനാവശ്യമായ വലിച്ചു നീട്ടളിലേക്ക് കടക്കുന്നു...
       ഒരു ഹിന്ദി ചിത്രത്തിന്റെയോ അമല്‍ നേരധ് ചിത്രത്തിന്റെയോ അവതരണ രീതി കൈകൊണ്ടു വയലന്‍സ് രംഗങ്ങളിലും മറ്റു പല രംഗങ്ങളിലും ഡാര്‍ക്ക്‌ നിറങ്ങളെ കൂടു പിടിച്ചാണ് ബാല കഥ പറഞ്ഞിരിക്കുന്നത്...കഥാഗതി മനസ്സിലാക്കാന്‍ പ്രേക്ഷകന് ഏറെ കഷ്ടപെടെണ്ടി വന്നതും ഒരു ഇന്‍വെസ്ടിഗേശന്‍   ത്രില്ലെര്‍ എന്നാ നിലക്ക് ഉയരുന്ന ഒരു തിരക്കഥയോ സംഭാഷണ രീതിയോ കഥയില്‍ കാണാതെ പോയതും അന്വേഷണ രംഗങ്ങള്‍ ഇല്ലതെപോയതും ചിത്രം മറ്റു മേച്ചില്‍ പുറങ്ങള്‍ തേടിയതും ഒടുവില്‍ കുറ്റവാളി വളരെ എളുപ്പത്തില്‍ കയ്യില്‍ അകപ്പെടുകയും ചെയ്തപ്പോള്‍ പ്രേക്ഷന്‍ പ്രതീക്ഷിച്ച പലതും ഇല്ലാതെപോയി...
          ഒരു അന്വേഷണാത്മക സിനിമയെ സംബന്ധിച്ച് അതിന്റെ എഡിറ്റിംഗ് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്...ആവശ്യമായ പലസ്ഥലങ്ങളിലും ചിത്രം പെട്ടന്ന് വെട്ടിമുരിക്കപെട്ടപ്പോള്‍ ആവശ്യമായ പലയിടത്തും വെട്ടിമുരിക്കല്‍ ഇല്ലാതെയും പോയി..ഇതിനു മുന്‍പും സംജെത് മുഹമ്മദിന്റെ എഡിറ്റിംഗ് നിലവാരതിനോത്ത് ഉയര്‍ന്നിട്ടില..
              മോഹന്‍ ലാലിന്‍റെ  സബ്ദത്തിനും താരബാഹുല്യത്തിനും ചിത്രത്തിനു എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ല ഉണ്ണി മുകുന്ദനും നരേനുമൊക്കെ വെറുതെ വന്നു പോയപ്പോള്‍ ചിത്രത്തിന് അതിന്റെ പോസ്റ്ററില്‍ ഉപയോഗിക്കാന്‍ ഒരു മുഖം കിട്ടി എന്നതില്‍ കവിഞ്ഞു മറ്റു നേട്ടങ്ങളൊന്നും ഉണ്ടായില്ല...സംസാര ശേഷിയില്ലാത്ത ദ്രുവ്വിന്റെ അഭിനയം വളരെ മികച്ചു നിന്ന് ..മറ്റുള്ള കതാപത്രങ്ങല്കൊന്നും ആവശ്യത്തിനു പ്രാധാന്യം കിട്ടാതെ പോയപ്പോള്‍ ബാല തനതു ശൈലിയില്‍ തന്റെ കഥാപാത്രത്തെ ചെയ്തു തീര്‍ത്തു...സ്വന്തമായ് ഒരിടം തേടി ബാല നടത്തിയ ഈ സിനിമ  അനാവസ്യ ഷോട്ടുകളിലൂടെ പ്രേക്ഷകനെ തീര്‍ത്തും നിരാശപ്പെടുത്തി.. 

