72 മോഡൽ : പഴഞ്ചൻ വണ്ടി..
പേരിൽ മാത്രം വ്യത്യസ്തത പുലർത്തുകയും പേരും പുറമേ പറയുന്ന കഥാസംഗ്രഹവുമായി യാതൊരു ബന്ദവുമില്ലത്ത സിനിമ പടച്ചു വിടുക എന്നത് മലയാള സിനിമ ലോകം ഒരു അവകാശമായി ആഘോഷിക്കുകയാണ് മലയാള സിനിമാ ലോകം.. .. ആരെയും ആകർഷിക്കുന്ന പേരിട്ടാൽ പ്രേക്ഷകർ കൂട്ടത്തോടെ തിയട്ടറിനകത്തെത്തും എന്നാ ന്യൂ ജെനറേഷൻ അബദ്ധ ധാരണ അടുത്തിടെ ഇറങ്ങിയ നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ 'സിം' എന്നാ ചിത്രത്തിന്റെ കഥയുടെ സംഗ്രഹം എന്നാ രീതിയിൽ സംവിധായകാൻ ദീപൻ പരസ്യപ്പെടുത്തിയ ഒന്നും തന്നെ ആ ചിത്രത്തിൽ കണ്ടെത്താൻ സാധിച്ചില്ല എന്നാ നിരാശ മാറും മുന്പാണ് 72 മോഡൽ കാറുമായി രാജസേനൻ എത്തിയത്.. തീര്‍ചയായും മുൻപൊരിക്കൽ കാറുമായി എത്തിയ രാജസേനൻ വീണ്ടുമൊരു കാറിനെ വച്ച് കഥ പറയുന്നു.. പക്ഷെ ഒന്നരക്കോടി കൊണ്ട് വയ്കാൻ ഏതെങ്കിലും 'ഒടപൊളി' കാർ ഉണ്ടായാൽ തന്നെ കഥ പറയാമെന്നിരിക്കെ എന്തിനാണ് 72 മോഡൽ കാർ എന്ന് ഒരു പക്ഷെ സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷക മനസ്സിൽ ചോദ്യമുയർന്നാൽ അത്ബുതപ്പെടാനില്ല.. അത്ര വിശിഷ്ടമായി കാറുമായ് പുലബന്ധമില്ലാത്ത കഥയാണ് 72 മോഡൽ...
തിരക്കഥയിലെ ബലമില്ലായ്മ കഥാവസാനം വരെ നിഴലിക്കുന്ന രീതിയിൽ തന്നെയാണ് രാജസേനൻ ചിത്രം സംവിധാനം ചെയ്തത്..ഒരു പക്ഷെ 72 മോഡൽ വണ്ടി എന്നാ ഒറ്റ ഗാനത്തിൽ മാത്രമാണ് എഡിട്ടെർക്ക് റോളുള്ളതായി അനുഭവപ്പെടുന്നത്...സിനിമയുടെ മറ്റെല്ലാ ഭാഗങ്ങളിലും എടിറ്റെർ ഒരു തികഞ്ഞ പരാജയമാകുന്ന കാഴ്ചയാണ് കണ്ടത്... അഭിനേതാക്കളുടെ പരിചയക്കുറവും ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന് കരുതാം.. ഗോവിന്ദ് പത്മസൂര്യയുടെയും രതി ചേച്ചിയുടെ പപ്പുവും അത്ര നിലവാരം പുലര്തിയില്ല.. ഒരു പാട്ട് സീനിൽ കഷ്ടപ്പെട്ട് ടാൻസ് ചെയ്യുന്ന പപ്പുമൊൻ പലപ്പോഴും കാമരയിലെക്ക് നോട്ട,അയക്കാൻ മറക്കുന്നതും മറുഭാഗത്ത് പത്മസൂര്യ അത് കൃത്യമായി ചെയ്യുന്നതും കാണാം..ഒരു പക്ഷെ എടിടിങ്ങിൽ വന്ന വീഴ്ച കൂടിയാവാം ഇത്..തികച്ചും അനാവശ്യമായ ഒരു കഥാപാത്രമായി മധു സിനിമയിൽ അങ്ങിങ്ങ് കറങ്ങി നടക്കുന്നതും കഥാഗതിയെ ബാധിക്കുന്നുണ്ട്...
