Pages

Monday, 10 December 2012

madirasi review


മദിരാശിക്കും രാശിയില്ല ....ബിലോ ആവറേജ് 
ഞാനൊരു കമ്യൂണിസ്റ്റ് എന്ന് പറഞ്ഞു "സിംഹാസനം" ഇറക്കിയപ്പോള്‍ കൈലാസം ഉള്‍പ്പെടെ സ്വന്തം ആസനം വയ്കാനുള്ള ഇടം പോകുമെന്ന് ഉറപ്പായി...എന്നാല്‍ കമ്മ്യൂണിസത്തെ കുറ്റം പറഞ്ഞു മദിരാശി എന്നാ പടം പിടിച്ചാല്‍ രാശി തെളിയുമോ എന്ന് നോക്കമെന്നായി ഷാജി അണ്ണന്‍(( (ഷാജി കൈലാസ്) കൊമെടി എന്ന് പറഞ്ഞു ഉഗ്രന്‍ പരസ്യം നല്‍കി...ഇത് പൊട്ടിയാല്‍ പണി നിര്‍ത്തും എന്ന് പറഞ്ഞു...(എന്നാല്‍ അത് പൊട്ടുമോ എന്നറിയും മുന്‍പേ അടുത്ത കൊമെടി ഇറക്കാന്‍ തയ്യാറെടുപ്പ് തുടങ്ങി) 21 വര്‍ഷത്തിനു ശേഷം ഷാജി അണ്ണനും ജയരാമേട്ടനും ഒന്ന് ചേരുന്നു ചിരിയുടെ മാലപ്പടക്കം എന്ന് പ്രതീക്ഷിച്ചു തിയേറ്ററില്‍ കയറിയപ്പോള്‍ തുടക്കം തന്നെ കഥ യുടെ പോക്ക് എങ്ങോട്ട് എന്നുള്ള സൂചന കിട്ടി...ആളും ആല്‍ത്തറയും അമ്പലവും വെടി പറഞ്ഞിരിക്കുന്ന കുറെ വയസന്‍ മാരും കുറച്ചു കല്യാണം മുടക്കികളെയും കണ്ടപ്പോ പണ്ടെങ്ങോ കണ്ടു മറന്ന കുറെ ദ്രിശ്യങ്ങള്‍ മനസ്സില്‍ ഓടിയെതിയതാണ്...ഒരു മാലപടക്കതിനുള്ള തിരി തെളിയുകയും ചെയ്തു...രണ്ടാം കെട്ടുകാരനെയെ(ജയറാം) കല്യാണം കഴിക്കൂ എന്ന് വാസി പിടിച്ചു അച്ഛനെ (ജനാര്ദ്ധനന്‍ ) ധിക്കരിച്ചു നടക്കുന്ന ഒരു സ്കൂള്‍ ടീചെരും(മീരാ നന്ദന്‍ ) രണ്ടാം കെട്ടുകാരന്റെ ഒരു സില്‍ബന്ധിയും (ടിനി ടോം) ചെരന്നപ്പോ ഒന്ന് രസിച്ചു വന്നതാ.. ഇടയ്ക്കിടയ്ക്ക് ഓടി വന്നു വെള്ളം കുടിക്കുന്നത് പോലെ ചന്ദ്രേട്ടന് ഓരോ ഉമ്മകള്‍ നല്‍കി തിരിഞ്ഞോടുന്ന ടീച്ചര്‍ പ്രേക്ഷകനെ കുറച്ചൊന്നുമല്ല സുകിപ്പിച്ചത്.....അപ്പോഴാണ്‌ മകന് സൈകില്‍ വാങ്ങാന്‍ ചന്ദ്രന്‍ പിള്ള മദിരാശിക്കു പോയത്...( ആദ്യ പകുതി)
അണ്ണന്‍ മൂത്താലും മരകേറ്റം മറക്കില്ല എന്ന് പരഞ്ഞുതുപോലെയ ഈ ഷാജി അണ്ണന്റെ ഒരു കാര്യം..കൊമെടി സിനിമ ചെയ്യാന്‍ വേണ്ടി സ്ക്രിപ്റ്റ് എഴുതിയത് രാജേഷ്‌ ജയരാമന്‍ എന്നാ വല്യ പുള്ളിയാ..അദ്ദേഹം ആണെങ്കിലോ ഇതിനു മുന്പ് എഴുതിയത് മുഴുവന്‍ പോലിസ് കഥകളും അടി പടങ്ങളും...