Monday 10 December 2012

madirasi review


മദിരാശിക്കും രാശിയില്ല ....ബിലോ ആവറേജ് 
ഞാനൊരു കമ്യൂണിസ്റ്റ് എന്ന് പറഞ്ഞു "സിംഹാസനം" ഇറക്കിയപ്പോള്‍ കൈലാസം ഉള്‍പ്പെടെ സ്വന്തം ആസനം വയ്കാനുള്ള ഇടം പോകുമെന്ന് ഉറപ്പായി...എന്നാല്‍ കമ്മ്യൂണിസത്തെ കുറ്റം പറഞ്ഞു മദിരാശി എന്നാ പടം പിടിച്ചാല്‍ രാശി തെളിയുമോ എന്ന് നോക്കമെന്നായി ഷാജി അണ്ണന്‍(( (ഷാജി കൈലാസ്) കൊമെടി എന്ന് പറഞ്ഞു ഉഗ്രന്‍ പരസ്യം നല്‍കി...ഇത് പൊട്ടിയാല്‍ പണി നിര്‍ത്തും എന്ന് പറഞ്ഞു...(എന്നാല്‍ അത് പൊട്ടുമോ എന്നറിയും മുന്‍പേ അടുത്ത കൊമെടി ഇറക്കാന്‍ തയ്യാറെടുപ്പ് തുടങ്ങി) 21 വര്‍ഷത്തിനു ശേഷം ഷാജി അണ്ണനും ജയരാമേട്ടനും ഒന്ന് ചേരുന്നു ചിരിയുടെ മാലപ്പടക്കം എന്ന് പ്രതീക്ഷിച്ചു തിയേറ്ററില്‍ കയറിയപ്പോള്‍ തുടക്കം തന്നെ കഥ യുടെ പോക്ക് എങ്ങോട്ട് എന്നുള്ള സൂചന കിട്ടി...ആളും ആല്‍ത്തറയും അമ്പലവും വെടി പറഞ്ഞിരിക്കുന്ന കുറെ വയസന്‍ മാരും കുറച്ചു കല്യാണം മുടക്കികളെയും കണ്ടപ്പോ പണ്ടെങ്ങോ കണ്ടു മറന്ന കുറെ ദ്രിശ്യങ്ങള്‍ മനസ്സില്‍ ഓടിയെതിയതാണ്...ഒരു മാലപടക്കതിനുള്ള തിരി തെളിയുകയും ചെയ്തു...രണ്ടാം കെട്ടുകാരനെയെ(ജയറാം) കല്യാണം കഴിക്കൂ എന്ന് വാസി പിടിച്ചു അച്ഛനെ (ജനാര്ദ്ധനന്‍ ) ധിക്കരിച്ചു നടക്കുന്ന ഒരു സ്കൂള്‍ ടീചെരും(മീരാ നന്ദന്‍ ) രണ്ടാം കെട്ടുകാരന്റെ ഒരു സില്‍ബന്ധിയും (ടിനി ടോം) ചെരന്നപ്പോ ഒന്ന് രസിച്ചു വന്നതാ.. ഇടയ്ക്കിടയ്ക്ക് ഓടി വന്നു വെള്ളം കുടിക്കുന്നത് പോലെ ചന്ദ്രേട്ടന് ഓരോ ഉമ്മകള്‍ നല്‍കി തിരിഞ്ഞോടുന്ന ടീച്ചര്‍ പ്രേക്ഷകനെ കുറച്ചൊന്നുമല്ല സുകിപ്പിച്ചത്.....അപ്പോഴാണ്‌ മകന് സൈകില്‍ വാങ്ങാന്‍ ചന്ദ്രന്‍ പിള്ള മദിരാശിക്കു പോയത്...( ആദ്യ പകുതി)
അണ്ണന്‍ മൂത്താലും മരകേറ്റം മറക്കില്ല എന്ന് പരഞ്ഞുതുപോലെയ ഈ ഷാജി അണ്ണന്റെ ഒരു കാര്യം..കൊമെടി സിനിമ ചെയ്യാന്‍ വേണ്ടി സ്ക്രിപ്റ്റ് എഴുതിയത് രാജേഷ്‌ ജയരാമന്‍ എന്നാ വല്യ പുള്ളിയാ..അദ്ദേഹം ആണെങ്കിലോ ഇതിനു മുന്പ് എഴുതിയത് മുഴുവന്‍ പോലിസ് കഥകളും അടി പടങ്ങളും...