പാതിയടഞ്ഞ കണ്ണുകളുമായി പലപ്പോഴും വിരസത സൃഷ്ടിച്ചാ നയികയെക്കുരിച്ചു 'അവൾ ഒരു തവണ കണ്ണ് തുറന്നിരുന്നെങ്കിൽ ഞാൻ ആസ്വധിച്ച്ചെനെ എന്നെ പറയാനുള്ളൂ .. കൃത്രിമത്വം തുളുമ്പുന്നസംഭാഷണങ്ങളാവട്ടെ തികച്ചും അരോചകവും ... വിജയ് ചിത്രങ്ങളിൽ വടിവേലു പ്രത്യക്ഷപ്പെടുന്നത് പോലെയായിരുന്നു കലാഭാവാൻ ഷാജോനും നെൽസനും ചിത്രത്തിൽ പ്ര്യത്യക്ഷപ്പെട്ടത്...... അതാണെങ്കിൽ ഉപകാരപ്പെട്ടുമില്ല..അല്പമെങ്കിലും ആസ്വധിച്ചത് വിജയ രാഘവനെയാണ്..വാസൂട്ടി എന്നാ കഥാപാത്രം ചിലപ്പോഴെങ്കിലും കൈ വിട്ടു പോകുന്നുണ്ട് എങ്കിലും കൂട്ടത്തിൽ അദ്ദേഹം മാത്രമാണ് ഭേദം എന്ന് പറയേണ്ടി വരും.. എം ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങൾ നന്നയിട്ടുന്ടെങ്കിലും ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിലവാരം പുലര്ത്തിയില്ല..
അതെ സമയം അഞ്ചും ആറും ലക്ഷം പുല്ലു പോലെ വലിച്ചെറിയുന്ന അച്ഛന്മാരുള്ള കാലത്തും കേരളത്തിൽ സ്വന്തമായി മൊബൈൽ ഫോണുണ്ടെങ്കിലും ചായ വെക്കാൻ ചായപ്പൊടിയില്ലാത്ത അഷ്ടിക്കു വകയില്ലാത്തതുമായ ആളുകള് ജീവിച്ചിരിപ്പുണ്ട് എന്നാ രാജസേനന്റെ കണ്ടെത്തൽ തീര്ച്ചയായും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കണ്ണ് തുറപ്പിക്കും എന്ന് വിശ്വസിക്കുന്നു..മന്ത്രി സഭയുടെ അടുത്തയോഗത്തിലെങ്കിലും അവർക്ക് വേണ്ടി ഒരു ദരിദ്രവാസി പാക്കേജെങ്കിലും സങ്കടിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട് രാജസേനൻ .. മലയാള സിനിമയുടെ ആരംഭ കാലം തൊട്ടു പട്ടിണി കുടുംബത്തിൽ അംഗമായ നാരായണൻ നായരെ ആ അവസ്ഥയില നിന്ന് രക്ഷിച്ചെടുക്കാൻ അമ്മയും മാക്ടയും അടിയന്തരമായി ഇടപെടേണ്ടി വരും എന്ന് കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് രാജസേനൻ...
ബാലചന്ദ്ര മേനോനാവാൻ ശ്രമിച്ചതാണ് അടുത്തകാലത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് വിനയായതെങ്കിൽ അതേ റൂട്ടിൽ സഞ്ചരിക്കുന്ന രാജസേനനു കൊടാലിയാവുന്നതും അതെ അബദ്ധ ധാരണയാണ്.. സ്വന്തം തിരക്കതയുമായി അദ്ദേഹം മലയാളി പ്രേക്ഷകരുടെ അടുത്തെത്തിയതിൽ 'ഞങ്ങൾ സന്തുഷ്ടരാണ്' എന്നാ ഒറ്റ ചിത്രം മാത്രമാണ് മികച്ചൊരു അഭിപ്രായം നേടിയത്... മറ്റു വിജയം കണ്ട സിനിമകലാവട്ടെ റാഫി മെക്കർട്ടിനൊ രേഗുനാത് പലേരിയോ ശശിധരൻ ആറാട്ടുവഴിയോ എഴുതിയ തിരക്കതകളിലാണ് . സ്വന്തം തിരക്കഥയാണ് സിനിമ പരാജയപ്പെടാൻ കാരണമെന്ന് മനസ്സിലാകിയാപ്പോഴാനു സത്യൻ അന്തിക്കാട് ചുവടുമാറ്റിയത്... ഒരു പക്ഷെ 72 മോഡൽ എന്നാ ഈ ചിത്രം രാജസേനനും ഒരു വീണ്ടു വിചാരത്ത്തിനു പ്രേരിപ്പിക്കുമെങ്കിൽ മലയാളത്തിൽ ഇനിയും കുറെ മികച്ച സിനിമകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം... അതുകൊണ്ട് തന്നെ പറയട്ടെ 72 മോഡൽ ഒരു പഴഞ്ഞൻ വണ്ടിയാണ് ..ബിലോ ആവറേജ് (അഭിപ്രായം എന്റേത് മാത്രം)