എനിക്കറിയാവുന്ന അദ്ധേഹത്തിന്റെ രണ്ടു പടവും (സൌണ്ട് ഓഫ് ബൂട്ട്, ടൈം) നിലം തൊട്ടില്ല...(അടുത്ത പടതിന്റെയും സ്ക്രിപ്റ്റ് ഇധേഹമാണ്) പിന്നെ പറയണോ മദിരാശിയില്‍ കാത്തിരുന്നത് അസ്സലൊരു ഗുണ്ട (ജോണ് വിജയ്‌- -;കുറ്റം പറയരുതല്ലോ നല്ല പെര്‍ഫോമന്‍സ് ) നാട്ടില്‍ കൃഷി പണി ചെയ്തു കഞ്ഞി കുടിച്ചു ജീവിച്ച ചന്ദ്രന്‍ പിള്ള വേണ്ടാത്ത വയാവേലി തലയില്‍ കയറ്റി ഗുണ്ടയുമായി അങ്കതിനിറങ്ങി...പിന്നെ തുടങ്ങി അടി ഇടി വെടി...പൊടി പൂരം..ഇടയ്ക്കിടയ്ക്ക് കൊമെടി പടമാണെന്ന് ഓര്‍മിപ്പിക്കാന്‍ ടോം ആന്‍ഡ് ജെരിയിലെത് പോലുള്ള ചില രങ്കങ്ങളും.കൂടെ പുതിയൊരു പെണ്ണും(മേഗ്ന രാജ്)
എവിടെ കാമെറ വയ്കണം എന്തൊക്കെ പറയണം ഏതൊക്കെ സീന്‍ വേണം എന്നൊന്നും ഒരു നിശ്ചയവുമില്ല എന്തൊക്കെയോ പറഞ്ഞു പറഞ്ഞ കൂട്ടത്തില്‍ ടിനി ടോം കുറച്ചു ആത്മഗതമായി കുറച്ചു പറഞ്ഞത് കൊണ്ട് സിനിമായൊരു കൊമെടിയും, കുറച്ചൊരു ബോറടിയും ഒഴിവായി...കാറ്റ് തഴുകി തലോടുന്ന നെല്പാടങ്ങളും കുന്നുകളും ആളും ആല്‍ത്തറയും പാടങ്ങളും കേരളത്തിന്റെ സൗന്ദര്യവും മദിരാശിയും ഒപ്പിയെടുത്ത ചായഗ്രഹകന്റെ സംഭാവന കൂടി ഉല്ലതുകൊണ്ട് ...തീരെ ഡെപ്ത് ഇല്ലാത്ത കേന്ദ്ര കഥാപാത്രവും അതിനെ ഉള്‍കൊള്ളാന്‍ കഴിയാതെ പോയ ജയറാമും പ്രേക്ഷകന്റെ കടന്നു പോകുന്നത് നല്ല രാശിയില്‍ കൂടി അല്ല എന്ന് തെളിയിച്ചു...സിനിമയെ മുറിക്കാനും ചേര്‍ക്കാനും(ഡോണ്‍ മാക്സ്) വേണം ഒരു കഴിവ് അതില്ലാതത്തിനു ഇല്ലാത്തവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവനെ ഒഴിവാക്കാന്‍ അറിയാത്ത സംവിധായകന്‍ തന്നെയാണ് അതിനു ഉത്തരവാദി എന്നും പറഞ്ഞു കൊണ്ട് ഈ എളിയവനു ഇത് പോലെ പോയിട്ട് ഇതിനടുതെതുന്ന ഒരു സിനിമ പോലും ചെയ്യാന്‍ കഴിവിലെന്നും ഇതിനാല്‍ ബോധിപിക്കുന്നു..ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇത് ശരാശരിക്കു താഴെയാണ് ഈ ചിത്രം എന്ന് പറയാതെ അവസാനിപ്പിക്കുന്നത് ഈ റിവ്യൂവും ഒരു ഷാജി കൈലാസ് ചിത്രം പോലെ അതും പിതുമാകുന്നതുകൊന്ദ് ഇത് ഒരു ബിലോ ആവറേജ് എന്ന്നു പ്രഖ്യാപിച്ചു അവസാനിപ്പിക്കുന്നു...