എനിക്കറിയാവുന്ന അദ്ധേഹത്തിന്റെ രണ്ടു പടവും (സൌണ്ട് ഓഫ് ബൂട്ട്, ടൈം) നിലം തൊട്ടില്ല...(അടുത്ത പടതിന്റെയും സ്ക്രിപ്റ്റ് ഇധേഹമാണ്) പിന്നെ പറയണോ മദിരാശിയില്‍ കാത്തിരുന്നത് അസ്സലൊരു ഗുണ്ട (ജോണ് വിജയ്‌- -;കുറ്റം പറയരുതല്ലോ നല്ല പെര്‍ഫോമന്‍സ് ) നാട്ടില്‍ കൃഷി പണി ചെയ്തു കഞ്ഞി കുടിച്ചു ജീവിച്ച ചന്ദ്രന്‍ പിള്ള വേണ്ടാത്ത വയാവേലി തലയില്‍ കയറ്റി ഗുണ്ടയുമായി അങ്കതിനിറങ്ങി...പിന്നെ തുടങ്ങി അടി ഇടി വെടി...പൊടി പൂരം..ഇടയ്ക്കിടയ്ക്ക് കൊമെടി പടമാണെന്ന് ഓര്‍മിപ്പിക്കാന്‍ ടോം ആന്‍ഡ് ജെരിയിലെത് പോലുള്ള ചില രങ്കങ്ങളും.കൂടെ പുതിയൊരു പെണ്ണും(മേഗ്ന രാജ്)
എവിടെ കാമെറ വയ്കണം എന്തൊക്കെ പറയണം ഏതൊക്കെ സീന്‍ വേണം എന്നൊന്നും ഒരു നിശ്ചയവുമില്ല എന്തൊക്കെയോ പറഞ്ഞു പറഞ്ഞ കൂട്ടത്തില്‍ ടിനി ടോം കുറച്ചു ആത്മഗതമായി കുറച്ചു പറഞ്ഞത് കൊണ്ട് സിനിമായൊരു കൊമെടിയും, കുറച്ചൊരു ബോറടിയും ഒഴിവായി...കാറ്റ് തഴുകി തലോടുന്ന നെല്പാടങ്ങളും കുന്നുകളും ആളും ആല്‍ത്തറയും പാടങ്ങളും കേരളത്തിന്റെ സൗന്ദര്യവും മദിരാശിയും ഒപ്പിയെടുത്ത ചായഗ്രഹകന്റെ സംഭാവന കൂടി ഉല്ലതുകൊണ്ട് ...തീരെ ഡെപ്ത് ഇല്ലാത്ത കേന്ദ്ര കഥാപാത്രവും അതിനെ ഉള്‍കൊള്ളാന്‍ കഴിയാതെ പോയ ജയറാമും പ്രേക്ഷകന്റെ കടന്നു പോകുന്നത് നല്ല രാശിയില്‍ കൂടി അല്ല എന്ന് തെളിയിച്ചു...സിനിമയെ മുറിക്കാനും ചേര്‍ക്കാനും(ഡോണ്‍ മാക്സ്) വേണം ഒരു കഴിവ് അതില്ലാതത്തിനു ഇല്ലാത്തവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവനെ ഒഴിവാക്കാന്‍ അറിയാത്ത സംവിധായകന്‍ തന്നെയാണ് അതിനു ഉത്തരവാദി എന്നും പറഞ്ഞു കൊണ്ട് ഈ എളിയവനു ഇത് പോലെ പോയിട്ട് ഇതിനടുതെതുന്ന ഒരു സിനിമ പോലും ചെയ്യാന്‍ കഴിവിലെന്നും ഇതിനാല്‍ ബോധിപിക്കുന്നു..ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇത് ശരാശരിക്കു താഴെയാണ് ഈ ചിത്രം എന്ന് പറയാതെ അവസാനിപ്പിക്കുന്നത് ഈ റിവ്യൂവും ഒരു ഷാജി കൈലാസ് ചിത്രം പോലെ അതും പിതുമാകുന്നതുകൊന്ദ് ഇത് ഒരു ബിലോ ആവറേജ് എന്ന്നു പ്രഖ്യാപിച്ചു അവസാനിപ്പിക്കുന്നു...

Wednesday 5 December 2012

face to face review


ഫെയ്സ് ടു ഫെയ്സ് : ഫെയ്സ് ഓഫ് ഫെയ്റ്റ് ( ശരാശരി)
          വെളുത്തു തുടുത്ത ഒരു സുന്ദരന്‍ കുഞ്ഞിനായി ഭാര്യക്ക് കുമകുമ പൂവും പാലും പഴവും നല്‍കി കാത്തിരിക്കുക എന്നിട്ട് ജനിക്കുന്നത് തീര്‍ത്തും വികലാന്ഗനായ ഒരു കുഞാനെങ്കിലോ ഏതാണ്ട് ഈ ഒരവസ്ഥയിലാണ് മമ്മൂട്ടി...ജവാന്‍ ഓഫ് വെള്ളിമാലയും ഫെയ്സ് ടോ ഫെയ്സും അതിന്റെ ചര്‍ച്ചകളില്‍ ആവസ്യമുല്ലതെല്ലാം ലഭിച്ച ഒരു ഒരു ഗര്‍ഭിണിയായിരുന്നു ...എന്നാല്‍ ഈ രണ്ടു ചിത്രങ്ങളും സ്ക്രീനില്‍ എത്തിയതോടെ അംഗവൈകല്യം സംഭവിച്ച കുട്ടിയെപോലായി ...വളരെ മികച്ച തുടക്കത്തിനു ശേഷം എന്ത് പറയണം എങ്ങിനെ പറയണം എന്നറിയാതെ കുഴങ്ങുന്ന സംവിധായകനും ആര്‍ക്കോ വേണ്ടി അഭിനയിക്കുന്ന സൂപര്‍ സ്ടാരും....  നല്ലൊരു ഇന്‍വെസ്ടിഗേശന്‍ മൂടിലുള്ള സിനിമയെ ഫാമിലി എന്റര്‍റെയ്നെര കൂടി ആക്കി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഫെയ്സ് ടു ഫെയ്സ് എന്നാ ചിത്രത്തെ നശിപിച്ചത്...കഥാഗതിയില്‍ വന്നു ചേരുന്ന ഓരോ ഫാമിലിക്കും ട്ടെച്ചിംഗ് ആയ ഒരു സാഹചര്യം നല്‍കി  കുടുമ്പ പ്രേക്ഷകനെ കരിയിക്കാന്‍ വേണ്ട ചേരുവകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അവ കഥാഗതിയില്‍ മുഴച്ചു നിന്നതും തുടക്കത്തിലെ വേഗതക്കനുസരിച്ചു അതെ താളത്തില്‍ കഥ പറയാന്‍ കഴിയാതെ പോയതുമാണ് ഒരു ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങിയ ഈ വി എം ചിത്രത്തിനു വിനയായത്..
                    കഥാപാത്രത്തെ തീരെ ഉള്കൊല്ലാത്ത്തത് പോലെയായിരുന്നു മംമൂടിയുടെ ഈചിത്രത്തിലെ പ്രകടനം...ചില സമയങ്ങളില്‍ ഇന്‍സ്പെക്ടര്‍ ബാലരാമിനെ പോലെ ചീറിയടുക്കുന്ന നായകന്‍ ചില സമയങ്ങളില്‍ രാജമാനിക്യാതെ പോലെ കോമിക് കാണിച്ചു യൂണിഫോമു മിട്ടു ആളുകളെ ചിരിപ്പിക്കാന്‍ നോക്കുന്നു...മമ്മൂട്ടി സിനിമയില്‍ ഒരു തവണ മാത്രമേ യൂണിഫോം അനിയുന്നുല്ല് ..എന്നാല്‍ ആരംഗം ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്വഭാവത്തെ വലിയ ബാധ്യതയാവുന്നുന്ദ്...ആര്‍ക്കും മനസ്സിലാകാത്ത രണ്ടു ഗാനങ്ങള്‍ ( ഒന്ന് തുടക്കത്തിലും ഒന്ന് ഇന്റര്‍വെല്‍ കഴിഞ്ഞ ഉടെനെയും ) കൂടെ ആടിത്തിമിര്‍ക്കാന്‍ കുറച്ചു പയ്യന്മാരും പിന്നെ കുറെ തട്ടും മുട്ടും ചേര്‍ന്നാല്‍ യുവാക്കള്‍ തിയേറ്ററില്‍ ഏത്തും എന്നാ മിഥ്യാ ധാരണയാണ് വി എം വിനുവിന് ബാധ്യതയായത് ..