Wednesday, 5 December 2012

face to face review


ഫെയ്സ് ടു ഫെയ്സ് : ഫെയ്സ് ഓഫ് ഫെയ്റ്റ് ( ശരാശരി)
          വെളുത്തു തുടുത്ത ഒരു സുന്ദരന്‍ കുഞ്ഞിനായി ഭാര്യക്ക് കുമകുമ പൂവും പാലും പഴവും നല്‍കി കാത്തിരിക്കുക എന്നിട്ട് ജനിക്കുന്നത് തീര്‍ത്തും വികലാന്ഗനായ ഒരു കുഞാനെങ്കിലോ ഏതാണ്ട് ഈ ഒരവസ്ഥയിലാണ് മമ്മൂട്ടി...ജവാന്‍ ഓഫ് വെള്ളിമാലയും ഫെയ്സ് ടോ ഫെയ്സും അതിന്റെ ചര്‍ച്ചകളില്‍ ആവസ്യമുല്ലതെല്ലാം ലഭിച്ച ഒരു ഒരു ഗര്‍ഭിണിയായിരുന്നു ...എന്നാല്‍ ഈ രണ്ടു ചിത്രങ്ങളും സ്ക്രീനില്‍ എത്തിയതോടെ അംഗവൈകല്യം സംഭവിച്ച കുട്ടിയെപോലായി ...വളരെ മികച്ച തുടക്കത്തിനു ശേഷം എന്ത് പറയണം എങ്ങിനെ പറയണം എന്നറിയാതെ കുഴങ്ങുന്ന സംവിധായകനും ആര്‍ക്കോ വേണ്ടി അഭിനയിക്കുന്ന സൂപര്‍ സ്ടാരും....  നല്ലൊരു ഇന്‍വെസ്ടിഗേശന്‍ മൂടിലുള്ള സിനിമയെ ഫാമിലി എന്റര്‍റെയ്നെര കൂടി ആക്കി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഫെയ്സ് ടു ഫെയ്സ് എന്നാ ചിത്രത്തെ നശിപിച്ചത്...കഥാഗതിയില്‍ വന്നു ചേരുന്ന ഓരോ ഫാമിലിക്കും ട്ടെച്ചിംഗ് ആയ ഒരു സാഹചര്യം നല്‍കി  കുടുമ്പ പ്രേക്ഷകനെ കരിയിക്കാന്‍ വേണ്ട ചേരുവകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അവ കഥാഗതിയില്‍ മുഴച്ചു നിന്നതും തുടക്കത്തിലെ വേഗതക്കനുസരിച്ചു അതെ താളത്തില്‍ കഥ പറയാന്‍ കഴിയാതെ പോയതുമാണ് ഒരു ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങിയ ഈ വി എം ചിത്രത്തിനു വിനയായത്..
                    കഥാപാത്രത്തെ തീരെ ഉള്കൊല്ലാത്ത്തത് പോലെയായിരുന്നു മംമൂടിയുടെ ഈചിത്രത്തിലെ പ്രകടനം...ചില സമയങ്ങളില്‍ ഇന്‍സ്പെക്ടര്‍ ബാലരാമിനെ പോലെ ചീറിയടുക്കുന്ന നായകന്‍ ചില സമയങ്ങളില്‍ രാജമാനിക്യാതെ പോലെ കോമിക് കാണിച്ചു യൂണിഫോമു മിട്ടു ആളുകളെ ചിരിപ്പിക്കാന്‍ നോക്കുന്നു...മമ്മൂട്ടി സിനിമയില്‍ ഒരു തവണ മാത്രമേ യൂണിഫോം അനിയുന്നുല്ല് ..എന്നാല്‍ ആരംഗം ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്വഭാവത്തെ വലിയ ബാധ്യതയാവുന്നുന്ദ്...ആര്‍ക്കും മനസ്സിലാകാത്ത രണ്ടു ഗാനങ്ങള്‍ ( ഒന്ന് തുടക്കത്തിലും ഒന്ന് ഇന്റര്‍വെല്‍ കഴിഞ്ഞ ഉടെനെയും ) കൂടെ ആടിത്തിമിര്‍ക്കാന്‍ കുറച്ചു പയ്യന്മാരും പിന്നെ കുറെ തട്ടും മുട്ടും ചേര്‍ന്നാല്‍ യുവാക്കള്‍ തിയേറ്ററില്‍ ഏത്തും എന്നാ മിഥ്യാ ധാരണയാണ് വി എം വിനുവിന് ബാധ്യതയായത് ..
                 ആരെന്നോ എന്തെന്നോ മനസ്സിലാകാത്ത നായികയും രാഗിണി ദ്വിവേദി ജീവനില്ലാത്ത തിരക്കതയും ( മനോജ്‌)))  ) താളം നഷ്ടമാക്കിയ എടിടിങ്ങും സംജിത് മുഹമ്മദ്‌) ) പ്ലാന്നിങ്ങില്ലാത്ത സംവിധായകനും ചേര്‍ന്നാല്‍ ഫെയ്സ് ടു ഫെയ്സ് എന്നാ സിനിമയാകും...അല്ഫോന്സിന്റെ ഗാനതെക്കള്‍ മികച്ചത് പശ്ചാത്തല സംഗീതമാണ്...പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ചായഗ്രഹനത്തില്‍ തന്റേതായ കടമ നിര്‍വഹിക്കാന്‍ അജയന്‍ വിന്‍സെന്റിന് കഴിഞ്ഞിട്ടുണ്ട്...
                  ഒരു വര്‍ഷത്തില്‍ ഒരു സിനിമയില്‍ അഭിനയിച്ചാലും മമ്മൂട്ടി എന്നാ നടന്‍ മലയാളിക്ക് സൂപ്പര്‍ താരമാണ്... വളരെ സെലെക്ടിവായി ചിത്രങ്ങള്‍ ചെയ്യുന്നതിന് പകരം ഇങ്ങനത്തെ പത്തും പതിനൊന്നും ചെയ്തു എട്ടു നിലയില്‍ പൊട്ടി പേരുദോഷം കേള്പിക്കുന്നതിനെക്കാള്‍ നല്ലതല്ലേ വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു നല്ല സിനിമയുമായി എത്തുന്നത്...അതുകൊണ്ട് തന്നെ ഫെയ്സ് ടു ഫെയ്സ് എന്നാ ചിത്രം മമ്മൂട്ടി എന്നാ നടന്റെ ഇനിയങ്ങോട്ടുള്ള വിധിയുടെ മുഖമാണ്...