                 ആരെന്നോ എന്തെന്നോ മനസ്സിലാകാത്ത നായികയും രാഗിണി ദ്വിവേദി ജീവനില്ലാത്ത തിരക്കതയും ( മനോജ്‌)))  ) താളം നഷ്ടമാക്കിയ എടിടിങ്ങും സംജിത് മുഹമ്മദ്‌) ) പ്ലാന്നിങ്ങില്ലാത്ത സംവിധായകനും ചേര്‍ന്നാല്‍ ഫെയ്സ് ടു ഫെയ്സ് എന്നാ സിനിമയാകും...അല്ഫോന്സിന്റെ ഗാനതെക്കള്‍ മികച്ചത് പശ്ചാത്തല സംഗീതമാണ്...പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ചായഗ്രഹനത്തില്‍ തന്റേതായ കടമ നിര്‍വഹിക്കാന്‍ അജയന്‍ വിന്‍സെന്റിന് കഴിഞ്ഞിട്ടുണ്ട്...
                  ഒരു വര്‍ഷത്തില്‍ ഒരു സിനിമയില്‍ അഭിനയിച്ചാലും മമ്മൂട്ടി എന്നാ നടന്‍ മലയാളിക്ക് സൂപ്പര്‍ താരമാണ്... വളരെ സെലെക്ടിവായി ചിത്രങ്ങള്‍ ചെയ്യുന്നതിന് പകരം ഇങ്ങനത്തെ പത്തും പതിനൊന്നും ചെയ്തു എട്ടു നിലയില്‍ പൊട്ടി പേരുദോഷം കേള്പിക്കുന്നതിനെക്കാള്‍ നല്ലതല്ലേ വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു നല്ല സിനിമയുമായി എത്തുന്നത്...അതുകൊണ്ട് തന്നെ ഫെയ്സ് ടു ഫെയ്സ് എന്നാ ചിത്രം മമ്മൂട്ടി എന്നാ നടന്റെ ഇനിയങ്ങോട്ടുള്ള വിധിയുടെ മുഖമാണ്...

Saturday 1 December 2012

chettayees review


ചേട്ടായീസ്: ഒരു നീര്‍കുമിള പൊട്ടിയപ്പോള്‍.......(..........,,,,,,,,,,, ( കൂടുതലൊന്നും പ്രതീക്ഷിച്ചു എത്താത്ത പ്രേക്ഷകനെയും കുടുംബ പ്രേക്ഷകനെയും ചിത്രം നിരാഷപെടുത്തില്ല ...കണ്ടിരിക്കാം..)
      ഒരു വലിയ നീര്‍കുമിള പൊട്ടിയാല്‍ എന്താണ് അവശേഷിക്കുക എന്ന് ചോദിച്ചാല്‍ അതാവും ചെട്ടായീസ് എന്നാ ചിത്രം കണ്ടിറങ്ങിയപ്പോള്‍  എനിക്ക് തോന്നിയത്...അതിന്റെ കഥയോ കതാഗതിയോ പ്രചരിപ്പിക്കുന്നത് സിക്ഷാര്‍ഹാമാണ് എന്ന് തുടക്കം തന്നെ മുന്നറിയിപ്പ് നല്‍കുന്നത് കൊണ്ട് വകുപ്പും ശിക്ഷയും പൂര്‍ണമായും വായിക്കാന്‍ സമയം ലഭിക്കാത്തത് കൊണ്ടും ഈ എളിയവന്‍ കഥയിലേക്ക് കടക്കുന്നില്ല...കഥയിലേക്ക് കടന്നാല്‍ അത് തുടക്കം മുതല്‍ ഉണ്ടാക്കിയെടുക്കുന്ന സസ്പെന്‍സ് ഇല്ലാതെ പോകും എന്നുള്ളതുകൊണ്ടും സിനിമയെ സ്നേഹിക്കുന്ന എല്ലാ സിന്മകളും വിജയിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്ന ഒരാള്‍ എന്നാ നിലക്ക് ഞാനും അതിനോട് യോജിക്കുന്നു...