Saturday, 1 December 2012

chettayees review


ചേട്ടായീസ്: ഒരു നീര്‍കുമിള പൊട്ടിയപ്പോള്‍.......(..........,,,,,,,,,,, ( കൂടുതലൊന്നും പ്രതീക്ഷിച്ചു എത്താത്ത പ്രേക്ഷകനെയും കുടുംബ പ്രേക്ഷകനെയും ചിത്രം നിരാഷപെടുത്തില്ല ...കണ്ടിരിക്കാം..)
      ഒരു വലിയ നീര്‍കുമിള പൊട്ടിയാല്‍ എന്താണ് അവശേഷിക്കുക എന്ന് ചോദിച്ചാല്‍ അതാവും ചെട്ടായീസ് എന്നാ ചിത്രം കണ്ടിറങ്ങിയപ്പോള്‍  എനിക്ക് തോന്നിയത്...അതിന്റെ കഥയോ കതാഗതിയോ പ്രചരിപ്പിക്കുന്നത് സിക്ഷാര്‍ഹാമാണ് എന്ന് തുടക്കം തന്നെ മുന്നറിയിപ്പ് നല്‍കുന്നത് കൊണ്ട് വകുപ്പും ശിക്ഷയും പൂര്‍ണമായും വായിക്കാന്‍ സമയം ലഭിക്കാത്തത് കൊണ്ടും ഈ എളിയവന്‍ കഥയിലേക്ക് കടക്കുന്നില്ല...കഥയിലേക്ക് കടന്നാല്‍ അത് തുടക്കം മുതല്‍ ഉണ്ടാക്കിയെടുക്കുന്ന സസ്പെന്‍സ് ഇല്ലാതെ പോകും എന്നുള്ളതുകൊണ്ടും സിനിമയെ സ്നേഹിക്കുന്ന എല്ലാ സിന്മകളും വിജയിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്ന ഒരാള്‍ എന്നാ നിലക്ക് ഞാനും അതിനോട് യോജിക്കുന്നു...
             എങ്കിലും ഒരിടവേളക്ക് ശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്തു റണ്‍ ബേബി റണ്ണിന്റെ തിരക്കതാക്രിതുകൂടിയായ സച്ചിയില്‍ നിന്നും പ്രതീക്ഷിച്ച ഒരു സിനിമയല്ല ചെട്ടായീസ്..സിനിമാ സ്നേഹികളായ പ്രേക്ഷകരെ പരസ്യത്തിന്റെ അകമ്പടിയോടു കൂടി തിയെട്ടരിലേക്ക് നയിക്കുമ്പോള്‍ ആ പരസ്യത്തോട്‌ പൂര്‍ണമായും നീതി പുലര്‍ത്താന്‍ നിങ്ങള്‍ക്കവുന്നില്ല എങ്കില്‍ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നവന്‍ തുറന്കിലടക്കപ്പെടും എന്ന് ഭീഷണി ന്യായമല്ല...തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും അതെ ശിക്ഷ ക്ഷണിച്ചു വരുത്തും...
          എവിടെ നിന്നൊക്കെയോ ഒത്തു ചേര്‍ന്ന അഞ്ചു സുഹൃത്തുക്ക്കളുടെ കഥയാണ് ചെട്ടായീസ്...പക്ഷെ ആദ്യാവസാനം വെള്ളമടി മാത്രം കാണിച്ചു സൌഹൃദവും, തമാശയും തണലുമൊക്കെ വെള്ളമാടിയില്‍ കൂടി മാത്രമേ സാധിച്ചെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് സിനിമ പറഞ്ഞു വയ്ക്കുന്നുണ്ടോ എന്നൊരു സംശയം ബാക്കിയാവുന്നു...ഫ്ലാറ്റും അതിലെ വെള്ളമാടിയിലും ഒതുങ്ങിപോകുന്ന ആദ്യ പകുതിയെക്കള്‍ നല്ലൊരു മെസ്സജുമായെത്തുന്ന രണ്ടാം പകുതിയാണ് എന്തുകൊണ്ടും ഭേദം..പക്ഷെ അത് തുടക്കത്തില്‍ പ്രേക്ഷകരിലുണ്ടാക്കുന്ന പിരിമുരക്കത്തിനോട് പൂരനമായും യോജിച്ച രണ്ടാം പകുതിയാണോ എന്നാ സന്ദേഹം ഉയരുംബോഴാനു ഈ സിനിമ ഒരു നീര്കുമിലയാവുന്നത്... 
                ബിജു മേനോന്‍ ലാല്‍ പ സുകുമാര്‍ സുരേഷ് കൃഷ്ണ സുനില്‍ ബാബു തുടങ്ങി അഞ്ചു പേരാണ് ചെട്ടയീസ് ആയി രങ്ങത്തെതുനത്...ഇതില്‍ സുനില്‍ ബാബു ഒഴികെയ്ള്ളവര്‍ (സച്ചിയും ശാജൂനും ഉള്‍പ്പെടെയാണ്) ചിത്രം നിര്‍മ്മിച്ചത്‌....... ദീപക് ദേവ് ഈണമിട്ടു   ബിജുവും ലാലും ചെര്ന്നലപിച്ച ആദ്യഗാനം നന്നായിട്ടുണ്ട്..അഞ്ചു പേരുടെ ബന്ടത്തെകുരിച്ചു കൂടുതല്‍ എന്തെങ്കിലും പറയുന്നതിന് പകരം ഷാജൂണ്‍ ചിത്രങ്ങളിലെ സ്ഥിരം ജീപ്പ് യാത്രയില്‍ ആ ഗാനം ഒതുങ്ങിയത് ഇത്തരമൊരു ചിത്രത്തിന് ഗുണം ചെയ്യതെപോയി... എടിടിങ്ങും പ്രതീക്ഷിച്ച മികവു പുലര്‍ത്തിയില്ല...എങ്കിലും (കൂടുതലൊന്നും പ്രതീക്ഷിച്ചു എത്താത്ത പ്രേക്ഷകനെയും കുടുംബ പ്രേക്ഷകനെയും ചിത്രം നിരാഷപെടുത്തില്ല ....)

Friday, 30 November 2012

poppins review

poppins review

poppins review


പോപ്പിന്‍സ്‌; കയ്ച്ചും മധുരിച്ചും പല കളറുള്ള ഈ മിടായി 
        പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേക വിഭാഗം  ഓടിയന്‍സിനെ ലക്ഷ്യമിട്ട് വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് പോപ്പിന്‍സ്‌......  ജയപ്രകാശ് കുലൂരിന്റെ "18  നാടകങ്ങള്‍' എന്നാ നാടകത്തെ ആസ്പതമാകി വി കെ പി തന്നെ കന്നടത്തില്‍ ചെയ്ത ഐത് ഒന്ട്ള ഐത് എന്നാ ചിത്രത്തിന്റെ മലയാള രൂപമാണ് പോപ്പിന്‍സ്‌... ഇന്ത്യന്‍ ഫിലിം ഫെസ്റിവലിന്റെ ഭാഗമായി ഓസ്ട്രെലിയ ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന്റെ കന്നഡ വേഷന്‍ കളിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ തന്നെ ചിത്രം ഏതു രൂപതിലെക്കാന് എന്ന് കൃത്യമായ ധാരണ പ്രേക്ഷകന് ലഭിക്കും...