             എങ്കിലും ഒരിടവേളക്ക് ശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്തു റണ്‍ ബേബി റണ്ണിന്റെ തിരക്കതാക്രിതുകൂടിയായ സച്ചിയില്‍ നിന്നും പ്രതീക്ഷിച്ച ഒരു സിനിമയല്ല ചെട്ടായീസ്..സിനിമാ സ്നേഹികളായ പ്രേക്ഷകരെ പരസ്യത്തിന്റെ അകമ്പടിയോടു കൂടി തിയെട്ടരിലേക്ക് നയിക്കുമ്പോള്‍ ആ പരസ്യത്തോട്‌ പൂര്‍ണമായും നീതി പുലര്‍ത്താന്‍ നിങ്ങള്‍ക്കവുന്നില്ല എങ്കില്‍ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നവന്‍ തുറന്കിലടക്കപ്പെടും എന്ന് ഭീഷണി ന്യായമല്ല...തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും അതെ ശിക്ഷ ക്ഷണിച്ചു വരുത്തും...
          എവിടെ നിന്നൊക്കെയോ ഒത്തു ചേര്‍ന്ന അഞ്ചു സുഹൃത്തുക്ക്കളുടെ കഥയാണ് ചെട്ടായീസ്...പക്ഷെ ആദ്യാവസാനം വെള്ളമടി മാത്രം കാണിച്ചു സൌഹൃദവും, തമാശയും തണലുമൊക്കെ വെള്ളമാടിയില്‍ കൂടി മാത്രമേ സാധിച്ചെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് സിനിമ പറഞ്ഞു വയ്ക്കുന്നുണ്ടോ എന്നൊരു സംശയം ബാക്കിയാവുന്നു...ഫ്ലാറ്റും അതിലെ വെള്ളമാടിയിലും ഒതുങ്ങിപോകുന്ന ആദ്യ പകുതിയെക്കള്‍ നല്ലൊരു മെസ്സജുമായെത്തുന്ന രണ്ടാം പകുതിയാണ് എന്തുകൊണ്ടും ഭേദം..പക്ഷെ അത് തുടക്കത്തില്‍ പ്രേക്ഷകരിലുണ്ടാക്കുന്ന പിരിമുരക്കത്തിനോട് പൂരനമായും യോജിച്ച രണ്ടാം പകുതിയാണോ എന്നാ സന്ദേഹം ഉയരുംബോഴാനു ഈ സിനിമ ഒരു നീര്കുമിലയാവുന്നത്... 
                ബിജു മേനോന്‍ ലാല്‍ പ സുകുമാര്‍ സുരേഷ് കൃഷ്ണ സുനില്‍ ബാബു തുടങ്ങി അഞ്ചു പേരാണ് ചെട്ടയീസ് ആയി രങ്ങത്തെതുനത്...ഇതില്‍ സുനില്‍ ബാബു ഒഴികെയ്ള്ളവര്‍ (സച്ചിയും ശാജൂനും ഉള്‍പ്പെടെയാണ്) ചിത്രം നിര്‍മ്മിച്ചത്‌....... ദീപക് ദേവ് ഈണമിട്ടു   ബിജുവും ലാലും ചെര്ന്നലപിച്ച ആദ്യഗാനം നന്നായിട്ടുണ്ട്..അഞ്ചു പേരുടെ ബന്ടത്തെകുരിച്ചു കൂടുതല്‍ എന്തെങ്കിലും പറയുന്നതിന് പകരം ഷാജൂണ്‍ ചിത്രങ്ങളിലെ സ്ഥിരം ജീപ്പ് യാത്രയില്‍ ആ ഗാനം ഒതുങ്ങിയത് ഇത്തരമൊരു ചിത്രത്തിന് ഗുണം ചെയ്യതെപോയി... എടിടിങ്ങും പ്രതീക്ഷിച്ച മികവു പുലര്‍ത്തിയില്ല...എങ്കിലും (കൂടുതലൊന്നും പ്രതീക്ഷിച്ചു എത്താത്ത പ്രേക്ഷകനെയും കുടുംബ പ്രേക്ഷകനെയും ചിത്രം നിരാഷപെടുത്തില്ല ....)