Tuesday, 27 November 2012

idiots: movie review

idiots : അഥവാ ഇടി 8 അഥവാ പ്രേക്ഷകന്

ഇടി പ്ലസ് എഇട്ട് ആണല്ലോ ഇടിയേറ്റ്... അങ്ങനെ വന്നാല്  ഏഴു ഇടിയെട്ടുകളെ സിനിമയില് എഴുതികനിക്കുന്നുണ്ട്....തുടക്കം മുതല് എഴുന്നേറ്റു odaan prerippichu കൊണ്ട്  എട്ടാമത്തെ ഇടിയെട്ടു അത് കാണാന് പോയ എന്നെ പോലുള്ള കുറച്ചു പേരാണ് എന്ന് സിനിമയിലൂടെ വിളിച്ചു പറയുകയാണ് സംവിധായകന് കെ എസ ബാവ..യോദ്ധ എന്നാ സിനിമയുടെ കഥ എഴുതുകയും ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത സംഗീതത ശിവന് നിര്മാതാവും തിരക്കതാക്രിത്തുമായ ഒരു ചിത്രമാണ് ഇടിയെട്ടു എന്ന് പറയേണ്ടി വരുന്നതില് ലജ്ജയുണ്ട്...എത്ര മോശമായി ഒരു സിനിമ നിര്മിക്കാം എന്ന് തെല്യിക്കുകയാണ് മലയാളത്തിന്റെ ഈ നല്ല കാലത്തിലും സംഗീതത ശിവനും കെ എസ് ബാവയും..
       കൊട്ടേഷന് സംഗത്തിന് പണം നല്കി അവരുടെ കയ്യാല് മരിച്ചു ആ കുറ്റം തന്നെ ചതിച്ച കാമുകന്റെ പേരില് ഇടാന് ആഗ്രഹിക്കുന്ന ഒരു പെണ്കുട്ടിയും( സനുഷ)  ആ കൊട്ടേഷന് സ്വീകരിക്കുന്ന ധുര്ഭാലനായ കൊട്ടേഷന് ചീഫും(വിജയ രാഘവന്‍ ) സ്വന്തം കുടുംബത്തെ രക്ഷിക്കാന് വേണ്ടി ആ കൊട്ടേഷന് ഏറ്റെടുക്കുന്ന അയാളെക്കാള് പേടിയുള്ള കില്ലെരും (ബാബുരാജ്) പിന്നെ ഒരു കള്ളനും.(ആസിഫ്) ...ഇത് ഒരു ദിവസം നടക്കുന്ന ഹ്യൂമരില്‍  പൊതിഞ്ഞ ഒരു കഥയാണ് എന്നാണ് ഇതിന്റെ അണിയറ വര്ത്തമാനം.. എന്നാല് പാതിരാത്രി മോഷ്ടിക്കാന് കയറി തിരിച്ചു വരുമ്പോള് ഫുട്ബോള് കളിക്കുന്ന കുട്ടികളെ  കണ്ടുമുട്ടുന്നതും ആ ഇരുപത്തിനാല് മണിക്കൂറിനിടെ ഒരിക്കല് പോലും ഡ്രസ്സ് ചയിന്ജ് ചെയ്യാത്ത കഥാപാത്രങ്ങളും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പലപ്പോഴും വ്യക്തമാകാതെ പോകുന്ന കാഴ്ചകളും നിറഞ്ഞപ്പോള് ചിത്രം "അതിമനോഹരം"...
               കാമെരക്കും എഡിടിങ്ങിനും ലയിടിനും യാതൊരു പ്രാധാന്യവുമില്ലാത്ത കഥാപാത്രങ്ങള് തമ്മില് കണ്ടുമുട്ടുന്നതിനും അവരുടെ പെരുമാറ്റത്തിനും യാതൊരു ലോജിക്കുമില്ലത്ത്ത ഒരു സിനിമ...കരയണോ ചിരികണോ എന്നറിയാത്ത ആദ്യ അരമണിക്കൂറിനു ശേഷം ഒരു ഊമയെ ചോദ്യം ചെയ്തു ലോകപ്പില് അടക്കുന്നതും അവസാന രംഗത്തില് തീര്ത്തും ദ്വയാര്ത്ഥം നിറഞ്ഞതെങ്കിലും ചിരിപ്പിക്കുന്ന കുറച്ചു രംഗങ്ങലും  ഉള്ളതുകൊണ്ട് കരയാതെ ഇറങ്ങിവന്നു...ഇതിനെ സിനിമ എന്ന് വിളിക്കണോ സ്പൂഫ് എന്ന് വിളിക്കണോ എന്നുള്ള ഒരു ചോദ്യം സിനിമ തന്നെ ചോദിക്കുന്നു...അഭിനയിക്കാന് ഒന്നുമില്ലാത്ത ഈ സിനിമയില് ഞെക്കിപഴുപ്പിച്ച (ബ്രോയിലര് ഹെറോയിന് ) നായിക (സനുഷ) യുടെ കൂടെ കുറെ നേരം ആസിഫിന് നടക്കാന് സാധിച്ചു എന്നത് മാത്രമാണ് ആസിഫിന് ഈ ചിത്രം കൊണ്ടുള്ള നേട്ടം....പ്രായം കൊണ്ട് തങ്ങാത്ത സീനുകള് മിസ്റ്റര് മരുമാകനിലെത് പോലെ തന്നെ ഇതിലും സനുഷ ചെയ്യുന്നുണ്ട്... മലയാളത്തിലെ മുന് നിര നടിമാര് പോലും അതികമൊന്നും ചെയ്തു കണ്ടിട്ടില്ലാത്ത അല്പം വല്ഗരായ സീനുകളില്  സനുഷയെ വീണ്ടും വീണ്ടും കാണുന്നത് ആസ്ച്ചര്യമുനര്ത്തുന്നു...അര്ദ്ധനാരി പോലുള്ള ചിത്രങ്ങള്ക്ക് തിയേറ്റര് നിഷേധിച്ചു ഇത്തരം കൂതറ ചിത്രങ്ങള് ഓടിക്കുന്ന തിയേറ്റര് ഉടമകള് എന്ത് സാമൂഹ്യ പ്രതിബദ്ധതയുടെ അടിഷ്ടാനത്തിലാണ് കളിമന്നു പോലൊരു ചിത്രം അതും ആ ചിത്രത്തിന്റെ പ്രിവ്യു പോലും കാണുന്നതിനു മുന്പ് പ്രധര്ശിപ്പിക്കില്ല എന്ന് തീരുമാനിക്കുക?

Saturday, 24 November 2012

101 wedding:ഹണ്ട്രെറ്റ് ആന്‍ഡ്‌ വന്‍ വേദ്ദിംഗ് ;ചിരിക്കാന്‍ കൊതിച്ച നൂറ്റൊന്നു മിനിട്ടുകള്‍ ......



            ഇതുകേട്ടാല്‍ തോന്നും സിനിമ നൂറൊന്നു മിനിട്ട് മാത്രമേ ഉള്ളോ എന്ന്...140  മിനുട്ടോളം നീണ്ടു നില്‍കുന്ന സിനിമയില്‍ ഗാനങ്ങളും ഇന്റെര്‍വലും സംഗട്ടനങ്ങളും ഒഴിച്ചുള്ള 101  മിനിട്ട്... മുഴുനീള കൊമെടി എന്നാ പ്രതീക്ഷയില്‍ തിയറ്ററില്‍ എത്തിയ പ്രേക്ഷകനെ അക്ഷരാര്‍ത്ഥത്തില്‍ നിരാഷപെടുത്തുന്നതായിരുന്നു ഈ ഷാഫി ചിത്രം... ഷാഫിയുടെ തന്നെ കഥയ്ക്ക്‌ കലവൂര്‍ രവികുമാര്‍ തിരക്കഥ രചിച്ച ചിത്രം ഒര്ടിനരി എന്നാ ചിത്രത്തിലെ ബിജുമേനോന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിനെ ഉപയോഗിച്ച് വിജയം പിടിക്കാന്‍ എത്തിയതാണ്... എന്നാല്‍ ആ ചിത്രത്തിലെ പോലെ മികച്ച ഹാസ്യ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നതില്‍ ചിത്രം അമ്പേ പരാജയപ്പെട്ടു...ദിലീപ് അവതരിപ്പിച്ചു പരിചിതമാനെങ്കിലും ജയസൂര്യയുടെ സ്ത്രൈണ സ്വഭാവമുള്ള കാരക്റെര്‍ മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും അത്തരമൊരു കഥാപാത്രത്തെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സംവിധായകനും തിരക്കതാ കൃതിനും കഴിഞ്ഞില്ല ...കൂടാതെ ബിജു കുഞ്ചാക്കോ കോമ്പിനേഷന്‍ സീനുകളും പ്രേകഷകനെ രസിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു....
                 ഒരു ഗാന്ധിയന്റെ ( വിജയരാഘവന്‍ )മകനായ കുഞ്ചാക്കൊയ്ക്ക് അച്ഛന്റെ ആഗ്രഹത്തിന് വഴങ്ങി സമൂഹ വിവാഹത്തിന് ഒരുങ്ങേണ്ടി വരുന്നതും ഇഷ്ടമില്ലാത്ത ആ കല്യാണത്തില്‍ നിന്നും ഒഴിവാകാന്‍ തന്റെ പേരില്‍ മറ്റൊരാളെ ഇറക്കുന്നതും അവിടേക് കുചാക്കൊയോടു പൂര്‍വ വൈരാഗ്യമുള്ള ബിജുമേനോന്റെ കാരക്റെര്‍ എത്തുന്നതും തുടര്‍ സംഭവങ്ങളും പതിവ് ഷാഫി ചിത്രത്തെ പോലെ അവതരിപ്പിച്ചു എന്നല്ലാതെ ഷാഫി അവകാശപ്പെടുന്ന പുതുമ ചിത്രത്തില്‍ ഒരിടത്തും കാണാനാകില്ല...അഥവാ ഉണ്ടെങ്കില്‍ അത് തിരക്കതാ കൃത്തില്‍ മാത്രമാണ്...കല്യാണ പന്തല്ലോ വീടോ പ്രമേയമാകിയ നിരവധി ഷാഫി റാഫി ചിത്രങ്ങള്‍ കണ്ട പ്രേക്ഷകന് മുന്നിലേക്ക്‌ കല്യാണ പന്തലും വീടും ഒഴിവാകി കല്യാണം നടക്കുന്നതിനു മുന്പ് വധൂ വരന്മാര്‍ ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിക്കുന്നു എന്നതുമാത്രമാണ് പ്രമേയപരമായി ഇതില്‍ കാണാവുന്ന വ്യത്യാസം...പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് കഥ നീങ്ങുമ്പോള്‍ അത് പ്രേക്ഷകനെ സ്പര്‍ശിക്കാതെ പോകുന്നതും ക്ലൈമാക്സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ വേണ്ടത്ര തീവ്രതയോടു കൂടി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാനോ അതിലെ സസ്പെന്‍സ്   നിലനിര്താണോ ഷാഫിക്കു കഴിഞ്ഞില്ല...
                   സിനിമ പുരഗമിക്കുംതോറും ജയസൂര്യയുടെ  കാരക്റെര്‍ പ്രേക്ഷകനെ ആഴത്തില്‍ സ്പര്‍ശിക്കുമ്പോഴും കൂടുതലൊന്നും ചെയ്യാനില്ലാതെ ബിജു മേനോനും കുഞ്ചാക്കോ ബോബനും കടമ നിര്‍വഹിച്ചു മുന്നോട്ടു പോകുന്ന കാഴ്ചയാണ് കാണാനാവുന്നത്... ഷാഫി ചിത്രങ്ങള്‍ക്കുള്ള പതിവ് കലര്ഫുല്‍നെസ്സിനപ്പുരം ഒന്നും ചെയ്യാനില്ലാതെ അലഗപ്പന്റെ കാമരെയും  കേള്‍ക്കാന്‍ അത്രയൊന്നും ഇമ്ബമല്ലാത്ത  ഗാനംഗളും  ഒരിക്കല്‍ക്കൂടി ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സുരാജും പ്രേക്ഷകനെ ബോറടിപ്പിക്കുന്നു...അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടുകൂടി റിലീസ് ചെയ്ത ഈ ഷാഫി ചിത്രം ശരാശരിമാത്രമാകുന്നു...